Monday, 13 July 2026

ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ വെരിഫിക്കേഷന്‍ ഇനി ഗ്രാമങ്ങളിലും; 100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ക്യാമ്പ്

ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ വെരിഫിക്കേഷന്‍ ഇനി ഗ്രാമങ്ങളിലും; 100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ക്യാമ്പ്

 



**സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് കൂത്താട്ടുകുളത്ത് നിർവഹിച്ചു**
**കൂത്താട്ടുകുളം:** ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമായി ഫെയർ മീറ്റർ വെരിഫിക്കേഷൻ ഇനി പ്രാദേശിക തലങ്ങളിൽ ലഭ്യമാകും. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് 100 പഞ്ചായത്ത്-നഗരസഭാ തലങ്ങളിൽ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കൂത്താട്ടുകുളം മുൻസിപ്പൽ ടൗൺഹാളിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് ആസ്ഥാനത്തുനിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശസ്ഥാപനങ്ങളിലാണ് ലീഗൽ മെട്രോളജി വകുപ്പ് ഈ മാസം മുതൽ ക്യാമ്പുകൾ ആരംഭിക്കുന്നത്. വെരിഫിക്കേഷനായി ദൂരയാത്ര ചെയ്യുന്നതുവഴിയുള്ള സമയനഷ്ടവും ഒരു ദിവസത്തെ തൊഴിൽ നഷ്ടവും ഒഴിവാക്കാൻ ഇതിലൂടെ തൊഴിലാളികൾക്ക് സാധിക്കും. ക്യാമ്പുകൾ നടത്തുന്ന വിവരങ്ങൾ വെബ്സൈറ്റിലൂടെ കൃത്യമായി അറിയാനാകും. നൂറു ദിവസത്തിൽ മാത്രം ഒതുക്കാതെ പദ്ധതി തുടർന്നും കൊണ്ടുപോകാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പിറവം മണ്ഡലത്തിലെ തിരുമാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലും ഉടൻ ക്യാമ്പ് സംഘടിപ്പിക്കും.
**നൂറുദിന കർമ്മപരിപാടിയിൽ മറ്റ് പദ്ധതികളും സജീവം**
നൂറുദിന പദ്ധതിയുടെ ഭാഗമായി മറ്റ് വകുപ്പുകളിലും വിപുലമായ ആശയങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള പ്രിയദർശിനി സൗജന്യബസ് യാത്രാ പദ്ധതി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യവകുപ്പ് മുഖേന അർഹരായ കുടുംബങ്ങൾക്ക് 100 ദിവസം കൊണ്ട് 50,000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യും. കൂടാതെ ഉപഭോക്തൃവകുപ്പിന് കീഴിൽ ആയിരം സ്കൂളുകളിൽ കൺസ്യൂമർ ക്ലബുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യദിവസത്തെ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
ചടങ്ങിൽ കൂത്താട്ടുകുളം നഗരസഭാ ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, മധ്യമേഖലാ ജോയിന്റ് കൺട്രോളർ കെ. ഷീലൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെവിൻ ജോർജ്, പിറവം നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ, കേരള പഞ്ചായത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ആർ. ജയകുമാർ, കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാൻ ലിസി ജോസ്, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ജി ഷിബു,തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കെ. വർഗീസ്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു തുടങ്ങി വിവിധ രാഷ്ട്രീയ-ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

തൊപ്പി’ക്ക് തിരിച്ചടി; പോലീസ് റിപ്പോർട്ടിന് പിന്നാലെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു

 





കൊച്ചി: സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ 'തൊപ്പി' എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത്.

കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നേരത്തെ ഐ.ടി. നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് യൂട്യൂബ് ചാനൽ നീക്കം ചെയ്തതെന്ന് പോലീസ് അറിയിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും നിഹാദ് ഹാജരായിരുന്നില്ല. തുടർന്ന് പ്രതിയെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

നിഹാദിനും സംഘത്തിനുമെതിരെ പോക്സോ നിയമലംഘനം, ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, മാനസിക-ശാരീരിക പീഡനം, അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം: അച്ഛനും മകളും മരിച്ചു


കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം



തൃശൂർ: കുന്നംകുളത്ത് ഒരേ കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുന്നംകുളം സ്വദേശിയായ സിബി (50), മകൾ അലീന (18) എന്നിവരാണ് മരിച്ചത്.


സിബിയുടെ ഭാര്യ ബീനയും മകന്‍ ആദിത്യനും (17) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗള്‍ഫിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സിബി അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സിബിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. വിഷം കഴിച്ചശേഷം അദ്ദേഹം കിണറ്റില്‍ ചാടിയെന്നാണ് വിവരം. മകള്‍ അലീന വിഷം കഴിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 12 July 2026

വാമനപുരത്ത് തുടർച്ചയായി കൂട്ടിയിടി; രണ്ട് കെഎസ്ആർടിസി ബസുകളും കാറും അപകടത്തിൽ, അഞ്ച് പേർക്ക് പരിക്ക്

വാമനപുരത്ത് തുടർച്ചയായി കൂട്ടിയിടി; രണ്ട് കെഎസ്ആർടിസി ബസുകളും കാറും അപകടത്തിൽ, അഞ്ച് പേർക്ക് പരിക്ക്

 





തിരുവനന്തപുരം: വാമനപുരം എം.സി. റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും തമ്മിൽ തുടർച്ചയായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

കാരേറ്റ് ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയിരുന്നു. ഇതിനിടെ പിന്നാലെ അതേ ദിശയിൽ എത്തിയ മറ്റൊരു കെഎസ്ആർടിസി ബസ് മുൻവശത്തെ ബസിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടാമത്തെ ബസിലും ഇടിച്ചതോടെയാണ് അപകടം കൂടുതൽ ഗുരുതരമായത്.

അപകടത്തിൽ കാറിലെയും ബസുകളിലെയും അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

മുൻപിലെ ബസ് പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് ബ്രേക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് രണ്ടാമത്തെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറുടെ വിശദീകരണം.

സംഭവത്തെ തുടർന്ന് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് എം.സി. റോഡിൽ കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

 

കുറവിലങ്ങാട് : മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയ ഇടവകയിലെ കുടുംബകൂട്ടായ്മ വാർഡ് 3, യൂണിറ്റ് 1 ന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് കാണക്കാരിയും ലയൺസ് പൈക ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് വിവിധ മത, സാമൂഹിക, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നു.

ഡോ. സിമി ജോയ്‌സ് വെട്ടുകല്ലേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് 3 യൂണിറ്റ് 1 ന്റെ പ്രസിഡന്റ് ശ്രീ. മിഥുൻ വർഗീസ് പൂയപ്പടത്തിൽ അധ്യക്ഷത വഹിച്ചു. ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ PMJF LN. Er. ജേക്കബ് ജോസഫും ഡോ. ജോസി ജേക്കബും ചേർന്ന് ഭദ്രദീപം തെളിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ചീഫ് പ്രോജക്ട് കോർഡിനേറ്റർ LN. സിബി മാത്യു വിഷയാവതരണം നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സിബി മാണി മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് LN. T. M. കൊച്ചുമോൻ, റീജണൽ ചെയർമാൻ Prof. മനേഷ് വർഗീസ് ജോൺ, റവ. ഫാ. മൈക്കിൾ ചാത്തൻകുന്നേൽ, ശ്രീ. K. K. ശശികുമാർ, ശ്രീമതി. ലതിക സാജു, അഡ്വ. സിജി ആന്റണി ശങ്കരപുരി തെക്കേടത്ത്, LN. K. J. തമ്പി, ശ്രീ. ബോബിച്ചൻ നിധീരി, ഡോ. ജോണി വഴുതനപ്പള്ളിൽ, ശ്രീജിത്ത്‌ ബി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിറിയക് പാറ്റാനി കൃതജ്ഞത രേഖപ്പെടുത്തി.
ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്ത് സൗജന്യ നേത്രപരിശോധനയ്ക്ക് വിധേയരായി. ആവശ്യമായവർക്ക് തിമിരശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർചികിത്സയ്ക്കായി വിദഗ്ധരുടെ നിർദേശവും റഫറലും നൽകി. സാമൂഹിക പ്രതിബദ്ധതയോടെ സംഘടിപ്പിച്ച ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അനന്ത്നാഗിൽ ആകാശച്ചീന്തി ദുരന്തം; ഇരട്ട മേഘവിസ്ഫോടനത്തിൽ പഹൽഗാമും ഷാംഗസും പ്രളയക്കെടുതിയിൽ

അനന്ത്നാഗിൽ ആകാശച്ചീന്തി ദുരന്തം; ഇരട്ട മേഘവിസ്ഫോടനത്തിൽ പഹൽഗാമും ഷാംഗസും പ്രളയക്കെടുതിയിൽ

 





ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഉണ്ടായ ഇരട്ട മേഘവിസ്ഫോടനം വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലും ഷാംഗസ് മേഖലയിലും പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം രൂപപ്പെടുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.

വെള്ളപ്പാച്ചിലിൽ റോഡുകൾക്കും പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും ചില മേഖലകളിൽ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയതോടെ ജനജീവിതം സാരമായി ബാധിച്ചു.

ദുരന്തബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയും (NDRF), സൈന്യവും, പ്രാദേശിക ഭരണകൂടവും ചേർന്ന് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, കശ്മീരിൽ അടുത്ത മണിക്കൂറുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നദികളുടെയും തോടുകളുടെയും സമീപത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

 




രാമപുരം: രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പള്ളിമേടയുടെ വെഞ്ചരിപ്പിന് ശേഷം നടന്ന ചടങ്ങില്‍ സംസാരിച്ച അദ്ദേഹം, പള്ളിമുറി ഒരു പൊതു ഇടമാണെന്നും, ആളുകള്‍ക്ക് ഒരുമിച്ചുകൂടാനും കൂടുതല്‍ പഠിക്കാനും ഒന്നിച്ച് പ്രാര്‍ഥിക്കാനുമുള്ള ആത്മീയവും സാമൂഹികവുമായ കേന്ദ്രമാണെന്നും പറഞ്ഞു. വിശ്വാസിസമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം ഇടങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമപുരം ഫൊറോനാപ്പള്ളി വികാരി റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മുന്‍ വികാരിമാരായ റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഫ്രാന്‍സിസ് ജോര്‍ജ് എം.പി., ജോസ് കെ. മാണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., അഡ്വക്കേറ്റ് ജനറല്‍ വിന്‍സെന്റ് കുരിശുംമൂട്ടില്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ് പുലിയുറുമ്പില്‍, ഫാ. എബ്രാഹം കുഴിമുള്ളില്‍, ഫാ. മാത്യു പനങ്ങാട്ട്, ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇടവക കൈക്കാരന്‍മാരായ പ്രകാശ് തോട്ടാശേരില്‍, പയസ് കടുകുംമാക്കല്‍, ജോജോ മണ്ണാംപറമ്പില്‍, ജയ്‌സണ്‍ അറക്കപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചടങ്ങുകളുടെ ക്രമീകരണങ്ങള്‍ നടന്നു. വൈദികരും സന്യസ്തരും ഇടവകാംഗങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 11 July 2026

തെന്നിന്ത്യയുടെ വാനമ്പാടി ഇനി ഓർമ്മ

തെന്നിന്ത്യയുടെ വാനമ്പാടി ഇനി ഓർമ്മ

 നൊമ്പരഗാനമായി ജാനകിയമ്മ ,ഇനി ഓർമ;




വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്. ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക് മാറ്റിയെന്ന് മൈസൂരു അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചതെന്നും അവർ വ്യക്തമാക്കി.
ആരാധകർ ജാനകിയമ്മ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന ജാനകി ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. 1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. മൂന്നാം വയസിൽതന്നെ അവർ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957ൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. പിന്നീട് ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 

മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ അവാർഡ്‌ പത്തു തവണയും ജാനകി സ്വന്തമാക്കി.


 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക