Saturday, 7 February 2026

മണിയൻപിള്ള രാജുവിന്റെ വാദം തള്ളി പോലീസ്; സ്റ്റേഷനിൽ വിവരം അറിയിച്ചില്ല, ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് സിഐ

മണിയൻപിള്ള രാജുവിന്റെ വാദം തള്ളി പോലീസ്; സ്റ്റേഷനിൽ വിവരം അറിയിച്ചില്ല, ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് സിഐ


 
നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ അദ്ദേഹത്തിൻ്റെ വാദങ്ങൾ പൂർണ്ണമായും തള്ളി മ്യൂസിയം സിഐ രംഗത്തെത്തി. അപകടത്തിന് പിന്നാലെ താൻ വിവരം സ്റ്റേഷനിൽ അറിയിച്ചിരുന്നു എന്ന നടൻ്റെ അവകാശവാദം തെറ്റാണെന്നും അത്തരത്തിൽ ഒരു വിവരവും അദ്ദേഹം നൽകിയിരുന്നില്ലെന്നും സിഐ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഡിസിപി വിനോദിനാണ് സിഐ ഈ നിർണ്ണായക മൊഴി കൈമാറിയത്.

അപകടം നടന്ന രാത്രി മുഴുവൻ മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഇതേത്തുടർന്ന് അദ്ദേഹത്തിൻ്റെ വീടിന് മുന്നിൽ പോലീസിന് കാവൽ നിൽക്കേണ്ടി വന്നുവെന്നും സിഐ വ്യക്തമാക്കി. പിറ്റേന്ന് രാവിലെ 7.30-നാണ് അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചത്. നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചുവെന്നും അല്ലാത്തപക്ഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതായും പോലീസ് മൊഴിയിൽ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് സമീപം അപകടമുണ്ടായത്. ക്ലബ്ബിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന മണിയൻപിള്ള രാജുവിൻ്റെ കാറിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ വാഹനം നിർത്താതെ അദ്ദേഹം പോയത് വലിയ വിവാദമായിരുന്നു. എന്നാൽ ഭയം കാരണമാണ് നിർത്താതിരുന്നതെന്നും ആംബുലൻസ് വിളിക്കാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നുമാണ് നടൻ പിന്നീട് വിശദീകരിച്ചത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്ഥാനുള്ള മുന്നറിയിപ്പോ? ജമ്മു കശ്മീർ മുഴുവനും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഭൂപടം പങ്കുവെച്ച് യുഎസ്

പാകിസ്ഥാനുള്ള മുന്നറിയിപ്പോ? ജമ്മു കശ്മീർ മുഴുവനും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഭൂപടം പങ്കുവെച്ച് യുഎസ്



ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ ജമ്മു കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഭൂപടം പങ്കുവെച്ച് യു.എസ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (USTR) സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഭൂപടത്തിലാണ് പാക് അധീന കശ്മീരും (PoK) അക്സായ് ചിന്നും ഉൾപ്പെടെയുള്ള മുഴുവൻ ജമ്മു കശ്മീർ മേഖലയും ഇന്ത്യയുടെ ഭാഗമായി കാണിച്ചിരിക്കുന്നത്. ഇടക്കാല വ്യാപാര കരാറിന്റെ ഔദ്യോഗിക ആശയവിനിമയത്തിന്റെ ഭാഗമായി പങ്കുവെച്ച ഭൂപടത്തിൽ ജമ്മു കശ്മീർ, ലഡാക്കിലെ അക്സായ് ചിൻ, അരുണാചൽ പ്രദേശ് എന്നീ പ്രദേശങ്ങളെ ഇന്ത്യയുടെ അതിർത്തിക്കുള്ളിലായാണ് കാണിച്ചിരിക്കുന്നത്.

ഇതിന് മുൻപ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഭുപടത്തിൽ പാകിസ്ഥന്റെ ആശങ്കകൾ കണക്കിലെടുത്ത് പാക് അധീന കശ്മീർ വ്യക്തമായി വേർതിരിച്ച് കാണിച്ചിരുന്നു. എന്നാൽ പാകിസ്ഥാന്റെ അവകാശ വാദങ്ങളെ തള്ളുന്നതാണ് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ പുതിയ ഭൂപടം. മേഖലയിലെ ദീർഘകാലമായുള്ള തർക്കങ്ങൾക്കും അയൽരാജ്യങ്ങളുടെ അവകാശവാദങ്ങൾക്കും ഇടയിലാണ് ഇത്തരമൊരു ഭൂപടം വരുന്നത് എന്നത് ശ്രദ്ധേയമാണ്.വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് യുഎസിന്റെ ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി

 



രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. മോദിയുടെ മൂന്നാമത്തെ മലേഷ്യന്‍ സന്ദര്‍ശനമാണിത്. 2024 ഓഗസ്റ്റില്‍ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം കൂടിയാണ്.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മലേഷ്യയില്‍ ലഭിച്ച സ്വീകരണം ഹൃദയസ്പര്‍ശം ആയിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം വിമാനത്താവളത്തിലെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചു. നിരവധി പ്രവാസി ഇന്ത്യക്കാരും സ്വീകരണത്തിന് എത്തിയിരുന്നു. തന്റെ സുഹൃത്ത് അന്‍വര്‍ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മലേഷ്യയുമായുള്ള പ്രതിരോധ, സുരക്ഷാ സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ ഉദ്ദേശ്യം അദ്ദേഹം അടിവരയിട്ടു. ഇന്ത്യ-മലേഷ്യ ബന്ധത്തില്‍ സമീപ വര്‍ഷങ്ങളില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം സഹായിക്കുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു.

പ്രതിരോധ, സുരക്ഷാ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തികവും നൂതനവുമായ പങ്കാളിത്തം വര്‍ധിപ്പിക്കാനും രണ്ട് മേഖലകളുമായുള്ള സഹകരണം വിപുലമാക്കാനും ലക്ഷ്യമിടുന്നു – അദ്ദേഹം പറഞ്ഞു. മലേഷ്യയിലെ ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ അഗ്നിപരീക്ഷണം വിജയം; അഗ്നി-3 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു, 3000 കിലോമീറ്റർ ദൂരപരിധി

ഇന്ത്യയുടെ അഗ്നിപരീക്ഷണം വിജയം; അഗ്നി-3 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു, 3000 കിലോമീറ്റർ ദൂരപരിധി


 
ചന്ദിപൂർ: ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു. 2026 ഫെബ്രുവരി 6-ന് ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിക്ഷേപണം. മിസൈലിന്റെ പ്രവർത്തനപരവും സാങ്കേതികവുമായ എല്ലാ മാനദണ്ഡങ്ങളും വിക്ഷേപണത്തിലൂടെ ഉറപ്പുവരുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.


സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. അഗ്നി സീരീസിലെ ഈ മിസൈൽ ഇന്ത്യയുടെ പ്രതിരോധ കവചത്തിന് കൂടുതൽ കരുത്ത് പകരുന്നു. 3000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ അഗ്നി-3 മിസൈലിന് ശേഷിയുണ്ട്. അഗ്നി-1: 700 കിമീ, അഗ്നി-2: 2,000 കിമീ, അഗ്നി-3: 3000 കിമീ, അഗ്നി-4: 4,000 കിമീ, അഗ്നി-5: 5000 കി.മീ എന്നിങ്ങനെയാണ് അഗ്നി സീരീസുകൾ.

ഡിആർഡിഒ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, പൃഥ്വി മിസൈലുകളുടെ പരിധിയിൽ വരുന്ന (150-350 കിമീ) ലക്ഷ്യങ്ങളെ തകർക്കാൻ ചുരുങ്ങിയത് 220 കിമീ ദൂരപരിധിയിൽ അഗ്നി-1 ഉപയോഗിക്കാൻ സാധിക്കും. ക്രൂയിസ് മിസൈലായ ബ്രഹ്മോസും (30-300 കിമീ പരിധി) അഗ്നി മിസൈലുകളും ചേരുന്നതോടെ 30 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെയുള്ള ഏത് ലക്ഷ്യത്തെയും നേരിടാൻ ഇന്ത്യയ്ക്ക് സാധിക്കും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏകവരുമാന മാർ​ഗം, എന്നിട്ടും 2.30 ലക്ഷത്തിന്റെ വാഹനം നടുറോഡിലിട്ട് കത്തിച്ച് യുവതി

ഏകവരുമാന മാർ​ഗം, എന്നിട്ടും 2.30 ലക്ഷത്തിന്റെ വാഹനം നടുറോഡിലിട്ട് കത്തിച്ച് യുവതി

 


വലിയ പ്രതീക്ഷകളോടെ ഉപജീവനത്തിനായി വാങ്ങിയ വാഹനം നിരന്തരം തകരാറിലായതിലും, അത് നന്നാക്കി നൽകാൻ കമ്പനി വിസമ്മതിച്ചതിലും പ്രതിഷേധിച്ച് യുവതി സ്വന്തം ഇ-റിക്ഷയ്ക്ക് തീയിട്ടു. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് ഈ സംഭവം നടന്നത്. ഫക്കർ കോളനി നിവാസിയായ ഗുഡിയ മഹാർ എന്ന യുവതിയാണ് തന്റെ ഏക വരുമാന മാർ​ഗമായിരുന്ന വാഹനം പെട്രോളൊഴിച്ച് കത്തിച്ചത്.


ദിവസക്കൂലിക്കാരായ ഗുഡിയയും ഭർത്താവ് നാരായൺ മഹാറും തങ്ങളുടെ മൂന്ന് കുട്ടികളെ വളർത്താൻ സ്ഥിരമായ ഒരു വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇ-റിക്ഷ വാങ്ങിയത്. ഏകദേശം 2.30 ലക്ഷം മുതൽ 2.50 ലക്ഷം രൂപ വരെ വിലവരുന്ന വാഹനം ഫിനാൻസ് വഴിയാണ് ഇവർ സ്വന്തമാക്കിയത്. കൂലിപ്പണിയിൽ നിന്നുള്ള അനിശ്ചിതമായ വരുമാനത്തിന് പകരമായി ഈ വാഹനം കുടുംബത്തിന് വലിയൊരു പ്രതീക്ഷയായിരുന്നു.

വാഹനം വാങ്ങി രണ്ട് മാസം തികയും മുമ്പേ അത് പണിമുടക്കി. കഴിഞ്ഞ നാല് മാസമായി വാഹനം നന്നാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ഗുഡിയ ഏജൻസിയിൽ കയറിയിറങ്ങിയെങ്കിലും അധികൃതർ ഓരോ തവണയും അവരെ തിരിച്ചയക്കുകയായിരുന്നു. വാഹനം ഓടിക്കാൻ കഴിയാതെ വീട്ടിൽ ഇരിക്കുമ്പോഴും ലോൺ തിരിച്ചടയ്ക്കേണ്ടി വന്നത് കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ചായ, കാപ്പി, വെളിച്ചെണ്ണ തുടങ്ങി പ്രകൃതിദത്ത റബർ വരെ തീരുവ പൂജ്യമായി മാറും’; ഇന്ത്യ- യുഎസ് കരാറിൽ ലക്ഷ്യം 500 ബില്യൺ ഡോളറിന്റെ വ്യാപാരം; കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

‘ചായ, കാപ്പി, വെളിച്ചെണ്ണ തുടങ്ങി പ്രകൃതിദത്ത റബർ വരെ തീരുവ പൂജ്യമായി മാറും’; ഇന്ത്യ- യുഎസ് കരാറിൽ ലക്ഷ്യം 500 ബില്യൺ ഡോളറിന്റെ വ്യാപാരം; കേന്ദ്രമന്ത്രി പിയുഷ് ഗോയൽ


 

ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാർ ഭാവി മുൻനിർത്തി. ഇന്നത്തെ ദിനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്നും 18% മാത്രമാക്കി കുറച്ചു. അത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ്. സംയുക്ത പ്രസ്താവന പ്രതീക്ഷ നൽകുന്നത്.കർഷക താല്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുഗന്ധദ്രവ്യങ്ങൾ, ചായ, കാപ്പി കൊപ്ര, വെളിച്ചെണ്ണ, അടക്ക, കശുവണ്ടി, പഴം, പേരക്ക, മാങ്ങ, കൈതച്ചക്ക, കൊക്കോ, സംസ്കരിച്ച ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയുടെ തീരുവ 50 ശതമാനത്തിൽ നിന്നും പൂജ്യമായി മാറും. വിമാനഭാഗങ്ങൾ, യന്ത്ര ഭാഗങ്ങൾ, ഫാർമസൂട്ടിക്കൽ, രത്നങ്ങൾ, പ്ലാറ്റിനം, കരകൗശല വസ്തുക്കൾ, ഉരുക്ക്, വിലകൂടിയ ലോഹങ്ങൾ, ധാതുക്കൾ , പ്രകൃതിദത്ത റബ്ബർ, എന്നിവയ്ക്കും തീരുവ പൂജ്യം ആകും.

ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന സ്മാർട്ട് ഫോണുകൾക്ക് സീറോ ഡ്യൂട്ടി.ഇന്ത്യയിൽ സംവേദനക്ഷമമായ വസ്തുക്കളെ കരാറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ജനിതകമാറ്റം വരുത്തിയ വസ്തുക്കൾ ഇന്ത്യയിൽ എത്തില്ല.പാലുൽപന്നങ്ങൾ, സോയാബീൻ മാംസം, അരി, പഞ്ചസാര, ഗോതമ്പ്, ബാജിറ റാഗി, ജോവർ, വസ്തുക്കളും ഇന്ത്യയിൽ ഇറക്കുമതി ചെയ്യില്ല.തേൻ, എത്തനോള്‍, പുകയില തുടങ്ങിയ വസ്തുക്കൾക്കും ഇളവുകൾ ഇല്ല.

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പഴങ്ങൾക്ക് തീരുവ ഇളവ് നൽകില്ല.ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണ് കരാർ.ചെറുകിട വ്യവസായങ്ങൾക്ക് കരാർ ഗുണം ചെയ്യും. കരാർ കർഷകർക്ക് യാതൊരു നഷ്ടവും വരുത്തില്ല.കരാർ ഇന്ത്യൻ വ്യവസ്ഥയെ അതിവേഗം മുന്നോട്ട് നയിക്കും. വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്കും വ്യവസായങ്ങളും തുടങ്ങാൻ അവസരം ലഭിക്കും.കയറ്റുമതിക്കാർക്ക് മുന്നിൽ വലിയ വിപണി തുറന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി


 
തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കരമന സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മാതാവ് ശോഭന(61) ആണ് മരിച്ചത്. കോട്ടുകാല്‍ക്കോണത്തെ വീടിന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ശോഭനയുടെ ഭര്‍ത്താവ് പ്രാര്‍ത്ഥന ചടങ്ങിന് പോയ സമയത്തായിരുന്നു സംഭവം. ശോഭന ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ബാലരാമപുരം പൊലീസ് അന്വേഷണമാരംഭിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു


 
കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍. കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി ആശുപത്രിക്ക് തറക്കല്ലിട്ടു. അവയവമാറ്റത്തിന് സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുമ്പോള്‍ കേരളം നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പഠന, ഗവേഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആശുപത്രി കെട്ടിടത്തിന്റെ പണികള്‍ 30 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന ആശുപത്രി 617 കോടി രൂപ ചെലവില്‍ കോഴിക്കോടാണ് നിര്‍മിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് ആശുപത്രിയുടെ നിര്‍മാണം നടക്കുക. എ പ്രദീപ്കുമാര്‍ എംഎല്‍എ ആയിരുന്ന കാലഘട്ടത്തിലാണ് അവയവമാറ്റത്തിനായി പ്രത്യേകം ആശുപത്രി എന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്. നിലവില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതുപോലെ അവയവമാറ്റം നടത്തിയവര്‍ക്കും കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

500ലധികം കിടക്കകളുള്ള ആശുപത്രിയില്‍ 99 കോടി രൂപയുടെ ഉപകരണങ്ങളും വാങ്ങാനാണ് തീരുമാനം. 14 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്‌മെന്റുകളും ഡിവിഷനുകളുമായിരിക്കും ആശുപത്രിയിലുണ്ടാകുക. എട്ട് നില കെട്ടിടത്തിലായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക. ആശുപത്രിയില്‍ 31 അക്കാദമിക് കോഴ്‌സുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിര്‍മാണം നടത്തുക.

കേരളത്തില്‍ ഒരേ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് തന്നെ ആശുപത്രികള്‍ മാറിയാല്‍ ഈടാക്കുന്ന തുകയിലും വ്യത്യാസം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കോഴിക്കോടും എറണാകുളത്തുമുള്ള രണ്ട് സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് താരതമ്യേന കുറഞ്ഞ നിരക്ക് ഇടാക്കുന്നത്. എ പ്രദീപ് കുമാറാണ് അവയവമാറ്റ ആശുപത്രിയെന്ന ആശയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളമശ്ശേരി കിൻഫ്ര പാർക്കിൽ ഭക്ഷ്യവിഷബാധ: 70 ഓളം ജീവനക്കാർ ആശുപത്രിയിൽ; ക്യാന്റീൻ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത

കളമശ്ശേരി കിൻഫ്ര പാർക്കിൽ ഭക്ഷ്യവിഷബാധ: 70 ഓളം ജീവനക്കാർ ആശുപത്രിയിൽ; ക്യാന്റീൻ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത


 
കൊച്ചി: കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ സ്വകാര്യ കമ്പനിയിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. കമ്പനി ക്യാന്റീനിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച 70 ഓളം ജീവനക്കാർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ കണക്ക്

അസ്വസ്ഥത അനുഭവപ്പെട്ട ഉടൻ തന്നെ ജീവനക്കാരെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.കളമശ്ശേരി ഗവ. മെഡിക്കൽ കോളജ്: 33 പേർ ഇവിടെ ചികിത്സ തേടി.സ്വകാര്യ ആശുപത്രി (കാക്കനാട്): ബാക്കിയുള്ളവർ ഇവിടെ ചികിത്സയിലാണ് ആശുപത്രിയിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എല്ലാവരും നിരീക്ഷണത്തിലാണ്.

പുറം കരാർ നൽകിയ ഭക്ഷണത്തിൽ നിന്ന് വില്ലൻ?

കമ്പനിയിലെ ക്യാന്റീനിൽ വിതരണം ചെയ്ത ഭക്ഷണമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കാക്കനാട്ടെ ഒരു സ്വകാര്യ കാറ്ററിംഗ് സർവ്വീസിനാണ് ഭക്ഷണ വിതരണത്തിന് കമ്പനി കരാർ നൽകിയിരിക്കുന്നത്. അവിടെ നിന്ന് എത്തിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ജീവനക്കാർക്ക് വയറുവേദനയും ഛർദ്ദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

നടപടികൾ ശക്തമാക്കുന്നു

സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തും. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കാറ്ററിംഗ് ഏജൻസിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സൂചന.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മരടിൽ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ

മരടിൽ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ


 
കൊച്ചി: കൊച്ചി മരടിൽ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. റവന്യൂ ഇൻസ്പെക്ടർ സൈജുവാണ് പിടിയിലായത്. നഗരസഭയിൽ നടന്ന റെയ്ഡിലാണ് സൈജു അറസ്റ്റിൽ ആയത്. 3000 രൂപയാണ് സൈജു കൈക്കൂലിയായി വാങ്ങിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക