Friday, 12 April 2024

വീടു കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

SHARE


കിടങ്ങൂർ: വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അതിക്രമം നടത്താൻ ശ്രമിക്കുകയും വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കുറത്തേടത്ത് കടവ് പെരുമ്പാമ്പള്ളിക്കുന്നേൽ നിജോ ജോർജി (39)നെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞദിവസം ഇയാളുടെ ഭാര്യ വഴിയിൽവച്ച് തന്നെ അസഭ്യം പറഞ്ഞത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ വിരോധത്താലാണ് ഇയാൾ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. അമ്പലത്തിൽപ്പോയ വീട്ടമ്മയെ ഇയാൾ തടഞ്ഞുനിർത്തി അസഭ്യം പറയുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.
  അതിനുശേഷം ഇയാൾ വീട്ടമ്മയും കുടുംബവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി വാതിലും ജനലും മുൻവശത്തെ ലൈറ്റുകളും അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പെട്രോൾ ഉപയോഗിച്ച് വീടിന്‍റെ മുൻവശം കത്തിക്കുകയും ചെയ്തു.   വീട്ടമ്മയുടെ പരാതിയെത്തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നു നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user