Thursday, 7 March 2024

രണ്ടറ്റവും കൂട്ടിമുട്ടാതെ ഹോട്ടൽ മേഖല

SHARE

കൊച്ചി: അടിക്കടി ഉണ്ടാകുന്ന പാചകവാതക വില വർദ്ധനയി ൽ ഹോട്ടൽ മേഖലയുടെ നടുവൊ ടിയുകയാണ്.നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ നട്ടംതിരിയുമ്പോഴാണ് ഇടിത്തീയായായി ഇന്ധനവില വർദ്ധനയുമെത്തു ന്നത്. വാണിജ്യ സിലിണ്ടർ ഒന്നിന് ഇപ്പോൾ 1800 ഓളം രൂപ നൽകണം.25 രൂപയാണ് കഴിഞ്ഞ ദിവ സം വർദ്ധിച്ചത്.

തുടർച്ചായി എ ല്ലാ മാസവും ചെറിയ തോതിൽ വില വർദ്ധിക്കുന്നുണ്ട്. പുതിയ നിരക്കുവർധന കൂടിയായപ്പോ ൾ 1806 രൂപയാണ് എറണാകുളത്ത് വില. ചെറിയ ഹോട്ടലുകൾക്ക് പോലും ദിവസവും രണ്ടു സിലിണ്ടറുകൾ വേണ്ടിവരും. അത്യാവശ്യം സൗകര്യവും കച്ചവടവുമുള്ള ഇടത്തരം ഹോട്ടലാണെങ്കിൽ കറഞ്ഞത് നാലോ അഞ്ചോ സിലിണ്ടർ ആവശ്യമാണ്.

വലിയ ഹോട്ടലുകൾക്ക് 20 എണ്ണം എങ്കിലും വേണമത്രെ. പൊതുവെ ഹോട്ടൽ ബിസിന സിൽ വലിയ മാന്ദ്യമാണ്. നേരിടുന്നത്. പിടിച്ച് നിൽക്കാനാവാത്ത അവസ്ഥയാണ്. സർക്കാർ ചെറുകിട ഹോട്ടൽ മേഖലയെ പരിഗണിക്കുന്നില്ലെന്ന് നടത്തിപ്പുകാർ പറയുന്നു. വരവ് കുറഞ്ഞും ചെലവ് കൂടിയും വരുന്നതിനാൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയാത്ത സ്ഥിതിയിലാണ് ഇടത്തരം കച്ചവടക്കാർ.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user