പട്ന: കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി തിരഞ്ഞെടുപ്പിൽ വിജയിച്ചത് കൃത്രിമം കാണിച്ചാണെന്ന ആരോപണവുമായി ആർജെഡി. 2020ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ ശ്രമഫലമായി താൻ വിജയിച്ചുവെന്ന് ജിതിൻ റാം മാഞ്ചി സമ്മതിച്ചതായി പറയപ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് ആർജെഡിയുടെ ആരോപണം. ബീഹാർ മുൻ മുഖ്യമന്ത്രി സമ്മതിച്ചതായി പറയപ്പെടുന്ന ഒരു വീഡിയോ അദ്ദേഹം പങ്കുവെച്ചു. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ വീഡിയോയിൽ കൃത്രിമം കാണിച്ചതായി അവകാശപ്പെട്ടു കൊണ്ട് ആരോപണങ്ങൾ നിഷേധിച്ച് മാഞ്ചി രംഗത്ത് വന്നിട്ടുണ്ട്.
2020 ൽ ഗയയിലെ തിക്രി സീറ്റിൽ 2,700 വോട്ടുകൾക്ക് പിന്നിലായെന്നും എന്നാൽ ഇപ്പോൾ ത്രിപുരയിൽ നിയമിതനായ അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് സിംഗിന്റെ സഹായത്തോടെയാണ് വിജയിച്ചെന്നുമാണ് മാഞ്ചി വെളിപ്പെടുത്തുന്നതായി പറയപ്പെടുന്ന വീഡിയോയിലുള്ളത്. ഇത്തവണ 1,600 വോട്ടുകൾക്ക് സീറ്റ് നഷ്ടപ്പെട്ടു, എന്താണ് തെറ്റ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥൻ വിളിച്ചതായും മാഘി ഭാഷയിലുള്ള സംഭാഷണത്തിലുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.