തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. മൃതദേഹം അക്കാദമിക്ക് ആവശ്യത്തിന് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് നടപടി. അതേസമയം മൃതദേഹം ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താനായില്ല.
ഒരുമാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് 6 മാസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചത് ആരെന്നത് ഇതുവരെ കണ്ടെത്താൻ പൊലീസിനായില്ല. അക്കാദമിക്ക് ആവശ്യത്തിന് ഉപയോഗിച്ചിരുന്ന മൃതദേഹം എന്നാണ് പൊലീസിന്റെ നിഗമനം. ശരീരത്തിൽ ആന്തരിക അവയവങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മൃതദേഹത്തിന് വലിയ കാലപ്പഴക്കം ഉണ്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതോടെ അന്വേഷണം അവസാനിപ്പിക്കുകയാണ് പൊലീസ്.
മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ മെഡിക്കൽ കോളേജ്, എസ് എ ടി ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഇത്തരത്തിൽ നവജാത ശിശുവിന്റെ ശരീരം സൂക്ഷിക്കില്ലെന്ന വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിരുന്നു. അതെ മൊഴി തന്നെയാണ് അന്വേഷണസംഘത്തിന് മുന്നിലും ഇവർ നൽകിയിരിക്കുന്നത്. നായ്ക്കൾ എവിടെനിന്നെങ്കിലും കൊണ്ടിട്ടതാകാം എന്നതാണ് അധികൃതരുടെ അനൗദ്യോഗികമായിട്ടുള്ള പ്രതികരണം. പോലീസ് അന്വേഷണം അവസാനിപ്പിക്കുമ്പോഴും മൃതദേഹം എങ്ങനെ ചവർ കൂനയിൽ എത്തിയെന്ന ദുരൂഹത ബാക്കിയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.