Friday, 12 June 2026

കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; വയനാട് രോഗ ബാധിതരുടെ എണ്ണം 16 ആയി

കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; വയനാട് രോഗ ബാധിതരുടെ എണ്ണം 16 ആയി


 
കല്‍പ്പറ്റ: സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ വര്‍ധിക്കുന്നു. വയനാട് കോളയാടി സ്‌കൂളില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16ആയി. ഷിഗെല്ല കേസുകളിൽ ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത്. 114 പേര്‍ക്കാണ് ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്.

നിലവില്‍ 502 കുട്ടികളാണ് കോളിയാടിയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവില്‍ 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2025 ല്‍ 132 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2023ല്‍ 90 പേര്‍ക്കും 2022ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാസപ്പടി കേസ്: ടി വീണയ്ക്ക് വീണ്ടും ED സമൻസ്

മാസപ്പടി കേസ്: ടി വീണയ്ക്ക് വീണ്ടും ED സമൻസ്



സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ബുധനാഴ്ച ഹാജരാകാൻ‌ നിർദേശം. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല. ഹാജരാകുന്നതിൽ ഇഡിയോട് സാവകാശം ചെദിച്ചിരുന്നു. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരുന്നത്.

വീണയ്ക്ക് സമയം അനുവദിക്കാൻ തയാറല്ലെന്ന് ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉൾപ്പെടെ 9 പേർക്ക് നേരത്തെ ഇ ഡി സമൻസ് അയച്ചിരുന്നത്.ആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെ എട്ട് പേരും വൈകാതെ ചോദ്യം ചെയ്യലിന് ഹാജരാകും.സി എം ആർ എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടു കെട്ടാനാണ് ഇ ഡി നീക്കം.

‌ശശിധരൻ കർത്തയുടെ മറ്റൊരു കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ വായ്പ ലഭിച്ച സാഹചര്യവും അതിൻ്റെ തിരിച്ചടവും വീണയ്ക്ക് ചോദ്യം ചെയ്യലിൽ വിശദീകരിക്കേണ്ടി വരും. ഇല്ലാത്ത സേവനത്തിന് എക്‌സാലോജിക്ക് കൈപ്പറ്റിയത് മറ്റു കരാർ സ്ഥാപനത്തെ അപേക്ഷിച്ച് വൻ തുകയാണെന്ന എസ്എഫ്ഐ ഒ കണ്ടെത്തലും കുരുക്കാണ്. എക്സാലോജിക്കുമായുള്ള കരാറിനു ശേഷം അറ്റ്നാ ടെക്നോളജി എന്ന സ്ഥാപനവുമായി സിഎംആർ എൽ ഉണ്ടാക്കിയ കരാറാണ് ഇതിൽ നിർണായകം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡല്‍ഹിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം



ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷനിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അഞ്ച് നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലാണ് പുലര്‍ച്ചയോടെ തീപിടുത്തമുണ്ടായത്. പരിക്കേറ്റ എട്ടു പേരെ എയിംസ് ട്രോമ കെയറിലേക്ക് മാറ്റി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ആറു പേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. പുലര്‍ച്ചെ 2.35നും 2.37നും ഇടയിലാണ് തീപിടുത്തമുണ്ടായത്. 3.45ഓടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെട്ടിടത്തിന്‍റെ ബേസ്‌മെന്റില്‍ നിന്നും കെട്ടിടത്തിന്റെ രണ്ടുനിലകളിലേക്ക് തീ പടര്‍ന്നെന്നാണ് വിവരം. രക്ഷപ്പെട്ടതില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.

മധ്യംമാര്‍ഗിലെ നയ താരാ അപ്പാര്‍ട്ട്മന്റിന് സമീപമുള്ള ഗലി നമ്പര്‍ 1ല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വളരെ ഇടുങ്ങിയ ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമായിരുന്നെനാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ യശ്വന്ത് സിങ് മീണ പറയുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി

തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി


 

തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി. ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത്. പാറശാല സ്വദേശി ഫ്ലോറൻസാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഗിയായ വിട്ടുടമയെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറിൽ എടുത്ത് പുറത്തു കടത്തി.

പത്ത് വർഷം മുൻപ് ചികിത്സയ്ക്ക് ആവശ്യമായി പാറശാല സ്വദേശി ജയിംസ് ബന്ധുവായ മോഹൻദാസിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ വീട് എഴുതി നൽകാമെന്ന് പത്രത്തിൽ നൽകുകയും ചെയ്തിരുന്നു. കരം തീർത്ത് തരാമെന്ന് പറഞ്ഞ് മോഹൻദാസ് വീട്ടിലെത്തി വീടിന്റെ പ്രമാണം കൈപ്പറ്റിയിരുന്നു. ഇതിനിടെ ജയിംസം മരണപ്പെട്ടു. ജയിംസ് മരണപ്പെട്ടതിന് പിന്നാലെ മോഹൻദാസ് കോടതിയെ സമീപിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിക്കൂറുകൾക്കുള്ളിൽ മനംമാറ്റം; ഇറാൻ ആക്രമണം റദ്ദാക്കിയെന്ന് ഡോണൾഡ് ട്രംപ്

മണിക്കൂറുകൾക്കുള്ളിൽ മനംമാറ്റം; ഇറാൻ ആക്രമണം റദ്ദാക്കിയെന്ന് ഡോണൾഡ് ട്രംപ്



വാഷിങ്ടൺ: യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ‍ഡോണൾഡ് ട്രംപ്. ​ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത്.

ചർച്ചകളും അന്തിമ കരാറുകളും പുരോ​ഗമിക്കുന്നുണ്ടെന്നും അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാകിസ്താൻ, ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ, ഈജിപ്ത്, തുടങ്ങിയ എല്ലാ കക്ഷികളും തീരുമാനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ കരാർ അന്തിമമാകുന്നതുവരെ ഹോർമൂസിലും പശ്ചിമേഷ്യയിലും സൈനിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് ഇറാനെതിരെ ട്രംപ് യുദ്ധഭീഷിണി ഉയർത്തിയത്. ഇറാനെ ആക്രമിച്ച് ഖാര്‍ദ്വീപ് പിടിച്ചെടുക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ തന്ത്രപ്രധാനമായ എണ്ണ ശാലകള്‍ സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ആവര്‍ത്തിച്ചായിരുന്നു ട്രംപിൻ്റെ ഭീഷണി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ  ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു


 കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുകയില, ലഹരി വിരുദ്ധ ക്യാമ്പയിൻ കെ. എച്ച്. ആ ർ.എ ഭവനിൽ അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ചൻ ഉദഘാടനം ചെയ്തു. ഹോട്ടലുകളിൽ പതിക്കാനുള്ള ലഹരിമരുന്ന് വിരുദ്ധ പോസ്റ്റർ അദ്ദേഹം പ്രകാശനം ചെയ്തു. 






പ്രതിജ്ഞയെടുക്കലും നടന്നു. ജില്ലാ പ്രസിഡൻ്റ് വി .റ്റി . ഹരിഹരൻ അദ്ധ്യക്ഷതവഹിച്ചു. സിറ്റിനാർക്കോട്ടിക്സെൽ എ.സി.പി ടി.ഡി. സുനിൽകുമാർ ബോധവത്കരണ ക്ലാസ്‌നയിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, വർക്കിംഗ് പ്രസിഡന്റ് അസിസ് മൂസ , ജില്ലാ സെക്രട്ടറി കെ.ടി. റഹിം, വർക്കിംഗ് പ്രസിഡൻ്റ് കെ. പാർത്ഥസാരഥി തുടങ്ങിയവർപ്രസംഗിച്ചു.















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 11 June 2026

കോട്ടയം ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്നന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ സുരക്ഷാ ദിനം  അരുവിത്തുറ കോളേജിൽ വെച്ചു  ആചരിച്ചു

കോട്ടയം ജില്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്നന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ സുരക്ഷാ ദിനം അരുവിത്തുറ കോളേജിൽ വെച്ചു ആചരിച്ചു

 

ലോക ഭക്ഷ്യസുരക്ഷാ ദിനം ജില്ലാതല ആചരണം അരുവിത്തുറ കോളേജിൽ.ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം വസ്തുതകളും ആശങ്കകളും വിഷയത്തിൽ വിപുലമായ സെമിനാർ.

അരുവിത്തുറ: ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ  ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ചു ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസും, വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസ്സും സംഘടിപ്പിച്ചു. ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംരഭകർ, വിവിധ കോളേജ് വിദ്യാർത്ഥികൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.  ദൈനംദിന ജീവിതത്തിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും "ഭക്ഷ്യ എണ്ണയുടെ പുനരുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ " എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.  കോട്ടയം ജില്ലാ അസിസ്റ്റൻ്റ് ഭക്ഷ്യ സുരക്ഷ കമ്മീഷണർ  അനസ് എ എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ എംപാനല്ഡ് ട്രെയിനർ ആയ  സനുഷ് ചന്ദ്രൻ ക്ലാസുകൾ നയിച്ചു.  അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ.ഫാ ബിജു കുന്നയ്ക്കാട്ടു,ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ്  മിനി മൈക്കിൾ, ചങ്ങനാശ്ശേരി സെർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സ്നേഹ എസ് നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെമിനാറിന് ശേഷം വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസ്സും സംഘടിപ്പിച്ചു.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 9 June 2026

കോടിമതയിൽ അഞ്ചര കോടിയുടെ ‘സ്ട്രീറ്റ് ഫുഡ് ഹബ്’; പദ്ധതിക്ക് ചെലവ് കേന്ദ്ര സർക്കാരിൽനിന്ന് 4 കോടി രൂപയാണ് പ്രേതീക്ഷിക്കുന്നത്

കോടിമതയിൽ അഞ്ചര കോടിയുടെ ‘സ്ട്രീറ്റ് ഫുഡ് ഹബ്’; പദ്ധതിക്ക് ചെലവ് കേന്ദ്ര സർക്കാരിൽനിന്ന് 4 കോടി രൂപയാണ് പ്രേതീക്ഷിക്കുന്നത്

 

 കോട്ടയം : കോടിമതയിൽ ‘സ്ട്രീറ്റ് ഫുഡ് ഹബ്’ പദ്ധതിക്ക് അംഗീകരമായി. കോട്ടയം നഗരസഭ കൗൺസിലിന്റെ അംഗീകാരമാണ് ലഭിച്ചത് . ഏകദേശം അഞ്ചര കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിൽനിന്നു 4 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പിഎം സ്വാമിധി – സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അപേക്ഷകൾ ക്ഷണിച്ചത്.

കേരളത്തിൽ 5 നഗരസഭകൾക്ക് കേന്ദ്ര സർക്കാരിന്റെ സഹായം ലഭിക്കും. ആകെ ലഭിച്ച അപേക്ഷകളിൽനിന്ന് ഇപ്പോൾ 7 നഗരസഭകളുടെ പദ്ധതികൾ പ്രാഥമിക വിലയിരുത്തലിനു ശേഷം അന്തിമഘ‌ട്ട പരിശോധനയ്ക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ കോട്ടയം നഗരസഭയുമുണ്ട്. നഗര വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതി 9നു തിരുവനന്തപുരത്ത് നടത്തുന്ന അന്തിമ പരിശോധനയിൽ തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതി പൂർണ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിനു സമർപ്പിക്കും.

നഗരസഭയ്ക്ക് വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടിന്റെ സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം തയാറാക്കിയ രൂപരേഖ കോകൺവീനർ ആർക്കിടെക്ട് അശ്വിൻ ഐപ് ഫിലിപ്പ്, ആർക്കിടെക്ട് പ്രഭുൽ മാത്യു എന്നിവർ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. കോടിമത പാലത്തിനു സമീപം കൊടുരാറിന്റെ തീരത്ത് നഗരസഭയുടെ പഴയ ബസ് സ്റ്റാൻഡ് മൈതാനത്താണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്.

പദ്ധതി ഇങ്ങനെ 
മഴക്കാലം കൂടി മുന്നിൽ കണ്ട് 9 മീറ്റർ ഉയരത്തിൽ കുടയുടെ മാതൃകയിലാണ് മേൽക്കൂര. മേൽക്കൂരയുടെ മുകൾഭാഗം മുഴുവൻ സോളർ പാനലുകൾ ഉണ്ടാകും. 50 സ്റ്റാളുകളിലായി പരമ്പരാഗത കേരളീയ വിഭവങ്ങളും ആധുനിക സ്ട്രീറ്റ് ഫുഡുകളും ലഭ്യമാകും. കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രാദേശിക സ്വയംസഹായ സംഘങ്ങൾക്കും തദ്ദേശീയ സംരംഭകർക്കുമായിരിക്കും ഇവിടെ സ്റ്റാളുകൾ നടത്തുന്നതിന് മുൻഗണന. ആറിന്റെ തീരത്ത് ആംഫി തിയറ്റർ സജ്ജീകരിക്കും. ഈരയിൽക്കടവ് മുതൽ കോടിമത വരെയുള്ള ആറിന്റെ തീരം മനോഹരമായി വികസിപ്പിക്കും. ഏകദേശം ഒരു കിലോമീറ്റർ ജലാഭിമുഖ നടപ്പാത ലഭിക്കും

 English Summary:

Kodimatha Street Food Hub is a new project approved by the Kottayam Municipal Council, aiming to be a vibrant center for traditional and modern street food. With an estimated cost of 5.5 crore rupees, the project seeks 4 crore rupees in funding from the Central Government under the PM Svanidhi - Street Food Hub scheme.

 പ്രതിപക്ഷ എംഎൽഎയിൽനിന്നു നിയമസഭയുടെ സ്പീക്കർ പദവിയിലേക്കുള്ള തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്ഥാനക്കയറ്റം കോട്ടയം വളരെ ആവേശത്തോടെയാണ് ഉറ്റു നോക്കുന്നത്  . പാതിവഴി മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കുമോ? മണ്ഡലത്തിന്റെ മുഖഛായ മാറ്റാൻ ഉതകുന്ന 8 വൻ പദ്ധതികൾക്കാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടു വീണത്.

ആകാശപ്പാത

കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് 2015 നവംബറിൽ നാറ്റ്പാക്കിന്റെ ട്രാഫിക് വികസന പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത പദ്ധതിക്കു രൂപം നൽകിയത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് കിറ്റ്കോയെയാണു പദ്ധതി നടത്തിപ്പിന് ഏൽപിച്ചത്. 5.18 കോടി രൂപയായിരുന്നു ചെലവ്. 2.16 കോടി രൂപയുടെ നിർമാണം നടത്തി. ഭരണമാറ്റം വന്നതോടെ തുടർപ്രവർത്തനം നടത്തിയില്ല. പദ്ധതി തുകയായ 5.18 കോടിക്കു പുറമേ അധികം വേണ്ടിവരുന്ന 1.65 കോടി രൂപ എംഎൽഎ ഫണ്ടിൽനിന്ന് നൽകാമെന്നു പറഞ്ഞെങ്കിലും പദ്ധതിക്ക് ജീവൻ വച്ചില്ല.
 ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയുടെ പദ്ധതികൾ എത്രയും വേഗത്തിൽ നടപ്പിൽ വരുത്തുവാനുള്ള  നിവേദനം നൽകാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി ബിപിൻ തോമസ് പറഞ്ഞു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക