Wednesday, 21 January 2026

എരിയുന്ന‌ സി​ഗരറ്റുമായി ഡ്രൈവിം​ഗ്, ആക്സിലേറ്റർ അമർത്തി ചവിട്ടി, വേ​ഗം 120 കി.മീ; വാഹനാപകടത്തിൽ 4 യുവാക്കൾക്ക് ദാരുണാന്ത്യം

SHARE

 


ജയ്പൂര്‍: രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് കൗമാരക്കാർക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. മുഹമ്മദ് അയാൻ (17), ആദിൽ ഖുറേഷി (14), ഷേർ മുഹമ്മദ് (19), ഗുലാം ഖ്വാജ (17) എന്നിവരാണ് മരിച്ചത്. ഇതേ കാറിലുണ്ടായിരുന്ന വസീം (20), മുഹമ്മദ് കൈഫ് (19) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു കാറിലുണ്ടായിരുന്ന മഹിപാൽ ജാട്ട് (48), രാജ്ബാല (45), രാജേഷ് (26), കർമ്മവീർ സിംഗ് (24) എന്നിവർക്കും പരിക്കേറ്റു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്.


അപകടത്തിന്റെ 9 മിനിട്ടോളം ദൈർഘ്യമുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പിൻ സീറ്റിലിരുന്നവരിൽ ഒരാൾ ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കാർ ഒരു ഘട്ടത്തിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. ഈ സമയം വാഹനത്തിനുള്ളിൽ മ്യൂസിക് പ്ലേ ചെയ്തിരുന്നു. വാഹനം അമിത വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. വേഗത 120 കി.മീ എത്തുന്നത് മുൻ സീറ്റിലിരിക്കുന്നയാൾ ഫോണിൽ പകര്‍ത്തുന്നതും കാണാം. അലസമായി പുകവലിച്ചു കൊണ്ടാണ് 19കാരനായ ഷേര്‍ മുഹമ്മദ് അപകടകരമായ രീതിയിൽ വാഹനമോടിച്ചിരുന്നത്. കാറിന്റെ വേഗത മണിക്കൂറിൽ 100 ​​കിലോമീറ്റർ കടക്കുമ്പോഴും യുവാവ് പുകവലിക്കുന്നത് തുടരുകയാണ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്നവരിൽ ഒരാൾ അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.