Tuesday, 21 April 2026

വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്കേറ്റു, കത്തിയത് തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര

വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്കേറ്റു, കത്തിയത് തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര


 
തൃശ്ശൂർ: തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം



മലപ്പുറം: മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പെരിന്തൽമണ്ണ സ്വദേശിനി ചേരിക്കല്ലൻ ഷഫ്ന ആണ് മരിച്ചത്. 25 വയസായിരുന്നു. ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് തീ കൊളുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷഫ്നയുടെ മരണം.

 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓഫീസ് ക്രെഡിറ്റ് കാർഡിൽ നിന്ന് 27 ലക്ഷം തട്ടി; തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട മാനേജർക്ക് അശ്ലീല ദൃശ്യങ്ങളയച്ച് ബ്ലാക്ക്‌മെയിൽ

ഓഫീസ് ക്രെഡിറ്റ് കാർഡിൽ നിന്ന് 27 ലക്ഷം തട്ടി; തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട മാനേജർക്ക് അശ്ലീല ദൃശ്യങ്ങളയച്ച് ബ്ലാക്ക്‌മെയിൽ



ബെംഗളൂരുവിലെ ഐടി കമ്പനിയിൽ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ്. 27 ലക്ഷം രൂപ തട്ടിയെടുത്തതിന് പുറമെ, മാനേജ്‌മെന്റിനെ അശ്ലീല ദൃശ്യങ്ങൾ അയച്ച് ബ്ലാക്ക്‌മെയിൽ ചെയ്തതായും ഇയാൾക്കെതിരെ പരാതിയുണ്ട്.

ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെ മാത്രം ചെലവഴിക്കാൻ അനുമതിയുള്ള കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡാണ് യുവാവിന് കമ്പനി നൽകിയിരുന്നത്. എന്നാൽ 2023 ഒക്ടോബർ മുതൽ 2024 ജനുവരി വരെയുള്ള വെറും നാല് മാസത്തിനിടെ ഇയാൾ കാർഡിൽ നിന്നും 27,01,139 രൂപ ചെലവഴിച്ചു. തുകയിൽ വലിയ പൊരുത്തക്കേട് കണ്ടതിനെത്തുടർന്ന് ജനുവരിയിൽ കമ്പനി ഇയാളോട് വിശദീകരണം തേടി.

ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അജ്ഞാതരുടെ ഭീഷണിയെത്തുടർന്നാണ് താൻ പണം ചെലവാക്കിയതെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. തുക മൂന്ന് ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് ഇയാൾ കമ്പനിക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ പലതവണ അവസരം നൽകിയിട്ടും പണം തിരിച്ചടയ്ക്കാൻ ഇയാൾ തയ്യാറായില്ല. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 9, 10 തീയതികളില്‍ കൊച്ചിയിൽ

എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 9, 10 തീയതികളില്‍ കൊച്ചിയിൽ



കൊച്ചി : സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും (എസ്.ഇ.എഫ്.) ലേക്‌ഷോർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എച്ച്.പി.ബി. - ജി.ഐ. (ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി ആൻഡ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ) കാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി മേയ് ഒൻപത്, പത്ത് തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കാൻസർ ശസ്ത്രക്രിയാ വിദഗ്ധർ ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകൻ പ്രൊഫ. ഡോ. ബൈജു സേനാധിപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യയിലെ എച്ച്പിബി ആൻഡ് ജിഐ ചികിത്സയുടെ വളർച്ചയ്ക്ക് നിർണായകമായ സംഭാവനകൾ നല്കിയ പ്രൊഫ. സമിരൻ നന്ദി, ബി. എം.എൽ കപൂർ , അനന്തകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിയ്ക്കും.

എച്ച്.പി.ബി., ജി.ഐ. ചികിത്സാരംഗത്തെ നൂതന സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ക്ലാസുകൾക്കും രാജ്യാന്തര വിദഗ്ധർ നേതൃത്വം നൽകും. ജപ്പാനിലെ എച്ച്.പി.ബി. സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രീറ്റ്‌മെന്റ് ഡയറക്ടർ പ്രൊഫ. ഗോ വകായാബാഷി, ടോക്കിയോ മെഡിക്കൽ സർവകലാശാലയിലെ പ്രൊഫ. നാഗാകാവ യുയിച്ചി, അമേരിക്കയിലെ ഒഹായോ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ഡേവിഡ് ക്വോൺ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഇതിനുപുറമെ, ദേശീയതലത്തിൽ ശ്രദ്ധേയരായ നിരവധി കാൻസർ സർജന്മാരും ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകളും സമ്മേളനത്തിൽ സംസാരിക്കും. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ വാഗ്ദാനവുമായി ബിജെപി

ബംഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ വാഗ്ദാനവുമായി ബിജെപി



കൊൽക്കത്ത: പശ്ചിമബം​ഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പെൻഷൻ വാ​ഗ്ദാനം ചെയ്ത് ബിജെപി. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ മാദ്ധ്യമപ്രവർത്തകർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമിക് ഭട്ടചാര്യ പറഞ്ഞു. കൊൽക്കത്തയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം.

എല്ലാ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്നും ഇക്കാര്യത്തിൽ യാതൊരു വേർതിരിവും ഉണ്ടാകില്ലെന്നും ഭട്ടാചാര്യ അറിയിച്ചു. തങ്ങളെ അനുകൂലിച്ച് എഴുതുന്നവരും തങ്ങൾക്കെതിരെ എഴുതുന്നവരും സുഹൃത്തുക്കളാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും മാനിക്കുന്നു.

മാധ്യമപ്രവർത്തക സമൂഹത്തിന് സാമ്പത്തിക പിന്തുണയും സുരക്ഷാഭാവവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ തുകയല്ലെങ്കിലും ഇത് പ്രയോജനകരമാകുമെന്നും പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ഭട്ടാചാര്യ അറിയിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ചു; ഇടുക്കിയില്‍ ഗൃഹനാഥന് ദാരുണാന്ത്യം

കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ചു; ഇടുക്കിയില്‍ ഗൃഹനാഥന് ദാരുണാന്ത്യം



ഇടുക്കി: കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. ഇടുക്കി വെള്ളത്തൂവലിന് സമീപം പന്നിയാറുകുട്ടിയിലാണ് സംഭവം. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു(48) ആണ് മരിച്ചത്. റോഡ് സൈഡിലൂടെ നടന്ന് പോവുകയായിരുന്ന സാബുവിനെ കുട്ടികള്‍ ഓടിച്ചിരുന്ന സൈക്കിള്‍ വന്നിടിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'യുഎസ് പിടിച്ചെടുത്ത,ചൈനയില്‍ നിന്നുള്ള ഇറാനിലേക്കുള്ള കപ്പലില്‍ രാസവസ്തു';ചൈന സഹായിക്കുന്നുവെന്ന് നിക്കി ഹേലി

'യുഎസ് പിടിച്ചെടുത്ത,ചൈനയില്‍ നിന്നുള്ള ഇറാനിലേക്കുള്ള കപ്പലില്‍ രാസവസ്തു';ചൈന സഹായിക്കുന്നുവെന്ന് നിക്കി ഹേലി


 
വാഷിങ്ടണ്‍: ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രയ്ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍വെച്ച് അമേരിക്ക പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്നത് മിസൈല്‍ നിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കളെന്ന് ആരോപണം. മുന്‍ യുഎന്‍ അംബാസഡറും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് തടഞ്ഞ ഈ കപ്പല്‍ യുഎസ് നാവികസേന നിര്‍ത്താന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നിരസിച്ചതായും നിക്കി പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കായി ചൈന രാസവസ്തുക്കള്‍ നല്‍കുന്നു എന്നതിന് തെളിവാണ് ഇതെന്നും ഹേലി ചൂണ്ടിക്കാട്ടി. ഇറാൻ ഭരണകൂടത്തെ നിലനിർത്താൻ ചൈന സഹായിക്കുന്നുവെന്നും ചൈന നൽകുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി മുന്നറിയിപ്പ് നൽകി. ചൈന ഇറാന് സൈനിക പിന്തുണ നൽകാനുള്ള സാധ്യത ഇപ്പോൾ ഗുരുതരമായ ആശങ്കയാണെന്നും ഹേലി കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ ദിവസമാണ് യു എസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ചരക്കുകപ്പല്‍ ഹോര്‍മൂസിന് സമീപം പിടിച്ചെടുത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. ഇറാനിയന്‍ പതാക നാട്ടിയ Touska എന്ന് പേരുള്ള ചരക്കുകപ്പലാണ് അമേരിക്ക പിടിച്ചെടുത്തത്. അമേരിക്ക നല്‍കിയ മുന്നറിയിപ്പ് വിലകൊടുക്കാതെ വന്നതോടെയാണ് ഒമാന്‍ തീരത്തിന് സമീപത്തുവെച്ച് കപ്പല്‍ പിടിച്ചെടുത്തതെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ അറിയിച്ചു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക