തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ യാത്രയ്ക്കിടയിൽ ഇനി വിശപ്പ് പ്രശ്നമേയല്ല. ഭക്ഷണം നേരിട്ട് സീറ്റിലേക്കും ബസ് സ്റ്റേഷൻ ഔട്ട്ലെറ്റിൽ നിന്ന് പിക്കപ്പ് ചെയ്യുന്നതിനും സാധിക്കുന്ന തരത്തിലുള്ള സംവിധാനം ഒരുങ്ങുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിയും റെയിൽ റോൾസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് യാത്രക്കാർക്കായി 10 റെയിൽറോൾസ് ഔട്ട്ലെറ്റുകൾ ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി നിർവഹിച്ചു.
കെഎസ്ആർടിസിയിലെ 1000 ഡ്രൈവർമാർക്കും 1000 കണ്ടക്ടർമാർക്കും വിദഗ്ധരായ ട്രെയിനർമാരെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം
കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആയിരം ഡ്രൈവർമാർക്കും ആയിരം കണ്ടക്ടർമാർക്കുമായി സ്ത്രീ സുരക്ഷാ അവബോധനത്തിലും ബസ്സുകളുടെ സാങ്കേതിക വശങ്ങളിലും പ്രത്യേക പരിശീലനം സംഘടിപ്പിക്കുകയാണ്. ജി.ഐ.സെഡ് (GIZ) സാങ്കേതിക സഹകരണത്തോടെ നടപ്പിലാക്കുന്ന Sustainable Urban Mobility Air Quality, Climate Action and Accessibility SUM-ACA) 'സുമാക്ക' പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനസ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലന പരിപാടികൾ 2026 ജനുവരി 28 ന് പോലീസ് ട്രെയിനിംഗ് കോളേജിൽ ആരംഭിച്ചു.1000 ഡ്രൈവർമാർക്കും 1000 കണ്ടക്ടർമാർക്കും വിദഗ്ധരായ ട്രെയിനർമാരെ ഉൾപ്പെടുത്തി അടുത്ത ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന തരത്തിലാണ് ട്രെയിനിംഗ് ക്രമീകരിച്ചിട്ടുള്ളത്. ട്രെയിനിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നിർവ്വഹിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.