Wednesday, 11 March 2026

വിമാനക്കൂലി കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

വിമാനക്കൂലി കൂട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും


 
ന്യൂഡൽഹി: യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ടിക്കറ്റ് തുകയ്‌ക്കൊപ്പം ഇന്ധന സർചാർജും ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സർവീസുകളിലെ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി ഈടാക്കും. വ്യാഴാഴ്ച പുലർച്ചെ ഒന്ന് മുതൽ ബുക്ക് ചെയ്യുന്നവർക്കാണ് ഈ മാറ്റം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങൾക്കും ഇത് ബാധകമാണ്.

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകൾക്ക് അധികമായി ചുമത്തുന്നത് 10ഡോളറാണ്. മാർച്ച് 18 മുതൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കും. യൂറോപ്പിലേക്ക് അധികചാർജ് 25 ഡോളറാണെങ്കിൽ നോർത്ത് അമേരിക്കൻ, ഓസ്‌ട്രേലിയൻ യാത്രയ്ക്ക് അധിക ചാർജ് 50 ഡോളറാണ്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന സർചാർജായി 20ഡോളറും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 30 ഡോളറും അധികമായി നൽകണം. എന്നാൽ ഹോങ്കോങ്ങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവടങ്ങളിലേക്കുള്ള സർചാർജ് പ്രഖ്യാപിച്ചിട്ടില്ല.

ഏവിയേഷൻ ഇന്ധനത്തിന്റെ തുക കുതിച്ചുയർന്നതാണ് തീരുമാനത്തിന് പിന്നിലെന്നും സർചാർജ് ഈടാക്കിയില്ലെങ്കിൽ വിമാനയാത്രകൾ റദ്ദാക്കേണ്ടി വരുമെന്നും വിമാനക്കമ്പനികൾ പറയുന്നു. വിമാനക്കമ്പനികളുടെ ചെലവിന്റെ നാൽപത് ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണ്. അതേസമയം നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഇത് ബാധകമല്ല. എന്നാൽ റീഷെഡ്യൂൾ ചെയ്യുകയോ തീയതി മാറ്റുകയോ ചെയ്താൽ അധികചാർജ് നൽകേണ്ടി വരും. മറ്റ് കമ്പനികളും ഉടൻ ഇന്ധനസർ ചാർജ് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു


 
മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിന് കൈമാറും. രണ്ട് തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു ഇ എന്‍ മോഹന്‍ദാസ്. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്.

1957 സെപ്റ്റംബര്‍ പതിനഞ്ചിന് ഇന്ത്യനൂര്‍ എടയാട്ട് നെടുമ്പുറം പരേതനായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായായിരുന്നു ജനനം. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തേയ്ക്ക് എത്തിയത്. എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായും ഏറനാട് താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റും ഡിെൈവഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി.

സിപിഐഎം ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2018ല്‍ പെരിന്തല്‍മണ്ണ സമ്മേളനത്തിലാണ് ഇ എന്‍ മോഹന്‍ദാസിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കുന്നത്. 2021 ഡിസംബറില്‍ തിരൂരില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ താനൂര്‍ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ വലിയപാലത്തില്‍ നിന്ന് ചാടി മുരിക്കുംപുഴ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു

പാലാ വലിയപാലത്തില്‍ നിന്ന് ചാടി മുരിക്കുംപുഴ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു

 


പാലാ വലിയപാലത്തില്‍ നിന്ന് ചാടി മുരിക്കുംപുഴ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ് പറഞ്ഞു. മുരിക്കുംപുഴ വെട്ടത്തോട്ടത്തില്‍ അനില്‍കുമാര്‍ (ശ്രീകുമാര്‍ 60) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് കുടുംബാംഗങ്ങള്‍ക്ക് ഫോണില്‍ ശബ്ദ സന്ദേശം അയച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലത്തിന്റെ കൈ വരിയില്‍ കയര്‍ കെട്ടി, തൂങ്ങി മരിക്കാനാണ് ശ്രമിച്ചതെങ്കിലും കഴുത്തില്‍ ചുറ്റിയ കയര്‍ പൊട്ടി ആറ്റില്‍ വീഴുകയായിരുന്നു എന്നാണ് സൂചന. മൃതദ്ദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻഡി​ഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു

ഇൻഡി​ഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു


 
ന്യൂഡൽഹി: ഇൻഡി​ഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ വൻതോതിൽ പ്രവർത്തന തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാജി. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇൻഡി​ഗോ വൻ തോതിലുള്ള പ്രതിസന്ധികൾ നേരിട്ടിരുന്നു. പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതുവരെ എയർലൈൻസിൻ്റെ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ താത്കാലിക മേൽനോട്ടം വഹിക്കും.

2022 സെപ്റ്റംബറിലാണ് ഇൻഡി​ഗോ തലപ്പത്തേക്ക് പീറ്റർ എൽബേഴ്സ് എത്തുന്നത്. കഴിഞ്ഞ വർഷം ഇൻഡിഗോയുടെ നൂറ് കണക്കിന് വിമാന സർവീസുകൾ പ്രതിസന്ധിയിലായതോടെ എൽബേഴ്സ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കമ്പനിക്ക് ഇതിനോടകം 2,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. വ്യോമയാന നിയന്തണ ഏജൻസി ഇൻഡി​ഗോയ്ക്ക് 22.0 കോടി രൂപ പിഴ ചുമത്തിയിരുന്നു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് തവണ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിട്ടും മരിച്ചില്ല; ഒടുവിൽ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭർത്താവ്

മൂന്ന് തവണ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിട്ടും മരിച്ചില്ല; ഒടുവിൽ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭർത്താവ്


 

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭർത്താവ്. മൂന്ന് തവണ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി കൊല്ലാൻ ശ്രമിച്ചിട്ടും മരിക്കാത്തതിനെ തുടർന്നാണ് ക്വട്ടേഷൻ കൊടുത്ത് കൊന്നത്. പ്രകാശ് ​ഗവാണ്ടെ എന്നയാളാണ് ഭാര്യ വൃഷാലിയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പെടുത്തിയത്.

കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം. ഇതിനായി വാടക കൊലയാളിക്ക് ഒരു ലക്ഷം രൂപയും നൽകി. മാർച്ച് രണ്ടിനായിരുന്നു സംഭവം. സ്കൂട്ടറിൽ പോയ യുവതിയെ ഒരു വെളുത്ത ടാറ്റ ഇൻട്രാ കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൃഷാലി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. കാറിൻ്റെ ഉടമയെ തേടിയുള്ള പൊലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിഞ്ഞത്.

കാറുടമയെ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതത്തിന് പിന്നിൽ യുവതിയുടെ ഭർത്താവ് പ്രകാശ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂന്ന് തവണ ഭക്ഷണത്തിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിട്ടും മരിക്കാത്തതിനെ തുടർന്നാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പ്രതിയുടെ മൊഴി. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന നി​ഗമനത്തിലാണ് പൊലീസ്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതകക്ഷാമം രൂക്ഷമാക്കി പശ്ചിമേഷ്യൻ  യുദ്ധം ഇന്ത്യയിൽ ഹോട്ടൽ വ്യവസായത്തിന് താഴ് വീഴുന്നു

പാചകവാതകക്ഷാമം രൂക്ഷമാക്കി പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയിൽ ഹോട്ടൽ വ്യവസായത്തിന് താഴ് വീഴുന്നു



 വാണിജ്യ മേഖലയിലേക്കുള്ള എൽപിജി വിതരണം നിറുത്തി

കൊച്ചി/ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ രാജ്യത്താകെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും താഴ് വീഴുന്നു. പ്രതിസന്ധി മറികടക്കാൻ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം എണ്ണക്കമ്പ നികൾ നിറുത്തി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെ  ഗതാഗതം തടസപ്പെട്ടതുമാണ് ക്ഷാമ കാരണം.

ഗാർഹിക കണക്ഷനും നിയന്ത്രണത്തോടെയാണ് നൽകുന്നത്. കഴിഞ്ഞയാഴ്ചവരെ ബുക്കു ചെയ്താൽ അടുത്ത ദിവസം ഗ്യാസ്കിട്ടുമായിരുന്നു. ഇപ്പോൾ ബുക്കിംഗ് ഇടവേള 25 ദിവസമാക്കിയിട്ടുണ്ട്. അതേ സമയം, ഗാർഹിക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇന്നലെ അവശ്യസാധന നിയമം നടപ്പാക്കി. ഇതനുസരിച്ച് എൽ.പി.ജി, സി.എൻ.ജി, പൈപ്പ്ഡ് ഗ്യാസ്തുടങ്ങിയ മുൻഗണന മേഖലകൾക്ക് നൽകിയ ശേഷമേ പ്രകൃതി വാതകം മറ്റുള്ളവർക്കു ലഭ്യമാക്കൂ.സി.എൻ.ജി,പൈപ്പ്ഡ്‌ പാചക വാതകം എന്നിവ മാത്രമാണ് പ്രകൃതി വാതക വിതരണത്തിൽ മുൻഗണന നൽകിയിരുന്നത്.

അവശ്യസേവനമേഖലകളായ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ മുൻഗണനാ മേഖലകളിലേക്ക് മാത്രമായി വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കും. ഗാർഹിക ഉപഭോക്താക്കൾക്കും ഗാർഹികേതര മേഖലകൾക്കും പാചക വാതകം ഉറപ്പാക്കുന്നതിന് ഉത്പാദനം വർദ്ധിപ്പിക്കാനും ആവശ്യമായ സ്റ്റോക്ക് സൂക്ഷിക്കാനും പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങിയെന്ന്ബി.പി.സി.എല്ലും ഐ. ഒ.സിയും എച്ച്.പി.സി.എല്ലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. 

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുകളുടെ അഭ്യർത്ഥനയെ തുടർന്ന്
ഹോട്ടലുകൾ, റെസ്‌റ്റോറൻ്റ കൾ തുടങ്ങിയ വാണിജ്യ മേഖലകളിൽ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ 3 എണ്ണ കമ്പനികളെയും എക്സിക്യൂട്ടീവ് ഡയറക്ടർമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ സമിതി രൂപീകരിച്ചു.
 റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിനുള്ള സാധ്യതയും വിദേശകാര്യമന്ത്രാലയം പരിശോധിക്കുന്നുണ്ട്.
 സാധാരണക്കാരെ ബാധിക്കാത്ത വിധം വില പിടിച്ചു നിറുത്താനുള്ള സാമ്പത്തിക പാക്കേജുകളും യോഗം ചർച്ച ചെയ്തു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


 വിതരണത്തിൽ മുൻഗണന

🔴 ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം 🔴പൈപ്പ് വഴിയുള്ള എൽപിജി🔴 
🔴 സിഎൻജി വിതരണം🔴 ആശുപത്രി സ്കൂൾ തുടങ്ങിയവയ്ക്കുള്ള വാണിജ്യ എൽപിജി 

 തടസ്സം 

🔴 ഹോട്ടൽ റസ്റ്റോറന്റ് മേഖലകൾ 🔴 വളം ഉത്പാദനം അടക്കമുള്ള മേഖലകളുടെ പ്രവർത്തനം 

































ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക