Thursday, 11 December 2025

കുവൈറ്റിൽ ശുചീകരണ യജ്ഞം ശക്തമാക്കി; 19 ഉപേക്ഷിച്ച വാഹനങ്ങൾ നീക്കി, 24 നിയമലംഘനങ്ങൾക്ക് നോട്ടീസ്

SHARE
 

കുവൈറ്റ് സിറ്റി: പൊതു ശുചിത്വം വർദ്ധിപ്പിക്കുന്നതിനും റോഡുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള തുടർ ശ്രമങ്ങളുടെ ഭാഗമായി, കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ ടീമുകൾ ഫീൽഡ് കാമ്പയിനുകൾ തുടരുന്നതായി അറിയിച്ചു.

മുബാറക് അൽ-കബീർ ഗവർണറേറ്റിൽ റെസിഡൻഷ്യൽ ഏരിയകളിൽ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്കുപ്പൻസി ഡിപ്പാർട്ട്‌മെന്റ് വിപുലമായ പരിശോധനകൾ നടത്തി. നഗരത്തിന്റെ പൊതുവായ ശുചിത്വ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും, ഗതാഗത തടസ്സങ്ങളുണ്ടാക്കുന്നതും നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്നതുമായ തടസ്സങ്ങൾ നീക്കം ചെയ്യുകയുമാണ് ഈ കാമ്പയിനുകളുടെ ലക്ഷ്യം.

മുനിസിപ്പാലിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ കമ്പയിനിലൂടെ 19 ഉപേക്ഷിച്ച വാഹനങ്ങൾ, സ്ക്രാപ്പ് മെറ്റീരിയലുകൾ, നിയമവിരുദ്ധമായി പാർക്ക് ചെയ്ത ബോട്ടുകൾ എന്നിവ നീക്കം ചെയ്തു. കൂടാതെ, പൊതു ശുചിത്വവും റോഡ് കൈയേറ്റവുമായി ബന്ധപ്പെട്ട് 24 നിയമലംഘന നോട്ടീസുകൾ നൽകുകയും, ഉപേക്ഷിച്ച വാഹനങ്ങൾക്കും അനധികൃത വാണിജ്യ കണ്ടെയ്‌നറുകൾക്കുമായി 38 നീക്കം ചെയ്യൽ നോട്ടീസുകൾ പതിക്കുകയും ചെയ്തു.

മാത്രമല്ല, ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായി 14 പഴയ മാലിന്യ കണ്ടെയ്‌നറുകൾക്ക് പകരം പുതിയവ സ്ഥാപിക്കുകയും, 31 പുതിയ കണ്ടെയ്‌നറുകൾ കൂടി അധികമായി സ്ഥാപിക്കുകയും ചെയ്തു. ഗവർണറേറ്റിലുടനീളം വൃത്തിയും ചിട്ടയുമുള്ള നഗര അന്തരീക്ഷം നിലനിർത്തുന്നതിന് ഈ ശ്രമങ്ങൾ സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.