റോം: ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ്‌സീക്കിനെതിരെ ഇറ്റലി 2025 ജൂണ്‍ മാസത്തിലാരംഭിച്ച അന്വേഷണം അവസാനിപ്പിച്ചു. എഐ മോഡല്‍ തെറ്റായ വിവരങ്ങൾ നൽകിയേക്കാമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാമെന്ന് ഡീപ്‌സീക്ക് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇറ്റലിയുടെ ആന്‍റിട്രസ്റ്റ് അതോറിറ്റി അന്വേഷണം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളെ തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ചേക്കാം എന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ്, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇറ്റാലിയൻ നിയന്ത്രണ ഏജന്‍സി കഴിഞ്ഞ ജൂണില്‍ ഡീപ്‌സീക്കിനെതിരെ അന്വേഷണം ആരംഭിച്ചത്.
വളരെ കുറഞ്ഞ ചെലവിൽ ചാറ്റ്‍ജിപിടിയുമായി മത്സരിക്കാൻ കഴിയുന്ന ഒരു എഐ മോഡൽ വികസിപ്പിച്ചതായി 2025 ജനുവരിയില്‍ ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പായ ഡീപ‌്‌സീക്ക് അവകാശപ്പെടുകയായിരുന്നു. ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടി ഓ1-നോട് കിടപിടിക്കുന്ന ചാറ്റ്‌ബോട്ടാണ് ഡീപ്‌സീക്ക് വികസിപ്പിച്ച 'ഡീപ്‌സീക്ക് ആർ 1' എന്ന ലാര്‍ജ് ലാംഗ്വേജ് മോഡല്‍ എന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. ഇതിന് പിന്നാലെ യുഎസ് ഓഹരി വിപണിയില്‍ ചിപ്പ്, ഗ്രാഫിക്സ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ മൂല്യം ഇടിച്ചുതാഴ്‌ത്താന്‍ വരെ ഡീപ്‌സീക്കിനായി. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്‌ജിപിടിയെ ഡീപ്‌സീക്ക് ഒരുവേള മറികടക്കുകയും ചെയ്‌തു. എന്നാല്‍ ആ ചലനം തുടര്‍ന്നും നിലനിര്‍ത്താന്‍ ഡീപ്‌സീക്ക് എന്ന ചൈനീസ് എഐ കമ്പനിക്കായില്ല.
ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്‍സീക്ക് ലോകമെമ്പാടുമുള്ള സർക്കാരുകളിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നും കടുത്ത പരിശോധന നേരിട്ടിരുന്നു. ഡീപ്‍സീക്കിന്‍റെ സുരക്ഷാ നയങ്ങളെയും സ്വകാര്യതയെയും കുറിച്ചായിരുന്നു അന്താരാഷ്ട്ര ആശങ്കകൾ. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചൈനയിലെ സെർവറുകളിലാണ് ഡീപ്‍സീക്ക് സംഭരിക്കുന്നത് എന്നതായിരുന്നു ഇതിന് കാരണം. അതിനാല്‍തന്നെ ദേശീയ സുരക്ഷയും പൗരന്മാരുടെ വിവരങ്ങളും സംരക്ഷിക്കുന്നതിന് പല രാജ്യങ്ങളും ഡീപ്‌സീക്കിനെതിരെ കർശന നടപടികൾ സ്വീകരിക്കുകയായിരുന്നു. ഡീപ്‌സീക്ക് ചാറ്റ്‌ബോട്ടുകളില്‍ നിന്നുള്ള വലിയ അളവ് സെന്‍സിറ്റീവ് വിവരങ്ങള്‍ ഓപ്പണ്‍ ഇന്‍റര്‍നെറ്റില്‍ പരസ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ആസ്ഥാനമുള്ള സൈബര്‍ സുരക്ഷാ കമ്പനിയായ വിസ്സ് പിന്നാലെ വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.