Thursday, 11 December 2025

ഇഞ്ചിയോൺ കിയയുടെ ഇയർ എൻഡ് മാജിക്: വമ്പൻ ഓഫറുകൾ

ഇഞ്ചിയോൺ കിയയുടെ ഇയർ എൻഡ് മാജിക്: വമ്പൻ ഓഫറുകൾ

 


ഇയർഎൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോൺ കിയ. ഈ ഓഫർ കാലയളവിൽ, നിലവിലുള്ള ജിഎസ്ടി ആനുകൂല്യങ്ങൾക്ക് പുറമെ, കിയ സെൽറ്റോസ് 1.46 ലക്ഷം രൂപ വരെയും സിറോസ് 1.18 ലക്ഷം രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.




കൂടാതെ, ക്ലാവിസ് പെട്രോൾ, ഡീസൽ മോഡലുകൾക്ക് 90,620 രൂപ വരെയും ക്ലാവിസ് ഇവി മോഡലിന് 80,620 രൂപ വരെയും അധിക ആനുകൂല്യങ്ങൾ ലഭ്യമാണ്. കിയ സോണറ്റിന് ജിഎസ്ടി ആനുകൂല്യങ്ങൾക്ക് പുറമെ 58,750 രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളും ഈ കാലയളവിൽ ലഭിക്കുന്നതാണ്. ഈ ഓഫറുകൾ 2025 ഡിസംബർ 31 വരെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാകും.


അതേസമയം കിയയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ രണ്ടാം തലമുറ കിയ സെൽറ്റോസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, പൂർണ്ണമായും പുതുക്കിയ എക്സ്റ്റീരിയറും ഇന്റീരിയറും നിരവധി പുതിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ കമ്പനി തങ്ങളുടെ പ്രശസ്തമായ എസ്‌യുവിയുടെ അടുത്ത തലമുറ മോഡലിന്റെ ആഗോള അരങ്ങേറ്റം നടത്തി. ഇന്ത്യൻ ഉപഭോക്താക്കളെ മനസ്സിൽ വെച്ചുകൊണ്ടാണ് പുതിയ കിയ സെൽറ്റോസ് പ്രത്യേകമായി വികസിപ്പിച്ചെടുത്തതെന്ന് കമ്പനി അവകാശപ്പെടുന്നു.

കൂടാതെ, ക്ലാവിസ് പെട്രോൾ, ഡീസൽ മോഡലുകൾക്ക് 90,620 രൂപ വരെയും ക്ലാവിസ് ഇവി മോഡലിന് 80,620 രൂപ വരെയും അധിക ആനുകൂല്യങ്ങൾ ലഭ്യമാണ്. കിയ സോണറ്റിന് ജിഎസ്ടി ആനുകൂല്യങ്ങൾക്ക് പുറമെ 58,750 രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളും ഈ കാലയളവിൽ ലഭിക്കുന്നതാണ്. ഈ ഓഫറുകൾ 2025 ഡിസംബർ 31 വരെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാകും.


അതേസമയം കിയയിൽ നിന്നുള്ള മറ്റ് വാർത്തകളിൽ രണ്ടാം തലമുറ കിയ സെൽറ്റോസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, പൂർണ്ണമായും പുതുക്കിയ എക്സ്റ്റീരിയറും ഇന്റീരിയറും നിരവധി പുതിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ കമ്പനി തങ്ങളുടെ പ്രശസ്തമായ എസ്‌യുവിയുടെ അടുത്ത തലമുറ മോഡലിന്റെ ആഗോള അരങ്ങേറ്റം നടത്തി. ഇന്ത്യൻ ഉപഭോക്താക്കളെ മനസ്സിൽ വെച്ചുകൊണ്ടാണ് പുതിയ കിയ സെൽറ്റോസ് പ്രത്യേകമായി വികസിപ്പിച്ചെടുത്തതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്

ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്


 വിദേശ രാജ്യങ്ങളിൽ ഇപ്പോൾ റോബോ ടാക്സിയുടെ കാലഘട്ടമാണ്. ഡ്രൈവറില്ലാത്ത ഇത്തരം വാഹനങ്ങളെ ആശ്രയിക്കാൻ യാത്രക്കാർക്ക് യാതൊരു മടിയുമില്ല. സാൻ ഫ്രാൻസിസ്കോയിലെ ഒരു യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പോയതാണ് വേമോ എന്ന കമ്പനിയുടെ ഡ്രൈവർ ഇല്ലാത്ത കാർ. തുടർന്ന് ഉണ്ടായ അപ്രതീക്ഷിത സംഭവമാണ് കമ്പനി വിശദീകരിക്കുന്നത്. റോബോ ടാക്സിയിൽ യാത്ര ചെയ്യവേ സ്ത്രീ പ്രസവിച്ചു എന്നാണ് കമ്പനി സ്ഥിരീകരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻ ഫ്രാൻസിസ്കോ മെഡിക്കൽ സെന്ററിലേക്ക് പോകാനാണ് ഈ യാത്ര അവർ ബുക്ക് ചെയ്തത്. എന്നാൽ യാത്രാമധ്യേ അതികഠിനമായ പ്രസവവേദന തുടങ്ങി.


എന്നാൽ വാഹനത്തിനുള്ളിൽ അസാധാരണമായി എന്തോ നടക്കുന്നുണ്ടെന്ന് വേമോയുടെ റൈഡർ സപ്പോർട്ട് ടീമിൻറെ ശ്രദ്ധയിൽപ്പെട്ടു. അവർ ആദ്യം തന്നെ ആ സ്ത്രീയെ ഫോണിൽ ബന്ധപ്പെടുകയും ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് എമർജൻസി സർവീസുകളെ വിവരം അറിയിക്കുകയായിരുന്നു. റോബോ ടാക്സി ആശുപത്രിയിൽ എത്തിയപ്പോഴേക്കും സ്ത്രീ പ്രസവിച്ചിരുന്നു. അമ്മയും നവജാത ശിശുവും സുരക്ഷിതർ ആണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. യാത്രയ്ക്ക് ശേഷം ടാക്സി ഉടൻ തന്നെ വിശദമായ ശുചീകരണത്തിനായി സർവീസിൽ നിന്ന് മാറ്റിയതായി വേമോ അറിയിച്ചു. ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും തങ്ങളുടെ റോബോ ടാക്സിയിൽ ഒരു കുഞ്ഞ് ജനിക്കുന്നത് ഇത് ആദ്യമായല്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.


എന്തായാലും തികച്ചും അപ്രതീക്ഷിതമായ ഈ നിമിഷത്തെക്കുറിച്ച് പ്രസ്താവനയിൽ വേ മോ കമ്പനി പറഞ്ഞത് ഇങ്ങനെ, 'വലുതും ചെറുതുമായ നിമിഷങ്ങളിൽ യാത്രാ സഹായിയാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു, സെക്കൻഡുകൾ മാത്രം പ്രായമുള്ളവർ മുതൽ വാർദ്ധക്യത്തിൽ എത്തിയവർ വരെ ഞങ്ങളുടെ സേവനം ഉപയോഗിക്കുന്നു...'




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്

 


ലുധിയാന: ബ്രിട്ടനിലെത്തിയ ശേഷം മുൻഭാര്യ ഫോൺ എടുത്തില്ലെന്ന് ആരോപിച്ച് ജീവനൊടുക്കി യുവാവ്. മുൻഭാര്യയ്ക്കെതിരെ കേസ് എടുത്ത് പൊലീസ്. ലുധിയാനയിലാണ് സംഭവം. കിരൺ ദീപ് കൗർ എന്ന യുവതിക്കും ഇവരുടെ മാതാപിതാക്കൾക്കുമെതിരെയാണ് ലുധിയാന പൊലീസ് കേസ് എടുത്തത്. ലുധിയാന സ്വദേശിയായ സുനിൽ കുമാർ എന്ന 24 കാരനാണ് ആത്മഹത്യ ചെയ്തത്. കിരൺ ദീപ് കൗർ 24 കാരനിൽ നിന്ന് വിവാഹ മോചനം നേടിയ ശേഷം മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. ഇതിന് ശേഷം വിദ്യാർത്ഥി വിസയിൽ യുവതി ബ്രിട്ടനിലെത്തി. ഇതിന് ശേഷം യുവതി 24കാരന്റെ ഫോൺ വിളികൾക്ക് മറുപടി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു സുനിൽ കുമാർ ജീവനൊടുക്കിയത്. എന്നാൽ വിവാഹ മോചനവും പുനർ വിവാഹവും സുനിൽ കുമാറിന്റെ അറിവോടെ ആയിരുന്നുവെന്നും ബ്രിട്ടനിലെത്താനുള്ള എളുപ്പവഴിയായിരുന്നുവെന്നുമാണ് 24 കാരന്റെ കുടുംബം ആരോപിക്കുന്നത്


ഈ വർഷം ഓഗസ്റ്റിലാണ് കിരൺദീപ് കൗർ ബ്രിട്ടനിലേക്ക് പോയത്. ഇതിന് ശേഷം യുവതി സുനിൽ കുമാറിന്റെ ഫോൺ വിളികൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകിയില്ല. ഇതോടെ യുവാവ് ഗാഡി തോഗാഡിലെ ഒരു കനാലിൽ ചാടി ജീവനൊടുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് യുവാവ് ജീവനൊടുക്കിയത്. സംഭവത്തിൽ ലുധിയാന പൊലീസ് ബഹാദൂർപൂർ ഗ്രാമവാസികളായ യുവതിയുടെ മാതാപിതാക്കൾക്ക് എതിരെയും കിരൺദീപ് കൗറിനെതിരെയുമാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തത്. സുനിൽ കുമാറിന്റെ അമ്മയാണ് പരാതി നൽകിയിരിക്കുന്നത്.


കിരൺദീപ് കൗറിന്റെ രണ്ടാം വിവാഹത്തിന് അടക്കം പങ്കെടുത്ത മകൻ മുൻ ഭാര്യ ഫോൺ എടുക്കാതെ വന്നതോടെ മനോവിഷമം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തുവെന്നാണ് സുനിൽകുമാറിന്റെ അമ്മയുടെ പരാതി. വഞ്ചന, ആത്മഹത്യാ പ്രേരണ, ഗൂ‍ഡാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തിയാണ് യുവതി വിവാഹ മോചനം നേടിയതെന്നും വീണ്ടും വിവാഹിതയായതെന്നുമാണ് സുനിൽ കുമാറിന്റെ സഹോദരി ആരോപിക്കുന്നത്. മുൻഭാര്യയെ വിദേശത്തേക്ക് അയയ്ക്കാനായി 24കാരൻ ഭൂമി വിറ്റിരുന്നുവെന്നും ആരോപണമുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം


 വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയിലും ശരീരത്തിലും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കാമുകിയുടെ കുടുംബം കൊലപ്പെടുത്തി.വിവാഹത്തെ കുറിച്ച് സംസാരിക്കാം എന്നു പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. ജ്യോതി ശ്രാവൺ സായ് എന്ന രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്.

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ജ്യോതി ശ്രാവൺ സായും 19കാരിയായ ശ്രീജയും പ്രണയത്തിലായിരുന്നു എന്നാണ് അമീൻപൂർ സർക്കിൾ ഇൻസ്പെക്ടർ നരേഷ് അറിയിച്ചത്. മൈസമ്മഗുഡയിലെ സെന്‍റ് പീറ്റേഴ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ജ്യോതി ശ്രാവൺ സായ്. ശ്രീജയുടെ കുടുംബം തുടക്കം മുതൽ ഈ ബന്ധത്തിന് എതിരായിരുന്നു.


എന്നാൽ കഴിഞ്ഞ ദിവസം വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ശ്രീജയുടെ മാതാപിതാക്കൾ ശ്രാവണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്നാൽ ശ്രാവണ്‍ എത്തിയ ഉടനെ, ശ്രീജയുടെ ബന്ധുക്കൾ ശ്രാവണിനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയിലും ശരീരമാകെയും അടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാലും വാരിയെല്ലുകളും ഒടിയുകയും ചെയ്തു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്

രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്

 

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. വസ്തുതകൾ പരി​ഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹർജിയിലെ സർക്കാർ വാദം. അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ 15ാം ദിവസവും ഒളിവിൽ തുടരുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രണയം നടിച്ച് പണം തട്ടിയെടുത്തു; ഛത്തീസ്ഗഢിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ പരാതി

പ്രണയം നടിച്ച് പണം തട്ടിയെടുത്തു; ഛത്തീസ്ഗഢിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ പരാതി

 


ഛത്തീസ്ഡഢിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ പ്രണയം നടിച്ച് പണം തട്ടിയെടുത്തതായി പ്രമുഖ ഹോട്ടലുടമയുടെ പരാതി. ഛത്തീസ്ഗഢിലെ റായ്പൂര്‍ ഹോട്ടലുടമയായ ദീപക് ടണ്ഠന്‍ ദന്തേവാഡയില്‍ നിന്നുള്ള 2017 ബാച്ച് പോലീസ് ഉദ്യോഗസ്ഥയായ കല്‍പ്പന വര്‍മയ്‌ക്കെതിരെയാണ് പരാതി നല്‍കിയത്. കൈക്കൂലി, ബ്ലാക്ക്‌മെയില്‍, വഞ്ചന, വൈകാരിക ചൂഷണം എന്നിവ ആരോപിച്ചാണ് പരാതി നല്‍കിയത്. പിന്നാലെ ഛത്തീസ്ഗഢില്‍ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു.

ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 2021ലാണ് താന്‍ ഡിഎസ്പിയെ കണ്ടുമുട്ടിയതെന്നും നാല് വര്‍ഷത്തിലേറെയായി അവരുമായി പരിചയമുണ്ടെന്നും ടണ്ഠന്‍ ആരോപിച്ചു. ഇതിനിടെ കൽപ്പന വ്യാജ വിവാഹവാഗ്ദാനം നല്‍കി തന്റെ കുടുക്കിയതായും ടണ്ഠന്‍ ആരോപിച്ചു. പണമായി രണ്ട് കോടി രൂപയും 12 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര മോതിരവും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ബ്രേസ്ലെറ്റും തന്റെ ഇന്നോവ ക്രിസ്റ്റ കാറും കല്‍പ്പന വര്‍മ കൈക്കലാക്കിയതായി ടണ്ഠന്‍ ആരോപിച്ചു. റായ്പൂരിലെ വിഐപി റോഡിലുള്ള ഒരു ഹോട്ടല്‍ കല്‍പ്പന വര്‍മയുടെ സഹോദരന് കൈമാറാന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയതായും പിന്നീട് അത് 30 ലക്ഷം രൂപ ചെലവഴിച്ച് കല്‍പ്പനയുടെ പേരിലേക്ക് മാറ്റിയതായും ആരോപിക്കപ്പെടുന്നു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാരൂഖ് ഖാന്റെ പത്താന് രണ്ടാം ഭാഗം വരുന്നു; ദുബായിൽ പ്രഖ്യാപനം

ഷാരൂഖ് ഖാന്റെ പത്താന് രണ്ടാം ഭാഗം വരുന്നു; ദുബായിൽ പ്രഖ്യാപനം

 

ഷാരൂഖ് ഖാന്റെ (Shah Rukh Khan) സൂപ്പർ-സ്പൈ ചിത്രം 'പത്താൻ' (Pathan) രണ്ടാം വരവിനായി ഒരുങ്ങുന്നു. ദുബായിൽ നടന്ന ചടങ്ങിൽ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചു. ദുബായ് സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനം വന്നത്. ഒരു പൊതുപരിപാടിയിൽ അപ്രതീക്ഷിതമായി നടത്തിയ വെളിപ്പെടുത്തൽ ബ്ലോക്ക്ബസ്റ്റർ ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ചുള്ള മാസങ്ങളായി നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു.

ദുബായിൽ നടന്ന ഒരു റിയൽ എസ്റ്റേറ്റ് ലോഞ്ചിലാണ് സ്ഥിരീകരണം പുറത്തുവന്നത്. അവിടെ ഷാരൂഖ് ഖാന്റെ പേര് വഹിക്കുന്ന ഒരു ടവർ അനാച്ഛാദനം ചെയ്തു. പരിപാടിക്കിടെ, വേദിയിൽ ഉണ്ടായിരുന്ന ഡെവലപ്പർ പത്താൻ 2 വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ലോഞ്ചിൽ നിന്നുള്ള ഒരു വീഡിയോ, ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
ഈ പ്രസ്താവന ആരാധകരെ ആവേശത്തിലാക്കി. രൺവീർ സിംഗിന്റെ ആക്ഷൻ ത്രില്ലർ ചിത്രമായ ധുരന്ധറിനൊപ്പം ഈ വാർത്ത വന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ബോക്സ് ഓഫീസിൽ 200 കോടി രൂപ കളക്ഷൻ നേടിയ സിനിമയാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്

 

ജക്കാർത്ത: ഏഷ്യയിലെ ഒരു പ്രധാന ന​ഗരത്തിന്റെ പല ഭാ​ഗങ്ങളും അതിവേ​ഗം മുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയാണ് അപകടത്തിലേയ്ക്ക് നീങ്ങുന്നത്. 10 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ജക്കാർത്ത ഞെട്ടിപ്പിക്കുന്ന വേഗതയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ നഗരത്തിന്റെ വലിയൊരു ഭാഗം അപകടത്തിലാകുമെന്നും റിപ്പോർട്ടുണ്ട്. വെനീസിൽ സംഭവിക്കുന്നതിന് സമാനമായ രീതിയിലോ അതിനേക്കാൾ വേ​ഗത്തിലോ ആണ് ജക്കാർത്ത മുങ്ങുന്നത് എന്നതാണ് ആശങ്കയാകുന്നത്.


വെനീസ് പ്രതിവർഷം ഏകദേശം 0.08 ഇഞ്ച് മുങ്ങുന്നുണ്ടെന്നാണ് കണ്ടെത്തിയിരുന്നതെങ്കിൽ ജക്കാർത്ത പ്രതിവർഷം 1 മുതൽ 15 സെന്റീമീറ്റർ വരെ എന്ന നിരക്കിലാണ് മുങ്ങുന്നത്. എന്നാൽ, ചില മേഖലകൾ ഇതിലും വേഗത്തിലാണ് കാര്യങ്ങൾ സംഭവിക്കുന്നത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ മുങ്ങുന്ന വലിയ നഗരം എന്ന വിശേഷണം ജക്കാർത്തയ്ക്ക് ലഭിക്കാനുള്ള കാരണം വെനീസുമായുള്ള ഈ പ്രകടമായ വ്യത്യാസമാണ്. മാത്രമല്ല, ജക്കാർത്തയുടെ ഏകദേശം 40% സമുദ്രനിരപ്പിന് താഴെയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ 2030–2050 ആകുമ്പോഴേക്കും നഗരത്തിന്റെ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്നാണ് ശാസ്ത്രജ്ഞരും ​ഗവേഷകരും അഭിപ്രായപ്പെടുന്നത്.

സമുദ്രനിരപ്പ് ഉയരുന്നത് മാത്രമല്ല ജക്കാർത്തയെ പ്രതിസന്ധിയിലാക്കുന്നത്. മനുഷ്യരുടെ പ്രവൃത്തികളും ഭൂമിശാസ്ത്രപരമായ നിരവധി ഘടകങ്ങളും ജക്കാർത്തയെ വേഗത്തിൽ അപ്രത്യക്ഷമാക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. അമിതമായ ഭൂഗർഭജല ചൂഷണം ഇതിന് വലിയൊരു കാരണമാണ്. അതിവേഗം വർധിച്ചുവരുന്ന ജനസംഖ്യയാണ് മറ്റൊരു കാരണം. ഉപരിതല ജലവിതരണം പരിമിതമാകുമ്പോൾ ആളുകൾക്ക് ഭൂഗർഭ ജലാശയങ്ങളെ വളരെയധികം ആശ്രയിക്കേണ്ടി വരുന്നു. പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയകളെ തടസപ്പെടുത്തുകയും വേഗത്തിൽ വെള്ളം പമ്പ് ചെയ്യുകയും ചെയ്യുമ്പോൾ മണ്ണ് സങ്കോചിക്കാനും താഴാനും ഇടയാക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൈക്കൂലിയായി വാങ്ങിയത് 155 മില്യൺ ഡോളർ, മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്‍റെ വധശിക്ഷ നടപ്പിലാക്കി ചൈന

കൈക്കൂലിയായി വാങ്ങിയത് 155 മില്യൺ ഡോളർ, മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്‍റെ വധശിക്ഷ നടപ്പിലാക്കി ചൈന


 കൈക്കൂലി വാങ്ങിയ മുൻ ബാങ്കറുടെ വധശിക്ഷ നടപ്പിലാക്കി ചൈനയിലെ കോടതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ചൈന ഹുവാറോങ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് മുൻ ജനറൽ മാനേജർ ബായ് ടിയാൻഹുയിയെയാണ് ചൊവ്വാഴ്ച ചൈന വധശിക്ഷയ്ക്ക് വിധേയനാക്കിയത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരത്തിന് പിന്നാലെ വടക്കൻ
ചൈനയിലെ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലെ ഒരു കോടതിയാണ് വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. 1.1 ബില്യൺ യുവാൻ (155 മില്യൺ ഡോളർ) കൈക്കൂലി വാങ്ങിയതിനാണ് ബായ് ടിയാൻഹുയി കുറ്റക്കാരനാണ് എന്ന് തെളിഞ്ഞത്. 2014നും 2018നുമിടയിൽ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.

2024 മെയ് 28 -ന് കൈക്കൂലി വാങ്ങിയതിന് ടിയാൻഹുയി കുറ്റക്കാരനാണ് എന്ന് ടിയാൻജിൻ സെക്കൻഡ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി കണ്ടെത്തി. പിന്നാലെയാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. ശിക്ഷ വിധിച്ചതിന് ശേഷം ടിയാൻഹുയിയുടെ സ്വകാര്യ സ്വത്തുക്കളും കണ്ടുകെട്ടി. 'ബായ് ടിയാൻഹുയി വാങ്ങിയ കൈക്കൂലി വളരെ വളരെ വലുതായിരുന്നു, കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങളും, സാമൂഹിക ആഘാതവും ഗുരുതരമായിരുന്നു' എന്നാണ് കോടതി പറഞ്ഞത്.


ഈ കുറ്റകൃത്യം രാജ്യത്തിന്റെയും ചൈനീസ് ജനതയുടെയും തന്നെ താൽപ്പര്യങ്ങൾക്ക് ഹാനികരമായിരുന്നു എന്നും കോടതി കൂട്ടിച്ചേർത്തു. ശിക്ഷയെ ന്യായീകരിച്ചുകൊണ്ട് കോടതി പറഞ്ഞത് ഇയാൾക്ക് നിയമപ്രകാരം കഠിനമായി ശിക്ഷ തന്നെ നൽകണം എന്നായിരുന്നു. ടിയാൻഹുയിക്കെതിരെ പ്രത്യക്ഷവും വ്യക്തവുമായ തെളിവുകളുണ്ട് എന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയെങ്കിലും ഏത് തരത്തിലാണ് നടപ്പിലാക്കിയത് എന്ന വിവരം പുറത്ത് വിട്ടിട്ടില്ല. എന്നാൽ, ശിക്ഷ നടപ്പിലാക്കും മുമ്പ് അടുത്ത ബന്ധുക്കൾക്ക് അദ്ദേഹത്തെ കാണാനുള്ള അവസരം നൽകിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കോടതിയുടെ ബോധ്യമാണ്, അതിനെ മാനിക്കുന്നു: സത്യന്‍ അന്തിക്കാട്

ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കോടതിയുടെ ബോധ്യമാണ്, അതിനെ മാനിക്കുന്നു: സത്യന്‍ അന്തിക്കാട്

 

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പൂര്‍ണമായി മാനിക്കുന്നുവെന്ന് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കേസില്‍ ദിലീപ് തെറ്റുകാരനല്ലെന്നത് കോടതിയുടെ ബോധ്യമാണെന്ന് കരുതുന്നുവെന്നും കോടതികളെ വിശ്വാസത്തിലെടുക്കുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എതിരഭിപ്രായമുള്ളവര്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ അന്തിക്കാട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ കോടതി വെറുതെവിട്ട പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. താന്‍ സിനിമാ സംഘടനകളില്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളല്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

കുടുംബസമേതം എത്തിയാണ് സത്യന്‍ അന്തിക്കാട് വോട്ട് ചെയ്തത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നല്ല വ്യക്തികളെ തിരഞ്ഞെടുക്കണമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അന്തിക്കാട് ഒരു കാര്‍ഷിക ഗ്രാമമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് അതിനാല്‍ തന്നെ വളരെയേരെ പ്രസക്തിയുണ്ട്. നാടിന്റെ പുരോഗതി ഭരിക്കുന്ന ആളുകളെ അനുസരിച്ചിരിക്കും. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് മലയാളികള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും എന്തൊക്കെ പ്രചാരണങ്ങള്‍ ആരൊക്കെ നടത്തിയാലും ആ ബോധ്യത്തിനനുസരിച്ചാകും ഓരോരുത്തരും വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാനമേള ട്രൂപ്പുമായി കെഎസ്ആർടിസി! ​'ഗാനവണ്ടി'യുടെ ആദ്യ പ്രോഗ്രാം ഇന്ന്

ഗാനമേള ട്രൂപ്പുമായി കെഎസ്ആർടിസി! ​'ഗാനവണ്ടി'യുടെ ആദ്യ പ്രോഗ്രാം ഇന്ന്

 

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഗാനമേള ട്രൂപ്പിന്റെ ആദ്യ പരിപാടി ഇന്ന്. ഗാനവണ്ടി എന്ന് പേരിട്ടിരിക്കുന്ന ഗാനമേള ട്രൂപ്പിന്റെ പരിപാടി രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കും. ഈ സംരംഭത്തിന്റെ ആദ്യ ചുവടുവെയ്‌പ്പ് വിജയകരമാക്കുന്നതിന് എല്ലാവരും പിന്തുണയ്ക്കണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 കെഎസ്ആർടിസി ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് (ഗാനവണ്ടി) രൂപീകരിച്ചിട്ടുണ്ട്. ട്രൂപ്പിൻ്റെ ആദ്യ പ്രോഗ്രാം ഇന്ന് (11.12.2025) രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുകയാണ്.

കെഎസ്ആർടിസി കുടുംബാംഗങ്ങളിലെ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഈ സംരംഭത്തിന്റെ ആദ്യ ചുവടുവെയ്‌പ്പ് വിജയകരമാക്കുന്നതിന് എല്ലാ കലാപ്രേമികളുടെയും പിന്തുണയും സഹകരണവും സാന്നിധ്യവും അഭ്യർത്ഥിക്കുന്നു.

ക്രിസ്തുമസ് പുതുവത്സര അവധി; സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി
ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങൾ പ്രമാണിച്ച് സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി. 2025-26-ലെ ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആര്‍.ടി.സി 19.12.2025 മുതല്‍ 05.01.2026 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെം​ഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവിലെ സർവ്വീസുകൾക്ക് പുറമേയാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്. സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസിലെ വിധി: കോടതി പറയുന്നത് എന്താണോ അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരന്‍

നടിയെ ആക്രമിച്ച കേസിലെ വിധി: കോടതി പറയുന്നത് എന്താണോ അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരന്‍

 


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരന്‍ പറഞ്ഞു. കോടതി കുറ്റക്കാരെ കണ്ടെത്തി. അത് നമ്മള്‍ എന്തിനാണ് മറയ്ക്കുന്നതെന്നും കുക്കു പരമേശ്വരന്‍ ചോദിച്ചു. പെണ്‍കുട്ടിക്കെതിരെ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിഞ്ഞതെന്നും ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണെന്നും കുക്കു പറഞ്ഞു.

'പെണ്‍കുട്ടിക്കെതിരെ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിയേണ്ടത്. ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണ്. അതിന് അഭിപ്രായം പറയാനും ഞാനില്ല. അറിയാത്ത കാര്യങ്ങള്‍ ചോദിക്കരുത്. ഐഎഫ്എഫ്‌കെയിലെ അവള്‍ക്കൊപ്പം ഹാഷ്ടാഗ് ആവശ്യമാണ്. അവള്‍ക്കൊപ്പം അല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഹാഷ്ടാഗ് വയ്ക്കില്ല എന്നും പറഞ്ഞിട്ടില്ല. ഐഎഫ്എഫ്‌കെ ഉദ്ഘാടനം നാളെയാണ്': കുക്കു പരമേശ്വരന്‍ പറഞ്ഞു. ബാബുരാജിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും കുക്കു പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 'അമ്മ' സംഘടനയുടെ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണെന്നും പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ 'എസ്‌കേപ്പാവു'കയാണെന്നും ബാബുരാജ് പറഞ്ഞിരുന്നു. താന്‍ അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും കോടതി വിധിയെ മാനിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞിരുന്നു. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസിൽ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ 'അമ്മ' സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു.


കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്നായിരുന്നു വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നു.


കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്നായിരുന്നു വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നു.


കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്നായിരുന്നു വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നു.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, സർക്കാർ അപ്പീൽ പോകുന്നത് നല്ല കാര്യം’; ടോവിനോ തോമസ്

‘അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, സർക്കാർ അപ്പീൽ പോകുന്നത് നല്ല കാര്യം’; ടോവിനോ തോമസ്

 


നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് പ്രധാനമെന്ന് നടൻ ടോവിനോ തോമസ്. അതിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. കോടതി വിധിയെ വിശ്വസിക്കണം എന്ന് തോന്നുന്നു. അതിന് അപ്പുറം എന്തങ്കിലും ഉണ്ടങ്കിൽ ഞാനും കാത്തിരിക്കുന്നു.

ആര് തെറ്റ് ചെയ്തിട്ടുണ്ട് എങ്കിലും ശിക്ഷിക്കപ്പെടണം. സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചത് നല്ല കാര്യം.തൃശൂരിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയതായിരുന്നു ടോവിനോ. എല്ലാ തവണയും വോട്ട് രേഖപ്പെടുത്താൻ എത്തും. വോട്ട് അവകാശം കടമയാണ്. അതിനാൽ എല്ലാവരും വോട്ട് ചെയ്യണമെന്നും ടോവിനോ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക