Saturday, 16 May 2026

15,00,000 ചികിത്സക്ക് ചിലവ്, ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് കമ്പനി; ഒടുവിൽ കോടതിയിടപെടൽ, 5,35,000 അനുവദിച്ചു

15,00,000 ചികിത്സക്ക് ചിലവ്, ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് കമ്പനി; ഒടുവിൽ കോടതിയിടപെടൽ, 5,35,000 അനുവദിച്ചു


 
മലപ്പുറം: കരള്‍ സംബന്ധമായ ചികിത്സ നടത്തിയയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്ത സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി 5,35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്ത്യ കമീഷന്‍. താനാളൂര്‍ സ്വദേശി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമീഷന്‍ വിധി. പരാതിക്കാരന്റെ പേരില്‍ രണ്ട് ഇന്‍ഷുറന്‍സ് പോളിസിയാണുണ്ടായിരുന്നത്.

ആലുവ രാജഗിരി ആശുപത്രിയില്‍ കരള്‍സംബന്ധമായ ചികിത്സ നടത്തിയതിന് 15,00,000 രൂപ ചെലവായെന്നും ആയത് അനുവദിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രോഗകാരണം അമിതമായ ആല്‍ക്കഹോള്‍ ഉപയോഗമാണെന്നും വ്യവസ്ഥപ്രകാരം ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്നും കമ്പനി അറിയിച്ചു. തുടര്‍ന്നാണ് ഉപഭോക്ത കമീഷനില്‍ പരാതി നല്‍കിയത്. 15 ലക്ഷത്തിലധികം രൂപ ചികിത്സക്ക് വേണ്ടി വന്നതിനാല്‍ ഇന്‍ഷുറന്‍സ് തുക അനുവദിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. 

രേഖകള്‍ പരിശോധിച്ച കമീഷന്‍ രോഗ കാരണം ആല്‍ക്കഹോളിസമല്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ വ്യക്തമായി സാക്ഷ്യപ്പെടുത്തിയതിനാല്‍ ഇന്‍ഷുറന്‍സ് നിഷേധിച്ചത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുക അഞ്ചുലക്ഷവും സേവനത്തിലെ വീഴ്ചക്ക് 25,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 10,000 രൂപയും 45 ദിവസ ത്തിനകം പരാതിക്കാരന് നല്‍കണമെന്നും വീഴ്ചവരുത്തിയാല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നുമാണ് വിധി. കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷന്റേതാണ് ഉത്തരവ്.   









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാട്ടിൽ വിജയ്‌യുടെ സുപ്രധാന നീക്കം; സംസ്ഥാനത്തെമ്പാടും രഹസ്യ ഇൻഫോർമർമാരെ നിയോഗിക്കും; ലഹരിവിൽപ്പന തടയാൻ 14 നിർദേശങ്ങളുമായി എക്സൈസ് കമ്മീഷണർ

തമിഴ്‌നാട്ടിൽ വിജയ്‌യുടെ സുപ്രധാന നീക്കം; സംസ്ഥാനത്തെമ്പാടും രഹസ്യ ഇൻഫോർമർമാരെ നിയോഗിക്കും; ലഹരിവിൽപ്പന തടയാൻ 14 നിർദേശങ്ങളുമായി എക്സൈസ് കമ്മീഷണർ


 
തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ലഹരി ഉപയോഗം തടയാൻ നടപടികളുമായി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ മുന്നോട്ട്. നടപടികളുടെ ആദ്യ പടിയായി സംസ്ഥാനത്തെ സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ സമീപത്ത് സ്ഥിരമായി പരിശോധന നടത്തണമെന്നാണ് നിർദേശം. മുഖ്യമന്ത്രി നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് കമ്മീഷണർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ലഹരിവിൽപ്പന തടയാനും കുറ്റവാളികളെ കണ്ടെത്താനും പ്രാദേശിക തലത്തിൽ രഹസ്യമായി വിവരം നൽകാനുള്ള ആളുകളെ കണ്ടെത്തി നിയമിക്കാനും വിജയ് നിർദേശം നൽകിയതായാണ് വിവരം. ലഹരിമരുന്ന് -വ്യാജമദ്യ നിർമാണവും വിൽപനയും നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരമായി റെയ്‌ഡ് നടത്തണമെന്നുമടക്കം 14 നിർദേശങ്ങളാണ് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിചിത്ര നീക്കം; മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുവേന്ദു സർക്കാർ

വിചിത്ര നീക്കം; മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുവേന്ദു സർക്കാർ



കൊൽക്കത്ത: അധികാരത്തിലേറിയതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകി. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.

സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിശദീകരണം. സർട്ടിഫിക്കറ്റ് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.

2011 മുതൽ ഏകദേശം 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. അതിൽ 47.80 ലക്ഷം ജാതി സർട്ടിഫിക്കറ്റുകൾ മമത സർക്കാർ രൂപീകരിച്ച ദുവാരെ ക്യാമ്പുകൾ വഴിയാണ് നൽകിയതെന്നാണ് പറയുന്നത്. ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾ പൗരന്മാർക്ക് നേരിട്ട് എത്തിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടിയായിരുന്നു ദുവാരെ ക്യാമ്പ്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സർക്കാർ 2011ലാണ് പദ്ധതി ആരംഭിച്ചത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ആയി, ചികിത്സയില്‍ 72 പേര്‍

ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ആയി, ചികിത്സയില്‍ 72 പേര്‍



ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ കനത്ത നാശനഷ്ടം. 24 മണിക്കൂറിനിടെ 111 പേര്‍ മരിച്ചു. 72 പേര്‍ ചികിത്സയിലാണ്. 26 ജില്ലകളെയാണ് കനത്ത മഴയും കൊടുങ്കാറ്റും ബാധിച്ചത്. 170 ഓളം മൃഗങ്ങൾക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. 227ഓളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ മഴക്കെടുതി നേരിട്ടത് പ്രയാഗ്‌രാജ് ജില്ലയിലാണ്. 21 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിര്‍സാപുര്‍ (19), ഭദോഹി (16), ഫത്തേഹ്പുര്‍ (11), ബരെയ്‌ലി (2) എന്നീ ജില്ലകളെയും ദുരന്തം ബാധിച്ചു. മരം വീണും കെട്ടിടങ്ങള്‍ തകര്‍ന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നാശനഷ്ടം ഉടനടി വിലയിരുത്താനും 24 മണിക്കൂറിനുള്ളില്‍ ദുരന്തം ബാധിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നോയിഡ തൊഴിലാളി സമരം: പ്രതിക്ക് വിദേശത്ത് നിന്ന് ഒരു കോടിയിലേറെ രൂപ ലഭിച്ചെന്ന് പോലീസ്

നോയിഡ തൊഴിലാളി സമരം: പ്രതിക്ക് വിദേശത്ത് നിന്ന് ഒരു കോടിയിലേറെ രൂപ ലഭിച്ചെന്ന് പോലീസ്


 
കഴിഞ്ഞ മാസം നോയിഡയിൽ നടന്ന അക്രമാസക്തമായ തൊഴിലാളി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് ഒരു കോടിയിലധികം രൂപ എത്തിയതായി പോലീസ്. പ്രതിയായ സത്യം വർമ്മയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് ഡോളർ, പൗണ്ട്, യൂറോ എന്നീ കറൻസികളിലായാണ് ഈ തുക ലഭിച്ചതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 13-ന് ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിൽ നടന്ന അക്രമാസക്തമായ പ്രകടനങ്ങളെയും തൊഴിലാളി പ്രതിഷേധങ്ങളെയും കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.


പോലീസ് കണക്കുകൾ പ്രകാരം, കമ്മീഷണറേറ്റ് പരിധിയിലെ എൺപതിലധികം സ്ഥലങ്ങളിലായി നാൽപ്പതിനായിരത്തിനും നാൽപ്പത്തയ്യായിരത്തിനും ഇടയിൽ തൊഴിലാളികളാണ് പ്രതിഷേധത്തിനായി ഒത്തുകൂടിയത്. ഇത് ജനജീവിതത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചു. സെക്ടർ 63-ലും മദർസൺ കമ്പനി പരിസരത്തും പ്രതിഷേധക്കാർ അക്രമാസക്തമായ പ്രകടനങ്ങളും തീവെപ്പും നടത്തിയതോടെ ക്രമസമാധാന നില തകരാറിലായി. പോലീസ് സംയമനം പാലിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പലയിടത്തും റോഡുകൾ ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിച്ചപ്പോഴാണ് പ്രതിയായ സത്യം വർമ്മയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. സത്യം വർമ്മയും ആകൃതി എന്ന മറ്റൊരു പ്രതിയും ചേർന്നാണ് അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും തീവെപ്പിനും പൊതുക്രമം തകർക്കുന്നതിനും മുഖ്യ പങ്കുവഹിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) നടപടികൾ ആരംഭിച്ചു. ഇടതുപക്ഷ തൊഴിലാളി സംഘടനയായ 'ബിഗുൽ മസ്ദൂർ ദസ്ത'യിലെ സജീവ അംഗങ്ങളായ സത്യം വർമ്മയെയും ഹിമാൻഷു താക്കൂറിനെയും ഏപ്രിൽ 19-ന് ലഖ്‌നൗവിൽ നിന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ മാസ്റ്റർമൈൻഡ് എന്ന് കരുതപ്പെടുന്ന ആദിത്യ ആനന്ദിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുൽഖർ സൽമാൻ 'ലക്കിഭാസ്കർ' സിനിമയിൽ ഉപയോ​ഗിച്ച് കാർ കസ്റ്റംസ് പിടിച്ചെടുത്തു

ദുൽഖർ സൽമാൻ 'ലക്കിഭാസ്കർ' സിനിമയിൽ ഉപയോ​ഗിച്ച് കാർ കസ്റ്റംസ് പിടിച്ചെടുത്തു


 
എറണാകുളം: നടൻ ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി ആഢംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തുന്ന കേസിൽ ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായാണ് കസ്റ്റംസ് കാർ പിടികൂടിയത്. ലക്കി ഭാസ്കർ എന്ന സിനിമയിൽ ദുൽഖർ ഉപയോ​ഗിച്ച നിസാൻ പെട്രോൾ കാറാണ് പിടിച്ചെടുത്തത്. നേരത്തെയും കേസിന്റെ ഭാ​ഗമായി ദുൽ‌ഖറിന്റെ കാർ കസ്റ്റംസ് പിടികൂടിയിരുന്നു.

കളമശേരിയിലെ എൽദോ പോൾ എന്ന വ്യക്തിയുടെ സി​ഗ്നേചർ കാർസ് ഷോറൂമിൽ നിന്നാണ് കാർ പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി നികുതിയടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തിയ ആഡംബര വാഹനങ്ങൾ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ശേഷം കേരളം ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയെന്നതാണ് കേസ്. ഓപ്പറേഷൻ നുംഖോർ എന്ന പേരിലാണ് അന്വേഷണം നടക്കുന്നത്

അന്വേഷണത്തെ തുടർന്ന് സിനിമ-സീരിയൽ രം​ഗത്തുള്ള ആളുകളുടെ ഉൾപ്പെടെ കാറുകൾ പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ പക്കൽനിന്ന് ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസ്സാൻ പട്രോൾ തുടങ്ങിയ വാഹനങ്ങളാണ് അന്ന് പിടിച്ചെടുത്തത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്താംക്ലാസില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പത്താംക്ലാസില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്



മിന്നല്‍ മുരളി താരം വസിഷ്ഠ് പഠിത്തത്തിലും മിന്നും താരമായി. ഈ വര്‍ഷം 10ാം ക്ലാസ് പരീക്ഷ എഴുതിയ താരം മാര്‍ക്കിന്റെ കാര്യത്തിലും മിന്നല്‍ തിളക്കമാണ് നേടിയരിക്കുന്നത്. ഫുള്‍ എ പ്ലസും സ്വന്തമാക്കിയിരിക്കുകയാണ് താരം. വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് വസിഷ്ഠ്.

തമിഴ് സിനിമയായ സൂപ്പര്‍ ഹീറോയുടെ ചിത്രീകരണത്തിനായി 3 മാസമായി ചെന്നൈയിലായിരുന്നു വസിഷ്ഠ്. സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് വസിഷ്ഠ് പരീക്ഷ എഴുതിയത്. പരീക്ഷയുടെ സമയത്ത് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. വസിഷ്ഠ് മോഡല്‍ പരീക്ഷ പോലും എഴുതാതെയാണ് ഫൈനല്‍ പരീക്ഷയില്‍ പങ്കെടുത്തത്.

വസിഷ്ഠിന്റെ അച്ഛനും അമ്മയും അധ്യാപകരാണ്. വാണിയംകുളം ടി.ആര്‍.കെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകനാണ് അച്ഛന്‍ ചളവറ കയിലിയാട് ശ്രേണികയില്‍ ഉമേഷ്. അതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപികയാണ് അമ്മ ജ്യോതി. ഇരുവരുടെയും പരിശീലനംകൂടി ആയതോടെയാണ് വസിഷ്ഠിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായത്. സെപ്റ്റംബറിലാണ് വസിഷ്ഠിന്റെ തമിഴ്പടം റിലീസാകുന്നത്.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ

ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ



ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണയായി. വാഷിങ്ടണില്‍ നടന്ന രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം. നാളെയാണ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരുന്നത്. അതിനു പിന്നാലെയാണ് കരാര്‍ നീട്ടിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് ആണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.

വളരെ പ്രൊഡക്ടീവായ ചര്‍ച്ചയാണ് നടന്നതെന്ന് ടോമി പിഗോട്ട് വ്യക്തമാക്കി. എന്നാല്‍ വെടി നിര്‍ത്തലിന് ശേഷവും ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ചൈനയുമായി നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. തായ്വാന്‍ വിഷയത്തില്‍ അമേരിക്ക നിലവിലെ നയം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. തായ്വാന് ആയുധങ്ങള്‍ നല്‍കുന്നതിനുള്ള 1400 കോടി ഡോളറിന്റെ കരാര്‍ ഇതുവരെ താന്‍ അംഗീകരിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. കരാര്‍ അംഗീകരിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ചൈനാ സന്ദര്‍ശനത്തിനു മുമ്പായി ഇറാനിയന്‍ എണ്ണ വഹിച്ചിരുന്ന മൂന്ന് ചൈനീസ് എണ്ണ ടാങ്കറുകളെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്ക അനുവദിച്ചതായും ട്രംപ് പറഞ്ഞു. ചൈനാ സന്ദര്‍ശനത്തിനുശേഷം ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍. തായ്വാന്‍ ചൈനയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാളെ ഈ സമയത്ത് സ്വിഗ്ഗിയിലും, സൊമാറ്റോയിലും ഭക്ഷണം കിട്ടില്ല: പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍

നാളെ ഈ സമയത്ത് സ്വിഗ്ഗിയിലും, സൊമാറ്റോയിലും ഭക്ഷണം കിട്ടില്ല: പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍



പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും. നാളെ ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെയാണ് തൊഴിലാളികൾ പണിമുടക്കുക. ഇന്ധന വില വർധനവ്, കുറഞ്ഞ കൂലി എന്നിവയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഗിഗ് തൊഴിലാളികളോടും പണിമുടക്കിൽ പങ്കാളികളാകാൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. നീണ്ട തൊഴിൽ സമയം, കുറഞ്ഞ കൂലി എന്നിവ തങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്നും ഇതിനിടെയുണ്ടായ പെട്രോൾ വില വർധനവ് തങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നുവെന്നും യൂണിയൻ പറഞ്ഞു.

അതേസമയം, രാജ്യത്ത് പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടായിരിക്കെ അവയുടെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന ചർച്ചകൾ ഇപ്പോഴും തകൃതിയാണ്. വിലക്കയറ്റം ഇനിയും കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. സിഎൻജി, പെട്രോൾ, ഡീസൽ എന്നിവയെല്ലാം ഉപഭോക്ത്ര വില സൂചികയെ നേരിട്ട് ബാധിക്കുന്നവയുമാണ്.

എന്നാൽ പ്രത്യാഘാതങ്ങൾ ഇനിയുമുണ്ട്. ഓട്ടോ, ടാക്സി നിരക്കുകൾ വർധിക്കും എന്നതാണ് ഒരു പ്രധാന കാര്യം. ഇതോടെ ജനങ്ങളുടെ കീശയിൽ നിന്ന് പണം ഒരുപാട് ചോരും. നിലവിൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി കമ്പനികളും പതിയെ വില കൂട്ടിയേക്കാം. മാത്രമല്ല, ലോജിസ്റ്റിക്സ് മേഖലയെപ്പോലും ഈ നീക്കം ബാധിക്കും. ചരക്കുനീക്കം കൂടുതൽ ചിലവേറിയതാകും. കമ്പോളത്തിൽ വിലക്കയറ്റം ഉണ്ടാകും. ഉത്പാദന ചിലവ് വർധിക്കുന്നതിലേക്കും ഈ നീക്കം നയിക്കും.

കെമിക്കൽസ്, റിയൽ എസ്റ്റേറ്റ്, ഗ്ലാസ് സെറാമിക്സ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ഇതിനകം തന്നെ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലിൽ മൊത്തവില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം എട്ട് ശതമാനമാണ് വർധിച്ചത്. ഇവയെല്ലാം സാധനങ്ങളുടെ വില വർദ്ധനവിന് കാരണമായേക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക