Friday, 12 December 2025

'ഷട്ടറും പൂട്ടുമില്ല, രാത്രിയിലും തുറന്നിരിക്കുന്ന കെട്ടിടങ്ങൾ'; ദുബായിലെ സുരക്ഷയെക്കുറിച്ച് ഇന്ത്യൻ യുവാവ്

'ഷട്ടറും പൂട്ടുമില്ല, രാത്രിയിലും തുറന്നിരിക്കുന്ന കെട്ടിടങ്ങൾ'; ദുബായിലെ സുരക്ഷയെക്കുറിച്ച് ഇന്ത്യൻ യുവാവ്

 

ദുബായ് ന​ഗരത്തിന്റെ സുരക്ഷത്വത്തെക്കുറിച്ച് വാചാലനായി ഇന്ത്യൻ യുവാവ് ലവ്കേഷ് സോളങ്കി. പൊതുസ്ഥലങ്ങളിൽ അർദ്ധ രാത്രിയിലും ഷട്ടറുകളും പൂട്ടുകളുമില്ലാതെ തുറന്നിരിക്കുന്ന കെട്ടിടങ്ങൾ കാണാമെന്ന് യുവാവ് തന്റെ ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ പറഞ്ഞു. ഇവിടെ നിന്നും ആരും ആരുടെയും വസ്തുക്കൾ മോഷ്ടിക്കുകയില്ലെന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നു.

അർദ്ധ രാത്രിയിൽ ഒരു ഷോപ്പിംഗ് മാളിനുള്ളിലാണ് സോളാങ്കി ദുബായ് ന​ഗരത്തിന്റെ സുരക്ഷയെക്കുറിച്ച് വീഡിയോ റെക്കോർഡ് ചെയ്തത്. 'ഈ കെട്ടിടങ്ങൾക്ക് ഡോറുകളോ ലോക്കുകളോ ഇല്ല. ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും എടുക്കുകയോ മോഷ്ടിക്കുകയോ ചെയ്യില്ല. ഈ ആത്മവിശ്വാസം ഇവിടുത്തെ കർശനമായ നിയമങ്ങൾ കാരണമാണ്. ആരെങ്കിലും സാധനങ്ങൾ എടുത്തുകൊണ്ടുപോകുമോ എന്ന് ആളുകൾക്ക് വിഷമിക്കേണ്ട ക്രാര്യമില്ല. ഇത്രയും വലിയ സുരക്ഷ ലഭിക്കുന്നത് ജീവിതത്തിൽ വലിയ സമാധാനത്തിന് കാരണമാകും.' സോളങ്കി തന്റെ ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ പ്രതികരിച്ചു.ഏതാനും മാസങ്ങൾക്ക് മുമ്പ് ദുബായിലെ സുരക്ഷിത്വത്തെക്കുറിച്ച് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജും വീഡിയോയുമായി രം​ഗത്തെത്തിയിരുന്നു. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു നടന്നുപോകുന്നതിന്റെ വീഡിയോ ആണ് അവർ പങ്കുവെച്ചത്. ലോകത്ത് മറ്റൊരിടത്തും ഇത് സാധ്യമാകില്ലെന്നാണ് അവർ വീഡിയോയിൽ പറയുന്നു.

'കൂട്ടുകാരേ, സമയം ഇപ്പോൾ പുലർച്ചെ 2.37 ആണ്, ഞാൻ തനിച്ച് റോഡിലൂടെ നടക്കുകയാണ്. ഇത് ലോകത്ത് ഒരിടത്ത് മാത്രമെ സാധ്യമാകൂ. അത് ദുബായിലാണ്. ഹബീബി കം ടു ദുബായ്, ഇവിടെ സ്ത്രീകൾക്ക് വളരെ സുരക്ഷിതമാണ്,' തൃഷ രാജ് വീഡിയോയിൽ പറയുന്നു.

വീഡിയോ പങ്കുവെച്ചുകൊണ്ട് തൃഷ രാജ് ഇങ്ങനെ എഴുതി, 'ഇന്ത്യയിൽ ഒരു പെൺകുട്ടിയായി വളർന്നപ്പോൾ എനിക്ക് എപ്പോഴും പരിമിതികൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് രാത്രിയിൽ പുറത്തുപോകുന്ന കാര്യത്തിൽ. സുരക്ഷിതത്വം തോന്നാൻ ഞങ്ങൾക്ക് സഹോദരന്മാരെയോ പുരുഷ സുഹൃത്തുക്കളെയോ കൂടെ കൂട്ടേണ്ടിയിരുന്നു. എന്നാൽ ദുബായിൽ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്.'

'കഴിഞ്ഞ ദിവസവും രാത്രി, 2.37-ന് ഞാൻ തനിച്ചു നടന്നു. എൻ്റെ നാട്ടിൽ എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കാര്യമാണിത്. എനിക്കൊരു ഭയവും തോന്നിയില്ല, തലതാഴ്ത്തി നടന്നില്ല! എനിക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും സ്വാതന്ത്ര്യവും തോന്നി. പെൺകുട്ടികളെ, നിങ്ങൾ ഭയമില്ലാതെ രാത്രി ആസ്വദിച്ച് ഒരു സ്വതന്ത്ര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദുബായ് നിങ്ങൾക്ക് അത് നൽകും,' അവർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോള്‍ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യന്ത്രത്തില്‍;റീ പോളിങ് ആവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍

പോള്‍ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യന്ത്രത്തില്‍;റീ പോളിങ് ആവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍

 

പത്തനംതിട്ട: കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പോളിങ് നടന്നതിനേക്കാള്‍ 110 വോട്ടുകള്‍ അധികമായാണ് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയതെന്നും റീ പോളിങ് നടത്തണമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 449 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍, 559 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുള്ളതായാണ് വോട്ടിങ്ങ് യന്ത്രത്തില്‍ കാണിച്ചത്. കന്നുവിള അങ്കണവാടിയിലെ ബൂത്ത് നമ്പര്‍ രണ്ടിലെ യന്ത്രത്തിലാണ് തകരാര്‍ കണ്ടെത്തിയത്.


തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇക്കാര്യം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരുവിശദീകരണവും ലഭ്യമായിട്ടില്ല. എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികളും മൗനം തുടരുന്നു. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍.ആര്‍. ഐശ്വര്യ, ബ്ലോക്ക് പഞ്ചായത്ത് കടമ്പനാട് ഡിവിഷന്‍ സ്ഥാനാര്‍ഥി അജി വിശ്വനാഥ്, എന്‍ഡിഎ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. രാജു മണ്ണടി എന്നിവര്‍ പങ്കെടുത്തു .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്

 

നോർത്ത് ലനാർക്ക്ഷയർ: സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യുകയും മറ്റു രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത കേസിൽ മലയാളിയായ നഴ്സിന് ഏഴുവർഷവും ഒൻപത് മാസവും തടവുശിക്ഷ. നോർത്ത് ലനാർക്ക്ഷയറിൽ കെയർ ഹോം മാനേജരായിരുന്ന നൈജിൽ പോളിനെയാണ് ഗ്ലാസ്ഗോ ഹൈക്കോടതി ശിക്ഷിച്ചത്. ഏഴുവർഷം മുൻപാണ് കുറ്റകൃത്യം നടന്നത്. 2018-ൽ കേസെടുത്തെങ്കിലും 2019-ൽ വിചാരണയ്ക്ക് തൊട്ടുമുൻപ് പിതാവിന് അസുഖമാണെന്ന് വിശദമാക്കി നൈജിൽ പോൾ കൊച്ചിയിലേക്ക് കടന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് നൈജിലിനെ ഇന്റർ പോളിന്റെ സഹായത്തോടെ ദില്ലിയിൽ നിന്ന് പിടികൂടിയത്. 


സ്ത്രീകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് നൈജിൽ

ലൈംഗിക ആരോപണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് 47കാരന് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പീഡനത്തിനിരയായവരെ കുറ്റപ്പെടുത്തിയായിരുന്നു നൈജിൽ കോടതിയിൽ പെരുമാറിയത്. സ്ത്രീകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ കോടതിയിൽ വാദിച്ചത്. ഒടുവിൽ മറ്റ് വഴികളില്ലാതെ വന്നതോടെ കുറ്റ സമ്മതം നടത്തുകയായിരുന്നു. അവധിയിൽ ആയിരുന്ന 25കാരിയായ സഹപ്രവർത്തക തിരിച്ച് ജോലിയിൽ പ്രവേശിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. 

സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് 25കാരി തിരിച്ച് അതേ സ്ഥലത്ത് ജോലിക്കെത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾ കുറ്റസമ്മതം നടത്തിയതിനാലാണ് കോടതി ശിക്ഷ കുറച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ട് വ‍ർഷം യുവാവിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച വ്യക്തിയായ 47കാരനെ ഇന്റർ പോൾ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും


 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്.എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.  ഒന്നാം പ്രതി  പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി,രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം,  ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്.


കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു. പൾസർ സുനി ഏഴുവർഷവും മാർട്ടിൻ ആന്റണി 7 വർഷവും മണികണ്ഠൻ മൂന്നര വർഷം, വിജീഷ് വി പി മൂന്നര വർഷം, വടിവാൾ സലിം രണ്ടുവർഷം, പ്രദീപ് രണ്ടുവർഷവുമാണ് ശിക്ഷ അനുഭവിച്ചത്. ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുളളത് കോടതി ആദ്യം കേൾട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ച് വാദം നടത്തി. ഇതിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടന്നത്. ജീവപരന്ത്യം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ആയിരുന്നു ആറു പ്രതികൾക്കുമെതിരെ തെളിഞ്ഞിരുന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായിലേക്ക് കയറ്റിയയച്ച് 16ാം ദിവസവും കേടുവന്നില്ല, വാഴക്കുളം പൈനാപ്പിൾ പ്രവാസികൾക്കും പ്രിയപ്പെട്ടത്

ദുബായിലേക്ക് കയറ്റിയയച്ച് 16ാം ദിവസവും കേടുവന്നില്ല, വാഴക്കുളം പൈനാപ്പിൾ പ്രവാസികൾക്കും പ്രിയപ്പെട്ടത്

 



കൊച്ചി: ഗൾഫ് നാടിന് പ്രിയപ്പെട്ടതായതോടെ വാഴക്കുളം പൈനാപ്പിൾ പുതുവർഷം മുതൽ പതിവായി കടൽ കടക്കും. വിളവെടുത്ത് 20 ദിവസം വരെ കേടാകാതിരിക്കാൻ പ്രത്യേകമായി കൃഷി ചെയ്യുന്നതാണ് വാഴക്കുളം പൈനാപ്പിൾ. പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഏഴിനാണ് കൂത്താട്ടുകുളം മണ്ണത്തൂരിൽ നിന്നുള്ള 15 ടൺ കപ്പലിൽ ദുബായിലേക്കയച്ചത്. പത്താംദിവസം ദുബായിലെത്തിയ പഴത്തിന് 16-ാം ദിവസവും കേടില്ലെന്നുകണ്ടെത്തി. ചില്ലറവില്പനയിലും വൻപ്രിയമേറി.ഭൗമസൂചികാപദവിയുള്ള വാഴക്കുളം പൈനാപ്പിൾ പതിവായി വാങ്ങാമെന്ന് ഗൾഫിലെ ഇറക്കുമതിക്കാർ അറിയിച്ചു. കൂടുതൽ കയറ്റുമതി സ്ഥാപനങ്ങളും രംഗത്തുണ്ട്. കൂത്താട്ടുകുളം സ്വദേശികളായ പോൾ എൽദോ, സാബു വർഗീസ്, പവൽ എൽദോസ് എന്നിവരുടെ തോട്ടത്തിലെ പൈനാപ്പിളാണ് കയറ്റി അയച്ചത്. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട് എക്‌സ്‌പോർട്ട് ഡെവലപ്മെന്റ് അതോറിട്ടിയാണ് നടപടിയാരംഭിച്ചത്. ജനുവരിയിൽ അടുത്തത് വിളവാകും. കയറ്റുമതിക്കുള്ള പൈനാപ്പിളിന്റെ കൃഷി കൂടുതൽ സ്ഥലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.

 പരീക്ഷണക്കൃഷി കീരമ്പാറയിൽകൂടുതൽ സൂക്ഷിപ്പുകാലത്തിനായി കേരള കാർഷിക സർവകലാശാലയുടെ വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണകേന്ദ്രം 2020-21ൽ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. ഇത് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലുമായി (വി.എഫ്.പി.സി.കെ) പങ്കുവച്ചു. കോതമംഗലം കീരമ്പാറയിൽ പരീക്ഷണക്കൃഷി നടത്തി. 2024 ഏപ്രിലിൽ വിളവെടുത്ത പൈനാപ്പിൾ 18 ദിവസം കേടാകാതെയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ മണ്ണത്തൂരിലാണ് 40,000 തൈകൾ നട്ടത്. ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ചു. ഇതാണ് കയറ്റുമതി ചെയ്‌തത്.

'കാത്സ്യം, പൊട്ടാഷ് മിശ്രിതമാണ് പൈനാപ്പിളിന് കൂടുതൽ സൂക്ഷിപ്പുകാലം ലഭിക്കാൻ പ്രയോഗിച്ചത്. 90 ദിവസം കഴിഞ്ഞ് വളമോ കീടനാശിനിയോ പ്രയോഗിച്ചില്ല. ഉയർന്ന വിളവും ഒന്നരക്കിലോ ഭാരമുള്ള പൈനാപ്പിളും ലഭിച്ചു".
- ഡോ. ടി. മായ,അസോസിയേറ്റ് പ്രൊഫസർ പൈനാപ്പിൾ ഗവേഷണ കേന്ദ്രം
'കയറ്റുമതിക്ക് അനുയോജ്യമായ രീതിയിൽ കൂടുതൽപ്പേർ കൃഷി ചെയ്യുന്നുണ്ട്. ഉത്പാദനം വർദ്ധിക്കുമ്പാൾ അടുത്തവർഷം എല്ലാ ദിവസവും കപ്പലിൽ അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ".
- സാബു വർഗീസ്, കർഷകൻ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദോഹ-റിയാദ് യാത്രാസമയം രണ്ട് മണിക്കൂറായി കുറയും, ഖത്തർ-സൗദി അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു

ദോഹ-റിയാദ് യാത്രാസമയം രണ്ട് മണിക്കൂറായി കുറയും, ഖത്തർ-സൗദി അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു


 ദോഹ: ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഇരു രാജ്യങ്ങളിലേയും തലസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നു. ഇതിനായുള്ള ചരിത്രപരമായ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതോടെ ദോഹയ്ക്കും റിയാദിനും ഇടയിലുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കും.

ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരന്‍റെയും സംയുക്ത അധ്യക്ഷതയിൽ തിങ്കളാഴ്​ച റിയാദിൽ ചേർന്ന സൗദി-ഖത്തർ ഏകോപന സമിതി യോഗത്തിലാണ് ​ സുപ്രധാന തീരുമാനവും കരാറൊപ്പിടലും നടന്നത്​. ഗള്‍ഫ് മേഖലയിലെ രണ്ട് രാജ്യങ്ങള്‍ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് റെയില്‍പാത പണിയുന്നത് ആദ്യമാണ്.


ഖത്തറിന്റെ തലസ്ഥാനമായ ദോഹയെയും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന പാത ദമ്മാം, ഹുഫൂഫ് തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകും. 785 കിലോമീറ്ററാണ് റെയിൽ പാതയുടെ ആകെ ദൈർഘ്യം കണക്കാക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററിൽ അധികം വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിയും. ഈ പാത ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ റിയാദിലെ കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കും.നിലവിൽ റോഡ്​, വ്യോമ ഗതാഗത മാർഗങ്ങളാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ളത്​. അതിവേഗ റെയി​ൽവേ പദ്ധതി പൂർത്തിയാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ ഗതാഗത സൗകര്യങ്ങളിൽ വിപ്ലവകരമായ കുതിപ്പുണ്ടാവും. ആറ് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ഇരു രാജ്യങ്ങൾക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിവർഷം 10 ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകുന്നതോടൊപ്പം മേഖലയിലെ മൊബിലിറ്റി, ടൂറിസം, ബിസിനസ്സ് എന്നിവ മെച്ചപ്പെടുത്തും. നിരവധി പേര്‍ക്ക് തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുന്നതാണ് പദ്ധതി. ഇരുരാജ്യങ്ങളിലുമായി മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ ഇരു രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജിഡിപി) പ്രതിവർഷം 115 ബില്യൺ റിയാൽ വരെ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ.


ആഗോള സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായാണ് റെയിൽ പാത നിർമ്മിക്കുക. പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുകയും കാർബൺ ഉദ്‌വമനം കുറയ്ക്കുകയും ചെയ്യുന്നതായിരിക്കും പദ്ധതി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ട്രെയിന്‍ ആയിരിക്കും സര്‍വീസ് നടത്തുക. പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാരെ ഈ അതിവേഗ റെയിൽ ശൃംഖല വഴി പ്രതീക്ഷിക്കുന്നു. ഖത്തറിനെതിരായ നാല് വര്‍ഷം നീണ്ട ഉപരോധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവില 98,000 കടന്നു! ഏറ്റവും വലിയ ഒറ്റദിന വർദ്ധനവ്, വെള്ളിയുടെ വിലയും റെക്കോർഡിൽ

സ്വർണവില 98,000 കടന്നു! ഏറ്റവും വലിയ ഒറ്റദിന വർദ്ധനവ്, വെള്ളിയുടെ വിലയും റെക്കോർഡിൽ



 തിരുവനന്തപുരം: സ്വർണാഭരണ പ്രേമികൾക്ക് തിരിച്ചടി. സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്നാം തവണയും ഉയർന്നു. പവന് 720 രൂപയാണ് വൈകുന്നേരത്തെ വർദ്ധനവ്. ഇതോടെ ചരിത്രത്തിലാധ്യമായി സ്വർണവില 98,000 കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,400 രൂപയാണ്.


ഇന്ന് രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. 2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് ഇന്ന മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇപ്പോൾ പവന് 98, 400 രൂപയും ​ഗ്രാമിന് 12,300 രൂപയുമാണ്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് പവന് 400 രൂപ വർദ്ധിച്ചിരുന്നു. ഇന്നും ഇന്നലയുമായി 2,920 രൂപയാണ് പവന് വർദ്ധിച്ചത്. ഈ വമ്പൻ വർദ്ധനവ് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്ണവില കൂടുന്നത് തിരിച്ചടിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും, വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്’; മന്ത്രി വീണാ ജോര്‍ജ്

‘എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും, വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്’; മന്ത്രി വീണാ ജോര്‍ജ്

 

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.

ഈ പദ്ധതി വഴി 43.7 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 5 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ദിനമാണ്. എല്ലാവര്‍ക്കും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ സാമ്പത്തിക ഭാരമില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ദിനം. ആരും ആരോഗ്യ സേവനങ്ങള്‍ ലഭിക്കാതെ പിന്നിലാക്കപ്പെടാതിരിക്കുക, ചികിത്സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ആളുകള്‍ തള്ളപ്പെടാതിരിക്കുക, ആരോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള സര്‍ക്കാരുകളുടെയും ആഗോള സംഘടനകളുടെയും പ്രതിബദ്ധത കൂട്ടുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൗജന്യ ചികിത്സയില്‍ മാതൃകയാണ് കേരളം. കഴിഞ്ഞ 3 വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. 5 വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 8283 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7627 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 593 കോടിയുടെ സൗജന്യ ചികിത്സയും നല്‍കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നു വേട്ട; ശക്തമായ നടപടി തുടരുമെന്ന് ഷാർ‌ജ പൊലീസ്

ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നു വേട്ട; ശക്തമായ നടപടി തുടരുമെന്ന് ഷാർ‌ജ പൊലീസ്

 

ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നു വേട്ട. 17 കിലോഗ്രാമിലേറെ കൊക്കെയ്ന്‍ ഷാര്‍ജ പൊലീസിന് കീഴിലെ ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം പിടികൂടി. ലഹരി സംഘത്തിനെതിരായ ശക്തമായ പോരാട്ടം തുടരുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. കസ്റ്റംസ്, ഫ്രീസോണ്‍സ് അതോറിറ്റി തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് നാല് രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന രാജ്യാന്തര ലഹരി ശൃംഖലയെ ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം പിടികൂടിയത്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കായാണ് മയക്കുമരുന്നു എത്തിച്ചത്. മറ്റൊരു ഗള്‍ഫ് രാജ്യത്തിലൂടെ യുഎഇയില്‍ എത്തിയ ഏഷ്യന്‍ പൗരനെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു ഇയാള്‍. പിന്നാലെ ലഹരിമരുന്ന് ഏറ്റുവാങ്ങാനെത്തിയ രണ്ട് ആഫ്രിക്കന്‍ പൗരന്മാരെയും സ്ഥലത്തുവെച്ചുതന്നെ പിടികൂടി.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തു. 12 കിലോയിലധികം തൂക്കം വരുന്ന കൊക്കെയ്ന്‍ ഉള്‍പ്പെടെയുളള ലഹരി വസ്തുക്കളാണ് ആദ്യം കണ്ടെത്തിയത്. മറ്റൊരു കേന്ദ്രത്തില്‍ നിന്ന് അഞ്ച് കിലോഗ്രാം കൊക്കെയ്‌നും പിന്നീട് പിടികൂടി. ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മാജിദ് സുല്‍ത്താന്‍ അല്‍ അസത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുഡ് ബൈ യുഎസ് ഡോളര്‍', വരുന്നു ബ്രിക്‌സ് കറന്‍സി? നിക്ഷേപകര്‍ക്ക് മുന്നറിയിപ്പുമായി റോബര്‍ട്ട് കിയോസാക്കി

ഗുഡ് ബൈ യുഎസ് ഡോളര്‍', വരുന്നു ബ്രിക്‌സ് കറന്‍സി? നിക്ഷേപകര്‍ക്ക് മുന്നറിയിപ്പുമായി റോബര്‍ട്ട് കിയോസാക്കി


 
യുഎസ് ഡോളറിന്റെ ആധിപത്യം അവസാനിക്കാറായെന്നും നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പ്രശസ്ത സാമ്പത്തിക വിദഗ്ധനും 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' ഗ്രന്ഥകര്‍ത്താവുമായ റോബര്‍ട്ട് കിയോസാക്കി. ബ്രിക്‌സ് കൂട്ടായ്മ സ്വര്‍ണത്തിന്റെ പിന്‍ബലമുള്ള പുതിയ കറന്‍സി പുറത്തിറക്കാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കിയോസാക്കിയുടെ ഈ പ്രവചനം. 'യുഎസ് ഡോളറിന് ഗുഡ് ബൈ! ബ്രിക്‌സ് രാജ്യങ്ങള്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള 'യൂണിറ്റ്' എന്ന പുതിയ കറന്‍സി പ്രഖ്യാപിക്കുകയാണ്. കൈയ്യില്‍ ഡോളര്‍ സൂക്ഷിച്ചിരിക്കുന്നവര്‍ക്കായിരിക്കും ഏറ്റവും വലിയ നഷ്ടം സംഭവിക്കുക'- കിയോസാക്കി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഡോളര്‍ തകര്‍ച്ച നേരിടുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സ്വര്‍ണം, വെള്ളി, ബിറ്റ്‌കോയിന്‍ എന്നിവയില്‍ നിക്ഷേപിക്കാനാണ് അദ്ദേഹം നല്‍കുന്ന ഉപദേശം. ഡോളര്‍ കൈവശം വെക്കുന്നവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിയോസാക്കിയുടെ അവകാശവാദം ഇതാണെങ്കിലും, ബ്രിക്‌സ് രാജ്യങ്ങള്‍ ഔദ്യോഗികമായി ഇങ്ങനെയൊരു കറന്‍സി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം. സമീപഭാവിയില്‍ പൊതുവായൊരു കറന്‍സി പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് ബ്രിക്‌സ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോളറിനെ മാത്രം ആശ്രയിക്കാതെ, സ്വര്‍ണശേഖരത്തിന്റെ പിന്‍ബലത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ പണമിടപാട് നടത്താനുള്ള ഒരു സംവിധാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഇതൊരു കറന്‍സിയായി മാറ്റാന്‍ ലിക്വിഡിറ്റി പ്രശ്‌നങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനവും ഉള്‍പ്പടെ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല

പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല


 ദില്ലി: കേന്ദ്രമന്ത്രിമാർ ആരും സഭയിലെത്താത്തതിനാൽ ഇന്ന് രാജ്യസഭ രാവിലെ തടസപ്പെട്ടു. പാർലമെൻ്റി ശിവരാജ് പാട്ടീൽ രാജ്യസഭാംഗമായിരുന്നുവെന്ന് ഓർമിപ്പിച്ച കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി രാജ്യസഭയും അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയിലും മറ്റൊരു ദിവസം അനുശോചനം രേഖപ്പെടുത്താമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതോടെ സഭ നടപടികൾ പുനരാരംഭിച്ചു.

വിഷയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇക്കാര്യം സർക്കാരുമായി ചർച്ച ചെയ്യുമെന്നും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ എംപിമാർ ഇതിൽ തൃപ്തരായില്ല. ഒരു കാബിനറ്റ് മന്ത്രി ഹാജരാകുന്നതുവരെ സഭാ നടപടികൾ നിർത്തിവയ്ക്കണമെന്ന് അവർ നിർബന്ധിച്ചു. കാബിനറ്റ് മന്ത്രി സഭയിലെത്താത്തത് സഭയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് കൂടിയായ ജയറാം രമേശ് കുറ്റപ്പെടുത്തി.


നിർത്തിവച്ച സഭ പിന്നീട് ചേർന്നപ്പോൾ കേന്ദ്രമന്ത്രി കിരൺ റിജിജു, ജെപി നദ്ദ, നിർമല സീതാരാമൻ എന്നിവർ സഭയിലെത്തിയിരുന്നു. കാബിനറ്റ് അംഗങ്ങൾ ആരും ആദ്യം സഭയിലെത്താതിരുന്നതിൽ കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു ഖേദം പ്രകടിപ്പിച്ചു. മുൻ സ്പീക്കറും മുൻ ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ വിയോഗത്തിൽ അനുശോചനം ലോക്‌സഭയിൽ നടക്കുന്നതിനാലാണ് ആരും എത്താതിരുന്നതെന്നും മന്ത്രിമാർ എല്ലാവരും അവിടെ ഉണ്ടാകണമായിരുന്നുവെന്നും അദ്ദേഹം ചബണ്ടിക്കാട്ടി.ശിവരാജ് പാട്ടീൽ രാജ്യസഭാംഗമായിരുന്നുവെന്ന് ഓർമിപ്പിച്ച കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി രാജ്യസഭയും അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയിലും മറ്റൊരു ദിവസം അനുശോചനം രേഖപ്പെടുത്താമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതോടെ സഭ നടപടികൾ പുനരാരംഭിച്ചു





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

200 രൂപ നൽകി ഭൂമി പാട്ടത്തിനെടുത്തു; സുഹൃത്തുക്കൾക്ക് ലഭിച്ചത് 50 ലക്ഷത്തിന്റെ രണ്ട് വജ്രക്കല്ല്

200 രൂപ നൽകി ഭൂമി പാട്ടത്തിനെടുത്തു; സുഹൃത്തുക്കൾക്ക് ലഭിച്ചത് 50 ലക്ഷത്തിന്റെ രണ്ട് വജ്രക്കല്ല്

 

ന്യൂഡൽഹി: പാട്ടത്തിനിനെടുത്ത ചെറിയ ഖനിഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള വജ്ര കല്ലുകൾ കണ്ടെത്തി സുഹൃത്തുക്കൾ. മദ്ധ്യപ്രദേശിലെ പന്നയിലാണ് സംഭവം. 24 വയസുകാരനായ സതീഷ് ഖാതി, 23 കാരനായ സാജിത്ത് മുഹമ്മദ് എന്നിവർ ചേർന്നാണ് വജ്രക്കല്ലുകൾ കണ്ടെത്തിയത്. 20 ദിവസം മുൻപ് 200 രൂപ ഡെപ്പോസിറ്റ് നൽകിയാണ് ഇവർ സ്ഥലം പാട്ടത്തിനെടുത്തത്. കൃഷ്‌ണ കല്യാൺപൂരിൽ ആറുചതുരശ്ര മീറ്റർ വിസ്‌തീർണത്തിലാണ് ഇവർ ഖനി പാട്ടത്തിനെടുത്തത്.സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഒരു രത്നം കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണ് ഇരുവരും വജ്രഭുമി പാട്ടത്തിനെടുത്ത് കുഴിക്കാനാരംഭിച്ചത്. ഇവിടെ നിന്നും വിലപിടിപ്പുള്ള വജ്രം കണ്ടെത്തിയതിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് ആശ്വസിക്കുകയാണ് യുവാക്കൾ.15.34 കാരറ്റുള്ള രണ്ട് വജ്രക്കല്ലുകളാണ് ഇവർ കണ്ടെത്തിയത്. ഖനനം ചെയ്‌ത് കിട്ടിയ വജ്രം ഇരുവരും അധികാരികളെ ഏൽപ്പിച്ചു. രത്നത്തിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം ഓരോ കല്ലിനും 50 ലക്ഷം വീതം വില വരുമെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വരാനിരിക്കുന്ന ലേലത്തിൽ ഇത് വിൽപനയ്‌ക്ക് വയ്‌ക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.പണം ലഭിച്ചാൽ പ്രഥമ പരിഗണന തങ്ങളുടെ സഹോദരിമാരുടെ വിവാഹം നടത്തുന്നതിനാണെന്ന് യുവാക്കൾ പറയുന്നു. ഇരുവരും പന്നയിലെ റാണിഗഞ്ചിലാണ് താമസിക്കുന്നത്. സതീഷ് ഒരു ചെറിയ ഇറച്ചിക്കട നടത്തുന്നുണ്ട്. സാജിദ് ജോലി ചെയ്യുന്നത് പഴക്കടയിലാണ്. സാജിദിന്റെ മുത്തച്ഛനും അച്ഛനുമെല്ലാം ഇത്തരത്തിൽ ഖനി പാട്ടത്തിനെടുത്ത് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ അവർക്ക് ഇത്രയും വിലകൂടിയ വജ്രങ്ങൾ ലഭിച്ചിട്ടില്ല.വജ്രങ്ങളുടെ നഗരമായ പന്നയിൽ ഇത്തരത്തിൽ നിരവധി പേർ ഭാഗ്യം പരീക്ഷണം നടത്താറുണ്ട്. കഴിഞ്ഞ മാസം ആറോളം കർഷകർ ഇവിടെ നിന്ന് വജ്രങ്ങൾ കണ്ടെത്തിയിരുന്നു. അവയിൽ മൂന്നെണ്ണത്തിന് ഏകദേശം 12 ലക്ഷം രൂപയോളം വിലവരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസര്‍കോട് യുവതി ജനല്‍ക്കമ്പിയില്‍ ജീവനൊടുക്കിയ നിലയില്‍

കാസര്‍കോട് യുവതി ജനല്‍ക്കമ്പിയില്‍ ജീവനൊടുക്കിയ നിലയില്‍

 

കാസര്‍കോട്: ഉപ്പള സോങ്കാലില്‍ യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന(25) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഫാത്തിമത്തിനെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മാസം പ്രായമുള്ള കുട്ടിയുണ്ട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. മരണത്തില്‍ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക