തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭചിദ്ര വിവാദത്തിൽ അന്വേഷണസംഘത്തിന്റെ നിർണായക കണ്ടെത്തൽ. ഇരയായ യുവതികളിൽ ഒരാൾ നടത്തിയത് അശാസ്ത്രീയ ഗർഭം അലസിപ്പിക്കലെന്നാണ് കണ്ടെത്തൽ. നിർബന്ധിത ഗർഭചിദ്രം നടത്താൻ ഗുളിക കഴിച്ചതോടെ രക്തസ്രാവം അനിയന്ത്രിതമായതായും തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു.
ഇരയായ തിരുവനന്തപുരം ജില്ലക്കാരിയായ 26കാരിക്ക് വിവാഹം കഴിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഉറപ്പു നൽകിയിരുന്നതായും ഈ ഉറപ്പിൽ കുഞ്ഞിന് ജന്മം നൽകാനുള്ള തയാറെടുപ്പിലായിരുന്നു യുവതിയെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യുവതി ഗർഭിണിയാണെന്ന വിവരം പലതവണ പറഞ്ഞിട്ടും രാഹുൽ വിശ്വസിച്ചിരുന്നില്ല. ഒടുവിൽ ഗർഭസ്ഥ ശിശുവിന്റെ വളർച്ച 16 ആഴ്ച പിന്നിട്ടതോടെയാണ് ഗൗരവം തിരിച്ചറിഞ്ഞത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.