അലഹബാദ്: ലിവ്-ഇൻ റിലേഷനിൽ കഴിയുന്ന പ്രായപൂർത്തിയായവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സ്റ്റേറ്റിന് ഉത്തരവാദിത്വമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. കുടുംബങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും പൊലീസിൽ നിന്ന് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ട 12 ലിവ്-ഇൻ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി നിർദ്ദേശിച്ചു.
സമാനമായ നിരവധി കേസുകൾ ഇപ്പോൾ ഫയൽ ചെയ്യുന്നുണ്ടെന്നും ജില്ലാ പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ദമ്പതികൾ പറഞ്ഞതോടെ കോടതിയെ സമീപിക്കാൻ നിർബന്ധിതരായി എന്നും കോടതി പറഞ്ഞിരുന്നു. 'ഒരു പൗരൻ പ്രായപൂർത്തിയാകാത്തവനോ മേജറോ ആകട്ടെ, വിവാഹിതനോ അവിവാഹിതനോ ആകട്ടെ, മനുഷ്യജീവിതത്തിനുള്ള അവകാശത്തെ വളരെ ഉയർന്ന തലത്തിൽ പരിഗണിക്കണം. ഹർജിക്കാർ വിവാഹം കഴിച്ചിട്ടില്ല എന്നത് കൊണ്ട് ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ ഇന്ത്യൻ ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള അവരുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്തില്ല' എന്നും കോടതി നിരീക്ഷിച്ചു. സമൂഹം അത്തരം ബന്ധങ്ങളെ അംഗീകരിക്കുന്നുണ്ടോ എന്നതിനേക്കാൾ, ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന മുതിർന്നവരെ ഭരണഘടന സംരക്ഷിക്കുന്നുണ്ടോ എന്നതാണ് നിലവിലുള്ള ചോദ്യമെന്നും കോടതി വ്യക്തമാക്കി.
"പ്രായപൂർത്തിയായ ഒരാൾ തന്റെ പങ്കാളിയെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, മറ്റൊരു വ്യക്തിക്ക് അത് ഒരു കുടുംബാംഗമാണെങ്കിൽ പോലും അവരുടെ സമാധാനപരമായ ജീവിതത്തെ എതിർക്കാനോ തടസ്സപ്പെടുത്താനോ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനാപരമായ ചുമതലകളുടെ അടിസ്ഥാനത്തിൽ ഓരോ പൗരന്റെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ലിവ്-ഇൻ ബന്ധങ്ങൾക്ക് സംരക്ഷണം നിഷേധിച്ച മുൻ ഹൈക്കോടതി വിധികളെയും കോടതി പരാമർശിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.