എലിപ്പനി എന്ന് വിളിക്കുന്ന ലെപ്റ്റോസ്പൈറോസിസ് എന്ന രോഗത്തെ തടയാനാകുന്നില്ല. സംസ്ഥാനത്ത് ഏറ്റവും മരണകാരിയാകുന്ന പകർച്ചവ്യാധിയായി ഈ ജന്തുജന്യരോഗം തുടരുകയാണ്. ഈ വർഷം 1642 പേരിൽ രോഗം ബാധിച്ചപ്പോൾ 83 പേർ മരിച്ചു. ദിവസങ്ങൾ നീളുന്ന തീവ്രപരിചരണ ചികിത്സയിലൂടെയാണ് പലർക്കും ജീവൻ തിരിച്ചുകിട്ടുന്നത്. ഇനി മൂന്നുമാസം രോഗികളുടെ എണ്ണം കുതിച്ചുയരും. മഴക്കാലത്താണ് രോഗികൾ കൂടുക. രോഗനിർണയവും ചികിത്സയും വൈകുന്നത് മരണത്തിന്റെ തോത് കൂടാൻ ഇടയാക്കുന്നു. ആധുനിക ചികിത്സയുടെ ബലത്തിലാണ് മരണനിരക്ക് ആറ് ശതമാനത്തിലെങ്കിലും ഒതുക്കി നിർത്താനാകുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക