Friday, 16 January 2026

ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഇറാൻ 800 പേരുടെ വധശിക്ഷ മരവിപ്പിച്ചു

SHARE


 

വാഷിങ്ടൺ: ഇറാനിൽ പ്രതിഷേധങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രക്ഷോഭകരിൽ 800 പേരെ വധശിക്ഷക്ക് വിധേയരാക്കാൻ തീരുമാനിച്ചിരുന്നതായും എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെത്തുടർന്ന് ശിക്ഷ മരവിപ്പിച്ചതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വെളിപ്പെടുത്തി. പ്രക്ഷോഭരെ അടിച്ചമർത്താനായി വധശിക്ഷ നടപ്പിലാക്കിയാൽ അതിഭീകരമായ തിരിച്ചടി ഇറാൻ നേരിടേണ്ടി വരുമെന്ന് ഇറാൻ ഭരണകൂടത്തെ ട്രംപ് നേരിട്ടറിയിച്ചതായി കരോലിൻ ലീവിറ്റ് പറഞ്ഞു.

ഇറാനിൽ പ്രതിഷേധങ്ങൾ കടുപ്പിച്ചതിന് ശേഷം ഏകദേശം 2400 ഓളം പേർ കൊല്ലപ്പെട്ടതായി ചില മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയിരുന്നു. 800 പേരുടെ വധശിക്ഷ ഇന്നലെ നടപ്പിലാക്കാൻ ഇറാൻ തീരുമാനിച്ചിരുന്നതായുള്ള വിവരം ട്രംപിന് ലഭിച്ചതിനെ തുടർന്നാണ് ഇറാൻ അധികാരികളുമായി നേരിട്ട് സംസാരിച്ചതെന്നും കർശന മുന്നറിയിപ്പ് നൽകിയതെന്നും കരോലിൻ ലീവിറ്റ് വെളിപ്പെടുത്തു. തുടർന്നാണ് ഇറാൻ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞതെന്നും കരോലിൻ ലീവിറ്റ് വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.