സ്വർണത്തിന്റെയും വെള്ളിയുടെയും വില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. എന്നാൽ വെള്ളിയുടെ വിലയിലുണ്ടായ അപ്രതീക്ഷിത വർധനവ് നിക്ഷേപകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ലോകത്ത് എവിടെയാണ് വെള്ളിക്ക് ഏറ്റവും കൂടുതൽ വില എന്ന ചോദ്യമാണ് ഇപ്പോൾ നിക്ഷേപകർക്കിടയിൽ ഉയരുന്നത്.
നിലവിൽ ചൈനയിലാണ് വെള്ളിയുടെ വില ലോകത്ത് ഏറ്റവും ഉയർന്ന നിലയിലുള്ളത്. ആഗോള വിപണിയും ചൈനീസ് വിപണിയും തമ്മിൽ ഔൺസിന് ഏകദേശം 16 ഡോളറിന്റെ വ്യത്യാസമുണ്ട്. അതായത്, ചൈനയിൽ ഒരു കിലോ വെള്ളിക്ക് മറ്റ് രാജ്യങ്ങളേക്കാൾ ഏകദേശം 45,000 രൂപ അധികം നൽകണം. ആഗോളതലത്തിൽ വെള്ളി ഔൺസിന് 109 ഡോളറിന് വ്യാപാരം നടക്കുമ്പോൾ ചൈനയിൽ ഇത് 125 ഡോളറിന് അടുത്താണ്.
എന്തുകൊണ്ടാണ് ചൈനയിൽ വില ഇത്രയധികം കൂടുന്നത്?
ഉയർന്ന ആവശ്യകത: ലോകത്തെ ആകെ വെള്ളിയുടെ 65 ശതമാനത്തിലധികവും ഉപയോഗിക്കുന്നത് ചൈനയാണ്. ആഭരണങ്ങൾക്ക് പുറമെ സ്പോട്ട്, ഫ്യൂച്ചർ മാർക്കറ്റുകളിലും ചൈനയിൽ വലിയ തോതിൽ വെള്ളി വ്യാപാരം നടക്കുന്നുണ്ട്.
വ്യവസായ ആവശ്യങ്ങൾ: സൗരോർജ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖല എന്നിവയിൽ ചൈന ലോകനേതൃത്വത്തിലാണ്. ഈ വ്യവസായങ്ങൾക്ക് വെള്ളി അത്യന്താപേക്ഷിതമായതിനാൽ ചൈനീസ് വിപണിയിൽ ഇതിന് വലിയ ഡിമാൻഡുണ്ട്.
പുതിയ കയറ്റുമതി നയം: ജനുവരി മുതൽ ചൈന നടപ്പിലാക്കിയ കർശനമായ കയറ്റുമതി നിയന്ത്രണങ്ങളാണ് വില വർധനവിന് മറ്റൊരു പ്രധാന കാരണം. സർക്കാർ ലൈസൻസുള്ള വൻകിട കമ്പനികൾക്ക് മാത്രമേ ഇനി വെള്ളി കയറ്റുമതി ചെയ്യാൻ അനുവാദമുള്ളൂ. ഇത് ആഗോള വിപണിയിൽ വെള്ളിയുടെ ലഭ്യത കുറയ്ക്കുകയും ചൈനയ്ക്കകത്ത് വില വർധിപ്പിക്കുകയും ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.