രണ്ടായിരം വർഷം നീണ്ട ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തമാക്കി ഇന്ത്യയും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയും. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നടത്തിയ പ്രഥമ ഉഭയകക്ഷി സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തത്തിലെ സുപ്രധാന നിമിഷമായി മാറി. എത്യോപ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ദി ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ' പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ആഗോള രാഷ്ട്രത്തലവനാണ് മോദി. നൈജീരിയ, മൗറീഷ്യസ്, ഘാന, നമീബിയ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബഹുമതികള്‍ സമീപവര്‍ഷങ്ങളില്‍ മോദിക്ക് ലഭിച്ചിരുന്നു.
മോദിയുടെ സന്ദർശനം രാജ്യങ്ങള്‍ തമ്മിലുള്ള ഇടപെടലുകളെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. നിരവധി പുതിയ കരാറുകളില്‍ ഇന്ത്യയും എത്യോപ്യയും ഒപ്പുവെച്ചതായാണ് വിവരം. സാംസ്‌കാരിക നയതന്ത്രവും മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടായിരുന്നു. മൂന്ന് എത്യോപ്യന്‍ ഗായകര്‍ ചേര്‍ന്ന് മോദിയുടെ സന്ദര്‍ശന വിരുന്നിനിടെ ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ആലപിച്ചത് വ്യത്യസ്ത അനുഭവമായി. ഈ സംഭവത്തെ വളരെയധികം 'ആഴത്തില്‍ സ്പര്‍ശിച്ച വികാരഭരിതമായ നിമിഷം' എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എത്യോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുടെ ജനാധിപത്യ, സാമ്പത്തിക പാതയെ ദക്ഷിണ മേഖലകള്‍ തമ്മിലുള്ള സഹകരണത്തിന്റെ മാതൃകയായി മോദി അവതരിപ്പിച്ചു. ഇരുരാജ്യങ്ങളുടെയും പങ്കിട്ട കൊളോണിയല്‍ വിരുദ്ധതയും ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല പങ്കാളിത്തവും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.