Monday, 5 January 2026

ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി നൽകി, പിന്നാലെ അമേരിക്കയിൽ നിന്ന് മുങ്ങി, 26കാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി ഇൻറർപോൾ

SHARE



ചെന്നൈ: മുൻ കാമുകിയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷം രാജ്യം വിട്ടു. 27കാരിയായ ഇന്ത്യൻ വംശജയുടെ കൊലപാതകിയെ ഇന്റർ പോൾ തമിഴ്നാട്ടിൽ നിന്ന് പിടികൂടി. ഇന്ത്യൻ വംശജയും അമേരിക്കയിലെ മെറിലാൻഡിൽ ഡാറ്റാ അനലിസ്റ്റുമായിരുന്ന 27കാരി നികിത റാവു ഗോദിശാലയുടെ കൊലപാതകത്തിലാണ് അർജുൻ ശർമ്മ അറസ്റ്റിലായത്. ജനുവരി 2ാം തിയതിയാണ് അർജുൻ ശർമ്മ ഹവാർഡ് കൌണ്ടി പൊലീസ് സ്റ്റേഷനിൽ നികിതയെ കാണാനില്ലെന്ന് പരാതി നൽകിയത്. ഡിസംബർ 31 ന് തന്‍റെ അപ്പാർട്ട്മെന്റിൽ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാൾ പൊലീസിനോട് വിശദമാക്കിയത്. പൊലീസ് യുവതിക്കായുള്ള അന്വേഷണം ആരംഭിച്ചതോടെ യുവാവ് ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു. പിന്നാലെ തന്നെ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ജനുവരി മൂന്നാം തിയതി അർജുൻ ശർമ്മയുടെ അപാർട്ട്മെന്റിൽ നിന്നാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്ത് ആകമാനം കുത്തേറ്റ നിലയിലായിരുന്നു 27കാരിയുടെ മൃതദേഹമുണ്ടായിരുന്നത്. ക്രൂരമായ ആക്രമണത്തിനിരയായാണ് യുവതി മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അർജുൻ അമേരിക്ക വിട്ടതായി യുഎസ് പൊലീസിന് വ്യക്തമായത്. ഇതോടെ ഹവാർഡ് കൌണ്ടി പൊലീസ് അർജുൻ ശർമയ്ക്കെതിരെ കൊലപാതക കുറ്റത്തിന് അറസ്റ്റ് വാറന്റ് പുറത്തിറക്കുകയായിരുന്നു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.