Tuesday, 2 December 2025

ശംഖുമുഖത്ത് ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ; നേരിൽ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി, ബുക്കിംഗ് വിവരങ്ങൾ

ശംഖുമുഖത്ത് ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ; നേരിൽ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി, ബുക്കിംഗ് വിവരങ്ങൾ

 

തിരുവനന്തപുരം: നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ 3ന് വൈകുന്നേരം 4 മണി മുതൽ തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ അവസരമെരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും അഭ്യാസപ്രകടനങ്ങളുടെ ഭാ​ഗമാകും. 


'ഓപ്പറേഷൻ ഡെമോ' എന്ന പേരിലാണ് ദൃശ്യ വിസ്മയമൊരുക്കുക. നാവിക സേനയുടെ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾ കൂടി കാണാൻ ബഡ്ജറ്റ് ടൂറിസം സെൽ അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്. ഓരോ ജില്ലകളിലെയും കോർഡിനേറ്റർമാരുടെ നമ്പറുകൾ ചുവടെ ചേർക്കുന്നു.

ജില്ലാ കോർഡിനേറ്റർമാർ

തിരുവനന്തപുരം നോർത്ത് – 9188619378
തിരുവനന്തപുരം സൗത്ത് – 9188938522
കൊല്ലം – 9188938523
പത്തനംതിട്ട – 9188938524
ആലപ്പുഴ – 9188938525
കോട്ടയം – 9188938526
ഇടുക്കി – 9188938527
എറണാകുളം – 9188938528
തൃശ്ശൂർ – 9188938529
പാലക്കാട് – 9188938530
മലപ്പുറം – 9188938531
കോഴിക്കോട് – 9188938532
വയനാട് – 9188938533
കണ്ണൂർ, കാസർ​ഗോഡ് – 9188938534
സ്റ്റേറ്റ് കോർഡിനേറ്റർ – 9188938521

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് തെരുവുനായയെ ഇടിച്ച്‌ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു; ഓട്ടോയില്‍ കുടുങ്ങിയ നായയുടെ കടിയേറ്റ് ഡ്രൈവര്‍ക്ക് പരിക്ക്

കൊല്ലത്ത് തെരുവുനായയെ ഇടിച്ച്‌ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു; ഓട്ടോയില്‍ കുടുങ്ങിയ നായയുടെ കടിയേറ്റ് ഡ്രൈവര്‍ക്ക് പരിക്ക്

 

കൊല്ലം : കടയ്ക്കലില്‍ തെരുവുനായയെ ഇടിച്ച്‌ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു. ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിയ നായയുടെ കടിയേറ്റ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കോട്ടപ്പുറം പുളിമൂട് ജങ്ഷനിലെ ഡ്രൈവര്‍ വെള്ളാര്‍വട്ടം ഹരിചന്ദനത്തില്‍ വിഷുകുമാറി(57)നാണ് നായയുടെ കടിയേറ്റത്. ഇദ്ദേഹത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടയ്ക്കലില്‍ യാത്രക്കാരെ ഇറക്കിയശേഷം മടങ്ങുമ്പോള്‍ കടയ്ക്കല്‍ അമ്പലം റോഡില്‍ എറ്റിന്‍കടവ് ഇറക്കത്ത് തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. വളവുംതെങ്ങ് ഭാഗത്തുനിന്നു വന്ന ഒരുകൂട്ടം തെരുവുനായ്ക്കളിലൊന്ന് ഓട്ടോയ്ക്കു കുറുകേ ചാടുകയായിരുന്നു. നായയെ ഇടിച്ച്‌ നിയന്ത്രണംവിട്ടു മറിഞ്ഞ ഓട്ടോയ്ക്കുള്ളില്‍ വിഷുകുമാറും നായയും കുടുങ്ങി.

കൈയില്‍ കടിച്ചുതൂങ്ങിയ നായയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമം നടന്നില്ല. വേദനകൊണ്ടു പുളഞ്ഞ വിഷുകുമാര്‍ ഒടുവില്‍ മറുകൈകൊണ്ട് പട്ടിയുടെ വായ വലിച്ചുതുറന്ന് രക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും സമീപവാസികളെത്തി ഓട്ടോയ്ക്കുള്ളില്‍ നിന്ന് വിഷുകുമാറിനെ പുറത്തെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണകൊള്ള കേസിൽ നാളെ നിര്‍ണായകം, അന്വേഷണ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിക്ക് കൈമാറും

ശബരിമല സ്വർണകൊള്ള കേസിൽ നാളെ നിര്‍ണായകം, അന്വേഷണ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിക്ക് കൈമാറും

 

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറി‍ന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പത്മകുമാര്‍ ജാമ്യഹർജി സമർപ്പിച്ചത്. തിരുവിതാംകൂര്‍ ബോർഡിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്‍റെ ജാമ്യ ഹർജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉൾപ്പടെ കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ജാമ്യഹർജിയിലെ പ്രധാന ചോദ്യം. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നാണ് വാദം. തന്നെ മാത്രം വേട്ടയാടുന്നതിലെ അമർഷം കൂടിയാണ് പത്മകുമാർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്. 

അതേസമയം, ശബരിമല സ്വര്‍ണകൊള്ള കേസിൽ നാളെ നിര്‍ണായക ദിവസമാണ്. ശബരിമല സ്വർണകൊള്ള കേസിൽ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘം കൂടുതൽ സമയം ആവശ്യപ്പെടും. അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം നാളെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നത്. മുൻ ദേവസ്വം പ്രസിഡൻറ് പത്മകുമാറിന്‍റെ അറസ്റ്റിന് ശേഷമുളള അന്വേഷണ പുരോഗതികള്‍ നാളെ കോടതിയെ അറിയിക്കും. ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ അടുത്ത നീക്കവും എസ്ഐടി കോടതിയെ അറിയിക്കും. കേസിന്‍റെ തുടര്‍ നടപടികളിൽ നാളത്തെ ഹൈക്കോടതിയുടെ തീരുമാനവും നിര്‍ണായകമാണ്.

ശബരിമല സ്വര്‍ണകൊള്ളയിൽ നേരത്തെ തന്ത്രിമാരുടെ മൊഴിയും എസ്ഐടിയെടുത്തിരുന്നു. തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തിരുന്നത്. സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞുപ്രകാരമാണെന്നാണ് തന്ത്രിമാരുടെ മൊഴി. അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ തന്ത്രിമാരുടെ മൊഴിയെടുത്തിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിൽ മഹേഷ് മോഹനരുടെ മൊഴിയെടുത്തത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൈൽഡ് ലോക്ക് ഫീച്ചർ, ജിപിഎസ് കണക്റ്റിവിറ്റി; ആദ്യ സ്മാർട് ഇ-സൈക്കിൾ വിപണിയിൽ

ചൈൽഡ് ലോക്ക് ഫീച്ചർ, ജിപിഎസ് കണക്റ്റിവിറ്റി; ആദ്യ സ്മാർട് ഇ-സൈക്കിൾ വിപണിയിൽ

 

രാജ്യത്തെ ഇലക്ട്രിക് വിപണി വൻമാറ്റങ്ങൾക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെ സ്വീകര്യത വർധിക്കുന്നതിനനുസരിച്ച് മാറ്റങ്ങൾക്കും വിധേയമാകുന്നുണ്ട്. ഇപ്പോഴിതാ ആദ്യ സ്മാർട്ട് ഇ സൈക്കിൾ കൂടി രാജ്യത്തെ വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. ഇമോട്ടോറാഡ് ആണ് ഫ്‌ലാഗ്ഷിപ്പ് മോഡലായ ‘ടി-റെക്‌സ് സ്മാർട്ട്’ വിപണിയിലെത്തിച്ചിരിക്കുന്നത്.

ബ്ലൂടൂത്ത് ജിപിഎസ് കണക്ടിവിറ്റിയോടെ രാജ്യത്ത് എത്തുന്ന ആദ്യ സ്മാർട്ട് സൈക്കിളാണിത്. രണ്ട് വേരിയന്റിലാണ് ഇ-സൈക്കിൾ ലഭ്യമാകുക. ഇലക്ട്രിക് സൈക്കിൾ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ബ്ലൂടൂത്ത് അടങ്ങിയ മോഡലിന്റെ വില 37,999 രൂപയാണ് വരകുന്നത്. അതേസമയം ബ്ലൂടൂത്ത്, ജിപിഎസ് ശേഷികളുള്ള പതിപ്പിന്റെ വില 45,999 രൂപ ആണ്. ‘അമിഗോ നെക്സ്റ്റ്’ (AMIIGO NXT) ആപ്പുമായി തടസമില്ലാതെ ഇന്റഗ്രേറ്റ് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് ആൻഡ്രോയിഡിലും ഐഒഎസിലും പ്രവർത്തിക്കും. റൈഡർമാർക്ക് റൂട്ട് ഹിസ്റ്ററി, തത്സമയ ട്രിപ്പ് ട്രാക്കിംഗ്, പെർഫോമൻസ് മോണിറ്ററിംഗ് എന്നിവ ആക്സസ് ചെയ്യാൻ പ്രാപ്തമാക്കുന്നു.

ജിയോഫെൻസ് ഫംഗ്‌ഷൻ, വേഗത പരിമിതപ്പെടുത്തുന്ന ഒരു ചൈൽഡ് ലോക്ക് മെക്കാനിസം എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. മോഷണ മുന്നറിയിപ്പുകൾ, റിമോട്ട് ഇമ്മൊബിലൈസേഷൻ, അടിയന്തര SOS, റൈഡർ ഹിസ്റ്ററി ട്രാക്കിംഗ് എന്നിവയാണ് അധിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.

36V 10.2Ah ലിഥിയം-അയൺ ബാറ്ററിയുമായി ജോടിയാക്കിയ 36V 250W റിയർ-ഹബ് മോട്ടോറിൽ നിന്നാണ് പവർ ഡെലിവറി ലഭിക്കുന്നത്. പെഡൽ അസിസ്റ്റ് മോഡ് ഉപയോഗിച്ച് ഒറ്റ ചാർജിൽ ഏകദേശം 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സൈക്കിളിൽ ഒരു ക്ലസ്റ്റർ C5 ഡിജിറ്റൽ ഡിസ്‌പ്ലേയും അഞ്ച് പെഡൽ-അസിസ്റ്റ് ലെവലുകളുള്ള ഷിമാനോ TY300 7-സ്പീഡ് ഡ്രൈവ്‌ട്രെയിനും ഉൾപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു വർഷമായി മുങ്ങിയ കോട്ടയത്തെ രാഹുൽ സ്ഥാനാർത്ഥിയാകാനെത്തി അറസ്റ്റിൽ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു വർഷമായി മുങ്ങിയ കോട്ടയത്തെ രാഹുൽ സ്ഥാനാർത്ഥിയാകാനെത്തി അറസ്റ്റിൽ

 

കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സുഹൃത്തിന് ഒളിച്ചു താമസിക്കാൻ സൗകര്യം നൽകിയ കേസിൽ കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തു.

തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി രാഹുലിനെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നുച്ചയ്ക്ക് അറസ്റ്റിലായ രാഹുലിനെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.

2020ലാണ് രാഹുലിന്റെ സുഹൃത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതു സംബന്ധിച്ച കേസ് സെഷൻസ് കോടതിയിൽ നടന്നുവരികയാണ്. എന്നാൽ കേസിൽ പ്രതിയായ രാഹുൽ വയനാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇത്രയും നാൾ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാട്ടിലെത്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്തു. എൽപി വാറന്റുണ്ടായിരുന്നതിനാൽ ഈ കേസിൽ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. രാഹുൽ നാട്ടിൽ എത്തി നോമിനേഷൻ കൊടുത്ത വിവരമറിഞ്ഞ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന 6 ഭക്ഷണങ്ങൾ

കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന 6 ഭക്ഷണങ്ങൾ

 ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം ആരോഗ്യം ലഭിക്കുകയില്ല. നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തന്നെ അതിനുവേണ്ടി കഴിക്കേണ്ടതുണ്ട്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ. 

വാഴപ്പഴം
പഴം കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.


റാസ്പ്ബെറി
ധാരാളം ഫൈബർ അടങ്ങിയ പഴവർഗ്ഗമാണ് റാസ്പ്ബെറി. ഇത് ദിവസവും കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

ഇലക്കറികൾ
ദിവസവും ഇലക്കറികൾ കഴിക്കുന്നത് ഒരു ശീലമാക്കാം. ഇത് മലബന്ധത്തെ തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.


ഡാർക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഇഞ്ചി
ദിവസവും ഇഞ്ചി കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് പ്രതിരോധ ശേഷി കൂട്ടാനും നല്ലതാണ്.


മത്തങ്ങ വിത്ത്
മത്തൻ വിത്ത് കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ദിവസവും മിതമായ അളവിൽ ഇത് കഴിക്കാവുന്നതാണ്.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെട്രോ തുരങ്കത്തിൽ കുടുങ്ങി; പരിഭ്രാന്തരായി യാത്രക്കാർ, ഒടുവിൽ ട്രാക്കിലൂടെ നടന്ന് പുറത്തേക്ക്

മെട്രോ തുരങ്കത്തിൽ കുടുങ്ങി; പരിഭ്രാന്തരായി യാത്രക്കാർ, ഒടുവിൽ ട്രാക്കിലൂടെ നടന്ന് പുറത്തേക്ക്

 

ചെന്നൈ: ചെന്നൈ മെട്രോയുടെ ബ്ലൂ ലൈനിൽ ട്രെയിൻ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ഇന്ന് പുലർച്ചെ 5. 45 ഓടെയാണ് സംഭവമുണ്ടായത്. ട്രെയിൻ കുടുങ്ങിയതോടെ യാത്രക്കാർ തുരങ്കത്തിലെ ട്രാക്കിലൂടെ നടന്ന് അടുത്ത സ്റ്റേഷനിലെത്തി. വിംകോ നഗർ ഡിപ്പോയ്ക്കും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള ബ്ലൂ ലൈനിലാണ് സാങ്കേതിക തകരാർ സംഭവിച്ചത്. സെൻട്രൽ മെട്രോയ്ക്കും ഹൈക്കോർട്ട് സ്റ്റേഷനുമിടയിലുള്ള തുരങ്കത്തിലാണ് ട്രെയിൻ കുടുങ്ങിയത്. ട്രെയിനിനുള്ളിൽ പെട്ടന്ന് വൈദ്യുതി നിലച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഏകദേശം 10 മിനിറ്റോളം ട്രെയിൻ യാത്രക്കാരുമായി കിടന്നു. അതിന് ശേഷമാണ് അടുത്തുള്ള ഹൈക്കോർട്ട് സ്റ്റേഷനിലേക്ക് നടന്നുപോകാൻ യാത്രക്കാർക്ക് നിർദ്ദേശം ലഭിച്ചത്. ഇരുട്ടിൽ ട്രാക്കിലൂടെ യാത്രക്കാർ നടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സാങ്കേതിക തകരാറോ, വൈദ്യുതി നിലച്ചതോ ആകാം ട്രെയിൻ നിശ്ചലമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്കുണ്ടായ അസൌകര്യത്തിൽ ചെന്നൈ മെട്രോ റെയിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. മെട്രോ സർവീസുകൾ നിലവിൽ സാധാരണ നിലയിലായതായും ചെന്നൈ മെട്രോ അധികൃതർ അറിയിച്ചു.   

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ല; സുരക്ഷയെ ബാധിക്കും’; ആപ്പിൾ

‘സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ല; സുരക്ഷയെ ബാധിക്കും’; ആപ്പിൾ

 

മൊബൈൽ സുരക്ഷയ്ക്കെന്ന പേരിൽ കേന്ദ്രസർക്കാർ നിർദേശിച്ച സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ലെന്ന് ആപ്പിൾ. ഐ ഒ എസ് ഇക്കോ സിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. ആപ്ലിക്കേഷൻ നിർബന്ധമല്ലെന്നും ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ഇന്ത്യയിൽ ഉപയോഗിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കണമെന്ന നിർദേശമായിരുന്നു കേന്ദ്ര സർക്കാർ ആദ്യ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നത്. വിമർശനം ഉയർന്നതിന് പിന്നാലെ സഞ്ചാർ സാഥി അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പൗരന്മാരെ നിരീക്ഷിക്കാനുള്ള സർക്കാരിന്റെ പുതിയ നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ആപ്ലിക്കേഷൻ പ്രീ ഇൻസ്റ്റാൾ ചെയ്യാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് മൊബൈൽ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. നിർദ്ദേശം പാലിക്കാൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് മൂന്ന് മാസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും ആപ്പിലൂടെ കഴിയും. സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനും ആപ്പിലൂടെ കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. നിലവിൽ വിറ്റു കഴിഞ്ഞ ഫോണുകൾക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ആപ്പ് ലഭ്യമാക്കണമെന്ന് ആണ് കേന്ദ്രസർക്കാറിന്റെ നിർദേശം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ എസ്ഐആർ നടപടി ക്രമങ്ങൾ തുടരാം;നിർദേശം നൽകി സുപ്രീംകോടതി

കേരളത്തിൽ എസ്ഐആർ നടപടി ക്രമങ്ങൾ തുടരാം;നിർദേശം നൽകി സുപ്രീംകോടതി

 

കേരളത്തിലെ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. എനുമറേഷൻ ഫോമിന്റെ അവസാന തീയതി നീട്ടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യം മുൻനിർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണം. കമ്മീഷൻ മറ്റന്നാൾ തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കൂടുതൽ സർക്കാർ ജീവനക്കാരെ ഉയോഗിക്കരുത് എന്ന് കോടതി.

88% എസ്ഐആർ ഫോമുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി എന്നും ചില രാഷ്ട്രീയ പാർട്ടികളാണ് തടസം സൃഷ്ട്ടിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഒരു ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അവരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. എന്നാൽ 25000 ഉദ്യോഗസ്ഥരെ തങ്ങൾ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് തടസമില്ലാതെ മുന്നോട്ട് പോകുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാക് കേന്ദ്രം ആക്രമിച്ചത് ബിഎൽഎഫിന്റെ ആദ്യ വനിതാ ചാവേർ, ചിത്രം പുറത്തുവിട്ടു

പാക് കേന്ദ്രം ആക്രമിച്ചത് ബിഎൽഎഫിന്റെ ആദ്യ വനിതാ ചാവേർ, ചിത്രം പുറത്തുവിട്ടു

 

കറാച്ചി: ബലൂചിസ്ഥാനിലെ ചഗായിയിലെ ഫ്രണ്ടിയർ കോറിന്റെ കേന്ദ്രത്തിൽ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ് ) നടത്തിയ ആക്രമണത്തിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താന്റെ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോറിന്റെ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്.

ഇവിടെയാണ് ചൈനീസ് കമ്പനികൾ നടത്തുന്ന സൈൻഡാക്ക്, റെക്കോ ഡിക് ചെമ്പ്, സ്വർണഖനന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രവും സ്ഥിതിചെയ്യുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിടത്തിന് മുന്നിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആക്രമണത്തിനായി വനിതാ ചാവേറിനെയാണ് ഉപയോഗിച്ചതെന്ന് ബിഎൽഎഫ് വ്യക്തമാക്കി. സറീന റാഫിഖ് എന്ന ട്രാങ് മാഹൂ എന്ന യുവതിയാണ് ചാവേറായത്. ഇവരുടെ ഫോട്ടോയും ബിഎൽഎഫ് പുറത്തുവിട്ടു. അതീവ സുരക്ഷയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് കടക്കുന്ന ഭാഗത്താണ് സറീന റാഫിഖ് സ്വയം പൊട്ടിത്തെറിച്ചത്. ആദ്യമായാണ് ബിഎൽഎഫ് വനിതയെ ചാവേർ ആക്കുന്നത്. ബിഎൽഎഫിന്റെ 'ചാവേർ' യൂണിറ്റായ സാദോ ഓപ്പറേഷണൽ ബറ്റാലിയനാണ് ആക്രമണം നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചു, ഗർഭം ധരിക്കാൻ നിർബന്ധിച്ചു; വീണ്ടും പരാതിയുമായി മറ്റൊരു യുവതി

രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചു, ഗർഭം ധരിക്കാൻ നിർബന്ധിച്ചു; വീണ്ടും പരാതിയുമായി മറ്റൊരു യുവതി



 തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ
രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ്
സണ്ണി ജോസഫിനും യുവതി പരാതി നൽകി.

രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചു. പൊലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും യുവതി പരാതിയിൽ പറയുന്നു.

രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ പറയുന്നു. അതേസമയം ലൈംഗിക പീഡന പരാതിയിൽ രാഹുൽ നിലവിൽ ഒളിവിൽ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിന്‌ മുകളിൽ കിഴക്കൻ കാറ്റിന് അനുകൂലമായ സാഹചര്യം, ഇടിമിന്നലോടെയുള്ള മഴ തിരിച്ചെത്തുന്നു; വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

കേരളത്തിന്‌ മുകളിൽ കിഴക്കൻ കാറ്റിന് അനുകൂലമായ സാഹചര്യം, ഇടിമിന്നലോടെയുള്ള മഴ തിരിച്ചെത്തുന്നു; വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

 


തിരുവനന്തപുരം: ബംഗാൾ ഉൾകടലിനു മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ കേരളത്തിന്‌ മുകളിൽ വീണ്ടും കിഴക്കൻ കാറ്റ് അനുകൂലമായ സാഹചര്യമുണ്ടായതോടെ ഇടി മിന്നലോടെയുള്ള മഴ തിരിച്ചെത്തുന്നു. ഒരാഴ്ചയായി ദുർബലമായ തുലാ വർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങിയിട്ടുണ്ട്. വ്യാപകമായ മഴ സാധ്യതയല്ലെങ്കിലും ഇടിമിന്നലോടുകൂടിയ മഴ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി ലഭിക്കാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്



അടുത്ത 5 ദിവസത്തെ മഴ സാധ്യത പ്രവചനം
02/12/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം

03/12/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക