തിരുവനന്തപുരം;സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഡിജിറ്റൽ റവന്യു കാർഡ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര ഭരണ പരിഷ്‌കരണ വകുപ്പിൽ സംസ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന പതിനൊന്ന് ഇനങ്ങളിൽ ഒന്നാമതായാണ് പദ്ധതി ഇടംപിടിച്ചത്. വ്യക്തിയുടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും വ്യക്തിവിവരങ്ങളും അടങ്ങിയ എടിഎം കാർഡിന്റെ മാതൃകയിലാണ് ഡിജിറ്റൽ റവന്യു കാർഡ്.
വില്ലേജ് ഓഫീസ് സേവനങ്ങൾ ഓൺലൈനായാണ് ഇപ്പോൾ നൽകുന്നത്. എങ്കിലും, വിവിധ ആവശ്യങ്ങൾക്ക് സാക്ഷ്യപത്രങ്ങൾ വർഷത്തിൽ രണ്ടും മൂന്നും തവണ ആവശ്യമായി വരുമ്പോൾ ഓരോ തവണയും സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കേണ്ടിവരും. ഇത് പരിഹരിക്കാനാണ് ഡിജിറ്റൽ റവന്യു കാർഡിന് സംസ്ഥാന സർക്കാർ രൂപംനൽകിയത്. എടിഎം കാർഡിന്റെ മാതൃകയിൽ ചിപ്പും ക്യുആർ കോഡും യൂണിക് നമ്പരും ഉൾപ്പെടുന്നതാണ് കാർഡ്. ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുംവിധമാണ് നടപടികൾ പുരോഗമിക്കുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക