Saturday, 23 May 2026

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണം അവസാനിപ്പിച്ച് പൊലീസ്


 
തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. മൃതദേഹം അക്കാദമിക്ക് ആവശ്യത്തിന് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് നടപടി. അതേസമയം മൃതദേഹം ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താനായില്ല.

ഒരുമാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് 6 മാസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചത് ആരെന്നത് ഇതുവരെ കണ്ടെത്താൻ പൊലീസിനായില്ല. അക്കാദമിക്ക് ആവശ്യത്തിന് ഉപയോഗിച്ചിരുന്ന മൃതദേഹം എന്നാണ് പൊലീസിന്റെ നിഗമനം. ശരീരത്തിൽ ആന്തരിക അവയവങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മൃതദേഹത്തിന് വലിയ കാലപ്പഴക്കം ഉണ്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതോടെ അന്വേഷണം അവസാനിപ്പിക്കുകയാണ് പൊലീസ്.

മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ മെഡിക്കൽ കോളേജ്, എസ് എ ടി ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഇത്തരത്തിൽ നവജാത ശിശുവിന്റെ ശരീരം സൂക്ഷിക്കില്ലെന്ന വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിരുന്നു. അതെ മൊഴി തന്നെയാണ് അന്വേഷണസംഘത്തിന് മുന്നിലും ഇവർ നൽകിയിരിക്കുന്നത്. നായ്ക്കൾ എവിടെനിന്നെങ്കിലും കൊണ്ടിട്ടതാകാം എന്നതാണ് അധികൃതരുടെ അനൗദ്യോഗികമായിട്ടുള്ള പ്രതികരണം. പോലീസ് അന്വേഷണം അവസാനിപ്പിക്കുമ്പോഴും മൃതദേഹം എങ്ങനെ ചവർ കൂനയിൽ എത്തിയെന്ന ദുരൂഹത ബാക്കിയാണ്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTCൽ യാത്ര സൗജന്യമാക്കും, ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും പെൻഷനും കിട്ടും’; ഗതാഗതമന്ത്രി സി പി ജോൺ

‘ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTCൽ യാത്ര സൗജന്യമാക്കും, ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും പെൻഷനും കിട്ടും’; ഗതാഗതമന്ത്രി സി പി ജോൺ



ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി സി പി ജോൺ. സർക്കാരിന് വ്യക്തമായ പ്ലാൻ ഉണ്ട്. ജീവനക്കാർക്ക് ആശങ്ക വേണ്ട. ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും.എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോ​ഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഹനമോഡിഫിക്കേഷനിൽ യോ​ഗം ചേർന്നിട്ടില്ലെന്നും മന്ത്രി സിപി ജോൺ വ്യക്തമാക്കി.

അതേസമയം കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകുമെന്നാണ് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 15 മുതലാണ് യുഡിഎഫ് സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത് .

സ്ത്രീകളുടെ കണക്ക് എടുക്കാൻ ജെൻഡർ ടിക്കറ്റിങ് അടക്കം നടപ്പാക്കിയിരുന്നു. അതിന് ശേഷം കെഎസ്ആർടിസി എംഡി ഗതാഗത സെക്രട്ടറിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഇതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും ജൂൺ 15 മുതൽ സൗജന്യ യാത്ര നടപ്പിലാക്കുക.

സിറ്റിഫാസ്റ്റ്-ഓർഡിനറി ബസുകളിലാണെങ്കിൽ 65 കോടിയുടെ നഷ്ടവും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലാണെങ്കിൽ 90 കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരിൽ പത്തൊൻപത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങൾ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി ഉൾഗ്രാമങ്ങളിലേക്കും വേഗത്തിൽ ഡെലിവറി; ഇന്ത്യ പോസ്റ്റുമായി കൈകോർത്ത് ഫ്ലിപ്കാർട്ട്

ഇനി ഉൾഗ്രാമങ്ങളിലേക്കും വേഗത്തിൽ ഡെലിവറി; ഇന്ത്യ പോസ്റ്റുമായി കൈകോർത്ത് ഫ്ലിപ്കാർട്ട്



കാര്യക്ഷമമായ പാഴ്സൽ വിതരണത്തിനായി പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് തപാൽ വകുപ്പുമായി കരാർ ഒപ്പിട്ടു. തപാൽ വകുപ്പിന്റെ വിപുലമായ വിതരണ ശൃംഖലയും ഇന്ത്യയിലെ ഇ-കൊമേഴ്സ് രംഗത്തുള്ള ഫ്ലിപ്കാർട്ടിന്റെ ശക്തമായ സാന്നിധ്യവും സംയോജിപ്പിച്ച് രാജ്യത്തുടനീളം വിശ്വസനീയവും ഉപഭോക്തൃ സൗഹൃദവുമായ പാഴ്സൽ വിതരണ സേവനങ്ങൾ നൽകുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും ഫ്ലിപ്കാർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിലാണ് വിതരണ സേവനങ്ങൾക്കായുള്ള ഈ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. ഈ ധാരണപ്രകാരം ഇന്ത്യയിലുടനീളമുള്ള ഫ്ലിപ്കാർട്ട് ഓർഡറുകൾ ഉപഭോക്താക്കളുടെ കൈകളിൽ നേരിട്ടെത്തിക്കുന്ന സേവനം ഇന്ത്യ പോസ്റ്റ് നിർവ്വഹിക്കും.

ഈ കരാറിലൂടെ നഗരങ്ങളിലും  ഉൾഗ്രാമങ്ങളിലും ഉൾപ്പെടെ ഇന്ത്യ പോസ്റ്റിന്റെ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്താൻ ഫ്ലിപ്കാർട്ടിന് സാധിക്കും. ഇതുവഴി സാധാരണയായി സേവനങ്ങൾ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളിലേക്ക് പോലും സുഗമമായി പാഴ്സലുകൾ എത്തിക്കാൻ കഴിയും. മുൻകൂട്ടി പണമടച്ചുള്ള പ്രീപെയ്ഡ് പാഴ്സലുകൾക്ക് പുറമെ ക്യാഷ്-ഓൺ-ഡെലിവറി പാഴ്സലുകളുടെ വിതരണം, ഒ.ടി.പി അധിഷ്ഠിത സുരക്ഷിത ഡെലിവറി പരിശോധന, തത്സമയ ഷിപ്പ്മെന്റ് ട്രാക്കിംഗ് (Real-time tracking) എന്നിവയും ഈ സേവനത്തിന്റെ ഭാഗമായി ലഭ്യമാകും.

വേഗതയേറിയ വിതരണം, മികച്ച പ്രവർത്തന ഏകോപനം, പാഴ്സലുകളുടെ നീക്കവും വിതരണവും എളുപ്പമാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ സംയോജനം എന്നിവയ്ക്കാണ് ഈ കരാർ ഊന്നൽ നൽകുന്നത്. ഇന്ത്യയിൽ അതിവേഗം വളർന്നുവരുന്ന ഇ-കൊമേഴ്സ് മേഖലയ്ക്ക് ആവശ്യമായ ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചറിനെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ കൂട്ടായ്മ സഹായിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അംബാനിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി! വില്ലനായി അമേരിക്ക-ഇറാന്‍ സംഘര്‍ഷം, റിലയന്‍സ് ജിയോയുടെ വമ്പന്‍ ഐപിഒ വൈകുന്നു

അംബാനിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി! വില്ലനായി അമേരിക്ക-ഇറാന്‍ സംഘര്‍ഷം, റിലയന്‍സ് ജിയോയുടെ വമ്പന്‍ ഐപിഒ വൈകുന്നു


 
രാജ്യത്തെ ഏറ്റവും വലിയ ഐപിഒക്ക് തയ്യാറെടുക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോംസിന് തിരിച്ചടി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷവും ആഗോള വിപണിയിലെ അനിശ്ചിതത്വവും കാരണം ജിയോയുടെ ഐപിഒ പദ്ധതികള്‍ മന്ദഗതിയിലായെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് ബില്യണ്‍ ഡോളര്‍ (ഏകദേശം 38,000 കോടി രൂപയിലേറെ) സമാഹരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കമ്പനി തങ്ങളുടെ പദ്ധതികള്‍ പുനഃപരിശോധിക്കുകയാണ്.

എന്തുകൊണ്ടാണ് ഐപിഒ വൈകുന്നത്?

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഐപിഒയ്ക്കായുള്ള പ്രാഥമിക രേഖകള്‍ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നുണ്ടെങ്കിലും, ഇതുവരെ കൃത്യമായ തീയതി തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷം ആദ്യ പകുതിക്കുള്ളില്‍ ഐപിഒ പൂര്‍ത്തിയാക്കുമെന്ന അംബാനിയുടെ പ്രഖ്യാപനമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.

ഇറാനിലെ യുദ്ധം വിപണിയെ പല രീതിയിലാണ് ബാധിച്ചിരിക്കുന്നത്

വിപണിയിലെ ഇടിവ്: ഇന്ത്യന്‍ ഓഹരി വിപണിയിലെ തളര്‍ച്ചയും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും കമ്പനിയെ പ്രതികൂലമായി ബാധിക്കുന്നു.

എണ്ണവിലയും സാമ്പത്തിക പ്രതിസന്ധിയും: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കൂട്ടുന്നു. ഇത് വിദേശ നാണ്യശേഖരത്തെ ബാധിക്കാം

വിപണി മൂല്യവും ആശങ്കകളും

ഐപിഒയില്‍ നിക്ഷേപകര്‍ പ്രതീക്ഷിക്കുന്ന ലാഭവും, ഓഹരി വിപണിയില്‍ എത്തുമ്പോള്‍ ലഭിക്കേണ്ട സ്വീകാര്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ റിലയന്‍സിന് ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. വിപണിയിലെ തളര്‍ച്ച തുടര്‍ന്നാല്‍, ജിയോയുടെ ഓഹരി മൂല്യം എതിരാളിയായ ഭാരതി എയര്‍ടെലിനേക്കാള്‍ കുറഞ്ഞുപോകുമോ എന്ന ആശങ്കയും നിരീക്ഷകര്‍ പങ്കുവെക്കുന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ് റേ ഫിലിമില്ല, മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാൻ നിർദേശം, രോ​ഗികൾ വലയുന്നു

കോഴിക്കോട് മെഡിക്കൽ കോളേജിൽ എക്സ് റേ ഫിലിമില്ല, മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാൻ നിർദേശം, രോ​ഗികൾ വലയുന്നു



കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സറേ ഫിലിമില്ലാത്തുകാരണം ഇമേജുകള്‍ എടുത്തു നല്‍കുന്നത് രോഗികളുടെ മൊബൈല്‍ ഫോണില്‍. കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണ് നിര്‍ദേശം. വലിയ ബുദ്ധിമുട്ടാണ് ഇതു കാരണം രോഗികള്‍ നേരിടുന്നത്. കമ്പനി ഫിലിം വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതികരിച്ചു. നല്ല ക്ലാരിറ്റിയുള്ള മൊബൈല്‍ ഫോണ്‍ ക്യാമറയില്ലെങ്കില്‍ ഒന്നും വ്യക്തമാകില്ലെന്നാണ് രോഗികള്‍ പറയുന്നത്.

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിരുന്നു. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി എന്നാണ് പരാതി. ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുമായി തുടർന്നു. ആറന്മുള സ്വദേശിയായ 68 കാരി വത്സലയാണ് ചികിത്സ പിഴവിന് ഇരയാത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്തെങ്കിലും മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്ന് വത്സല ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂർ നഗരത്തെ മുൾമുനയിൽ നിർത്തിയ ആനയെ തളച്ചു

തൃശൂർ നഗരത്തെ മുൾമുനയിൽ നിർത്തിയ ആനയെ തളച്ചു



തൃശൂർ നഗരത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ജനവാസ മേഖലയിൽ ഇടഞ്ഞ ആനയെ തളച്ചു. ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് രണ്ട് മണിക്കൂറോളം പരിഭ്രാന്തി പരത്തിയത്. വീടുകളുടെ മതിലുകളും നിരവധി വാഹനങ്ങളും ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ വീടിന്റെ മതിൽ തകർന്നു. വർക്കലയിൽ നിന്ന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം ഉണ്ടായി. ആനയുടെ ശരീരത്തിൽ മുറിവുകളുണ്ട്.

പാറമേക്കാവിൽ തൊഴീക്കാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. കാലിലെ ചങ്ങല ഉടക്കിയതിനെ തുടർന്ന് ആന ഒരു വീടിന് സമീപത്ത് നിലയുറപ്പിച്ചിരിക്കുകയിരുന്നു. രണ്ടരകിലോമീറ്ററോളം ഓടിയാണ് ആന ജനവാസ മേഖലയിലെത്തി നിലയുറപ്പിച്ചത്. ആനയുടെ മസ്തകത്തിലും ചെവിയിലും മുറിവുണ്ട്. നിലവിൽ ആന ചെമ്പുക്കാവിനടുത്ത് ഗാന്ധിനഗർ ഫസ്റ്റ് സ്ട്രീറ്റിലാണുള്ളത്. എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്‍റെ ആക്രമണത്തിൽ തകരാറിലായ കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ -1 പുനർനിർമ്മിച്ചു; പൂർണ്ണ സജ്ജമെന്ന് പ്രധാനമന്ത്രി

ഇറാന്‍റെ ആക്രമണത്തിൽ തകരാറിലായ കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ -1 പുനർനിർമ്മിച്ചു; പൂർണ്ണ സജ്ജമെന്ന് പ്രധാനമന്ത്രി



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ -1 വീണ്ടും പ്രവർത്തനസജ്ജമായി. പാസഞ്ചർ ടെർമിനൽ -1 പൂർണ്ണമായ തോതിൽ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നിർണായക ചുവടുവെപ്പാണെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് പറഞ്ഞു. കഴിഞ്ഞ മാർച്ച് മാസത്തിന്റെ തുടക്കത്തിലുണ്ടായ ഇറാന്‍റെ വ്യോമാക്രമണത്തിലാണ് ടെർമിനൽ കെട്ടിടത്തിന് വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.

വിമാനത്താവളത്തിലെ പുനർനിർമ്മാണ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നടത്തിയ പ്രത്യേക സന്ദർശനത്തിന് ശേഷമാണ് ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സാലം അൽ-സബാഹ്, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആക്രമണത്തെ തുടർന്നുണ്ടായ കടുത്ത പ്രതിസന്ധികളെയും തടസ്സങ്ങളെയും അതിജീവിച്ച്, റെക്കോർഡ് വേഗതയിൽ ടെർമിനൽ കെട്ടിടത്തിന്‍റെ പുനരധിവാസം പൂർത്തിയാക്കാൻ മുൻകൈ എടുത്ത കുവൈത്തിലെ തദ്ദേശീയരായ വിദഗ്ധരെയും വിവിധ വർക്കിംഗ് ഗ്രൂപ്പുകളെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. 

അടിയന്തര സാഹചര്യത്തിൽ അവർ പ്രകടിപ്പിച്ച ഉയർന്ന കാര്യക്ഷമതയും ഉത്തരവാദിത്തബോധവും പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശന വേളയിൽ തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ, ആധുനിക രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദമായ വിശദീകരണം നൽകി. രണ്ട് മാസത്തോളമായി തുടരുന്ന യാത്രാ നിയന്ത്രണങ്ങൾക്ക് ഇതോടെ വലിയ ആശ്വാസമാകും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ



കോട്ടയം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. കാലഘട്ടത്തിൻ്റെ ഓർമ്മ പുതുക്കലിനാണ് ഇവിടെ എത്തിയതെന്ന് തിരുവഞ്ചൂർ. പുതിയ കാഴ്ചപ്പാടോ യാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഭരണഘടനപരമായ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കും 71 പുതുമുഖ എംഎല്‍എമാരെ സഭകാര്യങ്ങളിൽ പ്രാപ്തരാക്കുന്നതിന് പരിഗണന നൽകും. കഴിഞ്ഞ ദിവസം സ്പീക്കർ ഉമ്മൻ ചാണ്ടിയുടെ വസതി സന്ദർശിച്ചിരുന്നു.

കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ്‌ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആനയിച്ച് സ്പീക്കര്‍ കസേരയിലിരുത്തി. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം; സംഭവം കർണാടകത്തിലെ കൽബുർഗിയിൽ

ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം; സംഭവം കർണാടകത്തിലെ കൽബുർഗിയിൽ



കൽബുർഗി: കർണാടകത്തിലെ കൽബുർഗിയിൽ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്

ശനിയാഴ്ച പുലർച്ചെ 12:30ന് ദേശീയപാതയിൽ ചീത്താപൂരിന് സമീപമാണ് അപകടം നടന്നത്. യാദ്ഗിരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്നു അഞ്ചംഗ സംഘം. ഇവർ സഞ്ചരിച്ച ക്രൂയിസർ ജീപ്പും ഗുജറാത്തിൽനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന അഞ്ചുപേർക്കും തൽക്ഷണം മരണം സംഭവിച്ചു. മരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ് 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക