Tuesday, 13 January 2026

പുതുവർഷത്തിലെ ആദ്യ വിക്ഷേപണം: പിഎസ്എല്‍വി-സി62 സമ്പൂര്‍ണ വിജയമായില്ല

പുതുവർഷത്തിലെ ആദ്യ വിക്ഷേപണം: പിഎസ്എല്‍വി-സി62 സമ്പൂര്‍ണ വിജയമായില്ല


 
ശ്രീഹരിക്കോട്ട: വലിയ പ്രതീക്ഷയോടെയാണ് പുതുവർഷത്തിൽ ഐഎസ്ആർഒ ആദ്യ കുതിപ്പിന് ഒരുങ്ങിയത്. പിഎസ്എല്‍വി-സി62 റോക്കറ്റായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഇന്നലെ  രാവിലെ 10.17ന് വിക്ഷേപിച്ചത്. എന്നാൽ ഇതൊരു സമ്പൂർണ വിജയമായില്ല.

ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നതിന് പിന്നാലെ റോക്കറ്റിന്‍റെ മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്‌നം ഉടലെടുത്തത്. ഇതോടെ റോക്കറ്റിന്റെ സഞ്ചാരപാത മാറിയെന്ന് ഇസ്രോ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. എന്ത് സംഭവിച്ചു എന്നറിയാൻ റോക്കറ്റിൽ നിന്നുള്ള ഡാറ്റ ശേഖരിച്ച്‌ പഠിച്ചശേഷം പുറത്തുവിടുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ

തൃശൂരിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ


 
തൃശൂർ: തൃശൂർ അതിരപ്പിള്ളിയിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് കാട്ടാനകൾ പാഞ്ഞെത്തി. വെറ്റിലപ്പാറ ജംഗ്ഷനിൽ കാവടിയാട്ടം നടക്കുന്നതിനിടെയാണ് കാട്ടാനകൾ എത്തിയത്. വെറ്റിലപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് സംഭവം.

കാട്ടാനകളെ കണ്ടതോടെ പരിഭ്രാന്തിയിലായ മേളക്കാർ വാദ്യോപകരണങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. രണ്ട് കാട്ടാനകളെയും നാട്ടുകാരും വനപാലകരും ചേ‍‍ർന്ന് തുരത്തി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈക്കില്‍ പോകവെ നിയന്ത്രണം നഷ്ടമായി മറിഞ്ഞു; കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് പൊട്ടി അഭിഭാഷകന് ദാരുണാന്ത്യം

ബൈക്കില്‍ പോകവെ നിയന്ത്രണം നഷ്ടമായി മറിഞ്ഞു; കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് പൊട്ടി അഭിഭാഷകന് ദാരുണാന്ത്യം


 
കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്. ബൈക്കില്‍ നാടന്‍ തോക്കുമായി പോകുന്നതിനിടെ നിയന്ത്രണം നഷ്ടമായി വീണപ്പോള്‍ തോക്ക് പൊട്ടുകയായിരുന്നു.  ഇന്നലെ രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; കേസെടുത്ത് പൊലീസ്

 



കല്‍പ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ്. പൊലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി എസ്‌ഐ എം സി പവനാണ് അന്വേഷണ ചുമതല.

യുവതിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച തുണിക്കഷ്ണം അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് കഷ്ണം തുണിയാണ് ശരീരത്തില്‍ നിന്ന് ലഭിച്ചത്. ഇതില്‍ ഒന്ന് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിരുന്നു.

ഒക്ടോബര്‍ 20നായിരുന്നു മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ 21കാരിയുടെ പ്രസവം നടന്നത്. 25ന് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തി ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വെള്ളം കുടിക്കാത്തതാണ് പ്രശ്‌നം എന്ന് പറഞ്ഞ് യുവതിയെ ഡോക്ടര്‍ മടക്കി അയച്ചു. ഇതിന് പിന്നാലെ യുവതിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയും ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വിശദമായ പരിശോധന പോലും നടത്താതെ മടക്കി അയച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 12 January 2026

മോട്ടോർ സൈക്കിളും ലോറിയും കൂട്ടിയിടിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

മോട്ടോർ സൈക്കിളും ലോറിയും കൂട്ടിയിടിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.


 തൊടുപുഴ: തോട്ടുപുറം ഫ്യൂവൽസിന് സമീപം കൊലാനി ബൈപാസിൽ ഞായറാഴ്ച പുലർച്ചെ മോട്ടോർ സൈക്കിളും ലോറിയും കൂട്ടിയിടിച്ച് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും കളമശ്ശേരിയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. സഹപാഠിയും കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയുമായ കിരൺ രാധാകൃഷ്ണന് (19) ആണ് അപകടത്തിൽ മരിച്ചത്.

പുലർച്ചെ 4.15 ഓടെയാണ് കൊളാനി ഭാഗത്തുനിന്ന് വരികയായിരുന്ന തടി ലോറി പാലായിലേക്ക് പോവുകയായിരുന്ന മോട്ടോർ സൈക്കിളിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മോട്ടോർ സൈക്കിളിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റു.

വിവരമറിഞ്ഞ് തൊടുപുഴയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റവരെ വകുപ്പിന്റെ ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, അഭിഷേക് വിനോദ് മരിച്ചു. കിരണിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 11 January 2026

മലപ്പുറം കിഴിശ്ശേരിയിൽ കാറ്ററിങ് ​ഗോഡൗണിൽ തീപിടിത്തം

മലപ്പുറം കിഴിശ്ശേരിയിൽ കാറ്ററിങ് ​ഗോഡൗണിൽ തീപിടിത്തം


 

 മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കാറ്ററിങ് ​ഗോഡൗണിന് തീപിടിച്ചു. കൊണ്ടോട്ടി മുടത്തിൻകുണ്ട് പി എൻ കാറ്ററിങ് സെന്ററിൽ ആണ് തീപിടുത്തം. ഞായറാഴ്ച ഉച്ചയോടെ മൂന്നു മണിക്കാണ് തീപിടുത്തം ഉണ്ടായത്.

 അഗ്നി രക്ഷാസേന തീയണക്കാൻ തീവ്രശ്രമം നടത്തി, രണ്ട് യൂണിറ്റുകൾ സ്ഥലത്തുണ്ട് കൂടുതൽ യൂണിറ്റുകൾ എത്താൻ നിർദ്ദേശം നൽകി. സമീപത്തെ വീടുകളിലേക്കും തീ പടരുന്നതായാണ് വിവരം. തീ ആളിപ്പടരാതിരിക്കാൻ ശ്രമം തുടരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനുവരി 22 ന് സിനിമാ പണിമുടക്ക്, തിയേറ്ററുകൾ അടച്ചിടും; ഷൂട്ടിങ്ങുകൾ  നിർത്തും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം

ജനുവരി 22 ന് സിനിമാ പണിമുടക്ക്, തിയേറ്ററുകൾ അടച്ചിടും; ഷൂട്ടിങ്ങുകൾ നിർത്തും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം


 
 സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ. ജനുവരി 22 നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിയേറ്ററുകൾ അടച്ചിടും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്യും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകൾ അറിയിച്ചു.

 സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകൾ നൽകേണ്ടതില്ലെന്നും തങ്ങൾ സമരത്തിന് ഒരുങ്ങുകയാണെന്നും നേരത്തെ ഫിലിം ചേമ്പർ അറിയിച്ചിരുന്നു. പത്ത് വർഷമായി വിനോദ നികുതിയിൽ ഇളവും സബ്സിഡിയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. വിനോദ നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണത്തിനൊരുങ്ങുന്നത്. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിർമാണം കുറഞ്ഞു വരികയാണെന്നും നിർമാതാക്കള്‍ മുന്നറിയിപ്പ് നൽകിയിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

KHRA ഇടുക്കി ജില്ലാ നേതൃത്വത്തിൽ മുൻസിപ്പൽ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം

KHRA ഇടുക്കി ജില്ലാ നേതൃത്വത്തിൽ മുൻസിപ്പൽ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം


 
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുൻസിപ്പൽ ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകിയപ്പോൾ ചെയർപേഴ്സൺ ശ്രീമതി സബീറ ജലീൽ, വൈസ് ചെയർമാൻ കെ ദീപക്ക്, കൗൺസിലർമാരായ ശ്രീമതി ജെസ്സി ആന്റണി ശ്രീ ആർ ഹരി ശ്രീ കെ ഗോപാലകൃഷ്ണൻ ശ്രീമതി ആതിര ജോഷി കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി ശ്രീ എം എസ് അജി ജില്ലാ പ്രസിഡണ്ട് ജയൻ ജോസഫ് യൂണിറ്റ് പ്രസിഡണ്ട് ഗിരീഷ് കുമാർ മറ്റ് കെ എച്ച് ആർ എ നേതാക്കളും








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അന്തരിച്ച പത്രപ്രവർത്തകൻ സോമനാഥിന്റെ പേരിൽ അരുണാചലിൽനിന്ന് പുതിയ തവളവർഗം

അന്തരിച്ച പത്രപ്രവർത്തകൻ സോമനാഥിന്റെ പേരിൽ അരുണാചലിൽനിന്ന് പുതിയ തവളവർഗം

 
                                 ഫോട്ടോ: സത്യഭാമ ദാസ് ബിജു

കോഴിക്കോട്: അരുണാചൽ പ്രദേശിലെ ഉൾക്കാടുകളിൽ നിന്ന് കണ്ടെത്തിയ പുതിയ തവളയിനത്തിന് അന്തരിച്ച പത്രപ്രവർത്തകൻ ഇ. സോമനാഥിന്റെ പേര്. മൂന്ന് വർഷത്തിലേറെ നടത്തിയ വിപുലമായ പര്യവേഷണങ്ങൾക്കൊടുവിൽ പ്രശസ്ത ഉഭയജീവി ഗവേഷകനും മലയാളിയുമായ ഡോ.സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ രണ്ട് തവളവർഗങ്ങളിൽ ഒന്നിനാണ് സോമനാഥിന്റെ പേര് നൽകിയിരിക്കുന്നത്. ലെപ്റ്റോബ്രാച്ചിയം സോമാനി (Leptobrachium somani) എന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള തവള.

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ഇ.സോമനാഥിന്റെ മൂല്യവത്തായ റിപ്പോർട്ടിങ്ങിനും പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആഴമാർന്ന സ്നേഹത്തിനും അംഗീകാരമായാണ് ഈ പേര് നൽകിയതെന്ന് ഗവേഷകർ പറഞ്ഞു. മലയാള മനോരമ മുൻ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റായിരുന്ന സോമനാഥ് 2022 ജനുവരി 28 നാണ് അന്തരിച്ചത്. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്. 

അരുണാചൽ പ്രദേശിലെ തിവാരിഗാവിൽ നിന്നാണ് ലെപ്റ്റോബ്രാച്ചിയം സോമാനിയെ കണ്ടെത്തിയത്. ഏകദേശം 55 മില്ലീമീറ്റർ നീളമുള്ള തവളയാണിത്. ക്രമരഹിതമായ ഇളം-ചാരനിറത്തിലുള്ള പാറ്റേണുകളും വെള്ളി-ചാരനിറം മുതൽ ഒരേപോലെ ചാരനിറത്തിലുള്ള-തവിട്ട് നിറമുള്ള ശരീരവുമുള്ള ഇതിന് ഇളം-നീല നിറമുള്ള കണ്ണുകളാണുള്ളത്. നിത്യഹരിതവനത്തിൽ കാണപ്പെടുന്ന ഇനമാണിത്. ആൺതവള സാധാരണയായി അരുവികളുടെ തീരങ്ങളിൽനിന്ന് ശബ്ദമുണ്ടാക്കാറുണ്ട്.

ലെപ്റ്റോബ്രാച്ചിയം മെച്ചുക (Leptobrachium mechuka) ആണ് കണ്ടെത്തിയ രണ്ടാമത്തെ പുതിയ ഇനം. ഏകദേശം 60 മില്ലീമീറ്റർ നീളമുള്ള തവളയാണിത്. നിത്യഹരിത വനങ്ങളിലും പുൽമേടുകളിലുമാണ് ഇവ കാണപ്പെടുന്നത്. ഇതിനെ ആദ്യം കണ്ടെത്തിയ, അരുണാചൽ പ്രദേശിലെ ഒരു ചെറിയ പട്ടണമായ മെച്ചുകയുടെ പേരിലാണ് ഈ ഇനം അറിയപ്പെടുന്നത്. എല്ലായിടത്തും ചുവപ്പ് കലർന്നൊരു തവിട്ട് നിറമുള്ള ശരീരമാണിതിന്. വെള്ളി-വെളുത്ത നിറമുള്ള കണ്ണുകളാണുള്ളത്. ഈ ഇനം അടുത്തിടെ ചൈനയിൽ നിന്ന് തെറ്റായ ഐഡന്റിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.


ബ്രഹ്‌മപുത്ര നദി ഒരു ജൈവ ഭൂമിശാസ്ത്ര മതിലായി പ്രവർത്തിക്കുന്നതിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ തവള ഇനങ്ങളുടെ കണ്ടെത്തൽ. രണ്ട് പുതിയ സ്പീഷീസുകൾ നദിയുടെ വടക്ക് ഭാഗത്ത് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. അതേസമയം, ആ ജീനുസ്സിലെ മറ്റെല്ലാ അംഗങ്ങളും നദിയുടെ തെക്ക് ഭാഗത്ത് മാത്രമാണ് കാണപ്പെടുന്നത്.

അരുണാചൽ പ്രദേശിലെ ഒറ്റപ്പെട്ട പർവതപ്രദേശങ്ങളിൽ മൂന്ന് വർഷത്തിലേറെ നടത്തിയ വിപുലമായ പര്യവേഷണങ്ങളാണ് ഈ രണ്ട് പുതിയ തവള ഇനങ്ങളെ കണ്ടെത്തുന്നതിലേക്ക് നയിച്ചതെന്ന്, ഡൽഹി യൂണിവേഴ്‌സിറ്റിയിലെ സീനിയർ പ്രൊഫസറായ ഡോ. ബിജു വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ അകലാബ്യയുടെ പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായാണ് പഠനം നടന്നത്. യുഎസ് ആസ്ഥാനമായുള്ള ശാസ്ത്ര ജേണലായ 'പീയർജെ'യുട പുതിയ ലക്കത്തിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി വിപുലമായ ഫീൽഡ് വർക്കിനിടെ, ഗവേഷകർ നേർത്ത കൈകളുള്ള തവളകളുടെ നിരവധി ഇനങ്ങളെ രേഖപ്പെടുത്തി. അരുണാചൽ പ്രദേശിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ തുടർന്നുള്ള ലബോറട്ടറി വിശകലനങ്ങളിൽ ഡിഎൻഎ വിശകലനം, തവളകളുടെയും വാൽമാക്രികളുടെയും വിശദമായ രൂപാന്തര താരതമ്യങ്ങൾ, ബയോഅക്കോസ്റ്റിക് പഠനങ്ങൾ, അസ്ഥികൂടത്തിന്റെ ത്രിമാന മൈക്രോ-സിടി സ്‌കാനുകൾ എന്നിവ സംയോജിപ്പിച്ച ഒരു സംയോജിത ടാക്സോണമിക് സമീപനം ഉപയോഗിച്ച് ഈ തവളകൾ പുതിയ ഇനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് സ്ഥിരീകരിച്ചു. പുതിയ സ്പീഷീസുകളുടെ പരിണാമ ബന്ധങ്ങൾ മനസ്സിലാക്കാൻ, സംഘം അവയുടെ തന്മാത്രാ ഡാറ്റയെ ആ ജീനസ്സിലെ അറിയപ്പെടുന്ന എല്ലാ അംഗങ്ങളുടെയും ഡാറ്റയുമായി താരതമ്യം ചെയ്തു.

ലോകത്തിലെ ഏറ്റവും ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിലൊന്നായ ഹിമാലയ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ഭാഗമാണ് അരുണാചൽ പ്രദേശ്. ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത അസാധാരണമായ സസ്യ-ജന്തു വൈവിധ്യവും ഉഭയജീവികളും ഇവിടെയുണ്ട്. ഈ ഉഭയജീവികളിൽ മെഗോഫ്രൈഡേ കുടുംബത്തിലെ അംഗങ്ങളുമുണ്ട്. കൊമ്പുള്ള ഏഷ്യൻ തവളകൾ ഉൾപ്പെടെ 366 അംഗീകൃത ഇനങ്ങളുള്ള ആഗോളതലത്തിൽ ഏറ്റവും വൈവിധ്യമാർന്ന തവള കുടുംബങ്ങളിലൊന്നാണിത്. ഈ കുടുംബത്തിൽപ്പെട്ട നേർത്ത കൈകളുള്ള തവളകളിൽ (ലെപ്റ്റോബ്രാച്ചിയം) ഏകദേശം 40 ഇനം ഉൾപ്പെടുന്നു, തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരയിൽ ജീവിക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും ശക്തൻ. എല്ലാരീതിയിലും കാടിന്റെ അധിപൻ കേരളാ ഹോട്ടൽ ന്യൂസ് Environment ൽ സിംഹത്തെക്കുറിച്ച് നോക്കാം

കരയിൽ ജീവിക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും ശക്തൻ. എല്ലാരീതിയിലും കാടിന്റെ അധിപൻ കേരളാ ഹോട്ടൽ ന്യൂസ് Environment ൽ സിംഹത്തെക്കുറിച്ച് നോക്കാം


 
സിഹം.(Lion)

ഭൂമിയിൽ കരയിൽ ജീവിക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും ശക്തൻ. എല്ലാരീതിയിലും കാടിന്റെ അധിപൻ 

സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം. (ഇംഗ്ലീഷ്: Lion. ശാസ്ത്രീയനാമം പാന്തറ ലിയോ). വലിയ പൂച്ചകൾ (Big Cats) എന്നറിയപ്പെടുന്ന നാല് ജീവികളിൽ ഒന്നാണ് സിംഹം. 272 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങൾ, കടുവയ്ക്കു ശേഷം മാർജ്ജാര വർഗ്ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും ഏഷ്യയിലും ആണ് ഇപ്പോൾ സിംഹങ്ങൾ അധിവസിക്കുന്നത്. ഏഷ്യയിലിപ്പോഴുള്ളത് ഇന്ത്യയിലെ ഗിർ വനത്തിലുള്ള വളരെക്കുറച്ചു സിംഹങ്ങൾ മാത്രമാണ്. 10000 വർഷങ്ങൾക്ക് മുമ്പ് വരെ മനുഷ്യൻ കഴിഞ്ഞാൽ എറ്റവും കൂടുതൽ സ്ഥലങ്ങളിൽ അധിവസിച്ചിരുന്ന വലിപ്പമുള്ള സസ്തനി സിംഹമായിരുന്നു. ആഫ്രിക്കയുടെയും യൂറേഷ്യയുടെയും ഒട്ടുമിക്ക സ്ഥലങ്ങളിലും പടിഞ്ഞാറൻ യൂറോപ്പ് മുതൽ ഇന്ത്യ വരെയും അമേരിക്കയിൽ യൂക്കോൺ മുതൽ പെറു വരെയും സിംഹങ്ങൾ വസിച്ചിരുന്നു.

വനത്തിൽ സിംഹങ്ങൾക്ക് 10 മുതൽ 14 വർഷം വരെയാണ് ജീവിതകാലം, എന്നാൽ മൃഗശാലയിലും അതു പോലുള്ള മറ്റു കൂട്ടിലിട്ടു വളർത്തുന്ന സാഹചര്യങ്ങളിലും 20 വർഷം വരെ സിംഹങ്ങൾ ജീവിക്കാറുണ്ട്. സവേനകൾ എന്നറിയപ്പെടുന്ന പുൽമേടുകളിലാണ് സിംഹങ്ങൾ കൂടുതൽ വസിക്കുന്നത് ഇവയോടു ചേർന്നു കിടക്കുന്ന കുറ്റിക്കാട് പ്രദേശങ്ങളും സിംഹങ്ങൾ വിഹരിക്കാൻ തിരഞ്ഞെടുക്കാറുണ്ട്. സിംഹങ്ങൾ സമൂഹജീവികളാണ്, സിംഹക്കൂട്ടത്തെ പ്രൈഡ് എന്നു വിളിക്കുന്നു. പെൺസിംഹങ്ങളും (Lioness) സിംഹക്കുട്ടികളും (Cub) വളരെക്കുറച്ച് പൂർണ്ണവളർച്ചയെത്തിയ ആൺ സിംഹങ്ങളും അടങ്ങിയതാണ് ഒരു പ്രൈഡ്. പെൺസിംഹങ്ങൾ‍ കൂട്ടമായി വേട്ടയാടുന്നു. പ്രകൃതിയിലെ പ്രധാനപ്പെട്ട വേട്ടയാടുന്ന മൃഗങ്ങളിൽ (Apex Predator) ഉൾപ്പെട്ട സിംഹം സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ല, എങ്കിലും ചില സാഹചര്യങ്ങളിൽ സിംഹങ്ങൾ നരഭോജികളായി മാറാറുമുണ്ട്. പരിക്കോ മറ്റ് അവശതകൾ മൂലമോ സാധാരണ ഇരകളെ പിടിക്കാൻ പറ്റാതാവുമ്പോളാണ് ഇവ നരഭോജികളാവാറുള്ളത്.

സിംഹം നിലനില്പ് അപകടകരമായ മൃഗങ്ങളുടെ പട്ടികയിൽ പെടുന്നു (റെഡ് ലിസ്റ്റ്). കഴിഞ്ഞ രണ്ടുദശാബ്ദം കൊണ്ട് സിംഹങ്ങളുടെ എണ്ണം 30% മുതൽ 50% വരെ കുറഞ്ഞിട്ടുണ്ട്. സം‌രക്ഷിത വനപ്രദേശങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും പുറത്ത് സിംഹങ്ങളുടെ അംഗസംഖ്യ തുലോം കുറവാണ്‌. സിംഹങ്ങളുടെ എണ്ണം കുറയുന്നതിന്റെ യഥാർഥ കാരണം ഇപ്പോഴും വെളിവായിട്ടില്ലെങ്കിലും ആവാസവ്യവസ്ഥ നഷ്ടപ്പെടലും വേട്ടയാടലുമാണ് പ്രധാനകാരണങ്ങളെന്നു കരുതുന്നു. റോമാ സാമ്രാജ്യത്തിൽ വളരെയധികം സിംഹങ്ങളെ കൂട്ടിലടച്ചു വളർത്തിയിരുന്നു. ഗ്ലാഡിയേറ്റർമാരുമായി പൊരുതാനായിരുന്നു ഇത്. വലിയ കുറ്റങ്ങൾ ചെയ്തവരെ സിംഹങ്ങൾക്ക് ഭക്ഷണമായി നൽകുന്ന ശിക്ഷാരീതിയും അവിടെ നിലവിലുണ്ടായിരുന്നു. ഏഷ്യൻ ഉപവർഗ്ഗത്തിൽ‌ പെട്ട സിംഹങ്ങളുടെ എണ്ണം വളരെകുറയാൻ ഇത് കാരണമായി. ഇപ്പോൾ ലോകമെമ്പാടുമുള്ള മൃഗശാലകൾ ഏഷ്യൻ ഉപസിംഹവർഗ്ഗങ്ങളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാൻ പലതരം പ്രജനന പരിപാടികൾ നടത്തുന്നുണ്ട്.

ആൺസിംഹത്തിനുള്ള സട പെൺസിംഹത്തിൽ നിന്നും അതിനെ വ്യത്യസ്തനാക്കുന്നു. മനുഷ്യസംസ്കാരത്തിൽ സിംഹം പ്രത്യേകിച്ച് സിംഹത്തിന്റെ തല ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഒരു അടയാളമാണ്. പുരാതനകാലത്തുള്ള ഗുഹാചിത്രങ്ങൾ‍ ഇതിന് തെളിവു നൽകുന്നു. സാഹിത്യത്തിലും ശില്പങ്ങളിലും ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും ദേശീയപതാകകളിലും സിംഹത്തെ പലതരത്തിൽ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയിൽ കടുവ ദേശീയമൃഗമാകുന്നതിന് മുൻപ് സിംഹമായിരുന്നു ദേശീയമൃഗം. ഇന്ത്യയുടെ ദേശീയചിഹ്നത്തിൽ നാല് സിംഹങ്ങളെ കാണിച്ചിരിക്കുന്നു.

ചരിത്രവും പരിണാമവും തിരുത്തുക

സിംഹത്തിന്റെ തലയോട്ടി.ക്രൂഗർ നാഷ്ണൽ പാർക്കിൽ നിന്നും
ഏറ്റവും പഴയ സിംഹഫോസിൽ ടാൻസാനിയയിൽ നിന്നുമാണ് കണ്ടെടുത്തിട്ടുള്ളത് 3.5 ദശലക്ഷം വർഷം പഴക്കമാണ് അതിനുള്ളത്. ശാസ്ത്രജ്ഞർ പലരും ഇത് സിംഹത്തിന്റെ ആവണമെന്നില്ലെന്നും സിംഹത്തോട് സാമ്യമുള്ള മറ്റേതെങ്കിലും ജീവിയുടേതാകാം എന്ന അഭിപ്രായവും പുറപ്പെടുവിച്ചിട്ടുണ്ട്. അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴയ ഫോസിലിന് 1.5 ദശലക്ഷം വർഷം പഴക്കമാണുള്ളത്.

ജനിതകപരമായി മറ്റുള്ള പാന്തറ ജനുസ്സ് മൃഗങ്ങളായ കടുവ, ജാഗ്വർ, പുലി എന്നിവ സിംഹത്തിന്റെ അടുത്ത ബന്ധുക്കളാണ്. ജനിതക പഠനത്തിലൂടെ ഈ ആധുനിക മൃഗങ്ങളിൽ ആദ്യം ഉരുത്തിരിഞ്ഞത് കടുവയാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.അതിനു ശേഷം ഏകദേശം 1.9 ദശലക്ഷം വർഷം മുൻപ് ജാഗ്വർ ഉരുത്തിരിഞ്ഞു.സിംഹവും പുലിയും ഉരുത്തിരിഞ്ഞത് 1.25 ദശലക്ഷം വർഷം മുൻപാണ്. പാന്തറ ലിയോ വർഗ്ഗം മുൻപ് 1 ദശലക്ഷം വർഷത്തിനും 80,000 വർഷങ്ങൾക്കും ഇടയിൽ ആഫ്രിക്കയിൽ ആണ് ഉരുത്തിരിഞ്ഞത്. 70,000 വർഷങ്ങൾക്കു മുൻപ് ഇവ പാന്തറ ലിയോ ഫോസിലിസ്(Panthera leo fossilis) എന്ന ഉപവർഗ്ഗമായി യൂറോപ്പിലെത്തി. ഇവയിൽനിന്നും ഗുഹാ സിംഹം (Cave lion) പാന്തറ ലിയോ സ്പെലിയെ(Panthera leo spelaea) ഉടലെടുക്കുകയും ചെയ്തു.പിന്നീട് അമേരിക്കൻ വൻ‌കരകളിലേക്കെത്തിയ സിംഹങ്ങൾ പാന്തറ ലിയോ അട്രോക്സ്(Panthera leo atrox) അതായത് അമേരിക്കൻ സിംഹം ആയി പരിണമിച്ചു. ഏകദേശം 10,000 വർഷം മുൻപ് അവസാന ഹിമയുഗ കാലത്ത് യൂറേഷ്യയിലെയും അമേരിക്കയിലെയും സിംഹ വർഗ്ഗങ്ങൾക്ക് വംശനാശം സംഭവിച്ചു.

ഉപസിംഹവർഗ്ഗങ്ങളുടെ പരിണാമം 


രണ്ടാമത്തെ വലിയ മാർജ്ജാര വംശജമൃഗമാണ് സിംഹം.ശക്തമായ ശരീരവും, ബലമുള്ള താടിയെല്ലും നീണ്ട കോമ്പല്ലുകളുമുള്ള സിംഹത്തിന് വലിയ ഇരകളെപ്പോലും വേട്ടയാടിപ്പിടിക്കാൻ സാധിക്കും.മഞ്ഞ മുതൽ കടുത്ത ബ്രൗൺ നിറം വരെ സിംഹങ്ങൾക്കുണ്ടാകാറുണ്ട്.ശരീരത്തിന്റെ അടിഭാഗം മുകൾഭാഗത്തെ അപേക്ഷിച്ച് ഇളം നിറമായിരിക്കും.വാലിന്റെ അറ്റത്തുള്ള രോമക്കൂട്ടം കറുപ്പുനിറത്തിലാണ്. സട ഇളം മഞ്ഞ മുതൽ കറുപ്പു വരെ നിറങ്ങളിൽ കാണപ്പെടുന്നു.സാധാരണ ആൺസിംഹത്തിന് 150 കിലോഗ്രാം മുതൽ 225 കിലോഗ്രാം വരെ ഭാരമുണ്ടാകും, പെൺസിംഹത്തിന് 120 മുതൽ 150 കിലോഗ്രാം വരെയും.ശരാശരി ഭാരം ആണിന് 181 കിലോഗ്രാമും പെണ്ണിന് 126 കിലോഗ്രാമുമാണ്.മൗണ്ട് കെനിയക്കടുത്ത് വെടിവച്ചിട്ട ഒരു സിംഹത്തിന് 272 കിലോഗ്രാം ഭാരമുണ്ടായിരുന്നു. നീളം 5 അടി 7 ഇഞ്ച് മുതൽ 8 അടി 2 ഇഞ്ച്(170-250 സെ.മീ) വരെ ആണിനും 4 അടി 7 ഇഞ്ച് - 5 അടി 9 ഇഞ്ച്(140-175 സെ.മീ) വരെ പെണ്ണിനും കാണാറുണ്ട്. ഉയരം ആണിന് 4 അടിയും(123 സെ.മീ)പെണ്ണിന് 3 അടി 3 ഇഞ്ച്(100 സെ.മീ) വരെയുമാണ്.വാലിന് 70 മുതൽ 100 സെ.മീ വരെ നീളം ഉണ്ടായിരിക്കും. വാൽ അവസാനിക്കുന്നത് ഒരു കൂട്ടം രോമങ്ങളിലാണ്. മാർജ്ജാര വംശത്തിൽ സിംഹത്തിനു മാത്രമേ ഇങ്ങനെ വാലിന്റെ അറ്റത്ത് രോമക്കൂട്ടമുള്ളൂ. ജനിക്കുമ്പോൾ ഇത് ഉണ്ടാവില്ല 5 മാസം പ്രായമാകുമ്പോളാണ് വാലിന്റെ അറ്റത്തെ രോമവളർച്ച തുടങ്ങുക, 7 മാസമാകുമ്പോഴേക്കും ഇത് ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്നത്ര വളർച്ച കൈവരിച്ചിരിക്കും.

സട സിംഹത്തെ മറ്റു മാർജ്ജാര വംശജരിൽ നിന്നും വ്യത്യസ്തരാക്കുന്നു. സട സിംഹത്തെ ഉള്ളതിലും വലിപ്പം കൂടുതലായിക്കാണിക്കാൻ കാരണമാകുകയും തദ്വാരാ ഭീഷണമായ ഒരു രൂപം സിംഹങ്ങൾ മറ്റു സിംഹങ്ങളുമായും പ്രധാനമായി ആഫ്രിക്കയിലെ മുഖ്യഎതിരാളി ആയ കഴുതപ്പുലികളുമായും ഏറ്റുമുട്ടുമ്പോൾ നൽകുകയും ചെയ്യുന്നു.

സട ഉണ്ടാകുന്നതും അതിന്റെ നിറവും വലിപ്പവും പാരമ്പര്യം, കാലാവസ്ഥ, പ്രായം, ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ പ്രവർത്തനം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാധാരണ ഇരുണ്ടതും ഇടതിങ്ങിയതുമായ സടയുള്ള സിംഹങ്ങൾ ആരോഗ്യവാന്മാരായിരിക്കും.ഇരുണ്ട സടയുള്ള സിംഹങ്ങൾക്ക് കൂടുതൾ പ്രത്യുൽ‌പാദനശേഷിയും അവയുടെ കുട്ടികൾക്ക് കൂടുതൽ ആരോഗ്യവും ഉണ്ടായിരിക്കും എന്നാൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇവയാണ്. ഒന്നിലധികം ആൺസിംഹങ്ങളാൽ നയിക്കപ്പെടുന്ന പ്രൈഡിൽ പെൺസിംഹങ്ങൾ കൂടുതൽ സടയുള്ള ആൺസിംഹങ്ങളുമായി രമിക്കാൻ ഇഷ്ടപ്പെടുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ശാസ്ത്രജ്ഞർ ആദ്യം സടയിലും മറ്റു ശരീരഭാഗങ്ങളിലുമുള്ള രൂപവ്യത്യാസം വച്ച് സിംഹങ്ങളെ വിവിധ ഉപവർഗ്ഗങ്ങളായി തിരിക്കാമെന്നു കരുതിയിരുന്നു. എന്നാൽ പിന്നീട് നടന്ന പഠനങ്ങൾ രൂപത്തിൽ കാലാവസ്ഥ മുതലായ ഘടകങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ടെന്നു കണ്ടെത്തി. യൂറോപ്പിലേയും വടക്കേ അമേരിക്കയിലെയും തണുപ്പുള്ള മൃഗശാലകളിൽ കഴിയുന്ന സിംഹങ്ങൾക്ക് ഇടതിങ്ങിയ സട ഉണ്ടാകുന്നു. ഏഷ്യൻ സിംഹങ്ങൾക്ക് ആഫ്രിക്കൻ സിംഹങ്ങളേക്കാൾ സടയുടെ വലിപ്പം കുറവാണ്.

സട ഇല്ലാത്ത ആൺസിംഹങ്ങളെ സെനഗലിലും കെനിയയിലെ സാവോ ദേശീയോദ്യാനത്തിലും കണ്ടെത്തിയിട്ടുണ്ട്. ടിംബാവലിയിൽ കണ്ടെത്തിയ യഥാർഥ വെളുത്ത സിംഹത്തിനും സടയില്ല.യൂറോപ്യൻ ഗുഹാസിംഹങ്ങളുടെ ചിത്രങ്ങളിലും സടയുള്ള സിംഹങ്ങളെ കാണാൻ കഴിഞ്ഞിട്ടില്ല അതുമൂലം അവയ്ക്കും സട ഉണ്ടായിരുന്നില്ലെന്ന് കണക്കാക്കപ്പെടുന്നു. 

ശക്തമായ താടിയെല്ലും മൂർച്ചയുള്ള പല്ലുകളും ഇരകളെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ഉപയോഗിക്കുന്നു
കൂട്ടമായി വേട്ടയാടുന്ന മൃഗമാണ് സിംഹം. പെൺസിംഹങ്ങളാണ് വേട്ടയാടുന്നതിൽ മുൻപിൽ. സിംഹങ്ങൾക്ക് 59കിമീ/മണിക്കൂർ വേഗത്തിൽ വരെ ഓടാൻ സാധിക്കും പക്ഷ ഇത്രയും വേഗത കുറച്ചു ദൂരം മാത്രമേ ലഭിക്കൂ, അതുമൂലം ഇരകളുടെ വളരെ അടുത്തെത്തിയിട്ടേ സിംഹങ്ങൾ ആക്രമണം ആരംഭിക്കാറുള്ളൂ. സാധാരണ പുൽക്കൂട്ടങ്ങളോ അതുപോലെ മറവു നൽകുന്ന പ്രദേശങ്ങളിലോ വെച്ച് രാത്രി സമയത്താണ് സിംഹങ്ങൾ വേട്ട നടത്തുക. 30 മീറ്റർ വരെ ഇരയുടെ അടുത്ത് പതുങ്ങി ചെന്നെത്തിയിട്ടേ വേട്ട ആരംഭിക്കാറുള്ളൂ. ഒരേ ഇരയെത്തന്നെ പല ദിക്കിൽ നിന്നും പലസിംഹങ്ങൾ ഒരേ സമയം ആക്രമിക്കുന്നു. ആക്രമണങ്ങൾ ചെറുതും ശക്തവുമായിരിയ്കും. ഓടിച്ചെന്നു ഇരയുടെ പുറത്ത് ചാടി വീഴുകയാണ് സാധാരണ ആക്രമണതന്ത്രം. ഇരയുടെ കഴുത്തിൽ പിടിമുറുക്കി ചെറിയ ഇരകളാണെങ്കിൽ കഴുത്തൊടിച്ചും വലിയവയാണെങ്കിൽ ശ്വാസം മുട്ടിച്ചുമാണ് കൊല്ലുക. ശക്തമായ താടിയെല്ല് സിംഹങ്ങളെ ഇതിന് സഹായിക്കുന്നു.

വലിയ സസ്തനികളാണ് സിംഹങ്ങളുടെ ഇരകളിൽ പ്രധാനം. ആഫ്രിക്കയിൽ വിൽഡ്‌ബീസ്റ്റ്, ഇം‌പാല, സീബ്ര, കാട്ടുപോത്ത്, കാട്ടുപന്നി(Warthog) എന്നിവയും ഇന്ത്യയിൽ നീൽഗായ്, പലതരം മാനുകൾ എന്നിവയും സിംഹങ്ങൾക്ക് ഇരകളാണ്. കൂട്ടമായി വേട്ടയാടുന്ന സിംഹങ്ങൾക്ക് ഒട്ടുമിക്ക വന്യജീവികളേയും വേട്ടയാടി കൊല്ലാൻ കഴിവുണ്ട്, എങ്കിലും പൂർണവളർച്ചയെത്തിയ ആനകളേയും, കാട്ടുപോത്തുകളേയും ജിറാഫുകളേയും സിംഹങ്ങൾ സാധാരണ വേട്ടയാടാറില്ല. ഇവയെ വേട്ടയാടുന്നതിനിടയിൽ പറ്റിയേക്കാവുന്ന പരിക്കുകളെ ഭയന്നാണിത്. എങ്കിലും ഭക്ഷണലഭ്യത വളരെയധികം കുറയുമ്പോൾ സിംഹങ്ങൾ വളരെവലിയ മൃഗങ്ങളായ ആനകളേയും ജിറാഫുകളേയും വേട്ടയാടുന്നു.ആഫ്രിക്കയിലെ സാവുടി നദിക്കരയിലെ സിംഹങ്ങൾ ആനകളേയു ക്രുഗർ നാഷ്ണൽ പാർക്കിലെ സിംഹങ്ങൾ ജിറാഫുകളേയും വേട്ടയാടുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക