Thursday, 4 December 2025

ബ്രഹ്മോസ് തിരുവനന്തപുരം വിടില്ല; 180 ഏക്കർ ഭൂമി കൈമാറാൻ സംസ്ഥാന സർക്കാർ

SHARE
 

ബ്രഹ്മോസ് ഏറോസ്പേസ് (Brahmos Aerospace) തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പറിച്ചുനടും എന്ന ഊഹാപോഹത്തിന് അന്ത്യംകുറിച്ച് നെട്ടുകാൽത്തേരിയിൽ സ്ഥലം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവ്. കളമശ്ശേരിയിലെ 100 ഏക്കർ എച്ച്.എം.ടി. ക്യാമ്പസിലേക്ക് ബ്രഹ്മോസ് പറിച്ചുനടും എന്ന അഭ്യൂഹം പ്രചരിക്കാൻ ആരംഭിച്ചിട്ട് നാളേറെയായി. തുറന്ന ജയിലുള്ള നെട്ടുകാൽത്തേരി ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ പരാമർശത്തെ തുടർന്നാണ് സ്ഥലംമാറ്റ ചർച്ച സജീവമായത്. ഇതേതുടർന്ന് സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ നിന്നും നെട്ടുകാൽത്തേരിയിലെ ഭൂമി ബ്രഹ്മോസ് വികസനത്തിന് വിട്ടുകിട്ടാൻ അനുമതി തേടുകയായിരുന്നു. 180 ഏക്കർ ഭൂമി കൈമാറാനൊരുങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

"കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുകയാണ്. ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമി ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നുവെന്ന വാർത്ത സന്തോഷകരമാണ്.

മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് രണ്ട് സ്ഥലങ്ങൾ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.