Friday, 5 December 2025

വിവാഹസമയത്ത് ലഭിച്ച സ്വർണ്ണവും പണവും അടക്കമുള്ള സമ്മാനങ്ങള്‍ വിവാഹമോചനത്തിൽ മുസ്ലീം പുരുഷന്‍ തിരികെ നല്‍കണമെന്ന് സുപ്രീം കോടതി

വിവാഹസമയത്ത് ലഭിച്ച സ്വർണ്ണവും പണവും അടക്കമുള്ള സമ്മാനങ്ങള്‍ വിവാഹമോചനത്തിൽ മുസ്ലീം പുരുഷന്‍ തിരികെ നല്‍കണമെന്ന് സുപ്രീം കോടതി

 

വിവാഹ സമയത്ത് വധുവിന്റെ കുടുംബം നല്‍കുന്ന പണവും സ്വര്‍ണ്ണവും അടക്കമുള്ള സമ്മാനങ്ങള്‍ വിവാഹമോചന സമയത്ത് മുസ്ലീം പുരുഷന്‍ തിരികെ നല്‍കണമെന്ന് സുപ്രീം കോടതി. വിവാഹമോചിതരായ മുസ്ലീം സ്ത്രീകള്‍ക്ക് ഇത്തരം സമ്മാനങ്ങള്‍ തിരികെ ലഭിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണം) നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രഖ്യാപിച്ചത്.

മുസ്ലീം വിവാഹത്തില്‍ വധുവിന്റെ അച്ഛന്‍ വരന് നല്‍കുന്ന സമ്മാനങ്ങള്‍ ബന്ധം പിരിഞ്ഞാലും നിലനിര്‍ത്താന്‍ അനുവദിച്ചുകൊണ്ടുള്ള 2024 ജനുവരി 31-ലെ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍കെ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിച്ചത്.

ഒരു മുസ്ലീം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുന്നതാണ് 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമമെന്നും ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി. സമത്വം, അന്തസ്, സ്വയാശ്രയം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനിര്‍മാണം നടന്നത്.

ഇതുപ്രകാരം വിവാഹത്തിന് മുമ്പോ വിവാഹ സമയത്തോ അതിനുശേഷമോ മുസ്ലീം സ്ത്രീയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സുഹത്തുക്കളോ നല്‍കുന്ന എല്ലാ സ്വത്തുക്കളിലും സ്ത്രീക്ക് നിയമപരമായി അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. വിവാഹ സമയത്ത് ഭര്‍ത്താവ് നല്‍കുന്ന മഹര്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കളിലും സ്ത്രീക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോഴും പുരുഷാധിപത്യപരമായ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും സമത്വം ഉറപ്പാക്കുന്നുണ്ടെന്നും അത് പൂര്‍ണ്ണമായും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. ഈ ലക്ഷ്യത്തിനായി കോടതികള്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ സാമൂഹിക ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ന്യായവാദം സ്ഥാപിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ നിന്നും വോട്ട് ചെയ്യാനെത്തിയ ഭർത്താവിന്റെ ലഗ്ഗേജ് പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യയുടെ പോസ്റ്റർ

യുഎഇയിൽ നിന്നും വോട്ട് ചെയ്യാനെത്തിയ ഭർത്താവിന്റെ ലഗ്ഗേജ് പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യയുടെ പോസ്റ്റർ

 


തിരൂർ: യുഎഇയിൽനിന്ന്‌ നാട്ടിൽ വോട്ടുചെയ്യാനെത്തിയ ഭർത്താവിൻ്റെ ലഗ്ഗേജ് പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യയുടെ പോസ്റ്റർ പതിച്ചത് കൗതുകമായി. യുഎഇയിൽ പച്ചക്കറിക്കട നടത്തുന്ന ഇസ്ഹാഖാണ് ഭാര്യയുടെ പോസ്റ്ററൊട്ടിച്ച പെട്ടിയുമായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ചെറിയമുണ്ടം പഞ്ചായത്തിലെ 17-ാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയാണ് ഇസ്ഹാഖിന്റെ ഭാര്യ പറമ്പത്ത് ഖമറുന്നിസ.


ഇസ്ഹാഖിന്റെ ആതവനാട്ടുള്ള സുഹൃത്ത് ഖമറുന്നിസയുടെ പോസ്റ്റർ യുഎഇയിലുള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇസ്ഹാഖ് നാട്ടിൽ വോട്ടുചെയ്യാനായി വരുന്നതറിഞ്ഞ യുഎഇയിലെ സുഹൃത്തുക്കൾ അദ്ദേഹം അറിയാതെ തന്നെ ലഗ്ഗേജ് പെട്ടിയിൽ ഈ പോസ്റ്റർ പതിക്കുകയായിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇസ്ഹാഖ് ഈ കാഴ്ച കാണുന്നത്. അങ്ങനെ ഭാര്യയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിച്ച പെട്ടിയുമായിട്ടാണ് ഇസ്ഹാഖ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് പുറത്തുവന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി; അന്വേഷണ ചുമതല ജി പൂങ്കുഴലി ഐപിഎസിന്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി; അന്വേഷണ ചുമതല ജി പൂങ്കുഴലി ഐപിഎസിന്

 

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ അന്വേഷണ ചുമതല എസ് പി ജി പൂങ്കുഴലി ഐപിഎസിന്. ഡിവൈഎസ്പി സജീവന് തന്നെയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. പ്രത്യേക അന്വേഷണ സംഘത്തിലെ ബാക്കി അംഗങ്ങളും തുടരും. അതിജീവിതയുടെ മൊഴിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. അതിജീവിതയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ മൊഴിയെടുക്കും. ഇതിനായി നോട്ടീസ് അയച്ചിരുന്നു. മറുപടി ലഭിക്കുന്ന പക്ഷം പരാതിക്കാരിയുടെ മൊഴിയെടുക്കും.

അതേസമയം, രാഹുലിന്റെ വിഷയത്തില്‍ രാജ്യത്തെ ഒരു പാര്‍ട്ടി എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി പ്രതികരിച്ചു. ആദ്യം പരാതിക്കാരി ആര് എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. മൂന്ന് തരത്തിലുള്ള പരാതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്തു. ആദ്യത്തെ നടപടി മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു. കോടതി വിധി വന്നയുടന്‍ കെപിസിസി പ്രസിഡന്റ് തീരുമാനമെടുത്തു.

'പരാതി ഉണ്ടായിരുന്നിട്ടും സിപിഐഎം ചിലരെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. പാര്‍ട്ടി അംഗമല്ലാത്ത ഒരാള്‍ എങ്ങനെ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കും. റിക്ടര്‍ സ്‌കെയിലില്‍ ഏഴിന് മുകളില്‍ തീവ്രതയുള്ളത് മാത്രമെ സിപിഐഎം എടുക്കുകയുള്ളൂ. പരാതികള്‍ സിപിഐഎം പോലീസിന് കൈമാറിയില്ല. പേരില്ലാത്ത ഒരു പരാതി വന്നപ്പോള്‍ പോലും കോണ്‍ഗ്രസ് ആ പരാതി ഡിജിപിക്ക് കൈമാറി. തീവ്രത അളക്കുന്ന മെഷീന്‍ എകെജി സെന്റര്‍ ഉണ്ടാക്കിവിടുന്നുണ്ടോ. അങ്ങനെയാണെങ്കില്‍ എകെജി സെന്റര്‍ ഫാക്ടറി ആക്കണം', അബിന്‍ വര്‍ക്കി പറഞ്ഞു.

'പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് എന്തുകൊണ്ട് പുറത്താക്കുന്നില്ല. സിപിഐഎം ഞങ്ങള്‍ക്ക് ധാര്‍മികതയുടെ ക്ലാസ് എടുക്കാന്‍ വരേണ്ട. രാഹുല്‍ മാങ്കൂട്ടത്തിലിനെ കേരള പൊലീസിന് വേണമെങ്കില്‍ നിമിഷനേരം കൊണ്ട് അറസ്റ്റ് ചെയ്യാം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ വിഷയം നീട്ടിക്കൊണ്ട് പോകണം, അതാണ് ലക്ഷ്യം. ഉന്നതരിലേക്ക് ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണം പോകണം എന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. കടകംപള്ളിയിലേക്ക് അന്വേഷണം പോകണം എന്നാണ് കോടതി പരോക്ഷമായി പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസിന്റേത് എപ്പോഴും സ്ത്രീപക്ഷ നിലപാടാണ്. മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ ഒളിവില്‍ കഴിയുന്നത് സ്വാഭാവികമാണ്. പൊലീസ് ഡ്രാമ കളിക്കുന്നു. കേരളത്തിലെ പൊലീസ് കഴിവ് കെട്ട പൊലീസ് ആണോ? രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ വിധിപ്രസ്താവം വന്നതിനുശേഷം ആയിരിക്കാം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കുക.' അബിൻ വർക്കി പറഞ്ഞു.

തങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട ആളായിരുന്നു, ഭരണപക്ഷത്തെ ഏറ്റവും കൂടുതൽ പ്രതിരോധിച്ച ചെറുപ്പക്കാരൻ ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ, എന്നിട്ടും പക്വമായ ആയ തീരുമാനം പാർട്ടി എടുത്തുവെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തെക്കുറിച്ചും അബിൻ വർക്കി പരാമർശിച്ചു. സർക്കാരിനെ പോലെ വെറും വാക്ക് താൻ പറയില്ല. ആറുമാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കുമെന്ന് സർക്കാർ പറഞ്ഞു. ഒന്നര വർഷമായിട്ടും നിർമ്മാണം പൂർത്തിയായില്ലെന്നും അബിൻ വർക്കി ചൂണ്ടിക്കാട്ടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

 

ദില്ലി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ. ദില്ലിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ഛത്തീസ്​ഗഡ്, ​ഗോവ, പറ്റ്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയിൽ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി.


ഇന്ന് മാത്രം എഴുനൂറോളം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതില്‍ ഇൻഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷം ആക്കിയത്. ഫെബ്രുവരി പത്തോടെ മാത്രമേ സര്‍വീസ് പൂര്‍ണമായി പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ഇൻഡിഗോ പറയുന്നത്. ദില്ലിയിൽ നിന്ന് ഇന്ന് മാത്രം 400-ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. മഹാരാഷ്ട്രയിൽ നിന്നുള്ള 32 സർവീസുകളും ബെംഗളൂരുവിൽ നിന്നുള്ള 102 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള 31 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങളും ചെന്നൈയിൽ എത്തേണ്ട 11 വിമാനങ്ങളും റദ്ദാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിച്ചുയർന്ന് ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക്; യാത്രക്കാർക്ക് വൻ തിരിച്ചടി

കുതിച്ചുയർന്ന് ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക്; യാത്രക്കാർക്ക് വൻ തിരിച്ചടി

 

രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ യാത്രക്കാർക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ഇതോടെ ടിക്കറ്റിന് റദ്ദായാൽ പകരം ടിക്കറ്റ് എടുക്കാൻ കഴിയാത്ത അവസ്ഥയിലായി യാത്രക്കാർ.

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാൽപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കിൽ അത് മുപ്പതിനായിരത്തിനടുത്താണ് . നാളത്തേക്കാണെങ്കിൽ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമെല്ലാം ഇതുതന്നെ അവസ്ഥ. ടിക്കറ്റ് റദ്ദായാൽ മറ്റൊരു ടിക്കറ്റെടുക്കാമെന്ന് വച്ചാൽ വൻ സാമ്പത്തിക ബാധ്യതയാണ് യാത്രക്കാരനെ കാത്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.

അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാർക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നൽകാൻ ഇൻഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തിൽ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാർക്ക് വെല്ലുവിളിയാണ്. ഇൻഡിഗോയുടെ കുത്തകവത്കരണമാണ് സ്ഥിതി മോശമാക്കിയതെന്നും സാധാരണക്കാരാണ് ഇതിന് വില നൽകേണ്ടി വരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പൈലറ്റ്മാരുടെ സമയക്രമത്തിൽ ഡിജിസിഎ നിർബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇൻഡിഗോ ആവർത്തിക്കുന്നു. വേഗത്തിൽ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്

സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്

 

തെലങ്കാന: ഇൻഷുറൻസ് തുകയ്ക്കായി സഹോദരനെ കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ കരീംന​ഗറിലാണ് ക്രൂരസംഭവം. മാനസിക വെല്ലുവിളി നേരിടുന്ന 37കാരനായ സഹോദരൻ വെങ്കിടേഷിനെയാണ് 30കാരനായ ഇളയ സഹോദരൻ നരേഷ് കൊലപ്പെടുത്തിയത്. നരേഷും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. നരേഷ് ടിപ്പർ ലോറി ബിസിനസ് നടത്തുന്ന ആളാണ്. ടിപ്പറിന്റെ ഇൻസ്റ്റാൾമെന്റുകൾ അടക്കാൻ കഴിയാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഓഹരി നിക്ഷേപത്തെ തുടർന്നും സാമ്പത്തിക നഷ്ടമുണ്ടായി. 


ഏകദേശം ഒന്നരക്കോടിയിലധികം രൂപ ഇയാൾക്ക് കടമുണ്ടായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് സഹോദരനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക വാങ്ങി കടം വീട്ടാനുള്ള പദ്ധതി രണ്ട് മാസങ്ങൾക്ക് മുമ്പ് നരേഷ് തയ്യാറാക്കിയത്. തുടർന്ന് രണ്ട് മാസത്തിനിടെ സഹോദരന്റെ പേരിൽ പല കമ്പനികളിൽ നിന്നായി 4,14,00,000 രൂപയുടെ ഇൻഷുറൻസ് പോളിസികളെടുത്തു. അതോടൊപ്പം 20 ലക്ഷം രൂപയുടെ സ്വർണവായ്പയും എടുത്തു. അതിന് ശേഷമാണ് കഴിഞ്ഞ 26ാം തീയതി ലോറി തകരാറിലായെന്ന് പറഞ്ഞ് സഹോദരനെ രാത്രിയിൽ വിളിച്ചുവരുത്തിയത്. ലോറിയുടെ അടിയിൽ കിടക്കാൻ സഹോദരനോട് ആവശ്യപ്പെട്ടു. ലോറി കയറ്റി സഹോദരനെ കൊലപ്പെടുത്തി. അപകടമരണം എന്നാണ് പൊലീസിനെയും ഇൻഷുറൻസ് കമ്പനിയെയും നരേഷ് ധരിപ്പിച്ചത്. സ്ഥലത്തെത്തി പരിശോധന നടത്തിയ ലോക്കല്ഡ പൊലീസിനും ഇൻഷുറൻസ് കമ്പനിക്കും സംശയങ്ങൾ തോന്നിയതാണ് സംഭവത്തിൽ വഴിത്തിരിവായത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുകയുടെ ഇൻഷുറൻസ് പോളിസികൾ ഇയാൾ എടുത്തിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്. ചോദ്യം ചെയ്യലിൽ നരേഷ് കുറ്റം സമ്മതിച്ചു.

 കൊലപാതകത്തിന് മുമ്പ് 3 പ്രതികളും ചേർന്ന് മൊബൈലിൽ വീഡിയോ റെക്കോർഡ് ചെയ്തതായും കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്തത് 3 പേരും ഒരുമിച്ചാണ്. പിടിക്കപ്പെട്ടാൽ 3 പേർക്കും തുല്യ ഉത്തരാദിത്വമുണ്ട് എന്നതടക്കമുള്ള കാര്യങ്ങൾ ഈ വീഡിയോയിലുണ്ടായിരുന്നു. നരേഷിനെയും കൂട്ടാളികളായ 2 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രാകേഷ് എന്നയാൾക്ക് 7 ലക്ഷം രൂപ നരേഷ് നൽകാനുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാൾ നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. കൃത്യത്തിൽ പങ്കാളിയായാൽ 13 ലക്ഷം രൂപ അധികമായി തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കൊലപാതകത്തിൽ പങ്കാളിയാക്കിയതെന്നാണ് നരേഷിന്റെ മൊഴി. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില, മുരിങ്ങക്കായ കിലോക്ക് 250 രൂപ! തമിഴ്നാട്ടിലെ മഴ കാരണം പച്ചക്കറി വരവ് കുറഞ്ഞു

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില, മുരിങ്ങക്കായ കിലോക്ക് 250 രൂപ! തമിഴ്നാട്ടിലെ മഴ കാരണം പച്ചക്കറി വരവ് കുറഞ്ഞു

 

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇന്നത്തെ വില നിലവാരമനുസരിച്ച് മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില. പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ വില ഇനിയും ഉയരും. തമിഴ്നാട്ടിൽ മഴ കാരണം പച്ചക്കറി വരവ് കുറവായതാണ് വില കുതിക്കാൻ കാരണം.


അതേ സമയം, ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് തമിഴ്നാട്ടിലും പുതുച്ചേരിയും ഡിസംബര്‍ ഒന്‍പത് വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ഒരേ സ്ഥലത്ത് തന്നെ തുടരുകയാണ്. ഇതു കൊണ്ടാണ് മഴ തുടരുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇപ്പോൾ തുടരുന്ന ന്യൂനമർദ്ദം അതിതീവ്ര ന്യൂനമര്‍ദമായി മാറാനും സാധ്യത. ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, കൃഷ്ണഗിരി, ധര്‍മപുരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലും വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പുതുച്ചേരിയിലും മഴ മുന്നറിയിപ്പുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

85 കാരിയെ പീഡിപ്പിച്ച് മർദിച്ച് വഴിയിൽ ഉപേക്ഷിച്ച 20 കാരൻ അറസ്റ്റിൽ

85 കാരിയെ പീഡിപ്പിച്ച് മർദിച്ച് വഴിയിൽ ഉപേക്ഷിച്ച 20 കാരൻ അറസ്റ്റിൽ

 

വെഞ്ഞാറമൂട്: വയോധികയെ പീഡിപ്പിച്ച് മർദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് പ്രതിഭാലയത്തിൽ അഖിൻ (20) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു

 

പാലക്കാട്: റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ച് കോൺട്രാക്ടർ മരിച്ചു. ചെർപ്പുളശ്ശേരി, നിരപറമ്പിൽ കോന്തത്തൊടി വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുറഹിമാനാണ് (56) മരിച്ചത്. ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറിൽ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാർ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മൺതിട്ടയിൽ ഇടിച്ചു കയറി. സാരമായി പരിക്കേറ്റ ഇദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചെർപ്പുളശ്ശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമൂഹമാദ്ധ്യമത്തിലൂടെ യുവതിയെ അപമാനിച്ചു, യൂട്യൂബര്‍ അറസ്റ്റില്‍

സമൂഹമാദ്ധ്യമത്തിലൂടെ യുവതിയെ അപമാനിച്ചു, യൂട്യൂബര്‍ അറസ്റ്റില്‍

 

ഫേസ്ബുക്കിലൂടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച കോട്ടയം വേളൂര്‍ പതിനഞ്ചില്‍കടവ് ഭാഗം സ്വദേശി ജെറിന്‍ പി (39) പൊലീസ് പിടിയില്‍. ബിഎന്‍എസ് 64 മുതല്‍ 71 സെക്ഷന്‍ പ്രകാരം നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് കോട്ടയം സൈബര്‍ ക്രൈം പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

അതിജീവതയെ നവംബര്‍ 30ന് വൈകുന്നേരം വളരെമോശമായും ലൈംഗികമായും പരാമര്‍ശിച്ച വീഡിയോ പ്രചരിപ്പിച്ച വോയിസ് ഓഫ് മലയാളി എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമയാണ് പ്രതി.

വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലില്‍ നവംബര്‍ 2നു ലഭിച്ച അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് വീഡിയോ ലിങ്കിന്റെ യുആര്‍എല്‍ പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയും കൃത്യത്തിനുപയോഗിച്ച ഉപകരണവും കോട്ടയം സൈബര്‍ പൊലീസ് പരിധിയിലാണ് കണ്ടെത്തി കേസ് അവര്‍ക്ക് കൈമാറി. തുടര്‍ന്ന് നവംബര്‍ 3ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനിമുതല്‍ ഇന്‍കമിംഗ് കോളുകളില്‍ KYC രജിസ്റ്റര്‍ ചെയ്ത പേരുകള്‍ പ്രദര്‍ശിപ്പിക്കും

ഇനിമുതല്‍ ഇന്‍കമിംഗ് കോളുകളില്‍ KYC രജിസ്റ്റര്‍ ചെയ്ത പേരുകള്‍ പ്രദര്‍ശിപ്പിക്കും

 

ഇനിമുതല്‍ ഇന്ത്യന്‍ ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ച് വിളിക്കുന്ന എല്ലാവരുടെയും KYC രജിസ്റ്റര്‍ ചെയ്ത പേര് ഫോണുകളില്‍ തെളിയും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം നടപ്പിലാക്കാന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് (DOT) ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടും. നിലവില്‍ ഹരിയാനയില്‍ ഇത് സംബന്ധിച്ച ഒരു പരീക്ഷണം നടക്കുന്നുണ്ട്.

കോളര്‍ നെയിം പ്രസന്റേഷന്‍ (CNAP) എന്നറിയപ്പെടുന്ന ഈ സവിശേഷിത റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ പോലെയുളള ടെലികോം ഓപ്പറേറ്റര്‍മാര്‍ ചില കോളുകളെ 'suspected' 'suspicious' എന്ന് എഴുതി കാണിക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്. എന്നാല്‍ ആ വാക്കുകള്‍ക്ക് പകരം കോളര്‍ ഐഡി ഒരു നമ്പര്‍ രജിസ്റ്റര്‍ ചെയ്ത പേരായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്.

തട്ടിപ്പുകള്‍ക്കും സ്പാം കോളുകള്‍ക്കും എതിരെ പോരാടുന്ന ഒരു നടപടിയായി 2022 മുതല്‍ ഈ നീക്കം നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. ഈ മാര്‍ഗ്ഗം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കോളുകള്‍ക്ക് മറുപടി നല്‍കുന്നതിന് മുന്‍പ് ആരാണ് വിളിക്കുന്നതെന്ന് സ്‌ക്രീനില്‍ കാണുകയാണ് ചെയ്യുന്നത്. ഖത്തര്‍ പോലെയുള്ള കോളര്‍ നെയിം പ്രസന്റേഷന്‍ CNAP നടപ്പിലാക്കിയ രാജ്യങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമേ അങ്ങനെ ഒരു സൗകര്യം ചെയ്തിരുന്നുള്ളൂ.

നിലവിലുള്ള സ്വകാര്യ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കള്‍ നല്‍കുന്ന KYC വിവരങ്ങളില്‍ നിന്ന് CNAP നേരിട്ടാണ് ഡാറ്റ എടുക്കുന്നത്. ഇതിനര്‍ഥം ഉദ്യാേഗസ്ഥര്‍ കോളറിന്റെ പേരുകള്‍ പരിശോധിച്ച് തിരിച്ചറിയല്‍ രേഖകളുമായി ബന്ധിപ്പിക്കും എന്നാണ്. ഇത് വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ കോളര്‍ വിവരങ്ങളുടെ അപകട സാധ്യത ഗണ്യമായി കുറയ്ക്കും. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഐഡന്റിറ്റി തട്ടിപ്പുകള്‍, ഫോണ്‍വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ തടയാന്‍ CNAP സംവിധാനത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് ഉദ്യേഗസ്ഥര്‍ കരുതുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

 


ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാം. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. അത്തരത്തില്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

സാല്‍മണ്‍ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പിനാല്‍ സമ്പന്നമാണ് അവക്കാഡോ. കൂടാതെ വെണ്ണപ്പഴത്തില്‍ പൊട്ടാസ്യവും ഫോളേറ്റും ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വാള്‍നട്സ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബെറിപ്പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറിപ്പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ഇലക്കറികള്‍

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബീറ്റ്റൂട്ട്

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും

വാഴപ്പഴം

ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്താം

തക്കാളി

പൊട്ടാസ്യം അടങ്ങിയ തക്കാളിയും ബിപി നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം; അറിയിപ്പ് താമരശ്ശേരി ചുരത്തിൽ, വളവിന് വീതി കൂട്ടുന്നു

ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം; അറിയിപ്പ് താമരശ്ശേരി ചുരത്തിൽ, വളവിന് വീതി കൂട്ടുന്നു

 

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തില്‍ വാഹന ഗതാഗതം നിയന്ത്രിക്കും. വെള്ളിയാഴ്ച (05.12.2025) ഏര്‍പ്പെടുത്തുന്ന ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. അതിനാല്‍ ജോലി, ആശുപത്രി ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍ വളരെ നേരത്തെ തന്നെ ചുരംകടന്നുപോകാന്‍ പാകത്തില്‍ യാത്ര ക്രമപ്പെടുത്തണം. ഇനി പറയുംപ്രകാരമുള്ള ക്രമീകരണങ്ങളാണ് മറ്റു വാഹനങ്ങള്‍ക്കായി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പനമരം നാലാം മൈല്‍ കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവ പച്ചിലക്കാട് പനമരം നാലാം മൈല്‍ വഴിയും കല്‍പ്പറ്റ ഭാഗത്തു നിന്നുള്ളവര്‍ പനമരം നാലാം മൈല്‍ വഴിയും വൈത്തിരി ഭാഗത്ത് നിന്ന് വരുന്നവര്‍ പടിഞ്ഞാറത്തറ വെള്ളമുണ്ട വഴിയും പോകേണ്ടതാണ്.

വടുവന്‍ചാല്‍ ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി യാത്ര ചെയ്യാന്‍ ശ്രദ്ധിക്കണം. വെള്ളിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. പൊലീസ് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണ നടപടികളോട് യാത്രക്കാര്‍ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക