Wednesday, 24 December 2025

കൗമാരക്കാർക്കിടയിൽ വിറ്റാമിൻ ഡി കുറവ് വ്യാപകം, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യക്കാരിൽ ഗുരുതരമെന്ന് പഠനം

SHARE


 
ദോഹ: ഖത്തറിലെ കുട്ടികളിലും കൗമാരക്കാരിലും വിറ്റാമിൻ ഡിയുടെ കുറവ് ആശങ്കാജനകമായ രീതിയിൽ വർധിച്ചുവരുന്നതായി പുതിയ പഠന റിപ്പോർട്ട്. രാജ്യത്തെ സ്‌കൂൾ കുട്ടികളിൽ നടത്തിയ പരിശോധനയിലാണ് ഭൂരിഭാഗം പേരിലും വിറ്റാമിൻ ഡിയുടെ അളവ് നിശ്ചിത പരിധിയിലും താഴെയാണെന്ന് കണ്ടെത്തിയത്. ഖത്തർ മെഡിക്കൽ ജേണലിന്റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

രാജ്യത്ത് വിറ്റാമിൻ ഡിയുടെ കുറവ് ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ച് കൗമാരപ്രായത്തിലുള്ള കുട്ടികളിൽ, അതിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പെൺകുട്ടികളാണെന്ന് പഠനത്തിൽ പറയുന്നു. പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ ഒരു വർഷത്തിനിടെ ചികിത്സ തേടിയ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും ഏകദേശം 49,000 ഇലക്ട്രോണിക് മെഡിക്കൽ രേഖകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഖത്തറിലെ പീഡിയാട്രിക് ജനസംഖ്യയിൽ വിറ്റാമിൻ ഡി നില പരിശോധിക്കുന്ന ഇതുവരെയുള്ള ഏറ്റവും വലിയ ജനസംഖ്യാടിസ്ഥാനത്തിലുള്ള പഠനങ്ങളിൽ ഒന്നാണിത്. ശിശുക്കളിൽ ഗുരുതരമായ വിറ്റാമിൻ ഡി കുറവിന്റെ നിരക്ക് താരതമ്യേന കുറവാണെങ്കിലും പ്രായം കൂടുന്തോറും ഇത് കുത്തനെ ഉയരുന്നതായി കണ്ടെത്തി. 

ഒരു വയസ്സിന് താഴെയുള്ള ശിശുക്കളിൽ 3.8 ശതമാനവും, ഒന്നു മുതൽ നാല് വയസ് വയസ്സ് വരെയുള്ള കുട്ടികളിൽ 3.4 ശതമാനവും മാത്രമാണ് ഗുരുതരമായ കുറവ് രേഖപ്പെടുത്തിയത്. എന്നാൽ 10 മുതൽ 17 വയസ് വരെയുള്ള കൗമാരക്കാരിൽ 40 ശതമാനം പേർക്ക് ഗുരുതരമായ വിറ്റാമിൻ ഡി കുറവ് കണ്ടെത്തി. രക്തത്തിലെ വിറ്റാമിൻ ഡി അളവ് 10 ng/mL-നു താഴെയായതിനെയാണ് ഗുരുതര കുറവായി കണക്കാക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.