മരണത്തിനു ശേഷവും യജമാനനെ പിരിയാൻ കൂട്ടാക്കാതെ മൗയി. ലോകമെമ്പാടുമുള്ള നിരവധിപേരെ കണ്ണീരിലാഴ്ത്തിയ കാഴ്ചയാണ് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നിന്ന് പുറത്തുവന്നത്. ബോണ്ടി ബീച്ചിന് സമീപം നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട യജമാനന്റെ അരികിൽ നിന്ന് മാറാൻ കൂട്ടാക്കാത്ത വളർത്തുനായയുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ കണ്ടത് അനേകായിരങ്ങൾ. വെടിവയ്പ്പിനിടയിലും തന്റെ യജമാനന്റെ ജീവനറ്റ ശരീരത്തെ തനിച്ചാക്കി പോകാൻ 'മൗയി' എന്ന ബെർണീസ് മൗണ്ടൻ ഡോഗ് തയ്യാറായിരുന്നില്ല. ഡിസംബർ 14 -ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ ആക്രമണം.
ബീച്ചിന് സമീപം സാജിദ് അക്രം എന്നയാൾ നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതൊരു ആസൂത്രിത ഭീകരാക്രമണമാണെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ചുറ്റുമുള്ളവർ പ്രാണരക്ഷാർത്ഥം ഓടുമ്പോഴും അപകടം വകവെക്കാതെ മൗയി തന്റെ യജമാനന്റെ അരികിൽ തന്നെ നിന്നു. തന്റെ ഭാര്യയോടും രണ്ട് വളർത്തുനായ്ക്കളോടുമൊപ്പം നടക്കാനിറങ്ങിയതായിരുന്നു കൊല്ലപ്പെട്ട വ്യക്തി. അദ്ദേഹത്തിന്റെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.