Monday, 14 July 2025

പഞ്ചായത്ത് അംഗവും അമ്മയും തൂങ്ങി മരിച്ചു; കാരണക്കാര്‍ നാല് പേരെന്ന് ആത്മഹത്യ കുറിപ്പ്

SHARE

 

തിരുവനന്തപുരം വക്കത്ത് പഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടിയവിള വീട്ടില്‍ വത്സല, മകന്‍ അരുണ്‍ എന്നിവരാണ് മരിച്ചത്. മരണത്തിനു ഉത്തരവാദി കുറച്ചുപേര്‍ നല്‍കിയ കേസുകള്‍ എന്ന് രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വീടിന് പുറകു വശത്തുള്ള ചായ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആരോപണം ഉയരുന്നത്. ആത്മഹത്യാക്കുറിപ്പില്‍ മരണത്തിനു ഉത്തരവാദികളായി പറഞ്ഞിരിക്കുന്നത് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരെയാണ്. ബിജെപി പ്രവര്‍ത്തകന്‍ അരുണിനെതിരെ ജാതിഅധിക്ഷേപ കേസ് കൊടുത്തിരുന്നു. കേസിന്റെ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണം. അരുണ്‍ ആത്മഹത്യാക്കുറിപ്പിലും ഇതേ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവരാണ് മരണത്തിന് കാരണക്കാര്‍ എന്ന് കുറിപ്പില്‍ പറയുന്നു. കേസ്‌കാരണം തനിക്ക് പിഎസ്‌സി എടുക്കാനും പാസ്‌പോര്‍ട്ട് പുതുക്കാനും പോലും സാധിക്കാത്ത സാഹചര്യമാണെന്നും കുറിപ്പില്‍ പറയുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user