മക്കളെ കാണാന്‍ അനുവദിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി. വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് കാട്ടി ഭാര്യ കള്ളക്കേസ് കൊടുത്തതും പ്രകോപനത്തിന് കാരണമായെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ചേര്‍ത്തല കടക്കരപ്പള്ളി വലിയവീട്ടില്‍ ആരതി (32)യെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്തുവച്ചായിരുന്നു സംഭവം നടന്നത്.
സ്കൂട്ടറില്‍ പോയ യുവതിയെ തടഞ്ഞ്
നിര്‍ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
അക്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രതിയും ആശുപത്രിയിൽ തുടരുകയാണ്.