ചാവക്കാട്: പാചകവാതകത്തിന്റെയും എണ്ണകളുള്‍പ്പടെ നിത്യോപയോഗസാധനങ്ങളുടെ വിലയും വൈദ്യുതി ചാർജിന്റെയും വർധന കാരണം ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികള്‍ പറയുന്നു.ഭക്ഷ്യ എണ്ണകള്‍, ധാന്യങ്ങള്‍, മൈദ, ഉള്ളി, തക്കാളി എന്നിവക്കാണ് അടുത്തയിടെ വില വർധിച്ചത്. എണ്ണക്കടികള്‍ക്കും വിവിധ തരത്തിലുള്ള കറികള്‍ക്കും ഇപ്പോഴുള്ള വില കൂട്ടാതെ നിവൃത്തിയില്ല. എന്നാല്‍, വില കൂട്ടിയാല്‍ കച്ചവടം കുറയുമെന്ന ആശങ്ക ഹോട്ടല്‍ വ്യാപാരികളെ കടുത്ത സമ്മർദത്തിലാക്കുന്നു. പാംഓയില്‍, സണ്‍ഫ്ലവർ ഓയില്‍, എന്നിവയാണ് പാചകത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഓണത്തിന് മുമ്ബ് ലിറ്ററിന് 110 രൂപയായിരുന്ന സണ്‍ഫ്ലവറിന് 140 രൂപയായി. 105 രൂപയായിരുന്ന പാമോയില്‍ 135 ആയി. വെളിച്ചെണ്ണ വില 220-250 വരെയാണ്. മൈദ, പഞ്ചസാര, നെയ്യ് തുടങ്ങിവക്കും വില വർധനവുണ്ടായിട്ടുണ്ട്. മൈദ വില 50 കിലോ ചാക്കിന് 250 രൂപയാണ് വർധിച്ചത്. തക്കാളി, സവാള, മണിക്കടല, തേങ്ങ എന്നിവയുടെ വില കൂടി വർധിച്ചതോടെ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് ഹോട്ടല്‍ വ്യാപാരികള്‍. ഒപ്പം മിന്നലിടിയായി പാചകവാതക വിലയും ഉയർത്തി. സംസ്ഥാന സർക്കാർ ഇപ്പോള്‍ വൈദ്യുതി ചാർജ് വർധിപ്പിച്ചതോടെ വ്യാപാരികള്‍ക്ക് ശരിക്കും ഇരുട്ടടിയായി. ഈയവസ്ഥ ഹോട്ടല്‍ വ്യാപാര രംഗത്ത് മാത്രമല്ല സാധാരണക്കാരന്റെ വീട്ടിലും ബാധിക്കുന്നതാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക