തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം കൂടി വരുന്ന സാഹചര്യത്തില്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം സഭ നിര്ച്ചിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ടി.സിദ്ദിഖ് നോട്ടീസ് നല്കി.
കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ കാട്ടാന ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെടെ വനംവകുപ്പിനും വനംമന്ത്രിക്കും വീഴ്ച വന്നെന്നും പ്രതിപക്ഷം വിമർശിച്ചു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് ഗുണത്തേക്കാള്‍ ഉപരി ദോഷം ചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന് മറുപടി നൽകി. വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന കര്‍ണാടകയില്‍നിന്നാണ് വന്നത്. ആനയെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകിയാണ് കർണാടക കൈമാറിയത്.
കര്ഷകന് കൊല്ലപ്പെട്ടതിന് ശേഷമാണ് റേഡിയോ കോളര്‍ സിഗ്നല്‍ വിവരങ്ങള്‍ കിട്ടിയതെന്ന് മന്ത്രി പറഞ്ഞു. ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള എല്ലാ നടപടികളും എടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.