തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദനത്തില്‍ പീച്ചി സ്റ്റേഷനിലെ എസ് ഐയായിരുന്ന രതീഷിനെതിരെ അച്ചടക്ക നടപടി ഉടന്‍ ഉണ്ടാകും. രതീഷിന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
മറുപടി ലഭിച്ചാല്‍ ഉടന്‍ ഇത് പരിശോധിച്ചശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം. കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇവര്‍ക്കെതിരായ തുടര്‍നടപടിയും ആരംഭിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്ന പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിവൈഎസ്പി മധു ആരോപിച്ചു. ഘട്ടം ഘട്ടമായി ഓരോരുത്തരെ രംഗത്തിറക്കുന്നു. ഇനിയും അണിയറയില്‍ ആളുകള്‍ ഉണ്ടാകും.
പല ജില്ലകളിലുള്ള വിരോധികളെ കോഡിനേറ്റര്‍ ഒരു കുടക്കീഴിയില്‍ എത്തിക്കുകയാണ് .റിട്ടയര്‍മെന്റിനുശേഷം ഈവന്റ് മാനേജ്‌മെന്റ് പണിയാണ് ഏമാന് നല്ലതെന്നും മധു പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കോന്നി സിഐ ആയിരിക്കെ മധു എസ്എഫ്‌ഐ നേതാവിനെ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി ഉയര്‍ന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.