മക്കൾക്ക് ട്യൂഷൻ എടുക്കാനെത്തിയ അധ്യാപകനോടൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് ഭർത്താവിന്റെ പരാതി. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ എക്സിലൂടെ പുറത്തുവന്ന ഒരു വീഡിയോയിലൂടെയാണ് സംഭവം പൊതുജന ശ്രദ്ധയിൽപ്പെട്ടത്. വീഡിയോയിൽ, കുടുംബത്തിന്റെ രേഖകളും ഫോട്ടോകളും അടങ്ങിയ ഒരു ഫയൽ കൈയിൽ പിടിച്ച് സ്ത്രീയുടെ ഭർത്താവ് സംഭവത്തെക്കുറിച്ച് വിവരിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. വീഡിയോ വൈറലായതോടെ ഭർത്താവിനെയും രണ്ട് ചെറിയകുട്ടികളെയും ഉപേക്ഷിച്ച് പോയ സ്ത്രീയ്ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മാനസികമായി തകർന്ന നിലയിലായിരുന്നെങ്കിലും ശാന്തത കൈവിടാതെ തന്റെ പക്ഷം വിശദീകരിച്ച ഭർത്താവിനെ നിരവധിപ്പേർ പിന്തുണച്ചു.
വീഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “എന്റെ പേര് മനീഷ് തിവാരി. എന്റെ ഭാര്യയുടെ പേര് റോഷ്‌നി റാണി. മക്കൾക്ക് ട്യൂഷൻ എടുക്കാനായി ശുഭം കുമാർ മേത്ത എന്നയാൾ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. അവൾ എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അവനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഇനി അവളെ തിരികെ വേണ്ട,” വീഡിയോയിൽ ഭാര്യ ട്യൂഷൻ ടീച്ചറിനെ ചുംബിക്കുന്നതിന്റെ സെൽഫിയും ഇദ്ദേഹം പ്രദർശിപ്പിക്കുന്നുണ്ട്.
മനീഷ് തിവാരി പറയുന്നതനുസരിച്ച്, കുട്ടികൾക്ക് ട്യൂഷൻ ക്ലാസെടുക്കാനെന്ന പേരിലാണ് അധ്യാപകൻ പതിവായി അവരുടെ വീട്ടിലെത്തിയിരുന്നത്. ഭാര്യയുമായി തനിക്ക് യതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലന്നും ഈ അപ്രതീക്ഷിത സംഭവം തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.