മീററ്റ്: ഡോക്ടർ ഉറങ്ങിയതിനെ തുടർന്ന് സമയബന്ധിതമായി ചികിത്സ ലഭിക്കാതെ രോഗി മരിച്ചുവെന്ന് ആരോപണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, മീററ്റിലെ ലാലാ ലജ്പത് റായ് മെമ്മോറിയൽ (LLRM) മെഡിക്കൽ കോളേജിലെ എമർജൻസി വാർഡിനുള്ളിൽ ഒരു ജൂനിയർ ഡോക്ടർ മേശപ്പുറത്ത് കാലെടുത്ത് വെച്ച് ഉറങ്ങുന്നതും, സമീപത്ത് രക്തത്തിൽ കുളിച്ച് ഒരു പരിക്കേറ്റ രോഗി സ്ട്രെച്ചറിൽ അനാഥനായി കിടക്കുന്നതും കാണാം.
ജൂലൈ 27-28 രാത്രി വൈകി നടന്ന ഈ സംഭവം വ്യാപകമായ രോഷം ആളിക്കത്തിക്കുകയും, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നിലെ അടിയന്തര വൈദ്യസഹായത്തിന്‍റെ നിലവാരത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഹസൻപൂർ ഗ്രാമവാസിയായ സുനിൽ ആണ് മരിച്ച രോഗി.
റോഡ് കുറുകെ കടക്കുമ്പോൾ ഒരു അജ്ഞാത വാഹനം ഇടിച്ചതിനെ തുടർന്നാണ് സുനിലിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ എൽഎൽആര്‍എം മെഡിക്കൽ കോളേജിന്‍റെ എമർജൻസി വിഭാഗത്തിൽ എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ഉറങ്ങിയതിനാൽ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിക്കപ്പെടുന്നു. സുനിലിനെ ഉപേക്ഷിക്കപ്പെട്ട രോഗിയായി കണക്കാക്കിയെന്നും ഒടുവിൽ പരിക്കുകൾ മൂലം മരണപ്പെട്ടുവെന്നും കുടുംബം പറയുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക