Tuesday, 14 April 2026

'എല്ലാം അമേരിക്കയുടെ തീരുമാനം'; യുഎസ് - ഇറാൻ ചർച്ച പരാജയപ്പെടാൻ കാരണം തന്‍റെ ഫോണ്‍വിളി അല്ലെന്ന് നെതന്യാഹു

'എല്ലാം അമേരിക്കയുടെ തീരുമാനം'; യുഎസ് - ഇറാൻ ചർച്ച പരാജയപ്പെടാൻ കാരണം തന്‍റെ ഫോണ്‍വിളി അല്ലെന്ന് നെതന്യാഹു



ടെല്‍ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി താന്‍ നടത്തിയ സംഭാഷണത്തെ തുടർന്നാണെന്ന വാദം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാൻ അമേരിക്ക ചർച്ചകൾ ധാരണയിലെത്താനുള്ള സാഹചര്യം ഇല്ലാതാക്കിയത് ചർച്ചയിൽ അമേരിക്കയെ നയിച്ച ജെ ഡി വാൻസിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവസാന നിമിഷം വിളിച്ചതിനെ തുടർന്നാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര​ഗ്ചി ആരോപിച്ചിരുന്നു. എന്നാൽ ഇസ്ലമാബാദിൽ നടന്ന ചർച്ചകളിലെ തീരുമാനം പൂർണ്ണമായും അമേരിക്കയുടേതാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല യോഗത്തിനിടെ വാന്‍സ് നെതന്യാഹുവുമായി സംസാരിച്ചിരുന്നുവെന്ന അര​ഗ്ചിയുടെ പരാമര്‍ശം ചര്‍ച്ചയെ ബാഹ്യ ശക്തികള്‍ സ്വാധീനിച്ചുവെന്ന സംശയം ഉയര്‍ത്തിയിരുന്നു. മാരത്തോണ്‍ ചര്‍ച്ചകള്‍ ലോകത്തിന് വലിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും പാകിസ്താനില്‍ നിന്നും ഒരു തീരുമാനവുമാകാതെ ജെഡി വാന്‍സ് മടങ്ങിയതോടെ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന പ്രശ്ന പരിഹാരം അനിശ്ചിതത്വത്തിലാകുകയായിരുന്നു. യുഎസിലേക്ക് മടങ്ങുന്നതിനിടെയും വാന്‍സ് തന്നോട് സംസാരിച്ചിരുന്നു എന്ന് നെതന്യാഹു കാബിനറ്റ് ബ്രീഫിങ്ങിനിടെ പറഞ്ഞു എന്നാണ് ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ നിസ്സഹകരണം മൂലമാണ് ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് പെട്ടെന്ന് തന്നെ തുറക്കണം എന്നതായിരുന്നു ചർച്ചയിലെ പ്രധാന ആവശ്യം എന്നും നെതന്യാഹു കാബിനറ്റ് മീറ്റിംഗിൽ വെളിപ്പെടുത്തി. എന്നാല്‍ ഇറാൻ ഈ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറായില്ലെന്നും അതിനാലാണ് ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതെന്നുമാണ് നെതന്യാഹു വെളിപ്പെടുത്തിയത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കള്ളനെ പിടിക്കാൻ വെച്ച ക്യാമറ കള്ളൻ തൂക്കി; കൊണ്ടുപോയത് 10 ലക്ഷം വിലവരുന്ന 7 ക്യാമറകൾ

കള്ളനെ പിടിക്കാൻ വെച്ച ക്യാമറ കള്ളൻ തൂക്കി; കൊണ്ടുപോയത് 10 ലക്ഷം വിലവരുന്ന 7 ക്യാമറകൾ


 
തിരുവനന്തപുരം: റോഡരികിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മംഗലപുരം ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ കവർന്നു. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് മുതൽ ശാസ്തവട്ടം തോപ്പുമുക്ക് വരെയുള്ള ഭാഗത്ത് സ്ഥാപിച്ചിരുന്ന ഏഴ് ക്യാമറകളാണ് കള്ളന്മാർ അഴിച്ചുകൊണ്ടുപോയത്. ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ച് കെൽട്രോൺ മുഖേനയാണ് പഞ്ചായത്ത് ക്യാമറകൾ സ്ഥാപിച്ചത്.

ഈ മേഖലയിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി ഹോട്ടൽ, അറവുശാല മാലിന്യങ്ങൾ വൻതോതിൽ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇതുമൂലം തെരുവുനായ്ക്കളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായതോടെയാണ് നിരീക്ഷണം ഏർപ്പെടുത്താൻ പഞ്ചായത്ത് തീരുമാനിച്ചത്. ക്യാമറകൾ പ്രവർത്തനസജ്ജമാക്കുന്നതിനായി കണക്ഷൻ നൽകുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് മോഷണം നടന്നത്. പ്രദേശത്തെ മാലിന്യലോബിയാണോ ഈ മോഷണത്തിന് പിന്നിലെന്ന് പഞ്ചായത്ത് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ റോഡിൽ മാലിന്യം തള്ളിയവരിൽ നിന്നായി ഒരു ലക്ഷം രൂപയോളം പഞ്ചായത്ത് പിഴ ഈടാക്കിയിരുന്നു. കൃത്യമായ നിരീക്ഷണം വന്നാൽ തങ്ങളുടെ വഴി അടയുമെന്ന് കണ്ട മാഫിയ സംഘമാവാം ക്യാമറകൾ കവർന്നതെന്നാണ് പ്രാഥമിക നിഗമനം. മംഗലപുരം പഞ്ചായത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഈ മാസം 18 മുതല്‍ സൗദിയിലെത്തും: ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഈ മാസം 18 മുതല്‍ സൗദിയിലെത്തും: ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍



ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഈ മാസം 18 മുതല്‍ സൗദിയിലെത്തും. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള തീര്‍ഥാടകരും 18ന് പുറപ്പെടുമെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ അറിയിച്ചു. മക്കയിലും മദീനയിലും മികച്ച സേവനം തീര്‍ഥാടകര്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്

1,75,025 തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. ഇതില്‍ 1,22,518 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി വഴിയും 52,507 തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് നിര്‍വഹിക്കും. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ഏപ്രില്‍ 18-നു ആരംഭിക്കും. ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലാണ് ഇറങ്ങുന്നത്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള ആദ്യ സംഘം ഏപ്രില്‍ 18-നു തന്നെ ജിദ്ദയിലേക്ക് പുറപ്പെടുമെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. എ അസീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പുകളില്‍ 10,000 ത്തോളം തീര്‍ഥാടകര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചിരുന്നത്. ഇത്തവണ അര ലക്ഷത്തിലധികം തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ ഉണ്ടാകുമെന്നും ഇവര്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും എം. എ അസീസ് പറഞ്ഞു.

മക്കയിലും, മദീനയിലും, മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിലും തീര്‍ഥാടകടര്‍ക്ക് കുറ്റമറ്റ സേവനം നല്‍കണം എന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സര്‍വീസ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഭയുമായി ബന്ധപ്പെട്ട പരാമർശം; BJP നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്

സഭയുമായി ബന്ധപ്പെട്ട പരാമർശം; BJP നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്



കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ബിജെപി നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്. സഭയ്ക്ക് എതിരെയല്ല, ദീപികയുടെ നിലപാടിനെതിരെയാണ് പറഞ്ഞതെന്ന് ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റിയിൽ ഷോൺ ജോർജ് പറഞ്ഞു. പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷനെ അറിയിച്ചതായും ഷോൺ ജോർജ് വ്യക്തമാക്കി.

അഭിപ്രായo പറയുക മാത്രമാണ് ചെയ്തത്. അത് പൊതുസമൂഹം ചർച്ച ചെയ്യുകയും ചെയ്തു. സഭ ചർച്ച ചെയ്ത് സഭയുടെ അഭിപ്രായം പറഞ്ഞു.പറയാനുള്ളതെല്ലാം സഭ മേലധ്യക്ഷന് അറിയിച്ചു. എഫ്‌സിആർഎ അടക്കുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ അറിയിച്ചു. എഫ്‌സിആർഎ കൊണ്ടുവന്നത് കോൺഗ്രസ് ആണെന്നുള്ള കാര്യങ്ങളും സഭയെ അറിയിച്ചുവെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ പിസി ജോർജും ഷോൺ ജോർജും നടത്തിയ പ്രസ്താവനകളിൽ സഭാ നേതൃത്വം വലിയ വിമർശനങ്ങൾക്ക് പോയിരുന്നില്ല. എന്നാൽ അത് പിൻവലിക്കാൻ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തന്നെ രംഗത്ത് വന്നത്. സഭാ നേതൃത്വം പ്രതികരിച്ചു തുടങ്ങിയതോടെ പ്രശ്നം പ്രതികരിക്കാൻ ഷോൺ ജോർജ് നീക്കം ആരംഭിച്ചത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികൾ തമ്മിലുള്ള വാക്കുതർക്കം പറഞ്ഞുതീർക്കാനെത്തിയ അമ്മമാർ തമ്മിൽ കയ്യാങ്കളി

കുട്ടികൾ തമ്മിലുള്ള വാക്കുതർക്കം പറഞ്ഞുതീർക്കാനെത്തിയ അമ്മമാർ തമ്മിൽ കയ്യാങ്കളി



തിരുവനന്തപുരം വർക്കലയിൽ കുട്ടികൾ തമ്മിലുള്ള വാക്കുതർക്കം പറഞ്ഞുതീർക്കാനെത്തിയ അമ്മമാർ തമ്മിൽ കയ്യാങ്കളി. സംഭവത്തിൽ ഒരു സ്ത്രീയുടെ ഭർത്താവും ഇടപെട്ടതോടെ യുവതിക്ക് ക്രൂരമർദനമേറ്റതായാണ് പരാതി. വർക്കല ഓടയം കിഴക്കേപറമ്പിൽ താമസിക്കുന്ന ഷൈഫയാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
സുഹൃത്തുക്കളായ കുട്ടികൾ തമ്മിലുള്ള വഴക്ക് സംബന്ധിച്ച് സംസാരിക്കാനെത്തിയ അമ്മമാർ തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. തുടർന്ന് ഉന്തുംതള്ളും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ഇതിനിടെ അയൽവാസിയായ സ്ത്രീയുടെ ഭർത്താവ് സ്ഥലത്തെത്തി ഷൈഫയെ ആക്രമിച്ചെന്നാണ് പരാതി. മുടിയിൽ പിടിച്ച് കിണറിന്റെ ഭിത്തിയിൽ ഇടിക്കുകയും, തറയിൽ തള്ളിയിട്ട് വയറ്റിൽ ചവിട്ടുകയും ചെയ്തു. കയ്യിൽ കടിക്കുകയും, കഴുത്തിൽ ബലമായി പിടിച്ച് വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ 10 വയസ്സുള്ള മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞുവീഴ്ത്തിയതായും പോലീസിൻ്റെ എഫ്ഐആറിൽ പറയുന്നു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം പൂവാറിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ് കത്തിനശിച്ചു

തിരുവനന്തപുരം പൂവാറിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ് കത്തിനശിച്ചു



തിരുവനന്തപുരം പൂവാറിൽ ഫ്ലോട്ടിംഗ് റസ്റ്റോറന്റ് കത്തി നശിച്ചു. പൂവാർ പൊഴി തീരത്തിന് സമീപത്തായി പ്രവർത്തിക്കുന്ന പൊഴിയൂർ സ്വദേശി വിനീത് രാജിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലോട്ടിങ് റെസ്റ്റോറന്റ് (പഞ്ചാബി ദാബ) ആണ് കത്തി നശിച്ചത്.

ഫയർ യൂണിറ്റ് എത്താൻ സാധിക്കാത്ത സ്ഥലം ആയതിനാൽ ബോട്ടിൽ സേന സ്ഥലത്തെത്തുകയും ഫ്ലോട്ട് പമ്പ് പ്രവർത്തിപ്പിച്ചു തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തീ അണക്കുന്നതിനിടയിൽ രണ്ടു തവണ വലിയ ശബ്ദത്തോട് കൂടി സ്ഫോടനം ഉണ്ടായി. ഗ്യാസ് പൊട്ടിത്തെറിച്ചത് ആകാം സ്ഫോടന കാരണം എന്നാണ് ഫയർഫോഴ്സ് പറയുന്നത്. ആളപായമില്ല. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ കയറി ശരീരത്തിലും കാറിലും പെട്രോളൊഴിച്ച് തീവച്ച വയോധികൻ മരിച്ചു

കോട്ടയത്ത് ഡോക്ടറുടെ വീട്ടിൽ കയറി ശരീരത്തിലും കാറിലും പെട്രോളൊഴിച്ച് തീവച്ച വയോധികൻ മരിച്ചു


 
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ഡോക്ടറുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി കാർ തീയിട്ടു നശിപ്പിച്ച ശേഷം വയോധികൻ സ്വയം തീകൊളുത്തി മരിച്ചു. ചെങ്ങളം സ്വദേശി ചെല്ലപ്പൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു മരണം.

തിങ്കളാഴ്ച രാവിലെ ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശത്തുള്ള അഞ്ചേരി ഗാർഡൻസിലെ ഡോ. ജയകുമാറിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ പെട്രോളൊഴിച്ച് തീയിട്ട ശേഷം ചെല്ലപ്പൻ സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയാണ് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.

വർഷങ്ങൾക്ക് മുൻപ് ഇതേ വീട്ടിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ആളാണ് ചെല്ലപ്പൻ. ഇദ്ദേഹത്തിന് കുറച്ചുകാലമായി മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സൂചനകളുണ്ട്. എന്തിനാണ് ഇത്തരമൊരു അതിക്രമം കാട്ടിയതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക