Thursday, 15 January 2026

അമേരിക്കയുടെ നിലപാടിൽ അടിസ്ഥാനപരമായ വിയോജിപ്പുണ്ട് ; ഡെൻമാർക്ക് വിദേശകാര്യമന്ത്രി

അമേരിക്കയുടെ നിലപാടിൽ അടിസ്ഥാനപരമായ വിയോജിപ്പുണ്ട് ; ഡെൻമാർക്ക് വിദേശകാര്യമന്ത്രി


 
വാഷിങ്ടണ്‍: ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയുമായി അടിസ്ഥാനപരമായ വിയോജിപ്പ് തുടരുകയാണെന്ന് ഡെൻമാർക്ക് വിദേശകാര്യമന്ത്രി ലാർസ് ലോക്കെ റാസ്മുസൈൻ പ്രതികരിച്ചു. വൈറ്റ് ഹൗസിൽ ഇന്നലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഡെൻമാർക്ക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.


ഗ്രീൻലൻഡിൽ അമേരിക്ക കൂടുതൽ സൈനിക താവളങ്ങൾ നിർമ്മിക്കുന്നത് ചർച്ച ചെയ്യാൻ തയാറാണെന്നും റാസ്മുസൈൻ പറഞ്ഞു. എന്നാൽ ഗ്രീൻലാൻഡ് കീഴടക്കുമെന്ന് അമേരിക്ക പറയുന്നത് അം​ഗീകരിക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇതിനിടെ ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസ്താവന ചർച്ചകൾക്കുശേഷവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സമ്മതിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഗ്രീൻലാൻഡ് കൈയ്യേറാൻ റഷ്യയോ ചൈനയോ ശ്രമിച്ചാൽ തിരിച്ചടിക്കാൻ ‍ഡെൻമാർക്കിനാവില്ലെന്നും എന്നാൽ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് പ്രതികരിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയ്ൻ യാത്രാക്കൂലി നിശ്ചയിക്കുന്നത് വ്യാപര രഹസ്യമാണ്, വെളിപ്പെടുത്താൻ ആവില്ല: ഇന്ത്യൻ റെയിൽവെ മന്ത്രാലയം

ട്രെയ്ൻ യാത്രാക്കൂലി നിശ്ചയിക്കുന്നത് വ്യാപര രഹസ്യമാണ്, വെളിപ്പെടുത്താൻ ആവില്ല: ഇന്ത്യൻ റെയിൽവെ മന്ത്രാലയം


 
ന്യൂഡൽഹി: ട്രെയ്ൻ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിൻ്റെ മാനദണ്ഡം വെളിപ്പെടുത്താനാകില്ലെന്ന വിവാദ മറുപടിയുമായി ഇന്ത്യൻ റെയിൽവെ. ട്രെയിൻ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക് നിർണയിക്കുന്ന മാനദണ്ഡം അന്വേഷിച്ചുള്ള വിവരാവകാശ ചോദ്യത്തിനാണ് ഇന്ത്യൻ റെയിൽവെയുടെ മറുപടി. രാജ്യത്തെ പൊതുമേഖല സ്ഥപനമായ ഇന്ത്യൻ റെയിൽവെയുടെ വിചിത്ര മറുപടി വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ട്രെയ്ൻ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നത് വ്യാപാര രഹസ്യമാണ് അത് വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്നു ഇന്ത്യൻ റെയിൽവെ മന്ത്രാലയം വിവരാവകാശ കമ്മീഷനെ അറിയിച്ചു. ആർ ടി ഐ യുടെ 8(1)ഡി പ്രകാരം ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നത് വ്യാപാര രഹസ്യമായി കണക്കാക്കി പൊതുസമൂഹത്തിന് വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു റെയിൽവെ മന്ത്രാലയത്തിൻ്റെ വിശദീകരണം.

ട്രെയിൻ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക് വ്യക്തമാക്കൽ,വിലനിർണ്ണയം, തത്കാൽ ബുക്കിംഗുകളുടെ വിലനിർണ്ണയം,പശ്ചിമ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിനെക്കുറിച്ച് പ്രത്യേകമായി പരാമർശിക്കുന്ന വിവരാവകാശ അപേക്ഷ തള്ളികളഞ്ഞു കൊണ്ടാണ് ഇന്ത്യൻ റെയിൽവെ ഇത് വ്യക്തമാക്കിയത്. 2024 ജനുവരി 25-ന് സമർപ്പിച്ച ഓൺലൈൻ അപേക്ഷയിൽ വിവരാവകാശ അപേക്ഷ തള്ളികളഞ്ഞത്








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തു നിൽക്കുന്നതിനിടെ കുഴഞ്ഞു വീണു, പ്രവാസി മലയാളി ദുബൈയിൽ മരിച്ചു

ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തു നിൽക്കുന്നതിനിടെ കുഴഞ്ഞു വീണു, പ്രവാസി മലയാളി ദുബൈയിൽ മരിച്ചു


 
ദുബൈ : പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇന്റർനാഷനലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ആണ് ദുബൈയിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് ഓഫീസിലേക്ക് പോകാൻ കമ്പനി വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ അൽ നഹ്ദ എൻഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

26 വർഷമായി ലുലു ഗ്രൂപ്പിൽ
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. 26 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. എംജി സർവകലാശാലയുടെയും ബിഎസ്എഫിന്റെയും കെടിസിയുടെയും വോളിബോൾ താരവുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.

സംസ്കാരം 15ന് ഉച്ചയ്ക്ക് 2 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ. രാമപുരം പുത്തൻ പുരക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലിൽ ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ഓസ്ട്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ ലോറി ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്ക്

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ ലോറി ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്ക്


 

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. പരിക്കേറ്റ താമരശ്ശേരി പzeലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ടി ജെ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്  സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച കടക്കാനായി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനിടയിലാണ് ഷാജിയെ മിനി ലോറി ഇടിച്ചത്. മിനി ലോറി  അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറായ നടുവണ്ണൂര്‍ മന്ദങ്കാവ് സ്വദേശി എന്‍ പി സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

45 ലക്ഷത്തിന്റെ സ്വർണ്ണം തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; ആദരിച്ച് തമിഴ്നാട് മുഖ്യമന്ത്രി

45 ലക്ഷത്തിന്റെ സ്വർണ്ണം തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; ആദരിച്ച് തമിഴ്നാട് മുഖ്യമന്ത്രി


 
ചെന്നൈ: സത്യസന്ധതയ്ക്ക് സമ്പത്തോ പദവിയോ മാനദണ്ഡമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ചെന്നൈയിലെ ഒരു സാധാരണ ശുചീകരണ തൊഴിലാളി. ജോലി ചെയ്യുന്നതിനിടെ റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ ഉടമസ്ഥന് തിരികെ നൽകി ലോകത്തിന് മാതൃകയായിരിക്കുകയാണ് പത്മ എന്ന 45-കാരി.

ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ പത്മ, ജനുവരി 11-ന് ടി. നഗറിലെ മുപ്പത്തമ്മൻ കോവിൽ സ്ട്രീറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടത്. മാലിന്യമാണെന്ന് കരുതി തുറന്നുനോക്കിയ പത്മ അതിനുള്ളിൽ സ്വർണ്ണമാലകളും വളകളും കമ്മലുകളും കണ്ട് ഞെട്ടിപ്പോയി. ഉടൻ തന്നെ അവർ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കുകയും തുടർന്ന് പോണ്ടി ബസാർ പോലീസ് സ്റ്റേഷനിൽ ബാഗ് ഏൽപ്പിക്കുകയും ചെയ്തു.

"ഈ സ്വർണ്ണം നഷ്ടപ്പെട്ട കുടുംബം അനുഭവിക്കുന്ന വേദനയെക്കുറിച്ചാണ് ഞാൻ ആദ്യം ചിന്തിച്ചത്. അവരുടെ സങ്കടം തീർക്കാൻ അത് പോലീസിനെ ഏൽപ്പിക്കാൻ ഞാൻ തീരുമാനിച്ചു," പത്മ തന്റെ നിലപാടിനെക്കുറിച്ച് പറഞ്ഞു.

പോലീസ് നടത്തിയ പരിശോധനയിൽ 45 പവനിലധികം തൂക്കം വരുന്ന ആഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് വ്യക്തമായി. സ്വർണ്ണം നഷ്ടപ്പെട്ട നങ്കനല്ലൂർ സ്വദേശി രമേശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അദ്ദേഹത്തെ വിളിച്ചുവരുത്തി രേഖകൾ പരിശോധിച്ച ശേഷം സ്വർണ്ണം കൈമാറി. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ കൈവണ്ടിയിൽ വെച്ചു മറന്നുപോയതായിരുന്നു ഈ സ്വർണ്ണമെന്ന് രമേശ് പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ കെഎസ്എഫ്ഇ ജീവനക്കാരി ടിപ്പർ ലോറിയിടിച്ച് മരിച്ചു

ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ കെഎസ്എഫ്ഇ ജീവനക്കാരി ടിപ്പർ ലോറിയിടിച്ച് മരിച്ചു



പാലക്കാട്: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വാഹനാപകടത്തിൽ കെഎസ്എഫ്ഇ ജീവനക്കാരി മരിച്ചു. തൃശൂർ‌ ചെമ്പുക്കാവ് കെഎസ്എഫ്ഇ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റൻറ് കെ ഷെഹ്നയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ചന്ദ്രനഗർ ജംഗ്ഷനിലാണ് അപകടം.

ഓഫീസിൽ നിന്ന് ഇറങ്ങിയ ഷെഹ്ന ഭർത്താവിനോടൊപ്പം ബൈക്കിൽ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. റോഡിലെ ചരലിൽ കയറി ബൈക്കിന്റെ നിയന്ത്രണം തെറ്റിയപ്പോൾ ഷെഹ്ന ബൈക്കിൽ നിന്നും എതിർവശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ എത്തിയ ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കിടയിലേക്കായിരുന്നു ഇവർ വീണത്. അപകടത്തിൽപ്പെട്ട ഷെഹ്ന തത്ക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച ഭർ‌ത്താവ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അന്വേഷണത്തോട് സഹകരിക്കാതെ രാഹുല്‍; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും

അന്വേഷണത്തോട് സഹകരിക്കാതെ രാഹുല്‍; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും


 

മൂന്നാം ബാലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചിന് മുമ്പിനെ രാഹുലിനെ കോടതിയിൽ ഹാജരാക്കും. അടൂരിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും മൊബൈൽഫോണുകളോ ലാപ്ടോപ്പോ കണ്ടെത്താനായില്ല. പത്തനംത്തിട്ട എആർ ക്യാമ്പിൽ മണിക്കൂറകളോളം ചോദ്യം ചെയ്തെങ്കിലും രാഹുലിന്റെ നിസ്സഹകരണം അന്വേഷണ സംഘത്തിന് തിരിച്ചടിയായി.

ബാലാത്സംഗം നടന്നുവെന്ന പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് 7 ഹോട്ടലിൽ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡി കാലാവധി നീട്ടി നൽകുന്നതിനായി അപേക്ഷ നൽകനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.പാലക്കാട്ട് എത്തിച്ച് തെളിവെടുക്കണമെന്നും എസ്ഐടി കോടതിയെ അറിയിക്കും.

അതേസമയം ബാലാത്സംഗക്കേസില്‍ അന്വേഷണത്തോട് സഹകരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. രണ്ടുദിവസം ചോദ്യം ചെയ്തിട്ടും മൊബൈൽ ഫോണുകളുടെ പാ‌സ്‌വേര്‍ഡ് കൈമാറാനോ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എവിടെയാണെന്ന് പറയാനോ തയാറായിട്ടില്ല. ആവർത്തിച്ച് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരോട് പാസ്‌വേര്‍ഡ് തരാൻ ആകില്ലെന്ന് രാഹുൽ ഉറപ്പിച്ചു പറഞ്ഞു. മൊബൈൽ ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുകൾ ഉണ്ടെന്നും അവ അന്വേഷണസംഘം നശിപ്പിക്കും എന്നതിനാലാണ് പാസ്‌വേർഡ് കൈമാറാത്തത് എന്നാണ് രാഹുലിന്റെ വിശദീകരണം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരിയിൽപ്പെട്ടു; 11 വയസുകാരന് ദാരുണാന്ത്യം

കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരിയിൽപ്പെട്ടു; 11 വയസുകാരന് ദാരുണാന്ത്യം


 
കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരിയിൽപ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം. പൂന്തുറ അന്തോണി-സ്മിത ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്.പൂന്തുറയിലെ കടപ്പുറത്ത് വൈകുന്നേരം അഞ്ചോടെ കളിക്കുന്നതിനിടയായിരുന്നു അപകടം.

വെള്ളത്തിലേക്ക് പോയ പന്തെടുക്കാൻ പോകുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. തിരയിൽ പെട്ട കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രക്ഷോഭകാരികളെ തൂക്കിലേറ്റില്ലെന്ന് ഇറാൻ; വ്യോമപാതയിൽ താൽക്കാലിക നിയന്ത്രണം

പ്രക്ഷോഭകാരികളെ തൂക്കിലേറ്റില്ലെന്ന് ഇറാൻ; വ്യോമപാതയിൽ താൽക്കാലിക നിയന്ത്രണം


 
തെഹ്‌റാന്‍: പ്രക്ഷോഭകാരികളെ തൂക്കിലേറ്റാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. തൂക്കികൊല്ലല്‍ ആലോചനയില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ശിക്ഷകളെ കുറിച്ച് ചോദിക്കേണ്ടതില്ലെന്നും അരഗ്ചി കൂട്ടിച്ചേര്‍ത്തു. ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അരഗ്ചിയുടെ പ്രതികരണം.

അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അബ്ബാസ് അരഗ്ചി വ്യക്തമാക്കി. സംഘര്‍ഷങ്ങള്‍ ഏറ്റുമുട്ടലിലൂടെയല്ലാതെ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടു. രണ്ട് പതിറ്റാണ്ടുകളായി ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായി കൊണ്ടിരിക്കുകയാണെന്നും യുദ്ധത്തേക്കാള്‍ നല്ല മാര്‍ഗം നയതന്ത്രമാണെന്നും അരഗ്ചി പറഞ്ഞു.

അതേസമയം പ്രക്ഷോഭങ്ങള്‍ തുടരുന്നതിന് ഇടയില്‍ വ്യോമപാതയില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ വരുത്തിയിരിക്കുകയാണ് ഇറാന്‍. തെരഞ്ഞെടുക്കപ്പെട്ട ചില അന്താരാഷ്ട്രങ്ങ വിമാനങ്ങള്‍ ഒഴികെയുള്ളവ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യോമപാതയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ വിശദീകരണങ്ങള്‍ ഇറാന്‍ നല്‍കിയിട്ടില്ല.

ഇറാനിലെ താല്‍ക്കാലിക നിയന്ത്രണത്തിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ വ്യോമപാത വഴിതിരിച്ച് വിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറാന്റെ വ്യോമപാതയിലൂടെ സഞ്ചരിച്ചിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതുകൊണ്ട് തന്നെ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെ ആക്രമിക്കാൻ വിവിധ സാധ്യതകൾ ട്രംപിന് മുന്നിൽവെച്ച് പെൻ്റഗൺ; ആണവ-മിസൈൽ കേന്ദ്രങ്ങളും ലക്ഷ്യം: റിപ്പോർട്ട്

ഇറാനെ ആക്രമിക്കാൻ വിവിധ സാധ്യതകൾ ട്രംപിന് മുന്നിൽവെച്ച് പെൻ്റഗൺ; ആണവ-മിസൈൽ കേന്ദ്രങ്ങളും ലക്ഷ്യം: റിപ്പോർട്ട്

 


വാഷിംഗ്ടൺ: ഇറാനിൽ ആക്രമണം നടത്തുന്നതിന് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപിന് മുന്നിൽ പെൻ്റ​ഗൺ വിവിധ സാധ്യതകൾ അവതരിപ്പിച്ചെന്ന് റിപ്പോർട്ട്. ആണവ കേന്ദ്രങ്ങളും മിസൈൽ കേന്ദ്രങ്ങളും ആക്രമിക്കാനുള്ള സാധ്യതകൾ പരി​ഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാൻ്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾ മാത്രം ആക്രമണ ലക്ഷ്യമാക്കുന്നതും പരി​ഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.

ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ ഇറാനിലെ വിവിധ ലക്ഷ്യങ്ങൾ ആക്രമിക്കാനുള്ള സാധ്യതകളാണ് പെൻ്റ​ഗൺ‌ ട്രംപിന് അവതരിപ്പിച്ചതെന്നാണ് അമേരിക്കൻ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സൈബർ ആക്രമണം, ഇറാൻ്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ ആക്രമിക്കുക തുടങ്ങിയ സാധ്യതകളും പെൻ്റ​ഗൺ അവതരിപ്പിച്ചാതായാണ് ന്യൂയോർക്ക് ടൈംസ് പറയുന്നത്. താമസിയാതെ ആക്രമണം നടത്തിയേക്കാമെന്നും അമേരിക്കൻ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

ഭരണകൂട വിരുദ്ധ കലാപങ്ങൾ ശക്തമാകവെ അമേരിക്കൻ ഇടപെടലിനെതിരെ മുന്നറിയിപ്പുമായി നേരത്തെ ഇറാൻ ​രം​ഗത്തെത്തിയിരുന്നു. ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇറാൻ്റെ പ്രതികരണം. ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിലെ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞ് പോകാൻ അമേരിക്ക മുന്നറിയിപ്പ് നൽകിയത് മിഡിൽ ഈസ്റ്റിൽ യുദ്ധ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നായിരുന്നു ഇറാൻ്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് അമേരിക്കൻ സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. അമേരിക്കൻ ആക്രമണം തടയാൻ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സഖ്യകക്ഷികളോട് ഇറാൻ ആവശ്യപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോേ​ഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്ക ഇറാനെ ലക്ഷ്യമിട്ടാൽ സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കപ്പെടുമെന്ന് ടെഹ്‌റാൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു ഇറാനിയൻ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദിലുള്ള അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനവും ബഹ്‌റൈനിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും ഉൾപ്പെടെ മേഖലയിലുടനീളം അമേരിക്കയ്ക്ക് നിരവധി സൈനിക താവളങ്ങളുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക