Wednesday, 18 March 2026

‌ഡൽഹിയിലെ പാലം റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടിത്തം; 6 പേർക്ക് ദാരുണാന്ത്യം

‌ഡൽഹിയിലെ പാലം റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടിത്തം; 6 പേർക്ക് ദാരുണാന്ത്യം


 
ന്യൂഡൽഹി: ഡൽ​ഹിയിലെ പാലം റെസിഡെൻഷ്യൽ മേഖലയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. പാലം റെസിഡെൻഷ്യൽ കോളനിയിലെ നാല് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി തീനിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മുപ്പതോളം അ​ഗ്നിശമനസേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സർക്കാർ ഉത്തരവിട്ടു.

മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ സ്വയരക്ഷാർത്ഥം രണ്ട് പേർ കെട്ടിടത്തിൽ നിന്നും ചാടി. ഇവർ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ദുരന്തത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു ആശങ്ക പ്രകടിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും അധികൃതർ നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിക്ക് നേരെ ഇറാൻ തൊടുത്തത് 380 ഡ്രോണുകളും 37 മിസൈലുകളും; ഒന്നും നിലം തൊടീക്കാതെ വ്യോമപ്രതിരോധ കരുത്ത്

സൗദിക്ക് നേരെ ഇറാൻ തൊടുത്തത് 380 ഡ്രോണുകളും 37 മിസൈലുകളും; ഒന്നും നിലം തൊടീക്കാതെ വ്യോമപ്രതിരോധ കരുത്ത്


 
റിയാദ്: സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ചുള്ള ഇറാന്‍റെ ആസൂത്രിത നീക്കങ്ങളെ വ്യോമപ്രതിരോധ സേന ശക്തമായി പ്രതിരോധിക്കുന്നു. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന വൻ ആക്രമണ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തി എത്തിയ ആയുധങ്ങളെ തകർത്തതിെൻറ കണക്കുകൾ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 380 ഡ്രോണുകളാണ് ഇതുവരെ വിജയകരമായി വെടിവെച്ചിട്ടത്. 30 ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യത്തിലെത്തും മുേമ്പ തകർത്തു. ഏഴ് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന ആകാശത്ത് വെച്ച് നശിപ്പിച്ചു.

ലക്ഷ്യം വെച്ചത് ഊർജ്ജ കേന്ദ്രങ്ങളെ

കിഴക്കൻ പ്രവിശ്യയെയും റിയാദ് നഗരത്തെയുമാണ് ശത്രുക്കൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണ ശ്രമങ്ങളാണ്. ഷൈബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ടെത്തിയ 70-ലധികം ഡ്രോണുകളെയാണ് റൂബ് അൽ ഖാലി മരുഭൂമിക്ക് മുകളിൽ വെച്ച് നമ്മുടെ സൈന്യം തകർത്തതെന്നും ലോകത്തെ ഊർജ്ജ വിതരണത്തെ ബാധിക്കുന്ന ഇത്തരം നീക്കങ്ങളെ സധൈര്യം പ്രതിരോധിക്കാൻ സൈന്യത്തിന് സാധിച്ചെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് (ചൊവ്വാഴ്ച) കിഴക്കൻ പ്രവിശ്യയിൽ മാത്രം 19 ഡ്രോണുകളാണ് തകർത്തത്. ഇന്നലെ (തിങ്കളാഴ്ച) റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി 96 ഡ്രോണുകൾ സൈന്യം പ്രതിരോധിച്ചിരുന്നു. ഇറാെൻറ ഇത്തരം ശത്രുതാപരമായ നീക്കങ്ങൾക്കെതിരെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യം കാവലൊരുക്കുകയാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ 'പാക്ക്' ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ

റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ 'പാക്ക്' ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ




സമൂഹ മാധ്യമ റീലിന് വേണ്ടി ഒരു കുടുംബം ഒന്നിച്ച് ഇറങ്ങിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഒരു യുവതിയും അവളുടെ കുടുംബവും സ്വന്തം അച്ഛനെ ചാക്കിനുള്ളിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചതാണ് സംഭവം. ബെംഗളൂരുവിൽ അരങ്ങേറിയ ഈ കൊറിയ‍ർ സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. അതേസമയം ഇത്തരമൊരു ഗുരുതരമായ റീൽ ചെയ്തത് ഉത്സവങ്ങളോട് അനുബന്ധിച്ച് നേരിടേണ്ടി വരുന്ന യാത്രാ ദുരിതം പുറത്ത് കാട്ടാനായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഗതി എന്താണെങ്കിലും കുടുംബം അപ്പാടെ പോലീസ് സ്റ്റേഷൻ കയറി.

ചാക്കുകെട്ടുമായി പാഴ്സൽ ഓഫീസിൽ

ബെംഗളൂരു വയലിക്കാവൽ പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു യുവതിയാണ് തന്‍റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ സ്വന്തം അച്ഛനെ ഒരു ചാക്കിനുള്ളിൽ കയറ്റി കൊറിയർ ഓഫീസിലെത്തിച്ചത്. ഒരു കുടുംബം വലിയൊരു ചാക്കുമായി കൊറിയ‍ർ ഓഫീസിലെത്തി ചാക്ക് പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ. ചാക്കിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറായില്ല. ഇതേ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്നപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ ആളെയാണ് കണ്ടത്. പിന്നാലെ കൊറിയർ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി കുടുംബത്തെ അപ്പാടെ കസ്റ്റെഡിയിൽ എടുക്കുകയായിരുന്നു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളം സൗത്തിൽ നവീകരണം; 26വരെ ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി,കണ്ണൂർ ഇന്‍റർസിറ്റി ആലുവയിൽ നിന്നാരംഭിക്കും

എറണാകുളം സൗത്തിൽ നവീകരണം; 26വരെ ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി,കണ്ണൂർ ഇന്‍റർസിറ്റി ആലുവയിൽ നിന്നാരംഭിക്കും




കൊച്ചി: എറണാകുളം ജംങ്ഷൻ സൗത്ത് റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം നവീകരണത്തിന്റെ ഭാഗമായി ആറ് ട്രെയിനുകളുടെ ഗതാഗതം ഭാഗികമായി റദ്ദാക്കി. രണ്ടാം പ്ലാറ്റ്‌ഫോമിലാണ് ചൊവ്വാഴ്ച നിർമാണം തുടങ്ങിയത്. 26വരെയാണ് ട്രെയിൻ സർവീസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

രാവിലെ ആറുമണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടാറുള്ള കണ്ണൂർ ഇന്റർസിറ്റി (16305) ഇനി ഈ മാസം 26 വരെ 6.22ന് ആലുവയിൽനിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5.45ന് പുറപ്പെടുന്ന വഞ്ചിനാട് എക്‌സ്പ്രസ് (16304) കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

എറണാകുളം- പാലക്കാട് മെമു(66610) എറണാകുളം ജംങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട ട്രെയിൻ 26വരെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഈ ദിവസങ്ങളിൽ എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ ട്രെയിൻ സർവീസ് നടത്തില്ല.

അതേസമയം ഗുരുവായൂരിൽനിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ഗുരുവായൂർ- എറണാകുളം പാസഞ്ചർ (56317) ട്രെയിൻ ഇടപ്പള്ളിയിൽ ഓട്ടം അവസാനിപ്പിക്കും. കൊല്ലം ജംങ്ഷനിൽനിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലാമ് യാത്ര അവസാനിപ്പിക്കുക. എംജിആർ ചെന്നൈ- ആലപ്പുഴ ഡെയ്‌ലി എക്‌സ്പ്രസ്(22639)ട്രെയിൻ 25ാം തീയതി വരെ അര മണിക്കൂർ വൈകിയോടും. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചുട്ടുപൊള്ളി കേരളം; ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് സൂചികയിൽ കോന്നിയും മൂന്നാറും; ഓറഞ്ച് അലർട്ട്

ചുട്ടുപൊള്ളി കേരളം; ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് സൂചികയിൽ കോന്നിയും മൂന്നാറും; ഓറഞ്ച് അലർട്ട്


 
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നതിനിടെ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ നാല് സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും ഏഴ് സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (സൂചിക 9) രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന വികിരണ തോത് കണക്കിലെടുത്ത് ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി).

യെല്ലോ അലർട്ട്: കൊട്ടാരക്കര, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വെയിൽ കടുക്കുന്ന സമയങ്ങളിൽ, പ്രത്യേകിച്ച് പകൽ 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കുടയും തൊപ്പിയും ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‍യുടെ ജനനായകൻ വൈകുന്നു, അടുത്ത സിനിമയിലേക്ക് കടന്ന് എച്ച് വിനോദ്, നായകനാകാൻ സൂര്യ

വിജയ്‍യുടെ ജനനായകൻ വൈകുന്നു, അടുത്ത സിനിമയിലേക്ക് കടന്ന് എച്ച് വിനോദ്, നായകനാകാൻ സൂര്യ


 
ദളപതി വിജയ്‍യ് നായകനായ ജനനായകന്റെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകൻ എച്ച് വിനോദ്. സെൻസര്‍ നടപടികളില്‍ കുടുങ്ങി ജനനായകന്റെ റിലീസ് അനിശ്ചിതമായി നീളുകയുമാണ്. അതിനിടെ എച്ച് വിനോദ് തന്റെ അടുത്ത് പ്രൊജക്റ്റിലേക്ക് നീങ്ങുകയാണ്. സൂര്യയോട് എച്ച് വിനോദ് കഥ പറഞ്ഞു എന്നാണ് തെലുങ്ക് 123 റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനുവരി 9നായിരുന്നു ജനനായകൻ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ടതിനാലും ജനനായകന്റെ റിലീസ് അനിശ്ചിതമായി നീളുകയാണ്. റിവൈസിംഗ് കമ്മിറ്റി ജനനായകൻ കണ്ടിട്ട് തീരുമാനം വിലിയിരുത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്. മേയില്‍ വിജയ്‍യുടെ ജനനായകൻ തിയറ്ററുകളില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ പിൻവലിച്ചിട്ടുണ്ട്. വിജയ്‍യുടെ അവസാന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റേതാണ് നിര്‍ണ്ണായക നീക്കം. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ടായിരുന്നു.

എച്ച് വിനോദാണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ മമിതയും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി എത്തുമ്പോള്‍ പൂജ ഹെഗ്‍ഡെ, ബോബി ഡിയോള്‍, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, നാസ്സര്‍, സുനില്‍, റെബ മോണിക്ക ജോണ്‍, മോനിഷ ബ്ലെസ്സി, ബാബ ഭാസ്‍കര്‍, നിഴല്‍ഗല്‍ രവി, രേവതി, ശ്രീനാഥ്, ജേസണ്‍ ഷാ എന്നിവരും വേഷമിടുന്നു. വിജയ്‍യുടെ അവസാന ചിത്രമാണ് ജനനായകൻ. കളക്ഷൻ 1000 കോടി തികച്ച് സിനിമയില്‍ നിന്ന് പിൻമാറാൻ വിജയ്‍യ്ക്ക് സാധിക്കുമോ എന്നതിലാണ് ആരാധകരുടെ കൗതുകം.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടുത്ത കൂട്ടുകാർ കൈവിട്ടു, പരസ്യമായി തള്ളി ജർമനിയും ബ്രിട്ടനും, ഒറ്റയ്ക്ക് ഹോർമൂസ് തുറപ്പിക്കാൻ ബങ്കർ ബസ്റ്ററുമായി ട്രംപ്

അടുത്ത കൂട്ടുകാർ കൈവിട്ടു, പരസ്യമായി തള്ളി ജർമനിയും ബ്രിട്ടനും, ഒറ്റയ്ക്ക് ഹോർമൂസ് തുറപ്പിക്കാൻ ബങ്കർ ബസ്റ്ററുമായി ട്രംപ്



വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം ആഗോള തലത്തിൽ അമേരിക്കയ്ക്കെതിരെ വിമർശനം രൂക്ഷമാക്കിയതിന് പിന്നാലെ ഹോർമൂസ് ജലപാതയ്ക്ക് സമീപം ആക്രമണം ശക്തമാക്കി അമേരിക്ക. ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തോട് ലോകരാജ്യങ്ങള്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപ് ഹോർമൂസിൽ ആക്രമണം കടുപ്പിച്ചത്. അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മനിയും സ്പെയ്നും ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ നിര്‍ദ്ദേശം നിരസിച്ചിരുന്നു. ഹോര്‍മൂസില്‍ നാവികവിന്യാസത്തിന് സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു തള്ളിക്കൊണ്ടായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതികരണം. 

തങ്ങളോട് ആലോചിച്ചിട്ടല്ല അമേരിക്ക പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതെന്ന് ജര്‍മനി പരസ്യമായി നിലപാടെടുത്തു. യുദ്ധക്കപ്പലുകള്‍ ഹോര്‍മൂസിലേക്ക് അയക്കുന്നത് യുദ്ധം വ്യാപിക്കാനെ ഇടയാക്കുകയുള്ളുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറും വ്യക്തമാക്കിയിരുന്നു. ബങ്കർ ബസ്റ്റർ ബോംബുകളാണ് അമേരിക്ക ഹോർമൂസിന് സമീപത്തെ ഇറാൻ സൈനിക കേന്ദ്രങ്ങളിൽ വർഷിക്കുന്നത്. ലോകത്തിലെ തന്നെ ക്രൂഡോയിൽ വിതരണത്തിൽ അഞ്ചിലൊരു ഭാഗവും ഹോർമൂസ് കടലിടുക്കിലൂടെയാണ് വിതരണം നടക്കുന്നത്. 

ലോകം തന്റെ ശ്രമങ്ങളെ വിലമതിക്കുന്നില്ലെങ്കിലും, ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് താൻ യുദ്ധം നടത്തുന്നതെന്നാണ് ട്രംപിന്റെ വാദം. നാറ്റോയെ വലിയ രീതിയിൽ സഹായിച്ചെങ്കിലും നാറ്റോയുടെ സഹായം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് യുഎസ് വിശദമാക്കിയത്. സഖ്യ കക്ഷികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഇറാനെ ആണവ ആയുധ നിർമ്മാണത്തിൽ നിന്ന് തടയാനുള്ള ശ്രമങ്ങൾ അമേരിക്ക നടത്തുന്നതെന്നും ട്രംപ് നേരത്തെ വിശദമാക്കിയിരുന്നു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക