ആശുപത്രിയിൽ ഡോക്ടറും രോഗിയും തമ്മിൽ ഏറ്റുമുട്ടുന്നത് ഇപ്പോൾ ഇന്ത്യയിൽ ഒരു പുതിയ വാർത്തയല്ലാതായിരിക്കുന്നു. ഈ മാസം 22 -ന് ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ഡോക്ടറും രോഗിയുമായിയുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടർ.
ആക്രമണം സ്വയം രക്ഷയ്ക്ക്
പ്ലാസ്റ്റർ ഇട്ട കൈയ്യുമായി വീഡിയോ പങ്കുവെച്ചാണ് ഡോക്ടർ രാഘവ് നരുല തന്‍റെ ഭാഗം വിശദമാക്കിയത്. അങ്ങേയറ്റം മോശമായ രീതിയിലുള്ള തെറിവിളികളോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. താൻ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും രോഗി തന്നെ അധിക്ഷേപിക്കുകയും കുടുംബത്തെപ്പോലും മോശമായി പറയുകയും ചെയ്തതായി അദ്ദേഹം ആരോപിക്കുന്നു. തുടർന്ന് രോഗി ഐവി സ്റ്റാൻഡ് എടുത്ത് തന്നെ ശാരീരികമായി ആക്രമിച്ചു. ആ ഘട്ടത്തിൽ സ്വയം പ്രതിരോധിക്കാൻ താൻ നിർബന്ധിതനായിയെന്നും ഡോക്ടർ രാഘവ് നരുല അവകാശപ്പെട്ടു. ആക്രമണത്തിൽ തന്‍റെ കൈയ്ക്ക് ഒടിവ് പറ്റിയെന്നും നടുവേദന അനുഭവപ്പെടുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.