Thursday, 11 December 2025

നിങ്ങളുടെ കാറിൽ ഈ മഞ്ഞലൈറ്റ് കണ്ടാൽ ജാഗ്രത; ഇതൊരു അപകടസൂചനയാണ്

നിങ്ങളുടെ കാറിൽ ഈ മഞ്ഞലൈറ്റ് കണ്ടാൽ ജാഗ്രത; ഇതൊരു അപകടസൂചനയാണ്

 

പുതിയ കാലത്ത് എല്ലാ വാഹന നിർമ്മാതാക്കളും ഉപഭോക്താക്കൾക്കായി നൂതന സവിശേഷതകളുള്ള വാഹനങ്ങൾ പുറത്തിറക്കുന്നു. കാറുകൾ വളരെയധികം പുരോഗമിച്ചിരിക്കുന്നു. ഇപ്പോൾ ചെറിയ തകരാർ പോലും വാഹനം സിഗ്നലുകൾ നൽകാൻ കാരണമാകുന്നു. ഇത് കാറിന്റെ ഏത് ഭാഗത്താണ് പ്രശ്‌നമുള്ളതെന്ന് വെളിപ്പെടുത്തുന്നു. ഡാഷ്‌ബോർഡിലെ ഡ്രൈവറുടെ ഡിസ്‌പ്ലേയിൽ എപ്പോഴെങ്കിലും മുന്നറിയിപ്പ് ലൈറ്റ് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഓരോ മുന്നറിയിപ്പ് ലൈറ്റും എന്തിനെയെങ്കിലും സൂചിപ്പിക്കുന്നു. അത്തരത്തിലുള്ള ഈ ലൈറ്റുകളിൽ ഒന്ന് എബിഎസ് അല്ലെങ്കിൽ ആന്റി-ബ്രേക്കിംഗ് സിസ്റ്റത്തിനുള്ളതാണ്. എബിഎസ് ലൈറ്റ് കത്തുകയാണെങ്കിൽ അതിന്റെ അർത്ഥമെന്താണെന്നും അത് എന്ത് തരത്തിലുള്ള കേടുപാടുകൾക്ക് കാരണമാകുമെന്നും നമുക്ക് നോക്കാം.


നിങ്ങളുടെ ഡാഷ്‌ബോർഡിൽ പെട്ടെന്ന് ഒരു അലേർട്ട് ലൈറ്റ് പ്രകാശിക്കുമ്പോൾ, കാറിന്റെ സിസ്റ്റം നിങ്ങളോട് എന്തോ പറയുന്നുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. വാഹനമോടിക്കുമ്പോഴോ കാർ സ്റ്റാർട്ട് ചെയ്തതിനു ശേഷമോ ഡ്രൈവറുടെ ഡിസ്‌പ്ലേയിൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) അലേർട്ട് ലൈറ്റ് പ്രകാശിക്കുന്നത് കണ്ടാൽ, അതൊരു അപകടസൂചനയായിരിക്കാം. നിങ്ങൾ ഉടനടി നടപടിയെടുക്കണം.

എന്താണ് എബിഎസ്?

പെട്ടെന്നുള്ളതോ വേഗത്തിലുള്ളതോ ആയ ബ്രേക്കിംഗ് സമയത്ത് ചക്രങ്ങൾ ലോക്ക് ആകുന്നത് തടയുന്ന ഒരു സുരക്ഷാ സവിശേഷതയാണ് എബിഎസ്. ഇത് ഡ്രൈവർക്ക് മികച്ച സ്റ്റിയറിംഗ് നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്നു. കാർ തെന്നിമാറുന്നത് തടയാനും ഇത് സഹായിക്കുന്നു. മൊത്തത്തിൽ, ഈ സവിശേഷത അപകടങ്ങൾ തടയാൻ സഹായിക്കുന്നു.

എബിഎസ് അലേർട്ട് ലൈറ്റ് എന്താണ് അർത്ഥമാക്കുന്നത്?

എബിഎസ് ലൈറ്റ് തെളിയുമ്പോൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്നോ അല്ലെങ്കിൽ ഒരു സെൻസറിൽ ഗുരുതരമായ തകരാർ സംഭവിച്ചിട്ടുണ്ടെന്നോ ആണ് അത് സൂചിപ്പിക്കുന്നത്. ഈ ലൈറ്റ് കാണുന്നുണ്ടെങ്കിൽ, നിങ്ങളുടെ വാഹനം ഒരു സർവീസ് സെന്ററിലേക്കോ അല്ലെങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള ഒരു മെക്കാനിക്കിന് സമീപത്തേക്കോ ഉടൻ കൊണ്ടുപോകുക.

എന്നിട്ടും വണ്ടി ഓടിച്ചാൽ എന്തുസംഭവിക്കും?

എബിഎസ് ലൈറ്റ് കത്തുന്നുവെങ്കിൽ, സെൻസർ ശരിയായി പ്രവർത്തിക്കുന്നില്ല അല്ലെങ്കിൽ അത് കേടായിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഈ തകരാറുള്ള വാഹനമാണ് നിങ്ങൾ ഓടിക്കുന്നതെന്ന് കരുതുക.  ഒരു അടിയന്തര സാഹചര്യത്തിൽ നിങ്ങൾക്ക് ബ്രേക്ക് പ്രയോഗിക്കേണ്ടിവരുമെന്ന് സങ്കൽപ്പിക്കുക. ഈ സാഹചര്യം അപകട സാധ്യത വർദ്ധിപ്പിക്കും. കാരണം തകരാറിലായ സെൻസർ ചക്രങ്ങൾ ജാമാകുകയും വാഹനത്തിന്‍റെ നിയന്ത്രണം നഷ്‍ടമാകാൻ ഇടയാക്കുകയും ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈറ്റിൽ ശുചീകരണ യജ്ഞം ശക്തമാക്കി; 19 ഉപേക്ഷിച്ച വാഹനങ്ങൾ നീക്കി, 24 നിയമലംഘനങ്ങൾക്ക് നോട്ടീസ്

കുവൈറ്റിൽ ശുചീകരണ യജ്ഞം ശക്തമാക്കി; 19 ഉപേക്ഷിച്ച വാഹനങ്ങൾ നീക്കി, 24 നിയമലംഘനങ്ങൾക്ക് നോട്ടീസ്

 

കുവൈറ്റ് സിറ്റി: പൊതു ശുചിത്വം വർദ്ധിപ്പിക്കുന്നതിനും റോഡുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള തുടർ ശ്രമങ്ങളുടെ ഭാഗമായി, കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ ടീമുകൾ ഫീൽഡ് കാമ്പയിനുകൾ തുടരുന്നതായി അറിയിച്ചു.

മുബാറക് അൽ-കബീർ ഗവർണറേറ്റിൽ റെസിഡൻഷ്യൽ ഏരിയകളിൽ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്കുപ്പൻസി ഡിപ്പാർട്ട്‌മെന്റ് വിപുലമായ പരിശോധനകൾ നടത്തി. നഗരത്തിന്റെ പൊതുവായ ശുചിത്വ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും, ഗതാഗത തടസ്സങ്ങളുണ്ടാക്കുന്നതും നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്നതുമായ തടസ്സങ്ങൾ നീക്കം ചെയ്യുകയുമാണ് ഈ കാമ്പയിനുകളുടെ ലക്ഷ്യം.

മുനിസിപ്പാലിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ കമ്പയിനിലൂടെ 19 ഉപേക്ഷിച്ച വാഹനങ്ങൾ, സ്ക്രാപ്പ് മെറ്റീരിയലുകൾ, നിയമവിരുദ്ധമായി പാർക്ക് ചെയ്ത ബോട്ടുകൾ എന്നിവ നീക്കം ചെയ്തു. കൂടാതെ, പൊതു ശുചിത്വവും റോഡ് കൈയേറ്റവുമായി ബന്ധപ്പെട്ട് 24 നിയമലംഘന നോട്ടീസുകൾ നൽകുകയും, ഉപേക്ഷിച്ച വാഹനങ്ങൾക്കും അനധികൃത വാണിജ്യ കണ്ടെയ്‌നറുകൾക്കുമായി 38 നീക്കം ചെയ്യൽ നോട്ടീസുകൾ പതിക്കുകയും ചെയ്തു.

മാത്രമല്ല, ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായി 14 പഴയ മാലിന്യ കണ്ടെയ്‌നറുകൾക്ക് പകരം പുതിയവ സ്ഥാപിക്കുകയും, 31 പുതിയ കണ്ടെയ്‌നറുകൾ കൂടി അധികമായി സ്ഥാപിക്കുകയും ചെയ്തു. ഗവർണറേറ്റിലുടനീളം വൃത്തിയും ചിട്ടയുമുള്ള നഗര അന്തരീക്ഷം നിലനിർത്തുന്നതിന് ഈ ശ്രമങ്ങൾ സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചായക്കും കോഫിക്കുമൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം; ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ടത്!

ചായക്കും കോഫിക്കുമൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം; ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ടത്!

 

തണുപ്പുകാലത്ത് ചൂട് ചായ അല്ലെങ്കിൽ  കോഫി ഇത് മസ്റ്റാണ് പലർക്കും. ചായക്കോ കോഫിക്കോ ഒപ്പം കഴിക്കാനും സ്‌പെഷ്യലായി എന്തെങ്കിലും കാണും. നല്ല മഴ ഒരു കട്ടൻ ഒരു വട എന്നൊക്കെ സ്റ്റാറ്റസ് ഇടുന്നവർ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. നല്ല രുചിയുള്ള ഭക്ഷണസാധനങ്ങളും ഒപ്പം കാപ്പിയോ ചായയോ കുടിക്കുമ്പോൾ അത് ആരോഗ്യത്തിന് നല്ലതാണോ ചീത്തയാണോ എന്ന് കൂടി പരിശോധിക്കേണ്ടത് ആവശ്യമാണ്.

ചില ഭക്ഷണ സാധനങ്ങൾക്കൊപ്പം ചായയോ കാപ്പിയോ കുടിക്കാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ ശീലം മതിയായ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യുന്നതിന് തടസമുണ്ടാക്കുമത്രേ. ഇതിൽ പ്രധാനപ്പെട്ടത് ഇരുമ്പാണ്. ഇരുമ്പിന്റെ ആഗീരണം മതിയായ രീതിയിൽ നടക്കില്ലെങ്കിൽ അത് അസിഡിറ്റി അല്ലെങ്കിൽ വയറിലുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകൾക്ക് കാരണമാകും. അതിനാ്ൽ ഏതെല്ലാം ഭക്ഷണമാണ് ഇത്തരത്തിൽ ഒഴിവാക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം.

കോഫിയിലെ അസിഡിറ്റി ചായയിലെ ടാനിൻ എന്നിവ വയറിനുള്ളിൽ വീർപ്പുമുട്ടൽ, ദഹനം എന്നിവയെ ബാധിക്കും. അതിനാൽ ഇനി പറയുന്ന അഞ്ച് ഭക്ഷണങ്ങൾ കാപ്പി, ചായ എന്നിവയ്‌ക്കൊപ്പം കഴിക്കുന്നത് ശൈത്യകാലത്ത് ഒഴിവാക്കാം.

കടലമാവിൽ ഉണ്ടാക്കുന്ന എണ്ണക്കടികൾ പ്രത്യേകിച്ച് പക്കാവട, മിക്‌സച്ചർ മുതലായവ കാപ്പിക്കും ചായയ്ക്കുമൊപ്പം ഈ തണുപ്പ് കാലത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. കടലമാവ് ദഹന സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്നതിനൊപ്പം പോഷകകൾ ആഗീരണം ചെയ്യുന്നതിന് തടസമുണ്ടാക്കും.

തണുത്ത ആഹാരങ്ങളാണ് മറ്റൊന്ന്. പല വീടുകളിലും പറാത്തയ്‌ക്കൊപ്പം തൈര്, അച്ചാറ്, നല്ല ചൂട് ചായ എന്നിവയാകും ഉണ്ടാവുക. ഇതും ദഹനത്തെ ബാധിക്കും മാത്രമല്ല ഓക്കാനവും ഉണ്ടാവും. ചായയോ കാപ്പിയോ കുടിച്ച് അരമണിക്കൂറെങ്കിലും കഴിയാതെ തണുത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

മഞ്ഞൾ ഉൾപ്പെട്ട ഭക്ഷണത്തിൽ നിറയെ ആന്റി ഓക്‌സിഡൻസ് ഉണ്ടാകും. ഇവ എല്ലാ ദിവസവും കഴിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാൽ ചൂടുള്ള ചായയ്ക്കും കാപ്പിക്കുമൊപ്പം മഞ്ഞൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വായു മൂലമുള്ള പ്രശ്‌നമുണ്ടാകാനും മലബന്ധം ഉണ്ടാകാനും ഇടയാക്കും.

ചായയിൽ നാരങ്ങ പിഴിഞ്ഞൊഴിക്കുന്നതാണ് ഒഴിവാക്കേണ്ട മറ്റൊരു രീതി. സിട്രിക്ക് ആസിഡ് നിറഞ്ഞ നാരങ്ങനീര് ചായയിലേക്ക് ഒഴിക്കുമ്പോൾ അത് വയറ് വീക്കത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഇക്കാരണത്താലാണ് രാവിലെകളിൽ ലമൺ ടീ കുടിക്കരുതെന്ന് പറയുന്നത്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കുന്നതും നല്ലതല്ല. ഓക്‌സലേറ്റും ടാനിനും അടങ്ങിയ ചായ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, ഈ ഇരുമ്പിനെ ആഗീരണം ചെയ്യാൻ ശരീരത്തിന് കഴിയില്ല. നട്ട്‌സ്, ഗ്രെയിൻസ്, ഇലപച്ചക്കറികൾ എന്നിവ ചായയ്‌ക്കൊപ്പം കഴിക്കരുത്. നിങ്ങൾ ചായയ്ക്കും കാപ്പിക്കുമൊപ്പം കഴിക്കുന്ന ഭക്ഷണങ്ങൾ മുഴുവൻ ദഹന വ്യവസ്ഥയെയും ബാധിക്കാം പ്രത്യേകിച്ച് ശൈത്യകാലത്ത്. മേൽപ്പറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കി ഡയറ്റ് കൃത്യമാക്കിയാൽ തണുപ്പ്കാലത്ത് ചൂടൻ കാപ്പിയു ചായയും നന്നായി ആസ്വദിക്കാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ഉടമകളായ സഹോദരങ്ങൾ തായ്ലന്റിൽ അറസ്റ്റില്‍, ആകെ പിടിയിലായത് 7 പേർ

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ഉടമകളായ സഹോദരങ്ങൾ തായ്ലന്റിൽ അറസ്റ്റില്‍, ആകെ പിടിയിലായത് 7 പേർ

 

ഗോവ: ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള്‍  തായ്ലന്‍റില്‍ പിടിയില്‍. തീ പിടിച്ച ഉടൻ ഗോവയില്‍ നിന്നും തായ്ലന്‍റിലേക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്‍റർപോൾ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപെടുവിച്ചിരുന്നു. തായ്ലന്‍റ് പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന്‍ ഇന്ത്യയിലേക്കയക്കും. 


ഡിസംബര്‍ 6 അര്‍ദ്ധരാത്രി 11 മണിയോടെയാണ് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാക്ലബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര്‍ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതോടെ ഉടമകളിലൊരാളെയും മാനേജറെയും  മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് സൗരഭ് ലുത്ര എന്നിവര്‍ തായ്ലന്‍റിലേക്ക് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ ടിക്കറ്റെടുത്ത് തായ്ലന്‍റിലെ ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.

തുടര്‍ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്‍റർപോളിനെ വിവരം അറിയിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തായ്ലന്‍റ് പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഇന്ത്യയ്ക്കും തായ്‌ലൻഡിനും ഇടയിൽ 2015 മുതൽ പ്രാബല്യത്തിലുള്ള കൈമാറല്‍ ഉടമ്പടിയുടെ ഭാഗമായി ഇരുവരെയും ഇന്ത്യയിലേക്കയക്കും. സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നൽകുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ശ്രീരാമന്റെ ആയുധപ്പുരയാണ് ഓസ്ട്രേലിയ ആയത്’: പൂക്കി ബാബയുടെ അവകാശവാദം

‘ശ്രീരാമന്റെ ആയുധപ്പുരയാണ് ഓസ്ട്രേലിയ ആയത്’: പൂക്കി ബാബയുടെ അവകാശവാദം

 




സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് പൂക്കി ബാബ എന്ന അനിരുദ്ധാചാര്യ ഓസ്ട്രേലിയയുടെ പേരിനെക്കുറിച്ച് വിശദീകരിക്കുന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറൽ. രാമ-രാവണ യുദ്ധത്തിനുശേഷം ആയുധങ്ങൾ സൂക്ഷിക്കാൻ കണ്ടെത്തിയ ആയുധപ്പുര ആണ് പിന്നീട് ഓസ്ട്രേലിയ ആയതെന്നാണ് പൂക്കി ബാബ വിശദീകരിച്ചത്. ‘ഓസ്ട്രേലിയയുടെ യാഥാര്‍ഥ്യം’ എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 


രാമ–രാവണ യുദ്ധപശ്ചാത്തലം പരിചയപ്പെടുത്തിയാണ് വിഡിയോ ആരംഭിക്കുന്നത്. ‘രാവണന്റെ ഒരു ലക്ഷം മക്കള്‍, ഒന്നര ലക്ഷം പേരക്കുട്ടികള്‍, രാവണന്റെ സൈനികര്‍ എല്ലാവരെയും രാമസൈന്യം കൊന്നൊടുക്കി. കൊല്ലപ്പെട്ടവരുടെയെല്ലാം ആയുധങ്ങള്‍ അനാഥമായി. ലങ്കയിൽ ആയുധങ്ങള്‍ കൂമ്പാരമായി. ഈ ആയുധങ്ങള്‍ സാധാരണക്കാരുടെ കൈയില്‍ കിട്ടിയാല്‍ എന്താവും സ്ഥിതി? രാവണന്റെയോ മേഘനാഥന്റെയോ വാളുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന് ശ്രീരാമന്‍ ഭയന്നു. ആയുധങ്ങള്‍ ലങ്കയില്‍നിന്ന് അകലെയുള്ള സ്ഥലത്ത് ഉപേക്ഷിക്കാന്‍ സൈനികരോട് രാമൻ പറഞ്ഞു. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ കണ്ടെത്തിയ ദ്വീപാണ് അസ്ത്രാലയം ആയത്. ആ ദ്വീപാണ് പിന്നീട് ഓസ്ട്രേലിയ എന്നറിയപ്പെട്ടത്’–അനിരുദ്ധാചാര്യ പറയുന്നു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ കിയ സെൽറ്റോസ് ഇന്ത്യയിൽ; അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

പുതിയ കിയ സെൽറ്റോസ് ഇന്ത്യയിൽ; അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

 

രണ്ടാം തലമുറ കിയ സെൽറ്റോസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. ഡിസംബർ 11 ന് 25,000 രൂപ ടോക്കൺ തുകയ്ക്ക് ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കും . താൽപ്പര്യമുള്ളവർക്ക് കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഏതെങ്കിലും അംഗീകൃത കിയ ഡീലർഷിപ്പിൽ നിന്നോ എസ്‌യുവി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ജനുവരി 2 ന് വില പ്രഖ്യാപനത്തോടെ പുതിയ കിയ സെൽറ്റോസ് വിൽപ്പനയ്‌ക്കെത്തും. അതേസമയം ഡെലിവറികൾ 2026 ജനുവരി പകുതി മുതൽ ആരംഭിക്കും. സ്‌പോർട്ടി എക്‌സ് ലൈൻ വേരിയന്റ് 2026 ന്റെ രണ്ടാം പകുതിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.


പുതിയ 2026 കിയ സെൽറ്റോസ് സ്പെസിഫിക്കേഷനുകൾ

പുതിയ കിയ സെൽറ്റോസിൽ പൂർണ്ണമായും പുതിയ ഡിസൈൻ ഭാഷ, നിരവധി പ്രീമിയം സവിശേഷതകൾ, സാങ്കേതിക മെച്ചപ്പെടുത്തലുകൾ എന്നിവ ഉൾപ്പെടുന്നു, അതേസമയം മുൻ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തുന്നു. മുൻ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മോഡൽ നീളവും വീതിയും കൂടുതൽ വിശാലവുമാണ്. ഇതിന് പുതുതായി പുറത്തിറക്കിയ ടാറ്റ സിയറയേക്കാൾ നീളമുണ്ട് .

പുതിയ ടെല്ലുറൈഡ് എസ്‌യുവിയിൽ നിന്നാണ് പുതുതലമുറ സെൽറ്റോസിന്റെ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. മുന്നിൽ, പുതുതായി രൂപകൽപ്പന ചെയ്ത ടൈഗർ നോസ് ബ്ലാക്ക് ഹൈ ഗ്ലോസി ഗ്രിൽ, ഐസ്-ക്യൂബ് എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പുകൾ, സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎൽ, കോൺട്രാസ്റ്റിംഗ് ബ്ലാക്ക് ക്ലാഡിംഗുള്ള പുതുക്കിയ ബമ്പർ, മുൻവശത്ത് ദീർഘചതുരാകൃതിയിലുള്ള ബോഡി-കളർ ആക്‌സന്റുകളുള്ള എൽഇഡി ഫോഗ് ലാമ്പ് അസംബ്ലി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പുതിയ സെൽറ്റോസിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓൾ-വീൽ ഡിസ്‍ക് ബ്രേക്കുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഐസോഫിക്സ് ആങ്കറേജുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് മാർഗ്ഗനിർദ്ദേശങ്ങളുള്ള ഒരു റിയർ വ്യൂ ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു. ലെവൽ 2 ADAS (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ട് 21 ഓട്ടോണമസ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

പുതിയ സെൽറ്റോശിലെ എഞ്ചിൻ ഓപ്ഷനുകൾ അതേപടി തുടരുന്നു. പുതിയ കിയ സെൽറ്റോസ് 2026 1.5 ലിറ്റർ നാച്ചുറലി ആസ്പിരേഷൻ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പമാണ് വരുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഒരു സിവിടി, 6-സ്പീഡ് ഐഎംടി, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

പുതുതായി രൂപകൽപ്പന ചെയ്ത 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ, പുതിയ ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, വീൽ ആർച്ചുകളിലും ഡോർ സിലുകളിലും കട്ടിയുള്ള ക്ലാഡിംഗ് എന്നിവ ഉപയോഗിച്ച് സൈഡ് പ്രൊഫൈൽ മെച്ചപ്പെടുത്തിയിരിക്കുന്നു. പിൻഭാഗത്ത്, പുതിയ കിയ സെൽറ്റോസ് 2026 സ്‌പോർട്‌സ് ഇൻവേർട്ടഡ് എൽ-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ (കാരെൻസ് ക്ലാവിസിന് സമാനമായത്), ഒരു റൂഫ് സ്‌പോയിലർ എന്നിവയുണ്ട്.


പുതിയ സെൽറ്റോസ് അതിന്റെ മുൻഗാമിയേക്കാൾ നീളവും വീതിയും വിശാലവുമാണ്. ഇതിന്റെ മൊത്തത്തിലുള്ള നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,460 എംഎം, 1,830 എംഎം, 1,635 എംഎം എന്നിങ്ങനെയാണ്. 2,690 എംഎം ആണ് വീൽ ബേസ്. മോർണിംഗ് ഹേസ് (പുതിയത്), മാഗ്മ റെഡ് (പുതിയത്), ഫ്രോസ്റ്റ് ബ്ലൂ (പുതിയത്), ഐവറി സിൽവർ ഗ്ലോസ് (പുതിയത്), പ്യൂറ്റർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് (എക്സ് ലൈനിൽ ലഭ്യമാണ്), ഗ്ലേസിയർ വൈറ്റ് പേൾ, എക്സ്ക്ലൂസീവ് ഗ്രാഫൈറ്റ് (എക്സ് ലൈൻ) എന്നിവയുൾപ്പെടെ 10 മോണോടോൺ നിറങ്ങളിൽ എസ്‌യുവി നിര ലഭ്യമാകും. വാങ്ങുന്നവർക്ക് രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ലഭിക്കും.

പുതിയ കിയ സെൽറ്റോസ് ക്യാബിനുള്ളിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 5.0 ഇഞ്ച് എച്ച്‍വിഎസി ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണത്തോടെയാണ് പുതിയ കിയ സെൽറ്റോസ് 2026 വരുന്നത്. പുതിയ ഡ്രൈവ്, ട്രാക്ഷൻ മോഡ് ബട്ടണുകൾ ഉള്ള പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജർ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, ഒടിഎ അപ്‌ഡേറ്റുകൾ, ഡ്യുവൽ-ടോൺ ലെതറെറ്റ് അപ്ഹോൾസ്റ്ററി, കണക്റ്റഡ് ടെക് എന്നിവയും ഇതിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്

ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്

 

രജനികാന്തിന്റെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ് കെ.എസ് രവികുമാർ സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ 'പടയപ്പ' എന്ന ചിത്രം. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നു. രജനികാന്ത് സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നതിൽ ആദരമർപ്പിച്ചുകൊണ്ടാണ് റീ റിലീസ് വരുന്നത്. രജനികാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബർ 12 നാണ് ചിത്രത്തിന്റെ റീ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴിതാ റീ റിലീസ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പടയപ്പ രണ്ടാം ഭാഗം ഉണ്ടാവുമെന്നും ഇതിനോടനുബന്ധിച്ച് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. നീലാംബരി എന്നാണ് ചിത്രത്തിന്റെ പേരെന്നും, 2.0, ജയിലർ 2 ഒക്കെ വന്ന വേളയിൽ എന്തുകൊണ്ട് പടയപ്പ 2 ചെയ്തു കൂടാ എന്ന തോന്നൽ തനിക്ക് വന്നുവെന്നും രജനികാന്ത് പറഞ്ഞിരുന്നു. കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോർത്തിണക്കിയ ചിത്രത്തിൽ രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണൻ, ശിവാജി ഗണേശൻ, നാസർ, ലക്ഷ്മി, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

പടയപ്പയിൽ രമ്യ കൃഷ്ണൻ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് ഐശ്വര്യ റായ്‌യെ ആയിരുന്നുവെന്നും രജനികാന്ത് കഹ്‌സീൻജ ദിവസം പറഞ്ഞിരുന്നു. "സിനിമയിലെ ഏറ്റവും പവർഫുള്ളായിട്ടുള്ള കഥാപാത്രമാണ് നീലാംബരി. ആ വേഷം ആര് ചെയ്യുമെന്ന ചർച്ച വന്നപ്പോൾ എന്റെ മനസിൽ ഐശ്വര്യ റായ് ആയിരുന്നു. കാരണം, ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസവും ഞാൻ ഐശ്വര്യയിൽ കണ്ടിരുന്നു. ആ സമയത്ത് അവർ വളരെ തിരക്കിലായിരുന്നു. ഞങ്ങൾ അവരെ സമീപിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ഐശ്വര്യ റായ് തന്നില്ല. ഇപ്പോൾ തിരക്കാണെന്നും പിന്നീട് ചെയ്യാമെന്നും അറിയിച്ചിരുന്നെങ്കിൽ ഒരു വർഷമൊക്കെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. അവർക്ക് ഇഷ്ടമല്ലെന്ന് പിന്നീട് അറിഞ്ഞു. പിന്നീടാണ് വേറെയാരെ സമീപിക്കും എന്ന് ചിന്തിച്ചത്." രജനികാന്ത് പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

 

ജൂനിയര്‍ ഹോക്കി ലോക കപ്പില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്‌സ് ഫൈനല്‍) ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകള്‍ തിരിച്ചടിച്ചത്. ചെന്നൈ എഗ് മോറിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ 49-ാം മിനുട്ടില്‍ അങ്കിത് പാല്‍, 52-ാം മിനുട്ടില്‍ മന്‍മീത് സിംഗ്, 57-ാം മിനിറ്റില്‍ ശാരദ നന്ദ് തിവാരി, 58-ാം മിനിറ്റില്‍ അന്‍മോള്‍ എക്ക എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. 2001-ലും 2016 ലും ചാമ്പ്യന്‍മാരായ ഇന്ത്യ ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജൂനിയര്‍ ലോക കപ്പില്‍ മെഡല്‍ നേടുന്നത്. ജൂനിയര്‍ ഹോക്കി ലോക കപ്പിലെ മെഡല്‍ നേട്ടം യുവതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും രണ്ട് ഗോളിന് പിന്നിലായ ശേഷം നേടിയ വിജയം തീര്‍ത്തും ആവേശകരമായിരുന്നുവെന്നും കോച്ച് ശ്രീജേഷ് പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യന്‍ ടീമിനായില്ലെങ്കിലും മറ്റു മത്സരങ്ങളിലെല്ലാം നന്നായി കളിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു

ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു

 

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും അച്ഛനും മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് ഒലിയപ്പുറം ആക്കത്തിൽ റെജി (44) മരിച്ചത്. റെജിയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടത്തുകയും ചെയ്തു. റെജിയുടെ അച്ഛൻ എ.ആർ. നാരായണൻ (72) അതേ ദിവസം വൈകുന്നേരം അഞ്ചരയോടെയും മരണപ്പെട്ടു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു നാരായണൻ.


കഴിഞ്ഞ ഒക്ടോബർ ആറാം തിയ്യതി, കൂത്താട്ടുകുളം വടകര റോഡിൽ ഇടയാർ കവലയ്ക്ക് സമീപം ജെസിബിയിൽ ഇരുചക്ര വാഹനമിടിച്ചുണ്ടായ അപകടത്തിൽ റെജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടെയുണ്ടായിരുന്ന മുവാറ്റുപുഴ തിരുമാറാടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഷട്ടർ പണിക്കാരനായിരുന്ന നെടുങ്കണ്ടം സ്വദേശി സന്തോഷ് അപകടത്തിൽ മരണപ്പെട്ടിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റിരുന്ന റെജിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ച റെജിക്ക് പാലിയേറ്റീവ് കെയറിന്റെ സഹായവും ലഭ്യമാക്കിയിരുന്നു. ഭാര്യ: സിനി. ഒലിയപ്പുറം ആക്കത്തടത്തിൽ . എ.ആർ. നാരായണന്റെ ഭാര്യ സുമതി ചീരംകുന്നത്ത്. മക്കൾ: ജിഷ, പരേതനായ റെജി. മരുമകൻ: പ്രഹ്ലാദൻ ഒലിയപ്പുറം. നാരായണന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ട് വളപ്പിൽ നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈബിള്‍ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതും കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി

ബൈബിള്‍ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതും കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി

 

ഉത്തര്‍പ്രദേശില്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്.  മതസന്ദേശങ്ങള്‍ പ്രസംഗിക്കുന്നതും ബൈബിള്‍ വിതരണം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2025 ഓഗസ്റ്റ് 17-ന് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ് അബ്ദുള്‍ മോയിന്‍, ജസ്റ്റിസ് ബബിത റാണി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റാം കേവല്‍ പ്രസാദും മറ്റുചിലരും  ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

പ്രതികള്‍ ബൈബിള്‍ വിതരണം ചെയ്തതായും മതപ്രഭാഷണങ്ങള്‍ നടത്തിയതായും ആരോപിച്ച് മതപരിവര്‍ത്തന നിരോധന നിയമപ്രകാരം യുപി പോലീസ് കേസെടുക്കുകയായിരുന്നു. സുല്‍ത്താപൂര്‍ ജില്ലയിലെ ധമ്മൂര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതപരിവര്‍ത്തന നിരോധന നിയമവും ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകളും ചേര്‍ത്താണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. ഇത് റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി; 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി; 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

 

ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ മകൻ സുഫിയാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

കുഞ്ഞിനെ മാതാപിതാക്കൾ അവർക്കിടയിൽ കിടത്തിയ ശേഷം ഉറങ്ങാൻ കിടന്നു. രാത്രിയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നു. ഇതിനിടെ കുഞ്ഞ് അവർക്കിടയിൽ അബദ്ധത്തിൽ പെട്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കളും പൊലീസും അറിയിച്ചു. ഞായറാഴ്ച രാവിലെ കുഞ്ഞിന് ഭക്ഷണം നൽകാനായി അതിരാവിലെ എഴുന്നേറ്റ അമ്മയാണ് കുഞ്ഞിന് അനക്കമില്ലാത്തത് ശ്രദ്ധിച്ചത്. ഉടൻ ഗജ്രൗലയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാൽ ജനനം മുതൽ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യനില വഷളായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ മാതാപിതാക്കൾ തമ്മിൽ ആശുപത്രിയിൽവെച്ച് വാക്കുതർക്കമുണ്ടായി. പിന്നാലെ ബന്ധുക്കൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി, പരിശോധനയിൽ സമീപത്ത് വസ്ത്രവും ചെരുപ്പും കണ്ടെത്തി

കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി, പരിശോധനയിൽ സമീപത്ത് വസ്ത്രവും ചെരുപ്പും കണ്ടെത്തി

 

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരരയിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. ശരീരസ്ഥികൂടത്തിന് സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തി. ശരീര അവശിഷ്ടങ്ങൾക്ക് പത്തു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് അറിയിച്ചു. 75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്. സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധനയ്ക്കുശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി നൽകാൻ വത്തിക്കാൻ; മാർ റാഫേൽ തട്ടിലും പാംപ്ലാനിയും മാർപാപ്പയെ കാണും

സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി നൽകാൻ വത്തിക്കാൻ; മാർ റാഫേൽ തട്ടിലും പാംപ്ലാനിയും മാർപാപ്പയെ കാണും

 

കൊച്ചി: സിറോ മലബാര്‍ സഭയ്ക്ക് പാത്രിയാര്‍ക്കല്‍ പദവി നല്‍കാനൊരുങ്ങി വത്തിക്കാന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പാത്രിയാര്‍ക്കീസ് ആയേക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും സിനഡ് സെക്രട്ടറിയെയും മാര്‍പാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് പാംപ്ലാനിയും ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. പാത്രിയാര്‍ക്കല്‍ പദവി ലഭിച്ചാല്‍ സഭയ്ക്ക് കൂടുതല്‍ സ്വയംഭരണാധികാരം ഉണ്ടാകും.

ഡിസംബര്‍ പതിനഞ്ചിന് മാര്‍പാപ്പയുമായി ഇരുവരും വത്തിക്കാനില്‍ കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്നായിരിക്കും പാത്രിയാര്‍ക്കീസ് പദവി നല്‍കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുക. പാത്രിയാര്‍ക്കീസ് പദവി ആത്മീയ പദവി കൂടിയാണ്. സിറോ മലബാര്‍ സഭയ്ക്ക് കോട്ടയം, ചങ്ങനാശേരി, എറണാകുളം അങ്കമാലി, തലശേരി എന്നീ അതിരൂപതകള്‍ക്കായി നാല് ആര്‍ച്ച് ബിഷപ്പുമാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കുമേലുണ്ടായിരുന്നത് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലായിരുന്നു. അത് ഭരണനിര്‍വഹണ പദവിയായിരുന്നു. പാത്രിയാര്‍ക്കീസ് പദവിയിലേക്ക് റാഫേല്‍ തട്ടില്‍ ഉയര്‍ത്തപ്പെടുന്നതോടെ സഭയും ആത്മീയ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക