Tuesday, 18 November 2025

കേരളത്തിൽ ഓണർഷിപ് സർവീസ് ക്യാമ്പ് ആരംഭിച്ച് കിയ ഇന്ത്യ

SHARE
 

വിൽപ്പനാനന്തര അനുഭവം മെച്ചപ്പെടുത്തുകയും ഉപഭോക്തൃ സംതൃപ്തി ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കിയ ഇന്ത്യ നവംബർ 15–23 വരെ ദക്ഷിണേന്ത്യയിലുടനീളം ഓണർഷിപ് സർവീസ് ക്യാമ്പ് നടത്തും. 19 കിയ അംഗീകൃത വർക്ക്‌ഷോപ്പുകളിലായി 9 ദിവസത്തെ ക്യാമ്പ് കേരളത്തിലും കിയ ഇന്ത്യ ആരംഭിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.


ഓണർഷിപ് സർവീസ് ക്യാമ്പിൽ ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വിവിധ കോംപ്ലിമെന്ററി സേവനങ്ങളും ആനുകൂല്യങ്ങളും ഉപഭോക്തൃ ഇടപെടൽ പ്രവർത്തനങ്ങളും നൽകുന്നു. 36-പോയിന്റ് സമഗ്രമായ കോംപ്ലിമെന്ററി വാഹന ഹെൽത്ത് പരിശോധന, കാർ കെയർ സർവീസ് -ൽ 20% ഡിസ്കൗണ്ട്, സൗജന്യ കാർ ഇവാല്യൂഷൻ, കിയ ജനുവിന് അക്‌സെസറീസിൽ 10% വരെ കിഴിവ്, കോംപ്ലിമെന്ററി കാർ ടോപ് വാഷ് എന്നിവ ഉൾപ്പെട്ട എക്സ്ക്ലൂസീവ് ഓഫറുകൾ, കിയയുടെ ആധുനിക സാങ്കേതികവിദ്യകൾ, ഉത്തരവാദിത്ത ഡ്രൈവിംഗ്, അടിസ്ഥാന പരിപാലന രീതികൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ സെഷൻ, ഉപഭോക്താക്കൾക്ക് യൂസ്ഡ് കാർ വാല്യൂഷൻ സേവനങ്ങളും ആകർഷകമായ വെഹിക്കിൾ എക്സ്ചേഞ്ച് ഓഫറുകൾ തുടങ്ങിയ സേവനങ്ങൾ കിയ ഉടമകൾക്ക് ലഭ്യമാകും.

ഇത്തരത്തിലുള്ള തുടർച്ചയായ പ്രയത്നങ്ങളിലൂടെ കിയ ഇന്ത്യ തങ്ങളുടെ വിൽപ്പനാനന്തര അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് സ്ഥിരമായി പ്രീമിയവും വിശ്വസ്‌തവുമായ ഉടമസ്ഥാവകാശ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു. ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലായി ദക്ഷിണേന്ത്യയിലുടനീളം 122 കിയ അംഗീകൃത വർക്ക്‌ഷോപ്പുകളിൽ ഓണർഷിപ് സർവീസ് ക്യാമ്പ് നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.