ലക്‌നൗ: യുവാവ് ബന്ധം തുടരാന്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നുളള പൂജ മിശ്ര എന്ന യുവതിയാണ് സ്റ്റേഷനിൽവെച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഭർത്താവിന്റെ ബന്ധുവായ അലോക് മിശ്ര എന്ന യുവാവുമായി പ്രണയത്തിലായിരുന്നു യുവതി. ഇരുവരും ഏഴുമാസത്തോളമായി ഒന്നിച്ചായിരുന്നു ജീവിതം. അസ്വാരസ്യങ്ങളുണ്ടായതോടെ ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് യുവാവ് അറിയിച്ചു. ഇതോടെയാണ് യുവതി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ലളിത് കുമാര്‍ മിശ്ര എന്നയാളുടെ ഭാര്യയാണ് പൂജ. ഇവര്‍ക്ക് ആറും ഏഴും വയസുളള രണ്ട് മക്കളുമുണ്ട്. ഭര്‍ത്താവിന്റെ സഹോദരിയുടെ മകനായ അലോക് മിശ്രയുമായാണ് യുവതി പ്രണയത്തിലായത്. ഇരുവരും തമ്മില്‍ പതിനഞ്ച് വയസ് വ്യത്യാസമുണ്ട്. അലോക് ഇവരുടെ വീട്ടിലേക്ക് ജോലിസംബന്ധമായ ആവശ്യത്തിന് താമസിക്കാനെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. ഇരുവരും തമ്മിലുളള ബന്ധം അറിഞ്ഞ ലളിത് അലോകിനെ വീട്ടില്‍ നിന്ന് ഉടന്‍ തന്നെ പറഞ്ഞുവിടുകയായിരുന്നു. പക്ഷെ പൂജ മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ബറേലിയിലേക്ക് പോവുകയും അലോകിനൊപ്പം ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 by
 by 


 
 
 
 
 
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.