ഗോഡ്ഡ: ജാർഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോർച്ച നേതാവ് സൂര്യ ഹൻസ്ദ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.മുന്‍ ബിജെപി നേതാവ് കൂടിയായ സൂര്യ വിവിധ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ദിയോഘറിൽ നിന്ന് ഗോഡ്ഡയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതേസമയം,പൊലീസിന്‍റേത് ആസൂത്രിതമായ ഏറ്റുമുട്ടലാണെന്ന് ഹൻസ്ദയുടെ ഭാര്യയും അമ്മയും ആരോപിച്ചു. മൃതദേഹം സ്വീകരിക്കാനും കുടുംബം വിസമ്മതിച്ചു.
കഴിഞ്ഞ മാസം ലാൽമാട്ടിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഹാർപൂർ പ്രദേശത്ത് നടന്ന വെടിവയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് കേസിലാണ് ഹൻസ്ദയെ കസ്റ്റഡിയിലെടുത്തത്. സാഹിബ്ഗഞ്ചിലെ ഒരു ക്രഷർ മില്ലിൽ ട്രക്കുകൾ കത്തിച്ച കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിച്ചു.
ചോദ്യം ചെയ്യലിൽ ഗോഡ്ഡയിലെ ജിർലി-ധാംനി കുന്നുകളിൽ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് സൂര്യ ഹൻസ്ദ വെളിപ്പെടുത്തിയതായി ഗോഡ്ഡ എസ്പി മുകേഷ് കുമാർ പറഞ്ഞു. "അവിടേക്ക് കൊണ്ടുപോകുമ്പോൾ, ഒളിച്ചിരുന്ന പ്രതിയുടെ കൂട്ടാളികൾ പൊലീസിന് നേരെ വെടിയുതിർത്തു. ഇതിനിടയില്‍ ഹൻസ്ദ പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ അരമണിക്കൂറോളം നീണ്ടുനിന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൂര്യ ഹൻസ്ദയെ വെടിവക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോഡ്ഡ സദർ ആശുപത്രിയിലേക്ക് അയച്ചു," ഗോഡ്ഡ എസ്പി പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ ഞങ്ങൾ പാലിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.ഹൻസ്ദയെ അറസ്റ്റ് ചെയ്യാൻ പോയ ഒരു ഡിഎസ്പിയുടെ കൈ ഒടിച്ചെന്നും എസ്പി വ്യക്തമാക്കി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.