Friday, 19 December 2025

സൗദി അറേബ്യ പാക്കിസ്ഥാനിൽ നിന്നുള്ള കാൽ ലക്ഷത്തോളം ഭിക്ഷക്കാരെ നാടുകടത്തി

SHARE

 


പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കെതിരെ പരിശോധനകള്‍ കര്‍ശനമാക്കി സൗദി അറേബ്യയും യുഎഇയും. പാക് പൗരന്മാര്‍ ഉള്‍പ്പെട്ട സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതായുള്ള ആശങ്കകള്‍ക്കിടയിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ നടപടി. ഈ പ്രവണത രാജ്യത്തിന്റെ അന്താരാഷ്ട്ര നിലവാരത്തെ ദോഷകരമായി ബാധിക്കുന്നതായി പാക്കിസ്ഥാന്‍ അധികൃതര്‍ പറയുന്നു.

ഈ വര്‍ഷം മാത്രം യാചകവൃത്തി ആരോപിച്ച് 24,000 പാക്കിസ്ഥാനികളെയാണ് സൗദി അറേബ്യയില്‍ നിന്നു മാത്രം നാടുകടത്തിയിട്ടുള്ളത്. അതേസമയം, പാക്കിസ്ഥാനില്‍ നിന്നുള്ള മിക്ക പൗരന്മാര്‍ക്കും യുഎഇ വിസ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാക് പൗരന്മാരില്‍ ചിലര്‍ രാജ്യത്ത് എത്തിയതിനുശേഷം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് യുഎഇ വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

പാക്കിസ്ഥാന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ (എഫ്‌ഐഎ) നിന്നുള്ള കണക്കുകള്‍ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി ചൂണ്ടിക്കാണിക്കുന്നു. സംഘടിത ഭിക്ഷാടന സിന്‍ഡിക്കേറ്റുകളെ തകര്‍ക്കുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമായി 66,154 യാത്രക്കാരെ ഈ വര്‍ഷം അധികൃതര്‍ വിമാനത്താവളത്തില്‍ ഇറക്കിവിട്ടിരുന്നു.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.