Thursday, 23 October 2025

18 മണിക്കൂർ; വെടിവെച്ചു കൊന്നത് 87 കാട്ടുപന്നികളെ

SHARE

 




നീണ്ട 18 മണിക്കൂറിനുള്ളിൽ പാലക്കാട്ടെ ഓങ്ങല്ലൂരിൽ വെടിവെച്ചുകൊന്നത് ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും ചേർന്നായിരുന്നു നടപടികൾ സ്വീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒൻപത് ഷൂട്ടർമാരും 20 ഓളം സഹായികളും ആറ്‌ വേട്ടനായ്ക്കളും ചേർന്നുള്ള ദൗത്യമാണ് നടന്നത്.

അലി നെല്ലേങ്കര, ദേവകുമാർ വരിക്കത്ത്, ചന്ദ്രൻ വരിക്കത്ത്, വി.ജെ. തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടിൽ, മനോജ് മണലായ, ഷാൻ കെ.പി., വേലായുധൻ വരിക്കത്ത്, ഇസ്മായിൽ താഴെക്കോട് എന്നീ ഷൂട്ടർമാരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.

സെപ്റ്റംബർ മാസം പുറത്തുവന്ന മാധ്യമ റിപ്പോർട്ട് പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൃഗങ്ങളെ കൊല്ലാനുള്ള പ്രവർത്തി നടത്താൻ അധികാരം നൽകിയതിനുശേഷം, 2025 ജൂലൈ മാസത്തോടെ, മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിഞ്ഞുവന്നതും, കൃഷിക്കും വിളകൾക്കും ഭീഷണിയായി മാറിയതുമായ 4,734 കാട്ടുപന്നികളെ നശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.