Friday, 12 December 2025

ബ്രിട്ടനിലെ ബ്രിസ്റ്റൽ മ്യൂസിയത്തിൽ മോഷണം: ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പെടെ നഷ്ടമായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

SHARE
 

ലണ്ടന്‍: ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് 600ലധികം പുരാവസ്തുക്കള്‍ മോഷ്ടിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ലോക്കല്‍ പൊലീസാണ് നാലുപേരടങ്ങുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റല്‍ മ്യൂസിയത്തില്‍ നിന്നായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പുരാവസ്തുക്കള്‍ ഉള്‍പ്പെടെ മോഷണം പോയത്.

ഏവോണ്‍, സോമര്‍സെറ്റ് എന്നിവിടങ്ങളിലെ പൊലീസാണ് പ്രതികളുടെ ചിത്രം പുറത്തുവിട്ടത്. ഈ ചിത്രങ്ങളിലൂടെ പ്രതികളെ തിരിച്ചറിയുന്നവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ വസ്തുക്കള്‍ സാംസ്‌കാരികമായി വളരെ പ്രാധാന്യമുള്ളവയാണെന്നും പൊലീസ് പറഞ്ഞു.

'ബ്രിട്ടീഷ് ചരിത്രത്തിലെ പല ഏടുകളും അടങ്ങുന്ന പുരവസ്തുക്കളാണ് നഷ്ടമായിരിക്കുന്നത്. അവയില്‍ പലതും പലരും സമ്മാനമായും മറ്റും നല്‍കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ മറ്റാരെക്കാളും പൊലീസിനെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിയും.' കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ബാഡ്ജുകള്‍, ആഭരണങ്ങള്‍, മെഡലുകള്‍, കൊത്തിയെടുത്ത ആനക്കൊമ്പ്, വെള്ളി പാത്രങ്ങള്‍, വെങ്കല പ്രതിമകള്‍ തുടങ്ങിയ പുരാവസ്തുക്കളാണ് മ്യൂസിയത്തില്‍ നിന്ന് മോഷണം പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 25ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. ബ്രിസ്റ്റലില്‍ പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് പുറത്തുള്ള സുരക്ഷാ ക്യാമറകളിലാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.