Saturday, 18 July 2026

വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.; നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ

വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.; നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ

 





കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ.ഡി. ഓഫീസിൽ അവസാനഘട്ടത്തിലാണ്. കേസിലുൾപ്പെട്ട സി.എം.ആർ.എൽ. അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും.


ഇ.ഡി. ഉദ്യോഗസ്ഥസംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിലെത്തി പരിശോധന നടത്തിയിരുന്നു. പിണറായി-പാറപ്രം റോഡിൽ വീണയുടെ പേരിൽ 80 സെന്റുണ്ടെന്നാണ് ലഭിച്ച വിവരം. പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും അന്ന് ഇ.ഡി. ഉദ്യോഗസ്ഥസംഘം പരിശോധിച്ചിരുന്നു. ഇതും വീണയുടെ പേരിലുള്ളതാണെന്നാണ് സൂചന. നേരത്തേ വീണാ വിജയന്റെ ഒന്നരലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

സി.എം.ആർ.എൽ. കമ്പനിയിൽ ആദായനികുതി വകുപ്പ് 2019 ജനുവരിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 130 കോടിരൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയിരുന്നു. ഇതിൽ വീണയുടെ എക്സാലോജിക്ക് കമ്പനിക്ക് ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ നൽകിയ 2.78 കോടി രൂപയുടെ വ്യാജ പെയ്‌മന്റുകളും ഉൾപ്പെടും.

കടുത്ത നടപടികളിലേക്ക് നീങ്ങാൻ നിർദേശം

: കേസിൽ അന്വേഷണം വേഗത്തിലാക്കാനും കടുത്ത നടപടികളിലേക്ക് നീങ്ങാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദക്ഷിണമേഖലാ മേധാവിയും സ്‌പെഷ്യൽ ഡയറക്ടറുമായ പ്രശാന്ത് കുമാറിന്റെ നിർദേശം.

ഇതിനൊപ്പം കേരളത്തിലെ അവയവക്കച്ചവട കേസിൽ മുഖംനോക്കാതെയുള്ള നടപടികൾ വേണമെന്നും അദ്ദേഹം നിർദേശിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; രക്ഷിച്ച അഗ്നിരക്ഷാസേനയ്ക്ക് നന്ദി പറഞ്ഞ് എംപി

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; രക്ഷിച്ച അഗ്നിരക്ഷാസേനയ്ക്ക് നന്ദി പറഞ്ഞ് എംപി

 





തിരുവനന്തപുരം: ശശി തരൂർ എംപി തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി. പിഎംജിയിലെ 'പ്രശാന്ത്’ എന്ന ഹോട്ടലിലെ ആറാംനിലയിൽവെച്ചാണ് ലിഫ്റ്റിൽ കുടുങ്ങിയത്.

ആറുമണിക്ക് ഹോട്ടലിൽ ഒരു പരിപാടി ഉണ്ടായിരുന്നു. അതിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ.

എംപി ലിഫ്റ്റിൽ കുടുങ്ങിയ വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി അദ്ദേഹത്തെ പുറത്തിറക്കാനുള്ള ശ്രമം നടത്തി. പതിനഞ്ചുമിനിറ്റോളം കുടുങ്ങിക്കിടന്ന തരൂരിനെയും സംഘത്തെയും പിന്നീട് ലിഫ്റ്റിന്റെ വാതിൽ അകത്തി പുറത്തിറക്കി.

പുറത്തെത്തിയ തരൂർ, രക്ഷാപ്രവർത്തനം നടത്തിയ ഫയർ ഫോഴ്‌സിനെ അഭിനന്ദനങ്ങൾ അറിയിച്ചു. അധികഭാരത്തെ തുടർന്നാണ് ലിഫ്റ്റ് നിന്നു പോയതെന്നാണ് വിവരം.

എല്ലാവരും ഓക്കേ ആണെന്നും ആർക്കും ഒന്നും സംഭവിച്ചില്ലെന്നും പുറത്തെത്തിയ ശേഷം തരൂർ പറഞ്ഞു. ആദ്യം ലിഫ്റ്റിന്റെ ആളുകളെയും പിന്നീട് ഹോട്ടലിലെ ആളുകളെയും വിളിച്ചു. അവർക്കൊന്നും ചെയ്യാൻ സാധിച്ചില്ല. പിന്നീടാണ് അഗ്നിരക്ഷാസേനയെ വിളിച്ചത്, തരൂർ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് തരൂർ നന്ദി പറയുകയും ചെയ്തു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

 





വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കണ്ണൂക്കര മാടാക്കര സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇരിങ്ങൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് അപകടം സംഭവിച്ചത്. തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. അഭിനവിനൊപ്പം മറ്റ് മൂന്ന് കുട്ടികൾ കൂടിയുണ്ടായിരുന്നു.

മറ്റു മൂന്നു കുട്ടികളോടൊപ്പം സെൽഫി എടുത്ത് കളിക്കുന്നതിനിടയിൽ ട്രെയിൻ വരുന്ന സമീപത്തേക്ക് നീങ്ങിയ അഭിനവ്, അതിവേഗത്തിലെത്തിയ ഗുഡ്സ് ട്രെയിൻ തട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. അപകടവിവരമറിഞ്ഞ് ചോമ്പാല പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സോനം വാങ്ചുക്കിനെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക്; ഡൽഹി സമരവേദിയിൽ നാടകീയ രംഗങ്ങൾ

സോനം വാങ്ചുക്കിനെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക്; ഡൽഹി സമരവേദിയിൽ നാടകീയ രംഗങ്ങൾ

 





ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്ക് ഡൽഹിയിൽ നടത്തുന്ന നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സമരവേദിയിൽ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറി. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി പൊലീസും ദ്രുതകർമ സേനയും ചേർന്ന് സോനം വാങ്ചുക്കിനെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.

കോടതി നിർദേശപ്രകാരം ആരോഗ്യപരിശോധനയ്ക്കായി എത്തിയ ഡോക്ടർമാരുടെ സംഘത്തെ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. സ്വന്തം ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധനയ്ക്ക് അനുവദിക്കൂ എന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചുനിന്നു. തുടർന്ന് സമരവേദി വെള്ളത്തുണികൊണ്ട് മറച്ച ശേഷമാണ് സോനം വാങ്ചുക്കിനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധക്കാർ ശക്തമായി രംഗത്തെത്തി. സമാധാനപരമായി തുടരുന്ന സമരത്തെ ബലപ്രയോഗത്തിലൂടെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.

വരും ദിവസങ്ങളിൽ പാർലമെന്റിലേക്ക് ഉൾപ്പെടെ വലിയ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പൊലീസിന്റെ ഈ അപ്രതീക്ഷിത നടപടി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നിരാഹാര സമരം തുടരുന്നത്.

ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും, രാജ്യത്ത് ഏകാധിപത്യ സമീപനമാണ് നടപ്പിലാക്കുന്നതെന്നും അവർ ആരോപിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലബാറിലെ സ്വകാര്യ ഭൂമിയിലെ ധാതു അവകാശം സർക്കാരിന് നൽകുന്ന നിയമം റദ്ദ്; ഹൈക്കോടതിയുടെ നിർണായക വിധി

മലബാറിലെ സ്വകാര്യ ഭൂമിയിലെ ധാതു അവകാശം സർക്കാരിന് നൽകുന്ന നിയമം റദ്ദ്; ഹൈക്കോടതിയുടെ നിർണായക വിധി

 





കൊച്ചി:മലബാർ മേഖലയിലെ സ്വകാര്യ ഭൂമികളിലെ ധാതുസമ്പത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ 2021-ലെ കേരള മിനറൽസ് (Vestings of Rights) ആക്ട് ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. നിയമം നിയമപരമാണെന്ന സിംഗിൾ ബെഞ്ചിന്റെ മുൻവിധി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, സ്വകാര്യ ഭൂമിയിലെ ധാതുസമ്പത്ത് ഏറ്റെടുക്കുമ്പോൾ യഥാർഥ നഷ്ടപരിഹാരം നൽകണമെന്ന ഭരണഘടനാപരമായ വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. നിയമം അസാധുവാക്കിയ കോടതി, ഖനനത്തിനായി ഭൂവുടമകളിൽ നിന്ന് ഈടാക്കിയ റോയൽറ്റി തുക തിരിച്ചുനൽകാനും സർക്കാരിന് നിർദേശം നൽകി.

നിയമത്തിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളില്ലെന്ന് ചൂണ്ടിക്കാട്ടി മലബാർ മേഖലയിലെ ക്വാറി ഉടമകളും ഭൂവുടമകളും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിച്ചത്. 2019 ഡിസംബർ 30-ന് മുമ്പ് ഈടാക്കിയ റോയൽറ്റി തുക അപ്പീൽ നൽകിയവർക്ക് മൂന്നു മാസത്തിനുള്ളിൽ തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു.

പ്രോപ്പർട്ടി ഓണേഴ്സ് അസോസിയേഷൻ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ തീരുമാനം. സർക്കാരിന്റെ അപ്പീൽ തള്ളിയ കോടതി, ഭൂവുടമകൾ സമർപ്പിച്ച ഹർജികൾ അനുവദിക്കുകയും ചെയ്തു.

തിരുവനന്തപുരം, കൊച്ചി മേഖലകളിൽ പഴയ രാജവിളംബരങ്ങളുടെ അടിസ്ഥാനത്തിൽ സ്വകാര്യ ഭൂമിയിലെ ധാതുസമ്പത്തിന്റെ അവകാശം സർക്കാരിനായിരുന്നെങ്കിലും, മലബാർ മേഖലയിൽ ഈ അവകാശം ഭൂവുടമകൾക്കായിരുന്നു. ഈ സാഹചര്യം മാറ്റുന്നതിനായാണ് 2021-ൽ സംസ്ഥാന സർക്കാർ പ്രത്യേക നിയമം പാസാക്കിയത്. എന്നാൽ, മതിയായ നഷ്ടപരിഹാര വ്യവസ്ഥ ഇല്ലാതെ സ്വകാര്യ സ്വത്തവകാശം പരിമിതപ്പെടുത്തുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, മലബാർ മേഖലയിലെ ഭൂവുടമകൾക്കും ഖനന മേഖലയ്ക്കും വലിയ നിയമവിജയമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടപ്ലാമ്റ്റം  സെന്റ് ആന്റണീസ് ഹൈസ്കൂളിൽ കൂട്ടികൾക്കായുള്ള സ്കൂൾ യൂണിഫോം വിതരണം ചെയ്തു

കടപ്ലാമ്റ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ കൂട്ടികൾക്കായുള്ള സ്കൂൾ യൂണിഫോം വിതരണം ചെയ്തു

 


സെന്റ് ആന്റണീസ് ഹൈസ്കൂൾ കടപ്ലാമറ്റം ഹെഡ്മാസ്റ്റർ ശ്രീ സോജൻ ജേക്കബിന്റെ അധ്യക്ഷതയിൽ  കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ 2026 ലെ ചാരിറ്റിയുടെ ഭാഗമായി കുട്ടികൾക്കായുള്ള സ്കൂൾ യൂണിഫോം വിതരണം ചെയ്തു. പാലാ യൂണിറ്റ് പ്രസിഡന്റ് ബേബി ഒമ്പള്ളി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയി വി ജോർജ്, സംസ്ഥാന കമ്മറ്റി അംഗം ബിപിൻ തോമസ്, വൈസ് പ്രസിഡന്റ്  എം ഡി ദേവസ്യ,സ്റ്റാഫ് സെക്രട്ടറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി :സിസ്റ്റർ ജെസി ജോസ് ,
അധ്യാപകരായ  ജിജോ ജോസഫ്, ബിൻസി തോമസ്, അമൃത തമ്പി, സ്നേഹ അലക്സ്, ജോബിൻ തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 17 July 2026

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

 


മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിയാപ്പാസിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിനെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി. മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ സാൽവദോർ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഗ്വാട്ടിമാല സിറ്റിയിൽ ഉൾപ്പെടെ പ്രകമ്പനം അനുഭവപ്പെട്ട മേഖലകളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മാവനൊപ്പം കുളിക്കാനെത്തിയ 12കാരനെ മുതല കടിച്ചുകൊന്നു

അമ്മാവനൊപ്പം കുളിക്കാനെത്തിയ 12കാരനെ മുതല കടിച്ചുകൊന്നു

 

12കാരനെ മുതല കടിച്ചുകൊന്നു, ഭയപ്പെടുത്തുന്ന സംഭവം യുപിയിൽ



 
ലഖ്നൗ: രാജ്യത്തെ നടുക്കി വീണ്ടും മുതലയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ജീവൻ നഷ്ടമായി. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് 12 വയസ്സുകാരൻ മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ഘാഘ്ര നദിക്കരയിൽ വെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം. അമ്മാവനൊപ്പം നദിക്കരയിൽ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ അപ്രതീക്ഷിതമായി കുതിച്ചെത്തിയ ഭീമൻ മുതല കുട്ടിയെ കാലിൽ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ ഭയാനകമായ ദൃശ്യങ്ങൾ കണ്ട അമ്മാവൻ കുട്ടിയെ രക്ഷിക്കാൻ ഉടൻതന്നെ നദിയിലേക്ക് എടുത്തുചാടി.

നോക്കിനിൽക്കെ ജീവൻ പൊലിഞ്ഞു

കൺമുന്നിൽ വെച്ച് അനന്തരവനെ മുതല കൊണ്ടുപോകുന്നത് കണ്ട അമ്മാവൻ സർവ്വശക്തിയുമെടുത്ത് മുതലയെ നേരിടാൻ ശ്രമിച്ചു. എന്നാൽ, ഭീമാകാരനായ മുതലയുടെ ശക്തിക്ക് മുന്നിൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിഫലമായി. നിസ്സഹായനായി നോക്കിനിൽക്കാനേ ആ മനുഷ്യന് കഴിഞ്ഞുള്ളൂ. മുതല കുട്ടിയുമായി ആഴങ്ങളിലേക്ക് മറഞ്ഞതോടെ അമ്മാവൻ ബഹളം വെച്ച് ആളെക്കൂട്ടി. വിവരമറിഞ്ഞ് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നദിയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ പ്രദേശത്ത് മുതലകളുടെ ശല്യം രൂക്ഷമാണെന്ന പരാതി ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കയിലേക്ക്

രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കയിലേക്ക്

രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ
നേരത്തെ മെയ് 20ാം തീയതിയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്



ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ. മിഡില്‍ ഈസ്റ്റ് യുദ്ധവും തുടര്‍ന്ന് എണ്ണവിപണിയിലുണ്ടായ വ്യതിയാനങ്ങളുമാണ് രൂപയുടെ വിലയിടിക്കുന്നത്. ഇതിനൊപ്പം വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വലിയ രീതിയില്‍ പണം പുറത്തേക്ക് കൊണ്ടുപോകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമാവുന്നു. 



നേരത്തെ മെയ് 20ാം തീയതിയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. അന്ന് 96.83 എന്ന നിലയിലേക്കാണ് രൂപകൂപ്പുകുത്തിയത്. വെള്ളിയാഴ്ച 96.30 എന്നനിരക്കിലാണ് രൂപ വ്യാപാരം നടത്തുന്നത്.  മിഡില്‍ ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയത്. പ്രഖ്യാപനത്തിന് പിന്നാലെ എണ്ണവില 85 ഡോളറിലേക്ക് കുതിച്ചിരുന്നു. ഇത് രൂപയുടെ മൂല്യമിടിയാനുള്ള കാരണമായി.

ഇതിനൊപ്പം വലിയ രീതിയില്‍ ഡോളര്‍ പുറത്തേക്ക് ഒഴുകുന്നതും. ഡോളറിന് ആവശ്യകത വര്‍ധിച്ചതും രൂപയുടെ മൂല്യമിടിക്കുന്നു. എന്നാല്‍, വിദേശനിക്ഷേപം തിരിച്ചെത്തിയാല്‍ രൂപയുടെ മൂല്യം ഈ സാമ്പത്തികപാദത്തില്‍ തന്നെ തിരിച്ചു കയറും.  എണ്ണവില കുതിക്കുന്നു; ഹോര്‍മുസ് കടന്നത് മൂന്ന് കപ്പലുകള്‍ മാത്രം  വാഷിങ്ടണ്‍: യുഎസ് ഇറാനുമേലുള്ള നാവിക ഉപരോധവും ആക്രമണവും ശക്തമാക്കിയതിന് പിന്നാലെ 

എണ്ണവില കുതിക്കുന്നു. ഹോര്‍മുസ് കടന്നത് മൂന്ന് കപ്പലുകള്‍ മാത്രം  

 യുഎസ് ഇറാനുമേലുള്ള നാവിക ഉപരോധവും ആക്രമണവും ശക്തമാക്കിയതിന് പിന്നാലെ എണ്ണവില കുതിക്കുന്നു. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 85 ഡോളര്‍ പിന്നിട്ടു. 1.27 ശതമാനം നേട്ടത്തോടെയാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം വിപണിയില്‍ പുരോഗമിക്കുന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡും 80 ഡോളറിലേക്ക് അടുക്കുകയാണ്. 79.98 ഡോളറിലാണ് നിലവില്‍ വ്യാപാരം. 1.30 ശതമാനം നേട്ടമാണ് ഡബ്യുടിഐ ക്രൂഡിനുണ്ടായത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക